ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ചു; കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനും ഗായകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംമൂലം ആ പേര് സ്വീകരിച്ചു; ചുംബന സമരം തൊട്ട് കന്യാസ്ത്രീകളുടെ സമരത്തിൽവരെ പങ്കെടുത്ത മൂൻ നക്സലൈറ്റ്; അന്തരിച്ച ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: അന്തരിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ ആയിരുന്നു. ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ച്് നജ്മൽ ബാബുവെന്ന് പേരുമാറ്റിയ ഈ മൂൻ നക്സലൈറ്റ് ചുംബന സമരം തൊട്ട് ഈയിടെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ വരെ സജീവമായിരുന്നു.
ഹിന്ദുത്വ-വർഗീയ വാദങ്ങളെ ശക്തമായി എതിർത്തിട്ടും ഹിന്ദുവായി തന്നെയാണ് എല്ലാവരും പരിഗണിക്കുന്നത് എന്നതിൽ മനം മടുത്ത് ഇസ്ലാം മതം സ്വീകരിച്ചതായി മൂന്നുവർഷം മുമ്പ് ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ച് ഇദ്ദേഹം സകലരെയും ഞെട്ടിച്ചിരുന്നു. ഇനി മുതൽ തന്റെ പേര് നജ്മൽ എൻ ബാബു എന്നാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു. തികച്ചും വ്യക്തിപരമാണ് ഈ തീരുമാനം. തന്റെ കുടുംബത്തിലെ മറ്റുള്ളവർ സ്വന്തം മതവിശ്വാസങ്ങൾ തുടരുന്നതിനോട് എതിർപ്പില്ലെന്നും ടി.എൻ ജോയ് പറഞ്ഞു. പ്രമുഖ ഗസൽ ഗായകനും കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനുമായ നജ്മൽ ബാബുവിനോടുള്ള സ്‌നേഹംകൊണ്ടാണ് നജ്മൽ എൻ ബാബു എന്ന പേര് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഞാൻ ഹിന്ദു മതത്തിലെ ഈഴവ സമുദായത്തിലാണ് ജനിച്ചത്. എന്നാൽ യാതൊരു മതവിശ്വാസങ്ങളുമായി ബന്ധം പുലർത്തിയിരുന്നില്ല. ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് ശേഷം ഹിന്ദു വർഗ്ഗീയ സംഘടനകളെ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഹിന്ദു സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിനോടുള്ള കടുത്ത എതിർപ്പാണ് ഇസ്ലാം മതം സ്വീകരിച്ചതിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്' - നജ്മൽ എൻ ബാബു എന്ന ടി.എൻ.ജോയ് പറഞ്ഞു. 2015 ഏപ്രിൽ ഒമ്പതിന് മതം മാറിയെന്ന് വ്യക്തമാക്കുന്ന ഫോട്ടോയോടെയാണ് ജോയ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഫേസ്‌ബുക്ക് അക്കൗണ്ടിലെ തന്റെ പേരും ഇദ്ദേഹം നജ്മൽ എൻ ബാബു എന്നാക്കി മാറ്റിയിട്ടുണ്ട്.
മുസ്ലിം സുഹൃത്തുക്കളുടെ ക്ഷണത്തെ തുടർന്ന് ഇഫ്താർ വിരുന്നുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഹിന്ദു സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ തന്റെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മതം മാറ്റത്തിന് രണ്ട് വർഷം മുമ്പ് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാർക്ക് അപേക്ഷ നൽകിയിരുന്നു. അവർ ഇത് അംഗീകരിച്ചെങ്കിലും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നമുണ്ടാക്കിയിരുന്നു.
സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തിവാദിയുമായിരുന്ന പിതാവ് നീലകണ്ഠദാസാണ് പേരിലൂടെ ജനിച്ച മതം അറിയരുതെന്ന ഉദ്ദേശ്യത്തിൽ ടി എൻ ജോയ് എന്ന പേരിട്ടത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സങ്കേതമായിരുന്നു ഇദ്ദേഹത്തിന്റെ വീട്. നീലകണ്ഠദാസ് അദ്ധ്യാപകനും പേരുകേട്ട വൈദികനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. അയിത്താചരണത്തിനും ജാതിവിവേചനത്തിനും എതിരേ ശക്തമായി പ്രതികരിക്കുന്ന പിതാവിനെ കണ്ടുകൊണ്ടാണ് നജ്മൽ ബാബു വളർന്നത്.സിപിഐ. നേതാവായിരുന്ന ടി.എൻ കുമാരൻ, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണൻ, ടി.എൻ വിമലാദേവി, ടി.എൻ സുശീലാദേവി എന്നിവർ സഹോദരങ്ങളാണ്
നക്‌സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോയ് 1970-74 കാലഘട്ടത്തിൽ സിപിഐ എംഎൽ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുകൊടിയ മർദനവും ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം സിപിഐഎം.എൽ വിടുകയും സാമൂഹിക പ്രവർത്തനങ്ങളിലും ജനകീയ സമരങ്ങളിലും സജീവമാവുകയും ചെയ്തു.
അടിയന്തരാവസ്ഥാ പീഡിതർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൊച്ചിയിൽ 'കിസ് ഓവ് ലവ്' നടത്തിയ ചുംബനസമരത്തിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. അന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് അടക്കം സോഷ്യൽ മീഡിയയിലും അദ്ദേഹം സജീവമാണ്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.സൂര്യഗാന്ധി ബുക്സ് എന്ന പേരിൽ പ്രസിദ്ധീകരണം നടത്തിയിരുന്നു. ഗ്രാംഷിയുടേയും മറ്റും കൃതികൾ ആദ്യമായി മലയാളത്തിലേയ്ക്ക് കൊണ്ടുവരുന്നത് സൂര്യഗാന്ധി ബുക്ക്സ് ആയിരുന്നു.
ഞങ്ങളെല്ലാം ജനിച്ചത് റെബലുകൾ ആയിട്ടാണ്
ഈഴവരായി ജനിച്ചുവെന്നതുകൊണ്ടുമാത്രം വിവേചനം അനുഭവിച്ചറിഞ്ഞ തലമുറയുടെ കാലം ജോയി ഇടക്കിടെ പറയാറുണ്ടായിരുന്നു.ഫ്യൂഡൽ പാരമ്പര്യം വെളിവാക്കുന്ന ആചാരങ്ങളുടെ കാലമായിരുന്നു അന്ന്. തൊട്ടടുത്ത് ഒരു നായർ സമുദായത്തിൽപെട്ട ഒരു ഡോക്ടറുണ്ടായിരുന്നു. കീഴ്ജാതിക്കാർ എന്നു പൊതുവെ അറിയപ്പെട്ടിരുന്നവർ ആ ഡോക്ടറെ തമ്പുരാൻ എന്നാണ് വിളിച്ചിരുന്നത്. ഇത് അംഗീകരിക്കാൻ സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്ഠദാസിനാവുമായിരുന്നില്ല. എന്നാൽ പ്രതിഷേധത്തിന് അദ്ദേഹം മറ്റൊരു മാതൃകയാണ് സ്വീകരിച്ചത്. ഒരു പട്ടിയെ വാങ്ങി അതിന് തമ്പുരാൻ എന്നു പേരിട്ടു. പട്ടിയെ തമ്പുരാൻ എന്നു വിളിക്കാൻ നാട്ടുകാർ, അതും കീഴ്ജാതിയിൽപ്പെട്ടവർ നിർബന്ധിതരായി. ഇത്തരത്തിൽ ഒട്ടേറെ പ്രതിഷേധങ്ങളുടെ കഥകൾ കേട്ടുകൊണ്ടാണ് ജോയിയും ഹോദരങ്ങളും വളർന്നത്. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാം ജനിച്ചത് റെബലുകൾ അഥവാ കമ്മ്യൂണിസ്റ്റുകളായിട്ടാണ്.
സിപിഐ. നേതാവായിരുന്ന ടി.എൻ.കുമാരൻ, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണൻ, ടി.എൻ. വിമലാദേവി, ടി.എൻ. സുശീലാദേവി, പിന്നെ താൻ. അമ്മ ദേവയാനിയും അച്ഛന്റെ ആശയങ്ങൾക്കൊപ്പം നിന്നു. കമ്മ്യൂണിസ്റ്റുകാരികളായതിനാൽ ജോലിവരെ നഷ്ടപ്പെട്ടവരാണ് സഹോദരിമാർ. പിന്നീട് കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അവർ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചത്. ഇങ്ങനെ നിരന്തരം പോരാടിക്കൊണ്ടിരുന്ന ചരിത്രത്തിന്റെ ഇടങ്ങളിലാണ് ജോയ് എന്ന ചെറുപ്പക്കാരന്റെ വളർച്ച. ഔപചാരികമായി കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു. കാരണം ഞങ്ങൾ ജനിച്ചതേ കമ്മ്യൂണിസ്റ്റായിട്ടാണ്. അതുകൊണ്ടാവണം ജോയ് എന്ന് തനിക്കും അയിഷയെന്ന് അമ്മാവന്റെ മകൾക്കും അച്ഛൻ പേരിടുന്നത്.
ജോയ് എന്ന പേര് ഒരു ഈഴവച്ചെറുക്കന്. അത് അന്നത്തെ കാലത്ത് അത്ര അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ സെക്കുലർ ആയിരുന്ന ഒരു കുടംബബോധത്തിൽനിന്ന് വന്ന തനിക്ക് ജോയ് എന്ന പേര് ഒരു പ്രശ്‌നമായിരുന്നില്ല. ആദ്യകാലത്ത് പള്ളിയിൽ വേദപഠനത്തിനും പോയി. മതബോധനക്ലാസുകളിൽ പോയതുകൊണ്ട് നിലവിലുള്ളതിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായി എന്നു തോന്നിയിട്ടുമില്ല. തന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാർ ഏറെയും മുസ്ലിം സഹോദരങ്ങളായിരുന്നു. അങ്ങനെ അല്പം അറബി പഠിക്കാനും കഴിഞ്ഞു. ജാതീയവും വംശീയവുമായ അതിർവരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു അത്. അതുപോലെ നൃത്തം, സംഗീതം എന്നിവയും പഠിച്ചു. ഇതെല്ലാം അറിയാനുള്ള ആഗ്രഹത്തിന്റെ ഭാഗമായിരുന്നു. വിപ്ലവപ്രവർത്തനത്തിനു വിടനൽകിയ കാലത്താണ് സംഗീതം പഠിക്കണമെന്ന പൂതി കലശലായത്. പിന്നെ രമേശ് നാരായണനു കീഴിൽ രണ്ടുവർഷം ഹിന്ദുസ്ഥാനി സംഗീതത്തിൽ ശിഷ്യനായി. ചാലക്കുടി ഗണപതിയുടെ കീഴിൽ പുല്ലാങ്കുഴൽ വാദനവും അഭ്യസിച്ചു. പൂജാരിയാവാനും ഇടയ്ക്ക് പഠിച്ചു. പൂജാരിയായില്ലെന്നു മാത്രം. കുഞ്ഞുനാളിൽ നൃത്തം പഠിക്കാനും പോയിരുന്നു. കൊടുങ്ങല്ലൂർകാരിയായ അന്തരിച്ച നടി വിലാസിനിയായിരുന്നു ഗുരു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അഷറഫ് പടിയത്തിനുവേണ്ടി തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പങ്കെടുത്തതാണ് തന്റെ വിദ്യാർത്ഥിസംഘടനാബന്ധമെന്ന് ജോയ് പറഞ്ഞിട്ടുണ്ട്. അന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷനായിരുന്നു. നക്‌സൽബാരി സമരത്തെത്തുടർന്നാണ് തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചത്. നക്‌സലേറ്റ് പ്രസ്ഥാനം ഗുരുതരമായ അടിച്ചമർത്തൽ നേരിട്ട ആദ്യഘട്ടത്തിൽ സംഘടനയെ വളർത്താൻ ശ്രമിച്ചതിൽ താനും ഒരു പങ്കാളിയായി. ഒരു കാലത്തും നേതാവാകാൻ ആഗ്രഹിച്ചിട്ടില്ല. ഇപ്പോഴും ആഗ്രഹമില്ല. വെറും അനുയായിയാകാനും താനൊരുക്കമായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലമാകുമ്പോഴേക്കും ജയിലിൽ പോകാനുള്ള അത്ര ആളുകളെ സംഘടിപ്പിക്കുവാനായി. പറവൂർകാരനായ എം.എസ്. ജയകുമാറും ചേർന്നാണ് പ്രവർത്തകരെ സംഘടിപ്പിച്ചത്. ഭാസുരേന്ദ്രബാബുവിനെപ്പോലുള്ളവരെ സംഘടിപ്പിക്കന്നതും താനാണ്.
1976 മാർച്ചിലാണ് ജോയ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം കിഴക്കേ കോട്ടയിൽനിന്നു പൊലീസ് പിടികൂടി. നേരെ ശാസ്താംകോട്ട പൊലീസ് ക്യാമ്പിലേക്ക്. പിന്നെ കൊടിയ മർദനമായിരുന്നു. അതിനുമുമ്പ് 1974 മുതൽ ജോയ് ഒളിവിലായിരുന്നു. 1970-74ൽ സിപിഐ. (എം.എൽ) സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് അദ്ദേഹം അറിയപ്പെട്ടത് അനുഭാവികളുടെ സെക്രട്ടറിയെന്നാണ്. അഷ്ടമിച്ചിറയിൽ ഗാന്ധിപ്രതിമ തകർത്ത സംഭവത്തെ തുടർന്നാണ് ഒളിവുജീവിതം. അക്കാലത്തുകൊടുങ്ങല്ലൂരിലടക്കം എം.എൽ. പ്രസ്ഥാനം ശക്തമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുകൊടുങ്ങല്ലൂർ മേഖലയിൽനിന്നു മാത്രം 22 നക്‌സലൈറ്റുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുമ്പളം കേസിൽപ്പെട്ട് ജയിലിൽ കിടക്കുമ്പോൾ കെ.എൻ. രാമചന്ദ്രൻ, കെ.വേണു, എൻജീനിയർ മോഹൻകുമാർ, ഏലൂരിലെ നടേശൻ തുടങ്ങിയവരായിരുന്നു സഹതടവുകാർ.
പിന്നീടുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു
'മൂന്നുവർഷത്തെ ജയിൽവാസം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ രാഷ്ട്രീയത്തിൽ എല്ലാം തികഞ്ഞ അവസ്ഥയായിരുന്നു. പലരും പല മേഖലകളിൽ. രാഷ്ട്രീയം ആത്മീയതയില്ലാത്ത ഒന്നായി. സമരസപ്പെടാവുന്ന ഒന്നും ഇല്ലാത്ത കാലം. നക്‌സലൈറ്റ് ആയതോടെ ബന്ധുജനങ്ങളുടെ സൗഹൃദങ്ങളിൽ വിള്ളൽ വീണിരുന്നു. ഒരു തരം ബഹിഷ്‌കൃതൻ. എന്നാൽ അടിയന്തരാവസ്ഥാനന്തരം പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിച്ചില്ല. പകരം അടിന്തരാവസ്ഥാ തടവുകാരെ വിട്ടയക്കാനുള്ള പ്രക്ഷോഭത്തിന്റെ ഒപ്പംനിന്നു. നേതാവാകാൻ താൽപര്യമില്ലായിരുന്നു. അത് സ്വാസ്ഥ്യം തരുമായിരുന്നില്ല. എന്നാൽ ഒരുതരം നൈതികജാഗ്രതയാണ് തന്നെ നയിച്ചത്.'- അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നീട് മാർകിസവും നക്സലിസവും ഉപേക്ഷിച്ച അദ്ദേഹം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. നിരവധി രാഗികൾക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തകനായും അദ്ദേഹം മാറി. വീടും കൂടുമില്ലാത്ത ഈ പഥികന് അത്താണിയും ശൃംഗപുരം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് എതിർവശത്തെ ഹെൽത്ത് കെയർ ഇൻസ്റ്റിയൂട്ട് എന്ന സ്ഥാപനംതന്നെ. സമൂഹത്തിന്റെ ഉച്ഛനീചത്വങ്ങൾക്കെതിരായ പ്രവർത്തനം നടത്തുന്നതിനിടയിൽ വിവാഹമെന്ന സങ്കല്പം പോലും മുന്നിലുണ്ടായിരുന്നില്ല. യുവത്വം ജയിലിൽ കഴിച്ച ജോയ് ഇന്നും അവിവാഹിതനാണ്. ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ കൂടെപ്പഠിച്ചിരുന്ന സുന്ദരിമാരൊക്കെ വിവാഹിതരായെന്നാണ് ഒരിക്കൽ അദ്ദേഹം തമാശയായി പ്രതികരിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍