ബാബറി മസ്ജിദിന്റെ തകർച്ചാ കാലത്ത് എൽഡിഎഫിന്റെ പോസ്റ്റർബോയ് ആയ തീപ്പൊരി പ്രാസംഗികൻ; മാതൃഭൂമി വി എസ് പക്ഷത്തേക്ക് ചാഞ്ഞതോടെ പിണറായിയുടെ കണ്ണിലെ കരട്; ഇടതു മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ ദേശാഭിമാനിയിൽ വീരനെതിരെ പരമ്പര; 2009ൽ കോഴിക്കോട് സീറ്റ് നിഷേധിച്ചയോടെ മുന്നണി വിട്ടു; പാലക്കാട്ടെയും കൽപ്പറ്റയിലേയും തോൽവികളുടെ മുറിവുമായി വീണ്ടും ഇടതുപാളയത്തിൽ; എല്ലാം പൊറുത്ത് സ്വീകരിച്ചത് പിണറായിയും; ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തി വീരേന്ദ്രകുമാറിന്റെ മടക്കം
എം മാധവദാസ്
കോഴിക്കോട്: 92 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർച്ചയെ തുടർന്നുണ്ടായ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തതിൽ ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പോസ്റ്റർ ബോയ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രാംസംഗികനായിരുന്നു, ഇന്നലെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാർ. സംഘപരിവാറിന്റെ നിശത വിമർശകമായ വീരേന്ദ്രുകുമാറിന്റെ പ്രസംഗങ്ങൾക്കായി സിപിഎം വേദികൾ ഒഴിച്ചിട്ട കാലം. രണ്ടും രണ്ടരയും മണിക്കൂറുകൾ നീണ്ട അനർഗനിർഗള വാഗ്ധോരണിയായിരുന്നു പലയിടത്തും വീരൻ അഴിച്ചു വിട്ടത്. കുറ്റിച്ചിറയും കൊടുവള്ളിയും കുണ്ടുങ്ങലും പോലുള്ള മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ വീരേന്ദ്രകുമാറിനെ കേൾക്കാൻ ജനം തിക്കിത്തിരക്കി. 'ഗാട്ടും കാണാച്ചരടും' പോലുള്ള നിരവധി പസ്തകങ്ങളിലൂടെ സാംസ്കാരിക ലോകത്തും അദ്ദേഹത്തിന്റെ ഇടപെടൽ ശക്തമായിരുന്നു.
96ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, അതുവരെ യുഡിഎഫിന്റെ കുത്തകയായിരുന്നു കോഴിക്കോട്ട് വീരേന്ദ്രകുമാറിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചതും കാറ്റ് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. 89ലും 91ലും വൻ ഭൂരിപക്ഷതത്തിന് ജയിച്ച കോൺഗ്രസിലെ കെ മുരളീധരനെ വീരേന്ദ്രകുമാർ 96ൽ മലർത്തിയടിച്ചു. ആ കാലത്ത് ന്യുനപക്ഷങ്ങളിലേക്കുള്ള പാലമായിരുന്നു സിപിഎമ്മിന് എം പി വീരേന്ദ്രുകുമാർ. പിന്നീട് 2004ലും കോഴിക്കോടിനെ പാർലമെന്റിൽ പ്രതിനിധീകരിച്ച വീരേന്ദ്രകുമാർ കേന്ദ്രധനകാര്യ സഹമന്ത്രി, തൊഴിൽ, നഗരകാര്യ സഹമന്ത്രിസ്ഥാനങ്ങളും കേന്ദ്ര സർക്കാരിൽ വഹിച്ചു.
പക്ഷേ സിപിഎം ജനതാദൾ ബന്ധം വഷളാകുന്നത് വീരേന്ദ്രകുമാർ തന്നെ എംഡിയായ മാതൃഭൂമി പത്രത്തിന്റെ ഇടപെടൽ കൊണ്ടായിരുന്നു. 2001 മുതൽ വഷളായ സിപിഎം വിഭാഗീയതയിൽ വി എസ് പക്ഷത്താണ് മാതൃഭൂമി നിലയുറപ്പിച്ചത്. പുതിയ എഡിറ്റായി ഗോപാലകൃഷ്ണൻ വന്നതോടെ പിണറായിക്കെതിരായ ആക്രമണം മാതൃഭൂമി രൂക്ഷമാക്കി. ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്ന കാലം കൂടിയായിരുന്നു അത്. ഇതെല്ലാം സിപിഎം ഔദ്യോഗിക വിഭാഗത്തിന് ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. മാതൃഭൂമി കത്തിയിലൂടെ വളർന്ന നേതാവാണ്, പിണറായി വിജയൻ എന്ന എഴുതുകയും, 'എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ പേടിക്കുന്നവനല്ല ഞാൻ' എന്ന് പിണറായി മറുപടി കൊടുക്കുകയും ചെയ്തതെല്ലാം അന്നത്തെ ഏറ്റുമുട്ടലുകളിൽ ചിലത് മാത്രം. വീരേന്ദ്രകുമാറും കൂട്ടരും എൽഡിഎഫിൽ തുടരുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൂമി തട്ടിപ്പിനെ കുറിച്ചും മാതൃഭൂമിക്കെതിരെയും ദേശാഭിമാനിയിൽ പരമ്പര വന്നു. പഴയ ബുദ്ധിജീവിയായ പോസ്റ്റർ ബോയ് വെറും ഭൂമി കൈയേറ്റക്കാരനായി മാറി.പിന്നീട് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ ഖേദം പ്രകടപ്പിക്കുകയാണ് ഉണ്ടായത്.
എന്നാൽ മാതൃഭൂമി പത്രം ഒരു റബ്ബർ സ്്റ്റാമ്പല്ലെന്നും എഡിറ്റോറിയൽ സ്വതന്ത്ര്യം അനിവാര്യമാണെന്നുമെന്ന നിലപാടാണ് വീരേന്ദ്രകുമാർ എടുത്തത്. ദേശാഭിമാനി സാന്റിയാഗോ മാർട്ടിനിൽനിന്ന് സംഭാവന സ്വീകരിച്ചത് ഉൾപ്പെടെയുള്ള വാർത്തകൾ മാതൃഭൂമി കുത്തിപ്പൊക്കിയതും വലിയ വിവാദമായി. ഇതേതുടർന്ന് എല്ലാമാണ് 2009ൽ സിറ്റിങ്ങ് എം പിയായ വീരേന്ദ്രകുമാറിന് സിപിഎം സീറ്റ് നിഷേധിക്കുന്നത്. ആ സീറ്റ് എടുത്ത് പകരം വയനാട് ജനതാദൾ സെക്യുലറിന് നൽകുമെന്നും തോറ്റാൽ രാജ്യസഭാ സീറ്റ് നൽകാമെന്നുമായിരുന്നു സിപിഎം വാഗധാനം. എന്നാൽ വീരേന്ദ്രകുമാറിന് ഇത് സ്വീകാര്യമായില്ല. 'സിപിഎം ഞങ്ങളെ ചവിട്ടിപ്പുറത്താക്കി' എന്നായിരുന്നു തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ വീരേന്ദ്രകുമാറിന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ആ തെരഞ്ഞെടുപ്പിൽ വീരേരന്ദുകമാറും ജനതാദൾ യുവും യുഡിഎഫിനെ സഹായിച്ചു. ഫലം വന്നപ്പോൾ കോഴിക്കോട് ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി എകെ രാഘവൻ, എൽഡിഎഫിലെ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്.
പിന്നീടങ്ങോട്ട് കടുത്ത സിപിഎം- ജനതാദൾ സെക്യുലർ പോരിനാണ് മലബാർ സാക്ഷ്യം വഹിച്ചത്. ടിപി വധത്തിലടക്കം മാതൃഭൂമിയു വീരേന്ദ്രകുമാറും സിപിഎമ്മിനെ തൊലിയിരുച്ചു. നരവധി ദൾ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. 2010 ഓഗസ്റ്റ് ഏഴിന് പുതിയ പാർട്ടി പിറവികൊണ്ടു. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്. യുഡിഎഫ് പാളയത്തിലെത്തിയെങ്കിലും വീരൻ അസ്വസ്ഥനായിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും തന്റെ പാർട്ടിക്ക് നീതി കിട്ടിയില്ലെന്ന് വീരൻ പരിതപിച്ചു. 2014 ൽ പാർട്ടിയെ ജനതാദൾ യുനൈറ്റഡിൽ ലയിപ്പിച്ചു. ആ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ഏറ്റുവാങ്ങിയ പരാജയം വീരന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ തിരിച്ചടിയായി. ഇതോടെ യുഡിഎഫിലെ കാലുവാരൽ രാഷ്ട്രീയത്തിന് എതിരെ പലതവണ പൊട്ടിത്തെറിച്ചു. 2016ലെ നിയമസഭാതെരെഞ്ഞടുപ്പിൽ യുഡിഎഫിൽ നിന്ന് മൽസരിച്ച എല്ലാ സീറ്റീകളിലും തോറ്റ് വീരന്റെ പാർട്ടി സംപൂജ്യരായി. മകൻ ശ്രേയാംസ് കുമാർ വയനാട്നിന്ന് തോറ്റത് പാലക്കാട്ടെ വീരന്റെ തോൽവിയേക്കാൾ വലിയ ആഘാതമായി.
ഇതോടെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് രാജ്യസഭാ അംഗത്വവും ഒഴിഞ്ഞ് പഴയ തട്ടകമായ ഇടത് പാളയത്തിലേക്ക് തന്നെ വീരനും കൂട്ടരും നടന്നു കയറി. വീണ്ടും രാജ്യസഭയിലേക്ക്. വീരേന്ദ്രുകുമാർ ഏറ്റവും കൂടതൽ ആക്രമിച്ച പിണറായി തന്നെയായിരുന്നു, മുന്നണിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനും മുൻകൈ എടുത്തത്. വീരന്റെ ഒരു പുസ്ത പ്രസാധാന ചടങ്ങിലേക്കുള്ള ക്ഷണം വഴി ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകുകയായിരുന്നു. മാതൃഭൂമി എഴുതിയതൊന്നും വ്യക്തിപരമായി തനിക്കെതിരെ അല്ലെന്നും പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉണ്ടായ വളഞ്ഞിട്ടുള്ള ആക്രമണം ആയിരുന്നെന്നുമാണ് പിണറായിയുടെ വാദം.
ജനതാദൾ യുണൈറ്റഡിൽ നിന്നും വഴി പിരിഞ്ഞു ലോക്താന്ത്രിക് ജനനതാദളിന് രൂപം നൽകി വീരേന്ദ്രകുമാർ സ്ഥാപക നേതാവുമായി. മതനിരപേക്ഷതയുടെ പക്ഷത്ത് അടിയുറച്ചു നിന്ന ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ ജീവിതത്തിൽ അടയാളപ്പെടുത്തിയാണ് വീരേന്ദ്രകുമാറിന്റെ വിടവാങ്ങൽ.
അടിസ്ഥാനായി ഇടതുപക്ഷത്തിന് ഒപ്പം
പതിനഞ്ചാം വയസ്സിൽ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്താണ് സോഷ്യലിസ്റ്റ് വഴിയിലേക്കുള്ള നടന്നു കയറ്റം. സാക്ഷാൽ ജയപ്രകാശ് നാരായണനിൽനിന്ന് അംഗത്വം ഏറ്റുവാങ്ങി. അമേരിക്കയിലെ തുടർപഠനത്തിന് ശേഷം തിരികെ എത്തിയ വീരൻ പിന്നെ റാം മനോഹർ ലോഹ്യയുടെ അനുയായി ആയി മാറി.
കേരളത്തിൽ അഴീക്കോടൻ രാഘവന് ശേഷം പ്രതിപക്ഷ ഐക്യമുന്നണിയുടെ കൺവീനർ. അടിയന്തരാവസ്ഥ കാലത്ത് ഒമ്പത് മാസം ഒളിവിൽ. പിന്നെ മൈസൂരിൽ വെച്ച് പിടിയിലായി കണ്ണൂർ സെൻട്രൽ ജയിലിലെ അഴിക്കുള്ളിലായി മാറി. മന്ത്രിസ്ഥാനത്ത് എത്തി 48 മണിക്കൂറിനകം പടിയിറങ്ങിയതും വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രം. പാർട്ടിയിലെ അസ്വാരസ്വങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചത്. 87 ൽ കൽപറ്റയിൽ നിന്ന് നിയമസഭയിൽ എത്തിയപ്പോഴായിരുന്നു വനംമന്ത്രി സ്ഥാനവും നാടകീയ രാജിയും അരങ്ങേറിയത്.
എന്നും സംഘപരിവാർ വിരുദ്ധരാഷ്ട്രീയമാണ് വീരേന്ദ്രുകമാർ ഉയർത്തിയിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ എഴുതുന്നു. '2014ൽ നടന്ന സംഭവങ്ങൾ ഓർക്കുക.നിതീഷ്കുമാർ ബിജെപി.ക്കൊപ്പം ചേർന്നതോടെ ഇടതുപക്ഷ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ വീരേന്ദ്രകുമാർ ആ പാർട്ടിവിട്ടു. ഇതിനൊപ്പം, യു.ഡി.എഫിനൊപ്പം നിന്നപ്പോൾ നേടിയ എംപി.സ്ഥാനവും രാജിവെച്ചു. സാധാരണരീതിയിൽ അങ്ങനെ ചെയ്യാൻ അധികമാരും തയ്യാറാകില്ല. ആറുവർഷം രാജ്യസഭാ എംപി.യാകാനുള്ള അവസരമാണ് അദ്ദേഹം വേണ്ടെന്നുവെച്ചത്. നിലപാടുകളും ആദർശവുമാണ് പ്രധാനം എന്ന ബോധ്യമാണ് ഇതിന് വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചത്.
എൽ.ഡി.എഫിലേക്ക് വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എംപി.സ്ഥാനം രാജിവെച്ചതെന്ന ആക്ഷേപം അദ്ദേഹത്തിന് കേൾക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ്. നേതാക്കളുമായി ഒരുചർച്ചയും നടത്താതെയുള്ള തീരുമാനമായിരുന്നു അദ്ദേഹത്തിന്റേത്. ഇടതുമുന്നണിയുമായി സഹകരിക്കാൻ പിന്നീടാണ് തീരുമാനിക്കുന്നത്. അതിൽ അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്. രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് കിട്ടുമെന്ന് ഒരു ഉറപ്പും അപ്പോഴുണ്ടായിരുന്നില്ല. എന്നാൽ, രാഷ്ട്രീയമായ നിലപാട് സ്വീകരിച്ച ഒരാളെന്ന നിലയിൽ അദ്ദേഹത്തിന് പരിഗണന നൽകണമെന്ന് ഇടതുപക്ഷ മുന്നണി നേതാക്കളാണ് തീരുമാനിച്ചത്. നിയമസഭയിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് ഒരംഗം പോലും ഇല്ലായിരുന്നിട്ടും അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരമായാണ് എൽ.ഡി.എഫ്. രാജ്യസഭാ സീറ്റ് നൽകിയത്.'- കോടിയേരി തന്റെ അനുസ്മരണ സന്ദേശത്തിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്