അഴിമതി കുറഞ്ഞെന്ന് 73 ശതമാനം പേർ; പൂർണ്ണമായും പാളിയത് ദാമോദരന്റെ നിയമനം മാത്രം; ഭരണം മാറിയിട്ടും പൊലീസ് നന്നായില്ലെന്ന് പകുതിയിലേറെ പേർ: മറുനാടൻ സർവേ സൂചിപ്പിക്കുന്നത്
ടീം മറുനാടൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയായിരുന്നു എൽഡിഎഫിന് നൽകിയ ഉജ്ജ്വല വിജയം. അതുകൊണ്ട് തന്നെ അഴിമതി വിമുക്ത ഭരണം കാഴ്ച്ചവെക്കുക എന്നത് മുഖ്യമന്ത്രി പിണറായി വിജയന് മേൽ നിക്ഷിപ്തമായ കർത്തവ്യമായി മാറുകയും ചെയ്തു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കുകയും ഉണ്ടായി. അഴിമതിക്കെതിരെ ശക്തമായ നിലപാട് എന്ന നിലയിലാണ് വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസിനെ നിയമിച്ചത്. അദ്ദേഹത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യവും നൽകി. ഇതോടെ ഉദ്യോഗസ്ഥ തലത്തിൽ അടക്കം ജാഗ്രത വന്നു. താഴെക്കിടയിലുള്ള അഴിമതി തടയുന്നത് മുതൽ മുകൾത്തട്ടിലെ അഴിമതിക്കാരുടെ വരെ ചങ്കിടിപ്പ് തുടങ്ങി. 100 ദിവസത്തെ ഇടതു സർക്കാറിന്റെ ഭരണത്തിൻ കീഴിൽ അഴിമതി കുറഞ്ഞോ എന്ന മറുനാടൻ മലയാളി സർവേയിലെ ചോദ്യത്തിന് അതേയെന്ന മറുപടിയാണ് വായനക്കാർ നൽകിയത്. ഈ വിഷയത്തിൽ വോട്ടെടുപ്പിൽ പങ്കാളികളായ ഭൂരിപക്ഷം പേരും പിണറായി സർക്കാറിന് കീഴിൽ അഴിമതി കുറഞ്ഞെന്ന അഭിപ്രായം രേഖപ്പെടുത്തി. അതേസമയം എം കെ ദാമോദരന്റെ നിയമനത്തിൽ പാളിച്ച സംഭവിച്ചെന്നും ഭരണം മാറിയിട്ടും പൊലീസ് നന്നായില്ലെന്നുമാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം.
പിണറായി വിജയൻ സർക്കാറിന് കീഴിലിൽ അഴിമതി കുറഞ്ഞെന്ന് അഭിപ്രായപ്പെട്ടത് 73.7 ശതമാനം പേരാണ്. അഴിമതി നന്നായി കുറഞ്ഞെന്ന് 41.2 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മെച്ചപ്പെട്ടു എന്ന് രേഖപ്പെടുത്തിയത് 32.5 ശതമാനം പേരാണ്. പഴയതു പോലെ തന്നെയെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 23.3 ശതമാനം പേരാണ്. അഴിമതി കൂടിയെന്ന് മൂന്ന് ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴിമതി തടയുന്നതിൽ സർക്കാറിന്റെ നടപടികൾക്ക് ജനപിന്തുണയേറുന്നു എന്ന് വ്യക്തമാക്കുന്നതാണ് സർവേഫലം.
അതേസമയം തന്നെ പൊലീസിന്റെ സമീപത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന സൂചനയും സർവേയിലുണ്ട്. പൊലീസിന്റെ സമീപനം മെച്ചപ്പെട്ടുവെന്ന് 41.7 ശതമാനം പേർ അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ആശാവഹമായ പുരോഗതിയില്ലെന്ന സൂചനയാണ് ശക്തമായിട്ടുള്ളത്. വളരെ നന്നായെന്ന് അഭിപ്രായപ്പെട്ടത് 6.5 ശതമാനം പേരാണ്. മുഖ്യമന്ത്രി പിണറായി നേരിട്ടാണ് പൊലീസ് വകുപ്പിനെ ഭരിക്കുന്നത്. എന്നിട്ടും അധികം പുരോഗതി ഉണ്ടായിട്ടില്ലെന്ന സൂചനയാണ് സർവേഫലം. പഴയതു പോല തന്നെയാണ് പൊലീസിന്റെ പോക്കെന്ന് 30.2 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ മോശമായി എന്ന് 9.9 ശതമാനവും വളരെ മോശമായി എന്ന് 11.7 ശതമാനവും രേഖപ്പെടുത്തി.
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ പൊലീസ് തലപ്പത്ത് ഉടച്ചുവാർക്കൽ തന്നെ നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തു നിന്നും ടി പി സെൻകുമാറിനെ മാറ്റി ബഹ്റയെ നിയമിച്ചത് ഏറെ വിവാദങ്ങൾക്കും ഇട നൽകി. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അടക്കം നടക്കുമ്പോഴും ക്രമസമാധാനത്തിൽ വീഴ്ച്ച വരുന്നു. ഇതൊക്കെ പൊലീസ് വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടേണ്ട അവസ്ഥയിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങളാണ്.
അതേസമയം ഈ സർക്കാറിന്റെ ഏറ്റവും മോശം കാര്യമായി സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതും തുടർന്നുണ്ടായ വിവാദങ്ങളുമാണ്. എംകെ ദാമോദരന്റെ നിയമനം തെറ്റായെന്ന് പറയാൻ മറുനാടൻ സർവേയിൽ പങ്കെടുത്തവർ യാതൊരു ആശങ്കയ്ക്കും ഇടനൽകാതെയാണ് അഭിപ്രായപ്പെട്ടത്. 80 ശതമാനം പേരും എം കെ ദാമോദരന്റെ നിയമനം തെറ്റായെന്ന് സർവേയിൽ അഭിപ്രായപ്പെട്ടു. 8.1 ശതമാനം മാത്രമാണ് ശരിയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ചോദ്യം കൂടാതെ എൽഡിഎഫ് സർക്കാറിന്റെ ഏറ്റവും മോശം കാര്യമായി ഭൂരിപക്ഷം വായനക്കാരും നിർദേശിച്ചത് നിയമോപദേഷ്ടാവിന്റെ നിയമന വിഷയമായിരുന്നു.
ഈ വിഷയം കൂടാതെ ശബരിമല വിഷയത്തിലെ സർക്കാർ ഇടപെടലും മന്ത്രിമാരുടെ വിവാദ പ്രസ്താവനകളും മോശമായെന്ന അഭിപ്രായം പ്രകടിപ്പിച്ചവർ ഏറെയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും അതിരപ്പള്ളി വിഷയത്തിലെ അടക്കം സർക്കാർ സമീപനത്തെ സർവേയിൽ പങ്കെടുത്തവർ വിമർശിച്ചു. പാഠപുസ്തക വിതരണത്തിലെ വീഴ്ച്ചയും സ്വാശ്രയ മാനേജ്മെന്റുകാരുമായിരുള്ള കരാറിനെയും വിമർശിക്കുന്നവരുമുണ്ട്. മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിലൂടെ വിശദീകരിക്കാത്തതും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാത്തതും തെറ്റാണെന്ന അഭിപ്രായം പ്രകടിപ്പിച്ചവരും ഏറെയുണ്ട്.
അതേസമയം ഉപദേശക നിയമനങ്ങളിൽ ഗീതാ ഗോപിനാഥിന്റെ നിയമനത്തിന് വായനക്കാർ കൈയടി നൽകിയപ്പോൾ ജോൺബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയ നടപടിയെയും പിന്തുണച്ചു. ലോകം അറിയപ്പെടുന്ന സാമ്പത്തിക വിഗദ്ധയായ ഗീതാ ഗോപിനാഥിന്റെ നിയമനത്തെ 65.2 പേർ പിന്തുണച്ചു. 22.9 ശതമാനം പേർ തെറ്റെയെന്ന് അഭിപ്രായപ്പട്ടപ്പോൾ 11.9 ശതമാനം പേർ ഈ വിഷയതിൽ അഭിപ്രായം പറഞ്ഞില്ല. ഗീതാഗോപിനാഥിനെ ഉപദേശകയാക്കിയത് സർക്കാറിന്റെ യശസ്സ് ഉയർത്തിയെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും.
അതേസമയം ജോൺ ബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയതിനെ ഏകപക്ഷീയമായ പിന്തുണ വായനക്കാർ നൽകിയില്ല. 53.2 ശതമാനം പിന്തുണ അറിയിച്ചപ്പോൾ 34.2 ശതമാനം എതിർപ്പ് രേഖപ്പെടുത്തി. 12.6 ശതമാനം പേർ അഭിപ്രായം പറഞ്ഞില്ല. മാദ്ധ്യമങ്ങളോട് അത്രയ്ക്ക് സൗഹൃദ സമീപനമല്ല മുഖ്യമന്ത്രി പിണറായിക്ക്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ബ്രിട്ടാസിൽ നിന്നും കൂടുതൽ നടപടികളും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍