പുലർച്ചെ റിങ് ടോണുകൾ കേട്ടുണർന്നവർ വാർത്ത വിശ്വസിക്കാൻ പാടുപെട്ടു; എന്തുപറഞ്ഞാലും എപ്പോഴും ചിരിക്കുന്ന പെട്ടെന്ന് ചങ്ങാത്തം കൂടുന്ന ആ സൗമ്യനായ മനുഷ്യൻ ഇനിയില്ല; വാർത്ത അന്വേഷിച്ചും അല്ലാതെയും മുഴങ്ങുന്ന ആ ശബ്ദവും ഇനി കേൾക്കില്ല; ദുഃഖവും നിരാശയും നിറഞ്ഞ മുഖങ്ങളോടെ പ്രസ്‌ക്ലബ്ബ് ഹാളിൽ അവസാന യാത്രാമൊഴി; വാണിയന്നൂരിൽ സ്വന്തമായി തീർത്ത വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ സൗഹൃദങ്ങൾ പകുതിയിൽ പതറി നിർത്തി മടക്കം; കെഎംബി എന്ന കെ.എം.ബഷീറിന് അന്ത്യാഞ്ജലി
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്നലെ വരെ തങ്ങൾക്കൊപ്പം മാധ്യമ പ്രവർത്തനത്തിൽ ഒപ്പം നിന്ന സുഹൃത്തിന്റെ ചേതനയറ്റ ശരീരം പ്രസ് ക്ലബിന്റെ ഹാളിൽ ഇന്നുച്ചയ്ക്ക് എത്തിച്ചപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ കണ്ണുകളിൽ അശ്രുക്കൾ നിറഞ്ഞു തുളുമ്പി. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി നാല് മാസം മുൻപ് ബഷീർ ചിരിച്ച ചിരി ബഷീറിന്റെ മുഖത്തുണ്ടോ എന്ന് പലരും ഉറ്റുനോക്കി. അപകടത്തിന്റെ ഏതോ വേദനയിൽ വിറങ്ങലിച്ച് നിന്ന ബഷീറിന്റെ മുഖമായിരുന്നു മാധ്യമ പ്രവർത്തകരിൽ പലരും കണ്ടത്. ചിരിക്കുമ്പോൾ സൂര്യനെപ്പോലെ ജ്വലിച്ച് കണ്ട ബഷീറിന്റെ മുഖം ഓർമ്മകളിൽ ചാലിച്ച് പലരും വിതുമ്പാൻ മടിച്ചെന്ന പോലെ നിലകൊണ്ടു. പലരുടെയും മുഖങ്ങളിൽ ദുഃഖവും നിരാശയും മാറി മാറി നിഴലിച്ചു.
നാലും മാസം മുൻപാണ് ബഷീറിനു സ്വന്തം വീടാകുന്നത്. അതും സ്വദേശമായ തിരൂർ വാണിയന്നൂരിൽ. ഈ വീട്ടിൽ നാളുകൾ പോലും താമസിക്കാൻ ബഷീറിനു കഴിഞ്ഞതുമില്ല. ഒരു വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു ബഷീർ കഴിഞ്ഞ നാളുകളിൽ. പക്ഷെ ഭാര്യ ഫസീലയ്ക്കും പിഞ്ചു കുഞ്ഞുങ്ങളായ ജന്ന, അസ്മി എന്നിവർക്കുമൊപ്പം പുതിയ വീട്ടിൽ ഏറെനാൾ താമസിക്കാൻ ബഷീറിനായതുമില്ല. സൗഹൃദങ്ങളിൽ ചാലിച്ച ചിരിയുമായി നിലകൊണ്ട ബഷീർ ഇനി ഓർമ്മമാത്രം എന്ന ചിന്തയിൽ മാധ്യമ പ്രവർത്തകരിൽ പലരും ധപ്രസ് ക്ലബ് ഹാളിനു മുന്നിൽ തരിച്ചിരിക്കുന്നത് കണ്ടു. ഉൾക്കൊള്ളാനാകാത്ത ഒരു വിയോഗവാർത്തയായിട്ടാണ് ബഷീറിന്റെ അപകട മരണം ബഷീർ സ്‌നേഹിച്ചിരുന്നവരുടെ, ബഷീറിനെ സ്‌നേഹിച്ചിരുന്നവരുടെ ചെവികളിലേക്ക് പതിച്ചത്. മരണം സത്യമെന്ന് മനസിലായപ്പോൾ പലരും ആ വാർത്ത ഉൾക്കൊള്ളാൻ മടിച്ച് നിലകൊണ്ടു.
ബഷീറിന്റെ ചിരിക്കുന്ന മുഖംമാത്രം കണ്ട സുഹൃത്തുക്കളിൽ പലരും ചേതനയറ്റ ബഷീറിനെ കാണാൻ മടിച്ചു. അതുകൊണ്ട് തന്നെ ബഷീറിന്റെ പോസ്റ്റ്‌മോർട്ടത്തിനു മെഡിക്കൽ കോളേജിൽ പോകാൻ മടിച്ചവർ രാവിലെ മുതൽ ബഷീറിന്റെ നിശ്ചലമായ ശരീരവും വഹിച്ച് വന്നെത്തുന്ന ആംബുലൻസിനെ കാത്ത് പ്രസ് ക്ലബിന്റെ മുന്നിൽ നിന്നു. മാധ്യമ പ്രവർത്തകരുടെ വലിയ നിര തന്നെയാണ് പ്രസ് ക്ലബിന് മുന്നിലുണ്ടായിരുന്നത്. ബഷീറുമായി അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളും പ്രസ് ക്ലബിന് മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു.
മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുമാരപുരം പള്ളിയിൽ നിന്ന് നിസ്‌കാരം കഴിഞ്ഞു ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബഷീറിന്റെ നിശ്ചല ശരീരവുമായി ആംബുലൻസ് പ്രസ് ക്ലബിന് മുന്നിൽ എത്തിയത്. മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും ബഷീറുമായി അടുപ്പമുള്ളവർ എല്ലാം തന്നെ ആ സമയത്ത് പ്രസ് ക്ലബിന് മുന്നിൽ എത്തിയിരുന്നു. പ്രസ് ക്ലബിന്റെ താഴത്തെ നിലയിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ അതിനു മുന്നോടിയായി പ്രത്യേകം പ്രാർത്ഥന നടന്നു. അതിനു ശേഷമാണ് മൃതദേഹം പൊതുദർശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും വി എസ്.സുനിൽകുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്തിമോപചാരമർപ്പിക്കാൻ പ്രസ്‌ക്ലബിൽ എത്തിയിരുന്നു. മുൻ കെപിസിസി അധ്യക്ഷൻ എം.എം.ഹസനും ശബരീനാഥനും എ.വിൻസെനറും അടക്കമുള്ള എംഎൽഎമാരും ഒട്ടു വളരെ രാഷ്ട്രീയ നേതാക്കളും ബഷീറിനെ ഒരു നോക്ക്കാണാനായി എത്തി.
വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് മാധ്യമ പ്രവർത്തനം നടത്തുന്ന ബഷീർ തലസ്ഥാനനഗരിക്ക് സുപരിചിതനാണ്. മിക്ക രാഷ്ട്രീയ നേതാക്കളുമായും മാധ്യമ പ്രവർത്തകരുമായും അടുപ്പമുള്ള മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെ.എം.ബഷീർ. നനുത്ത ചിരിയുമായി സൗഹൃദ സദസുകളിൽ നിറഞ്ഞ സാന്നിധ്യമായി ബഷീർ മാറിയത് വളരെ പെട്ടെന്നായിരുന്നു. പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് പ്രവർത്തിച്ച ബഷീർ തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ സൗഹൃദങ്ങൾ തന്നെ നിലനിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ബഷീറിന്റെ പെട്ടെന്നുള്ള വേർപിരിയൽ പലർക്കും വലിയ ആഘാതമായി. മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ ബഷീറിന്റെ വേർപാടിൽ ഞെട്ടലിലാണ്. ഇന്നലെ വരെ തങ്ങളോട് ഒപ്പം ചേർന്ന് മാധ്യമ പ്രവർത്തനം നടത്തിയ ബഷീർ പൊടുന്നനെ ഓർമ്മയായി മാറിയപ്പോൾ അത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിയോഗമായി മാറി. വ്യക്തി ബന്ധങ്ങളായിരുന്നു ബഷീറിന്റെ കരുത്ത്. വിപുലമായ ഒരു സൗഹൃദത്തിന്റെ തണലിലാണ് തിരുവനന്തപുരത്തെത്തി ഒന്നര പതിറ്റാണ്ടിലധികമുള്ള ഈ കാലമത്രയും ബഷീർ ചിലവഴിച്ചത്.
വളർന്നു വരുന്ന മാധ്യമ പ്രവർത്തകനായിരിക്കെയാണ് പാതിവഴിയിൽ ബഷീർ യാത്രയായി പോകുന്നത്. എടുത്തു കാണിക്കാൻ കഴിയുന്ന നിയമസഭാ റിപ്പോർട്ടിങ് ആണ് ബഷീർ നടത്തിയിരുന്നത്. മികച്ച നിയമസഭാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തി മീഡിയാ അക്കാദമി പുസ്തകം ഇറക്കിയപ്പോൾ അതിൽ ഒരു റിപ്പോർട്ട് ബഷീറിന്റെതായിരുന്നു. മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഒരു വ്യക്തി ബന്ധം ബഷീർ പുലർത്തിയിരുന്നു. ബഷീർ വിടപറഞ്ഞപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ ഇരുവരും എത്തുകയും ചെയ്തിരുന്നു. പത്രപ്രവർത്തക യൂണിയനുമായും ബഷീർ അടുത്ത ബന്ധം പുലർത്തി.
കെയുഡബ്ലുജെയുടെ ജില്ല വൈസ് പ്രസിഡന്റ് പോസ്റ്റിൽ വരെ ബഷീർ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളോട് ഉറ്റ ബന്ധം പുലർത്തിയപ്പോൾ മാധ്യമ സൗഹൃദങ്ങളിലും ബഷീർ നിറഞ്ഞു നിൽക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബഷീറിനു വിടനൽകാൻ പ്രസ് ക്ലബിൽ എത്തിയ മാധ്യമ പ്രവർത്തകരുടെ മുഖങ്ങളിൽ സങ്കടവും കണ്ണീരുമാണ് നിറഞ്ഞിരുന്നത്. ഒന്നര പതിറ്റാണ്ടായി തിരുവനന്തപുരത്തെ മാധ്യമ ലോകത്ത് നിറഞ്ഞു നിന്ന സവിശേഷ വ്യക്തിത്വമായിരുന്നു ബഷീറിന്റെത്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽ പലരുമായും വളരെ അടുത്ത ബന്ധമാണ് ബഷീർ പുലർത്തിയിരുന്നത്. സ്‌നേഹവും സൗഹൃദവുമായി തങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന ബഷീർ ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോകുമെന്നും ആരും കരുതിയതുമല്ല. അതുകൊണ്ട് തന്നെ ഇന്നത്തെ പുലരി ഒരു സങ്കട ശനിയായാണ് പലർക്കും അനുഭവപ്പെട്ടത്. ബഷീർ ഒരു അപകടത്തിൽ ഇന്നലെ രാത്രി തന്നെ വിടപറഞ്ഞു എന്ന വാർത്ത പലർക്കും അവിശ്വസനീയമായി. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമിയാണ് ബഷീറിനെ ആദരിച്ചത്. അതേ ബഷീർ തന്നെയാണ് മദ്യപിച്ചുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമോടിക്കലിന്റെ രക്തസാക്ഷിയായി പൊലിഞ്ഞു പോയത്.
ബഷീറിന്റെ മരണവാർത്ത സത്യമെന്നു മനസിലായപ്പോൾ മെഡിക്കൽ കോളെജിലേക്കും പ്രസ് ക്ലബിന് മുന്നിലെക്കുമൊക്കെ ആദ്യം പാഞ്ഞെത്തിയത് മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളുമൊക്കെയായിരുന്നു. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളിൽ പ്രതിസന്ധി നേരിട്ടപ്പോൾ ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസുകാരന് ഉറച്ച പിന്തുണയാണ് മാധ്യമ ലോകം നൽകിയത്. പ്രതിസന്ധികളിൽ കുരുങ്ങിയുള്ള ശ്രീറാമിന്റെ ഔദ്യോഗിക ജീവിതം ആടിയും ഉലഞ്ഞും മുന്നോട്ടു പോയപ്പോൾ താങ്ങും തണലുമായി മാറിയത് മാധ്യമങ്ങൾ ആയിരുന്നു. ഇങ്ങിനെ ശ്രീറാമിന് മാധ്യമങ്ങളിലൂടെ കടുത്ത പിന്തുണ നൽകിയ മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെ.എം.ബഷീറും. ഇതേ ബഷീറാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് മരിച്ചത്. കുടുങ്ങി എന്ന് മനസിലായപ്പോൾ സത്യം പറയാതെ, കാർ ഓടിച്ചത് കൂടെയുള്ള പെൺകുട്ടി എന്നൊക്കെ പറഞ്ഞു അവളെ കരുവാക്കി ശ്രീറാം രക്ഷപ്പെടാൻ ശ്രമിച്ചത് മാധ്യമ പ്രവർത്തകർക്ക് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞതുമില്ല. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് ബഷീറിനെ കൊന്നത് കൂടാതെ രക്ഷപ്പെടാൻ ശ്രീറാം നടത്തിയ കളികളുമൊക്കെ അലോസരപ്പെടുത്തിയത് തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരെയാണ്. ബഷീറിന്റെ വേർപാടും ശ്രീറാം വരുത്തിയ അപകടം ഉണ്ടാക്കിയ പ്രശ്‌നങ്ങളുമൊക്കെ തന്നെയാണ് ബഷീറിനു വിടചൊല്ലാനായി എത്തിയ മാധ്യമ പ്രവർത്തകരുടെ മുഖങ്ങളിൽ നിറഞ്ഞു നിന്നത്.
അതേസമയം വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസിന്റെ മൊഴി നൽകിയിട്ടുണ്ട്. ജോലിയിൽ തിരികെ കയറിയതിന്റെ പാർട്ടി കഴിഞ്ഞാണു ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കവടിയാർ മുതൽ വാഹനം ഓടിച്ചത് ശ്രീറാമാണെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നത്. സിസി ടിവി ദൃശ്യങ്ങളും ഈ മൊഴി സാധൂകരിക്കുന്നുണ്ട്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് അപകടം നേരിട്ടുകണ്ടവർ വ്യക്തമാക്കിയിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ ശ്രീറാം മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ഓട്ടോ ഡ്രൈവർമാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കാർ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തിൽ മറികടന്നുപോയെന്നും ഇവർ പറഞ്ഞിരുന്നു.
മ്യൂസിയം കവടിയാർ റോഡിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാതിരുന്നത് കേസ് അട്ടിമറിക്കാനാണെന്ന് ബഷീറിന്റെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. പക്ഷെ സംഭവത്തിൽ ശക്തമായ നടപടികൾക്ക് തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൽ എളുപ്പത്തിൽ ഊരിപ്പോരുക ശ്രീറാം വെങ്കിട്ടരാമന് എളുപ്പമാകില്ല. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ യൂണിറ്റ് ചീഫ് എന്ന നിലയിൽ അതിപ്രധാനമായ ഒരു റോൾ പല കാര്യങ്ങളിലും ബഷീർ വഹിക്കാറുണ്ട്.
കാന്തപുരത്തിന്റെ തലസ്ഥാനത്തിന്റെ പ്രതിനിധി കൂടിയാണ് ബഷീർ. അതുകൊണ്ട് തന്നെ കാന്തപുരവുമായി ബന്ധപ്പെട്ട പല രാഷ്ട്രീയ നീക്കങ്ങളിലും ബഷീർ പങ്കാളിയാകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരവും തമ്മിൽ വ്യക്തിപരമായ അടുപ്പവും നിലനിൽക്കുന്നുണ്ട്. ബഷീറിന്റെ മരണത്തെ തുടർന്ന് ശക്തമായ നടപടികൾക്കായി കാന്തപുരം ആവശ്യമുന്നയിച്ചിട്ടുണ്ട്. സർക്കാരും ഈ അപകടത്തിൽ കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് നീങ്ങുകയാണ്. ജാമ്യമില്ലാക്കുറ്റം ശ്രീറാം വെങ്കിട്ടരാമന് എതിരെ ചുമത്തുന്നത് തന്നെ കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ്.
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച ബഷീർ പിന്നീട് ജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച ബഷീർ പിന്നീട് യൂണിറ്റ് മേധാവിയായി മാറുകയായിരുന്നു.
കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബഷീർ ഓർമ്മയാകുന്നതും. ബഷീറിന്റെ ഭൗതിക ദേഹം രാത്രിയോടെ സ്വദേശമായ തിരൂർ വാണിയന്നൂരിൽ എത്തിക്കും. പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. തിത്താച്ചുമ്മയാണ് മാതാവ്. ജസീലയാണ് ഭാര്യ ജന്ന, അസ്മി മക്കളും.
Stories you may Like
- ബൗൾ ചെയ്തശേഷം ബൗണ്ടറിവരെ ഓടിയ സിറാജ്, വീഡിയോ
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- ഏഷ്യാ കപ്പ് ഫൈനലിൽ അപൂർവ റെക്കോർഡുമായി സിറാജ്; ഇന്ത്യയുടെ പ്രതികാരം
- തകർന്നടിഞ്ഞ് ശ്രീലങ്ക; ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്ക് 51 റൺസ് വിജയലക്ഷ്യം
- സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍