എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്ന പാട്ടിയമ്മയെ കണ്ടാലേ മനസ് നിറയും. ഇരുളിൽ പ്രകാശം പകരുന്ന ചല വ്യക്തിത്വങ്ങളില്ലേ, അതുപോലെ.പുലർച്ചെ കുളിച്ചു ശുദ്ധിയായി പട്ടുചേല ചുറ്റി, നെറ്റിയിൽ ചുവന്ന വട്ടപൊട്ടു തൊട്ട് ആഭരണങ്ങൾ അണിഞ്ഞു പ്രാർത്ഥനയോടെ ഗാന്ധിഭവനിലെ നിലവിളക്ക് തെളിക്കുന്ന പാട്ടിയമ്മ. സ്നേഹവും കരുണയും പൊഴിയുന്ന ചുണ്ടുകളിൽ എപ്പോഴും ഒരു ചെറുചിരി ഉണ്ടാകും. പൂവിതൾ പോലെ മൃദുലമാണ് പാട്ടിയമ്മയുടെ മനസ്സ്. ഗാന്ധിഭവന്റെ ഐശ്വര്യമായിരുന്ന പാട്ടിയമ്മയുടെ കഥ പറയും മുമ്പ് അവരുടെ നിറവേറാത്ത പോയ ഒരു ആഗ്രഹത്തെ കുറിച്ച് പറയാം.
നടൻ മോഹൻലാലിന്റെ ലാൽസലാം എന്ന ടി.വി. പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ അതിഥിയാവുകയും ഒരു മകൻ എന്നപോലെ ലാലിനെ കാണുകയും എപ്പോഴും അദ്ദേഹത്തെക്കുറിച്ച് തിരക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ ഒരു തവണകൂടി കാണണമെന്ന ആഗ്രഹം പാട്ടിയമ്മ എപ്പോഴും പറയുമായിരുന്നു. എന്നാൽ ലാലിനെ കാണണമെന്ന ആഗ്രഹം ബാക്കി നിൽക്കെ പാട്ടിയമ്മ ലോകത്തോട് വിടവാങ്ങി.
ആരാണീ പാട്ടിയമ്മ?
ഗാന്ധിഭവന്റെ ഐശ്വര്യമായ ഈ പാട്ടിയമ്മ ആരാണന്നല്ലേ? അതിനുമുമ്പ് കേരളത്തിന്റെ ചരിത്രത്തിൽ മറക്കാൻ കഴിയാത്ത തിരുവിതാംകൂറിന്റെ ശക്തനായ ദിവാൻ സർ സി.പി രാമസ്വാമി അയ്യരെ കുറിച്ച് പറയണം. കോട്ടും തലപ്പാവുമൊക്കെയായി പ്രൗഢിയോടെ രാജകീയ ശൈലിയിൽ വരുന്ന നീണ്ട കണ്ണുകളും ഗൗരവം നിറഞ്ഞ മുഖവുമുള്ള രാജതുല്യനായ മുത്തശ്ശനെ പാട്ടിയമ്മക്ക് ഓർമ്മയുണ്ട്. സർ സി.പി. രാമസ്വാമി അയ്യരുടെ ചെറുമകൾ, പാട്ടിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആനന്ദവല്ലിയമ്മാൾ തന്റെ അമ്മയെ കാണാൻ കൊല്ലത്തു വീട്ടിൽ രാജകീയമായി വന്നിരുന്ന സി.പി.യെ ഓർക്കുന്നുണ്ട്. സർ സി.പി. യുടെ ജ്യേഷ്ഠൻ ഗണപതി അയ്യരുടെ മകൾ ചെല്ലമ്മാളിന്റെയും എസ്.എം. സുന്ദര അയ്യരുടെയും പുത്രിയായി കൊല്ലത്തു ജനിച്ച ആനന്ദവല്ലിയമ്മാൾ തന്റെ ബാല്യകാലം ചിലവഴിച്ചത് വാടകവീടുകളിലാണ്. അച്ഛൻ സുന്ദര അയ്യർക്ക് മൂന്നു വിവാഹത്തിലായി പതിനൊന്നു മക്കൾ. കൊല്ലം സെന്റ് ജോസഫ് കോൺവെന്റിൽ നിന്ന് ഉന്നത മാർക്ക് നേടിയെങ്കിലും ആനന്ദവല്ലിയെ പഠിപ്പിക്കുവാൻ ആരും ഉത്സാഹം കാട്ടിയിരുന്നില്ല.
സമ്പന്നകുടുംബത്തിലായിരുന്നു ജനനമെങ്കിലും പിന്നീട് സാമ്പത്തികപരാധീനതകൾ ഏറിയപ്പോൾ ജീവിതം ആസ്വദിക്കേണ്ട സമയത്തു ചെറുപ്രായത്തിലേ കുടുംബത്തിന്റെ പ്രാരാബ്ധം ആനന്ദവല്ലി സ്വയം ഏറ്റെടുക്കേണ്ടി വന്നു. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ അമ്മ ആനന്ദവല്ലിക്ക് ആ ചുമതല നൽകിയെന്ന് പറയുന്നതാകും ശരി. പിന്നീട് കടബാദ്ധ്യതകൾ ആയപ്പോൾ കുടുംബം കോയമ്പത്തൂരിലേക്ക് ആനന്ദവല്ലിയെ പറിച്ചുനട്ടു. പഠിക്കണം എന്ന മനസ്സിലെ അതിയായ മോഹം ജീവിതത്തിലെ പ്രതിസന്ധികളിലും കുടുംബത്തിലെ എതിർപ്പുകളിലും ഒലിച്ചു പോയില്ല. മുടങ്ങിപ്പോയ പഠനം ഇരുപത്തിയെട്ടാം വയസ്സിൽ പൂർത്തിയാക്കാൻ മുന്നിട്ടിറങ്ങി. മറ്റാരെയും ആശ്രയിക്കാതെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കുവാൻ ആനന്ദവല്ലി കാണിച്ച ധൈര്യവും മനസ്സുറപ്പും മാതൃകയാക്കേണ്ട ഒന്നാണ്. കോയമ്പത്തൂരിൽ പ്രീഡിഗ്രി പാസ്സായ ശേഷം ടി.ടി.സി. എടുത്തു, അതും നാൽപ്പതാം വയസ്സിൽ. വിദ്യാഭ്യാസത്തിനും ജോലിക്കും പ്രായം ഒരു തടസ്സമല്ല എന്ന് പ്രവർത്തിയിലൂടെ കാണിച്ചുതന്നു.
തുടർന്ന് ഒരു പോരാട്ടമായിരുന്നു. എതിർസ്ഥാനത്തു സ്വന്തം ജീവിതം തന്നെ. മദ്രാസിൽ വനിതാക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പി.എ. ആയും സ്റ്റോർ കീപ്പറായും മേട്രനായും എട്ടു വർഷം ജോലി ചെയ്തു. പഠിക്കാനും പഠിപ്പിക്കാനുമുള്ള ആഗ്രഹം വിട്ടു കളഞ്ഞില്ല. മനഃശാസ്ത്രത്തിൽ ഡിപ്ലോമ എടുത്തു. ആ സമയത്താണ് അച്ഛന്റെ രണ്ടാം ഭാര്യയ്ക്ക് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ വന്നതിനെ തുടർന്ന് ശുശ്രൂഷിക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ ആനന്ദവല്ലി ആ ഉത്തരവാദിത്വം സ്വയമേ ഏറ്റെടുത്തു. നാം അതിശയിക്കേണ്ടത് ആനന്ദവല്ലിയമ്മാൾ തന്റെ കടമ നിർവ്വഹിച്ചതിൽ അല്ല, മറിച്ച് ആരും കൊതിക്കുന്ന രീതിയിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി വിട്ടിട്ട് നാട്ടിൽ വന്ന് ഇളയമ്മയുടെ കൂടെ നിന്നതിലാണ്. കടമകൾ നിറവേറ്റിയും കുടുംബം നോക്കിയും ജീവിക്കാൻ മറന്നു പോയപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.
പ്രായം കണക്കിടാതെ സ്കൂൾ അദ്ധ്യാപികയായും കുട്ടികളോടൊപ്പം നടന്നു നീങ്ങി. ആ കാലയളവിൽ കുഞ്ഞുങ്ങളുടെ മനസ്സ് തൊട്ടറിയുവാനും അവർക്കു ജീവിതത്തിന്റെ വിവിധ അർത്ഥപാടവങ്ങൾ പകർന്നു കൊടുക്കുവാനും കഴിഞ്ഞു. സ്കൂൾ തലത്തിൽ ഒതുങ്ങാതെ എല്ലാ വിഷയങ്ങളിലും കുട്ടികൾക്കു ട്യൂഷൻ നൽകുകയും അവരെ പ്രാപ്തിയുള്ളവരാക്കി തീർക്കുകയും ചെയ്തു. അവിവാഹിതയായ അമ്മാളിന് സ്നേഹിക്കാൻ നൂറുകണക്കിന് കുട്ടികൾ.
കൊല്ലത്തു സഹോദരിയുടെ സംരക്ഷണത്തിൽ കഴിഞ്ഞ പാട്ടിയമ്മ മറ്റാർക്കും താൻ ഒരു ഭാരമായി മാറാൻ പാടില്ല എന്ന് നിർബന്ധമുള്ളയാളായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച് അദ്ധ്വാനിച്ച് ജീവിതം മുഴുവനും സേവനം ചെയ്തിട്ടും ലൗകികമായി താൻ ഒന്നും നേടിയില്ലായെന്നു തിരിച്ചറിഞ്ഞു. ഉന്നത കുടുംബത്തിൽ ജനിച്ച് ഒരുപാട് ബന്ധുക്കളും പ്രിയപ്പെട്ടവരും ചുറ്റിനും ഉണ്ടായിട്ടും ഒറ്റപ്പെടലിന്റെ അനുഭവം പാട്ടിയമ്മക്കു ഒരു വെല്ലുവിളി ആയിരുന്നു. ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം 2009 ൽ വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിന്റെ സഹായത്തോടെ പത്തനാപുരം ഗാന്ധിഭവൻ കുടുംബത്തിലേക്ക്. അവിടെ അവരെ കാത്തിരുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു. ഗാന്ധിഭവൻ കുടുംബാംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സേവനപ്രവർത്തകരുടെയും പ്രിയപ്പെട്ട പാട്ടിയമ്മയായി മാറാൻ അധികം താമസം വേണ്ടി വന്നില്ല.
പുലർച്ചെ എഴുന്നേറ്റു ദീപം തെളിയിച്ച് ഗാന്ധിഭവന് പ്രകാശം പകരുന്ന പാട്ടിയമ്മ തന്റെ ചിട്ടകൾക്കും ജീവിതശൈലികൾക്കും ഒരിക്കലും മാറ്റം വരുത്തിയിട്ടില്ലായിരുന്നു. പാട്ടിയമ്മ എന്ന് പറയുമ്പോൾ നൂറു നാവാണ് എല്ലാവർക്കും. ഗാന്ധിഭവനിൽ കുഞ്ഞുങ്ങൾക്ക് അക്ഷരം ചൊല്ലി കൊടുക്കുവാനും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുവാനും സാമൂഹികസാംസ്കാരിക ചടങ്ങുകളിൽ പങ്കെടുക്കുവാനും പാട്ടിയമ്മ കാണിച്ചിരുന്ന ഉത്സാഹം ഗാന്ധിഭവനിലെത്തുന്ന അതിഥികൾക്കുപോലും കൗതുകം ഉണർത്തുന്നതായിരുന്നു.
പാട്ടിയമ്മയുടെ നേതൃത്വത്തിൽ 2016 ലും 2021 ലും മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും അദ്ദേഹത്തിന്റെ വിജയം പാട്ടിയമ്മയും ഗാന്ധിഭവനും ആഘോഷിക്കുകയും ചെയ്തു. പാട്ടിയമ്മ ഗാന്ധിഭവനിൽ ഒതുങ്ങുന്ന ഒരു സെലിബ്രിറ്റിയായിരുന്നില്ല.
ഫ്ളവേഴ്സ് ചാനൽ നടത്തിയ പ്രോഗ്രാമിൽ മുഖ്യഅതിഥിയായി പങ്കെടുത്തിട്ടുണ്ട്.അമ്മയുടെ സ്നേഹം കൊതിച്ചിരുന്ന ഗാന്ധിഭവന്റെ നാഥനായ ഡോ. പുനലൂർ സോമരാജന് അമ്മയായിരുന്നു പാട്ടിയമ്മ. ഇതുവരെ ലഭിച്ചിട്ടില്ലാത്ത സ്നേഹവും കരുതലും സോമരാജൻ എന്ന മകനിൽ നിന്നും മകന്റെ തണലിൽ കഴിയുന്ന കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ചപ്പോൾ പാട്ടിയമ്മ തിരിച്ചറിഞ്ഞത് മറ്റൊരു സത്യമാണ്. താൻ എടുത്ത തീരുമാനം തെറ്റിയില്ല എന്ന സത്യം.
ആനന്ദവല്ലിയമ്മാളിന് ആനന്ദിക്കാൻ ഗാന്ധിഭവനിൽ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. ഗാന്ധിഭവൻ അറിയുന്ന എല്ലാവരുടെയും അമ്മയായിരുന്നു പാട്ടിയമ്മ. തൊണ്ണൂറ്റിയൊന്നാം വയസ്സിലും വാർദ്ധക്യത്തിന്റെ ക്ഷീണം തട്ടിയപ്പോൾ പോലും പാട്ടിയമ്മ തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്