വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടൻ പാട്ടിലെ മൈന... ഏതോ ജന്മ കൽപനയിൽ... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപനം; ഓർമ്മയാകുന്നത് സംഗീത സരസ്വതികളിൽ ഒരാൾ; വാണിയമ്മ ഇനി ജന്മവീഥികളിലെ സംഗീതമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അനശ്വരമായ ഗാനങ്ങൾക്ക് ജീവൻ പകർന്ന സ്വരമാധുരി. എന്നും ആത്മാവുള്ള പാട്ടുകൾ പാടി മലയാളത്തെ കൊതിപ്പിച്ച ഗായിക. നിത്യഹരിത ഗായിക വാണി ജയറാം വിടവാങ്ങുന്നത് മലയാളത്തിന് എന്നെന്നും ഓർത്തിരിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചാണ്. മലയാളത്തിൽ ആദ്യമായി 1973ൽ സ്വപ്നം എന്ന സിനിമയിൽ സലിൽ ചൗധരി 'സൗരയൂഥത്തിൽ..' എന്ന ഗാനത്തിലൂടെ അവതരിപ്പിച്ച വാണി അതേ ശബ്ദത്തിൽ 2018ൽ ക്യാപ്റ്റൻ എന്ന സിനിമയിലും പാടി നമ്മെ വിസ്മയിപ്പിച്ചു.
ക്യാപ്റ്റനിൽ 'പെയ്തലിഞ്ഞ നിമിഷം... അതിൽ പൂത്തുലഞ്ഞ ഹൃദയം...' എന്ന ഗാനം പി. ജയചന്ദ്രനൊപ്പം വാണി പാടുമ്പോൾ നമ്മളും ആ നിമിഷത്തിനൊപ്പം അലിഞ്ഞു ചേരുന്നു. 2016 ഫെബ്രുവരി നാലിന് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ച് നമ്മെ പ്രണയത്തിലേക്ക് നയിച്ചു. ആ ശബ്ദമാധുരിക്ക് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. മരിക്കും വരെ കോട്ടം തട്ടാത്ത ശബ്ദമായിരുന്നെന്ന് സംഗീത രംഗത്തു നിന്നുള്ളവർ തന്നെ അനുസ്മരിക്കുന്നു. 19 ഓളം ഭാഷകളിലായി പതിനായിരക്കണക്കിന് കണക്കിന് പാട്ടുകൾ പാടിയ വാണി ജയറാം മലയാളത്തിൽ മാത്രം 600 ഓളം പാട്ടുകൾ പാടിയിട്ടുണ്ട്.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർത്ഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി.
മലയാളികളുടെ പുതുതലമുറ പോലും സ്നേഹപൂർവ്വം മൂളിനടക്കുന്ന ''പാളങ്ങളി''ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി വിസ്മയിപ്പിക്കുന്നതായിരുന്നു. ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി....'' മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം എന്നും മലയാളികൾക്ക് പുതുമയേറിയതാണ്.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണിക്ക് അമ്മയുടെ സംഗീത താത്പര്യമാണ് ലഭിച്ചത്. സംഗീതജ്ഞൻ കൂടിയായ ഭർത്താവിനെ കൂടി ലഭിച്ചതോടെ അവരുടെ സംഗീത സപര്യ കൂടുതൽ ഊർജ്ജസ്വലമായി. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ഇറങ്ങിയ 'ബോലേ രെ പപ്പീ' എന്ന ഗാനത്തിലൂടെയാണ് അവർ പ്രശസ്തയായത്. 'ഗുഡ്ഡി' എന്ന സിനിമയിൽ പുതുതായി എത്തിയ നായികക്ക് വേണ്ടി പുതിയ ശബ്ദം തേടിയ സംവിധായകനോട് സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ കുറിച്ച് പറയുന്നത്. ആ പാട്ടിലൂടെ ഇന്ത്യയുടെ ഹൃദയം കവർന്ന വാണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി പുരസ്കാരങ്ങൾ ആദ്യ ഗാനത്തിലൂടെ തന്നെ വാണി സ്വന്തമാക്കി.
'എനിക്ക് ആത്മാവുള്ള പാട്ടുകൾ വേണം. പേരിനും പ്രശസ്തിക്കുമുപരി സംഗീതമാണ് എന്നെ എന്നും ആകർഷിക്കുന്നത്' എന്നായിരുന്നു വാണി ജയറാം ഒരിക്കൽ പറഞ്ഞത്.
ഗുഡ്ഡിയിലെ 'ബോലേ രേ പപ്പി ഹരാ...' എന്ന പാട്ടിന് ഹിന്ദി ഫിലിമിലെ ഏറ്റവും മികച്ച രാഗാ ബേസ്ഡ് സോങ്ങിനുള്ള താൻസൻ സമ്മാൻ കിട്ടി. അതുകഴിഞ്ഞ് നൗഷാദ്, ചിത്രഗുപ്ത്, മദന്മോഹൻജി, ജയദേവ്ജി, ആർ.ഡി. ബർമൻ, കല്യാൺജി- ആനന്ദ്ജി തുടങ്ങിയവരുടെയൊക്കെ പടങ്ങളിൽ വാണി ജയറാം പാടി. അക്കാലത്ത് ഒരു റെക്കോഡിങ് പ്രോഗ്രാമിന് ചെന്നൈയിൽ എത്തിയപ്പോഴാണ് മലയാളത്തിലേക്ക് വിളിയെത്തിയത്.
കൃത്യമായി പറഞ്ഞാൽ 1973 ഫെബ്രുവരി ഒന്നിന്. 'റിഹേഴ്സൽ നടക്കുന്ന സമയത്ത് കേരളത്തിൽനിന്ന് പ്രൊഡ്യൂസർ ശിവന്റെ ഫോൺ വന്നു, സ്വപ്നം എന്ന ചിത്രത്തിൽ പാടാൻ ക്ഷണിച്ചുകൊണ്ട്. മ്യൂസിക് ഡയറക്ടർ സലിൽ ചൗധരിയാണെന്ന് കേട്ടപ്പോൾ അപ്പോൾത്തന്നെ പറന്നു ചെല്ലണമെന്ന് തോന്നി. ഒ.എൻ.വി. സർ അന്ന് ഗവണ്മെന്റ് സർവീസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരുവച്ചാണ് പാട്ടുകളെഴുതിയത്, വാണി ജയറാം മലയാളത്തിൽ ആദ്യമായി പാടാൻ ലഭിച്ച അവസരത്തെപ്പറ്റി മുമ്പൊരിക്കൽ പറഞ്ഞത് ഇങ്ങനെ.
സലിൽ ചൗധരി മലയാളത്തിൽ വന്നപ്പോഴൊക്കെ അവസരങ്ങൾ ലഭിച്ചു. ഒരിക്കൽ ഒഴികെ. നെല്ല് എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ മലയാളത്തിൽ എത്തിയത് വാണി ജയറാമിന്റെ അഭാവത്തിലായിരുന്നു. വിഷുക്കണിയിലെ കണ്ണിൽപ്പൂവ്..., മദനോത്സവത്തിലെ ഈ മലർക്കന്യകൾ..., എയർഹോസ്റ്റസിലെ ഒന്നാനാം കുന്നിന്മേൽ..., രാഗത്തിലെ നാടൻപാട്ടിലെ മൈന..., അപരാധിയിലെ മാമലയിലെ പൂമരം പൂത്തനാൾ... സലിൽ ചൗധരി - വാണി ജയറാം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങൾ.
എം.കെ. അർജുനൻ-ശ്രീകുമാരൻ തമ്പി ടീമിന്റെ പാട്ടുകളാണ് കൂടുതൽ പാടിയിട്ടുള്ളത്. തിരുവോണപ്പുലരിയിൽ..., എന്റെ കൈയിൽ പൂത്തിരി..., തേടിത്തേടി ഞാനലഞ്ഞു..., വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., ഒരുപ്രേമലേഖനം എഴുതി മായ്ക്കും..., മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു..., സീമന്തരേഖയിൽ ചന്ദനം ചാർത്തിയ... അങ്ങനെ എത്രയോ നല്ല പാട്ടുകൾ! വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ തന്നെ ശ്രീകുമാരൻ തമ്പി- എം.കെ. അർജുനൻ-വാണി ജയറാം ടീമും പിറവികൊണ്ടു.
'ദക്ഷിണാമൂർത്തി സ്വാമിയുടെ മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം..., കാറ്റുചെന്നു കളേബരം തഴുകി..., ഇളംമഞ്ഞിൻ നീരോട്ടം..., ദേവരാജൻ മാഷിന്റെ നവനീതചന്ദ്രികേ തിരിതാഴ്ത്തൂ..., എ.ആർ. റഹ്മാന്റെ അച്ഛൻ ആർ.കെ. ശേഖറിന്റെ ആഷാഢമാസം..., രാഘവൻ മാഷിന്റെ നാദാപുരം പള്ളിയിലെ..., പൊന്നും കുടത്തിനൊരു പൊട്ടുവേണ്ടെന്നാലും..., ജോയ് സാറിന്റെ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ..., എ.ടി. ഉമ്മർ സാറിന്റെ ആതിരാ പൂങ്കുരുന്നിനു താലിചാർത്താനായ്..., നിമിഷങ്ങൾ തോറും വാചാലമാകും..., ശ്യാം സാറിന്റെ നായകാ പാലകാ..., ഓണവില്ലിൻ താളവും..., എം.എസ്. വിശ്വനാഥൻ സാറിന്റെ പത്മതീർത്ഥക്കരയിൽ..., ഏതുപന്തൽ കണ്ടാലുമത് കല്യാണപ്പന്തൽ..., ജോൺസൻ മാഷിന്റെ ഏതോജന്മ കല്പനയിൽ... അങ്ങനെ എത്രയോ പാട്ടുകൾ വാണി ജയറാം അനശ്വരമാക്കി.
19 ഭാഷകളിൽ പാടിയതിൽ മലയാളമാണ് തനിക്ക് ഏറ്റവും കൂടുതൽ സ്നേഹം തന്നിട്ടുള്ളത് എന്നും വാണി ജയറാം ഒരിക്കൽ പറഞ്ഞു. 'അമ്മാ, നിങ്ങൾ എത്രയോ നല്ല പാട്ടുകൾ പാടി. എന്നിട്ടും നല്ല ഗായികയ്ക്കുള്ള അവാർഡ് കേരളം ഇതുവരെ നിങ്ങൾക്ക് തന്നില്ലല്ലോ' എന്ന് വിഷമത്തോടെ പറയുന്നവരുണ്ട്. ഗുജറാത്തിയിലും ഒഡിയയിലും കേരളത്തിൽ പാടിയിട്ടുള്ള അത്രയും പാട്ടുകൾ പാടിയിട്ടില്ല.
കേരളത്തിന്റെ അവാർഡ് കിട്ടാത്തതിൽ തനിക്കല്ല ദുഃഖമെന്നും തന്റെ പാട്ടുകളെ സ്നേഹിക്കുന്നവർക്കാണെന്നും ഒരു അഭിമുഖത്തിൽ വാണി ജയറാം തുറന്നു പറഞ്ഞിരുന്നു.
2017ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ' എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി' എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ', 1983 എന്ന ചിത്രത്തിലെ 'ഓലഞ്ഞാലി കുരുവി' എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി. മുംബൈയിൽ വച്ചായിരുന്നു 'ഓലഞ്ഞാലിക്കുരുവിയുടെ റെക്കോഡിങ്. പാട്ട് മുഴുവൻ സോളോ ആയിട്ടാണ് പാടിയത്. പിന്നീട് ഡ്യുയറ്റ് ആക്കുകയായിരുന്നു. എ ലവ്ലി സോങ്. മലയാളത്തിൽ എനിക്ക് മതിയായിട്ടില്ല. മ്യൂസിക് ഡയറക്ടേഴ്സ് വിളിച്ചാൽ എപ്പോൾ പാടാനും ഞാൻ റെഡി' വാണി ജയറാം അഭിമുഖത്തിൽ അന്ന് പറഞ്ഞു.
Stories you may Like
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്