പ്രതിപക്ഷ നേതായിരിക്കവെ നിയമസഭയിൽ വച്ച് സാരി വലിച്ചു പറിച്ച് ഡിഎംകെക്കാർ നാണംകെടുത്തി; മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് പറഞ്ഞ് നിയമസഭ വിട്ട ജയലളിത ദ്രൗപദിയെപ്പോലെ വാക്കുപാലിച്ചു; പുരട്ചി തലൈവരുടെ ഇദയക്കനി ഏറെ വൈകാതെ പുരട്ചി തലൈവിയായ കഥ
മറുനാടൻ ഡെസ്ക്
ചെന്നൈ: രാജസഭയിലേക്ക് മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചും ചേലയഴിച്ചും തന്നെ അപമാനിച്ച ദുശ്ശാസനന്റെ ചോരപുരട്ടിയേ ഇനി മുടികെട്ടൂ എന്ന് ശപഥമെടുത്ത പാഞ്ചാലി. തന്റെ ഭർത്താവിനെ ചിലമ്പുമോഷ്ടിച്ച കള്ളനാക്കിയതിന് മുലപറിച്ചെറിഞ്ഞ് മധുര രാജ്യത്തെ ചുട്ടെരിച്ച കണ്ണകി. മഹാഭാരതത്തിലേയും ചിലപ്പതികാരത്തിലേയും പ്രതികാര ദുർഗകളേപ്പോലെ തമിഴകത്തിന്റെ രാഷ്ട്രീയ ലോകത്ത് ഒരു അപമാനിക്കപ്പെടലിന്റേയും അതിനുള്ള പ്രതികാരത്തിന്റേയും കഥയുണ്ട് ജയലളിതയെന്ന മക്കളുടെ മനസ്സിലെ പുരട്ചി തലൈവിക്ക്.
പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തെത്തുകയും താരമന്നൻ എംജിആറിന്റെ നായികയായി മാറുകയും ചെയ്തതിലൂടെ തമിഴ് മക്കളുടെ മനസ്സിലും ജയലളിത അദ്ദേഹത്തിന്റെ പങ്കാളിയായി മാറുകയായിരുന്നു. എംജിആർ തന്നെയാണ് ജയയെയും തമിഴ് രാഷ്ട്രീയ ലോകത്തേക്ക് എത്തിക്കുന്നത്. 1982ലായിരുന്നു ഇത്. നന്നായി ഇംഗഌഷ് പ്രാവീണ്യമുള്ള ജയലളിതയെ ആദ്യം പാർട്ടി പ്രചാരകയായി നിയോഗിച്ചെങ്കിലും പാർലമെന്റിൽ പാർട്ടിയുടെ ശബ്ദമായി മാറുന്നതിന് എംജിആർ തന്നെ രണ്ടുവർഷത്തിനകം അവരെ രാജ്യസഭാംഗമാക്കി.
പക്ഷേ, എംജിആറിന്റെ മരണശേഷം ജയലളിതയെ ശവമഞ്ചത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ട് അപമാനിച്ചതോടെതന്നെ പാർട്ടിയിലെ പിളർപ്പിന് തുടക്കമായി. പാർട്ടി രണ്ടായി. എംജിആറിന്റെ ഭാര്യ ജാനകീ രാമചന്ദ്രന്റെയും ജയലളിതയുടേയും കീഴിൽ രണ്ടു ഘടകങ്ങളായെങ്കിലും ജനമനസ്സിൽ യഥാർത്ഥ ഭാര്യയല്ല തലൈവരുടെ അനന്തരാവകാശിയെന്നും മറിച്ച് വെള്ളിത്തിരയിലെ പങ്കാളിയാണ് ഞങ്ങളുടെ നേതാവെന്നും ജനം വിധിയെഴുതി. ഇതോടെ
എംജിആറിന്റെ മരണശേഷം ജയലളിത തമിഴകത്തിന്റെ നിയമസഭാ രാഷ്ട്രീയരംഗത്ത് സജീവമായി.
രാജസഭാ മണ്ഡലത്തിൽ ദ്രൗപദിയും കണ്ണകിയുമെല്ലാം അപമാനിതരായതുപോലെ ജയലളിതയും തമിഴ്നാടിന്റെ നിയമസഭയിൽ അപമാനിതയായത്. 1989ൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പു നയിച്ച് ജയംനേടി സഭയിലെത്തിയതായിരുന്നു ജയലളിത. എന്നാൽ എംജിആറിന്റെ മരണശേഷം പാർട്ടിയിലുണ്ടായ ചേരിതിരിവു മുതലെടുത്ത ഡിഎംകെ അക്കുറി സഭയിൽ ഭൂരിപക്ഷം നേടിയിരുന്നു. കന്നി ഇലക്ഷനിൽ ഡിഎംകെയിലെ മുത്തുമനോകരനെ തോൽപിച്ച് സഭയിൽ എത്തിയ ജയ പ്രതിപക്ഷ നേതാവായി.
ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ അനുഭവമാണ് സഭയിൽ ജയയ്ക്ക് നേരിടേണ്ടിവന്നത്. തമിഴ്നാട് നിയമസഭയ്ക്കുള്ളിൽവച്ച് അവർ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നിൽവച്ച് ഡി.എം.കെ. അംഗങ്ങൾ പ്രതിപക്ഷ നേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത് രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തന്നെ നാണിപ്പിച്ച സംഭവമായിരുന്നു.
ഒരുപക്ഷേ പിന്നീട് ജയലളിതയുടെ അടുത്തുപോലും പോകാൻ ഭയപ്പെടുന്ന രീതിയിൽ ജയയുടെ പ്രഭാവം വളർന്നുവെന്നത് മറ്റൊരു കാര്യം. മഹാഭാരതത്തിലെ ദ്രൗപദിയോട് അക്കാലത്ത് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ജയലളിതയെ ഉപമിച്ചു. 'മുഖ്യമന്ത്രിയായല്ലാതെ ഞാൻ ഈ സഭയിൽ ഇനി പ്രവേശിക്കില്ല' എന്നു പ്രഖ്യാപിച്ച് അന്നു ജയലളിത നിയമസഭ വിട്ടിറങ്ങി. ഇതിനുശേഷം നടന്ന 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും അണ്ണാ ഡിഎംകെ മികച്ച വിജയംനേടി. പിന്നാലെ 1991ൽ ബർഗൂരിൽനിന്നും കങ്കയാമിൽനിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ച് ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിട്ടാണ് തന്റെ ശപഥം പാലിച്ച് ജയ സഭയിലെത്തുന്നത്. അതൊരു പ്രതികാരമായിരുന്നു. കരുണാനിധിയോടും തന്നെ അപമാനിച്ച ഡിഎംകെ പ്രവർത്തകരോടുമുള്ള പ്രതികാരം.
പക്ഷേ, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് ജയയെ താഴെയിറക്കാൻ ഡിഎംകെയും കരുണാനിധിയും പല തന്ത്രങ്ങളും പയറ്റി. പല വെട്ടിലും വീണുപോയ ജയലളിതയ്ക്ക് പിന്നത്തെ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. അഴിമതി ആരോപണങ്ങൾ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു 1996ലെ തെരഞ്ഞെടുപ്പ്. അത്തവണ ബർഗൂരിൽനിന്നു മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി. സുഗാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തേയും അവസാനത്തെയും തെരഞ്ഞെടുപ്പു പരാജയമായിരുന്നു അത്.
2001ൽ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും ഝാൻസി ഭൂമിഇടപാടുകളിൽ ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കപ്പെട്ടു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും സുപ്രീം കോടതിവിധിയെത്തുടർന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ൽ ആണ്ടിപ്പെട്ടിയിൽനിന്നു മത്സരിച്ച് വിജയിച്ചു. 2006ൽ ആണ്ടിപ്പെട്ടിയിൽനിന്ന് വിജയിച്ചു. 2011ൽ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി വീണ്ടും മുഖ്യമന്ത്രിയായി.
പക്ഷേ, 2014ൽ അനധികൃത സ്വത്തു കേസിൽപ്പെട്ട് അവർക്ക് നൂറുകോടി രൂപ പിഴയും തടവും ബാംഗഌർ കോടതി ശിക്ഷ വിധിച്ചതോടെ വീണ്ടും അധികാരമൊഴിഞ്ഞു. ഇതിൽനിന്ന് സുപ്രീംകോടതി അവരെ കുറ്റവിമുക്തയാക്കിയതോടെ കഴിഞ്ഞവർഷം സഭാ കാലാവധി തീരുന്നതിന് മുൻപ് അവർ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടു. ആർ.കെ. നഗറിൽനിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എതിരാളിയായി സിപിഐയിലെ സി. മഹേന്ദ്രൻ മാത്രമായിരുന്നു എതിരാളി. സഭയിൽ അപമാനിച്ച നിലയിൽ നിന്ന് തനിക്കെതിരെ ആരെയെങ്കിലും മത്സരിക്കാൻ നിർത്താൻപോലും ഡിഎംകെയും തമിഴ്നാട്ടിലെ മറ്റു കക്ഷികളും ഭയക്കുന്ന നിലയിലേക്ക് മൂന്നു പതിറ്റാണ്ടുകൊണ്ട് ജയലളിത വളർന്നുകഴിഞ്ഞിരുന്നു.
ഇങ്ങനെ കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ 88.43 ശതമാനം വോട്ട് നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയ വിജയിച്ചത്. എതിരാളിയായിരുന്ന സിപിഐയിലെ മഹേന്ദ്രന് നേടാനായത് കേവലം 5.3 ശതമാനം വോട്ടുമാത്രം. ഇതിനുശേഷം ഈ വർഷം നടന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് ജയ വീണ്ടും അധികാരം നിലനിർത്തിയതോടെ ഡിഎംകെയുടെ തകർച്ച പൂർണമായ നിലയിലാണ് തമിഴകത്തെ കാര്യങ്ങൾ. ഇപ്പോൾ ഒരു അനിഷേധ്യനേതാവിന്റെ ഉത്തുംഗ ശൃംഗങ്ങൾ കീഴടക്കി, തികഞ്ഞ ഏകാധിപതിയായി, തമിഴകത്തെ രാജ്്ഞിയായി ജയ മാറിക്കഴിഞ്ഞ വേളയിലാണ് അവർ രോഗത്തിന് കീഴ്പെടുന്നത്. തന്നെ കേസിൽ കുടുക്കി അറസ്റ്റുചെയ്ത് ആദ്യമായി ജയിലിലടച്ച കരുണാനിധിയേയും മക്കളേയും തിരികെ അധികാരത്തിലെത്തിയപ്പോൾ കേസുകളിൽ അറസ്റ്റുചെയ്ത് ജയിലിട്ടതും അവരുടെ പ്രതികാരത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന സംഭവമായി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍