കുഞ്ഞില്ലാത്തതിന്റെ പേരിൽ ആദ്യ ഭർത്താവ് ഉപേക്ഷിച്ചു; രണ്ടാം ഭർത്താവിനെ രണ്ടാമതും കെട്ടിച്ച് ഗർഭകാലശുശ്രൂഷ നോക്കി; കുഞ്ഞുണ്ടായശേഷം തിരസ്കരിക്കപ്പെട്ടപ്പോൾ 62-ാം വയസിൽ കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി; ബക്കറ്റിൽ വീണ് കണ്ണൻ മരിച്ചതോടെ വീണ്ടും ഒറ്റപ്പെട്ടു; സങ്കടങ്ങൾ അറിയാത്ത ലോകത്തേക്ക് ഭവാനി ടീച്ചർ യാത്രയായി
മറുനാടൻ മലയാളി ബ്യൂറോ
മേപ്പാടി: ഭവാനിയമ്മയുടെ ജീവിതത്തിലെ സങ്കടം ഒരു വ്യാഴവട്ടത്തിന്റേതല്ല. പ്രതിവിധികൾ എത്രതന്നെ ചെയ്തിട്ടും സങ്കടകയത്തിൽ തന്നെ ആറ് പതിറ്റാണ്ടോളം ജീവിച്ചു. ആരോടും പരിഭവവും പറഞ്ഞില്ല. ദുഃഖങ്ങൾ ബാക്കിയാക്കി ഭവാനി ടീച്ചർ യാത്ര പറഞ്ഞു. അറുപത്തിരണ്ടാം വയസ്സിൽ അമ്മയായതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഭവാനി ടീച്ചർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അവസാന നിമിഷങ്ങളിൽ കഴിഞ്ഞത്. മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചർ മാനന്തവാടിയിൽ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് മാസങ്ങൾക്ക് മുമ്പ് കുഴഞ്ഞുവീണത്. ഹൃദയത്തിനും തലച്ചോറിനും തകരാർ സംഭവിച്ചിരുന്നു. കടുത്ത പ്രമേഹവും കൂടിയായതോടെ ടീച്ചറുടെ ആരോഗ്യനില തീരെ വഷളാവുകയായിരുന്നു.
വയോജന വേദിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സാച്ചെലവുകളും മറ്റും നടത്തിയിരുന്നത്. ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലുള്ള ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഗണിതക്ലാസ്സുകൾ നടത്തിവരുന്നതിനിടെയാണ് ടീച്ചർ ആശുപത്രിക്കിടക്കയിലായത്. അറുപത്തിരണ്ടാം വയസ്സിൽ ഒരു ടെസ്റ്റ്ട്യൂബ് ശിശുവിന് ജന്മം നൽകി. പക്ഷേ, രണ്ടാം വയസ്സിൽ ആ ആൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ഇതിൽ നിന്നുണ്ടായ ആഘാതം മറികടക്കാനായിരുന്നു അദ്ധ്യാപനരംഗത്തേക്ക് വീണ്ടുമെത്തിയത്. എഴുപത്തിയഞ്ചാം വയസ്സിലെ കർമ്മ നിരതയായിരുന്ന മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ് വിടവാങ്ങുന്നത്. കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തതിന്റെ പേരിൽ ആദ്യ ഭർത്താവ് ഉപേക്ഷിച്ചപ്പോളും, ദൃഡനിശ്ചയത്തോടെ ജീവിത്തോട് സന്ധിചെയ്ത് മുന്നേറി ഈ അദ്ധ്യാപികയായിരുന്നു ഭവാനി അമ്മ.
എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു 62-ാം വയസ്സിൽ ഒരു കുഞ്ഞിന് ജന്മം നൽകി. 13 വർഷങ്ങൾക്ക് മുമ്പ് എല്ലാ മാധ്യമങ്ങളുടേയും ആദ്യ പേജിൽ ഒരു കോളം ഭവാനി അമ്മയുടേതായിരുന്നു. സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകി ചരിത്രത്തിലിടം നേടിയ വാർത്ത. ഞാറാഴ്ചക്കോളങ്ങൾ മുഴുവനായും പ്രമുഖ പത്രങ്ങൾ ഭവാനി അമ്മയ്ക്കായി മാറ്റി വച്ചു. പക്ഷെ, ഒരു ജീവിത കാലത്തെ മുഴുവൻ കാത്തിരിപ്പിന്റെ ഫലമായി കിട്ടിയ കണ്ണനെ, ആ അമ്മയ്ക്ക് മനംനിറഞ്ഞു കാണാൻ പോലും കഴിഞ്ഞില്ല. സന്തോഷാശ്രു പൊഴിക്കുന്ന ഭവാനി ടീച്ചറുടെ ചിത്രം അച്ചടിച്ചുവന്ന അതേ പത്രത്താളുകളിൽ, കുഞ്ഞോമനയുടെ മൃതശരീരത്തിന് മുന്നിൽ നെഞ്ച് പൊട്ടിക്കരയുന്ന ഭവാനി അമ്മയുടെ ചിത്രവും വന്നു. അതീവ സങ്കടത്തോടെയാണ് കേരളം ആ വാർത്ത വായിച്ചത്.
രണ്ടു വയസ്സ് തികയും മുമ്പേയായിരുന്നു വിധി ആ അമ്മയുടെ ഹൃദയം പറിച്ചെടുക്കും പോലെ കണ്ണനേയും കൊണ്ട് പോയികളഞ്ഞത്. പിന്നെ ഇങ്ങോട്ട് ആ അമ്മയുടെ ജീവിതം ഒരു കണ്ണീർക്കടൽ തന്നെയായിരുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേത്രി കൂടിയായ ഭവാനി ടീച്ചർ.
ഇത് സിനിമയല്ല യഥാർത്ഥ്യം
വയനാട്ടിൽ കുഞ്ഞുങ്ങൾക്ക് ഗണിതാധ്യാപികയായും വയോജനവേദി പ്രവർത്തകയായും പൊതുരംഗത്ത് സജീവമായി കഴിയുന്നതിനിടയിലാണ് വീണ്ടും ദുരന്തങ്ങൾ ആ അമ്മയെ തേടിയെത്തിയത്. ഒരു ദിവസം അവർ കുഴഞ്ഞു വീണു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ഈ മാസം 8 ന് മേപ്പാടിയിലെ ഡിഎം വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദയത്തിനും തലച്ചോറിനും തകരാർ സംഭവിച്ചിട്ടുണ്ട്. മിഡ് ബ്രെയിൻ ഐസിഎച്ചാണ്( തലച്ചോറിന്റെ മധ്യഭാഗത്ത് ബ്ലീഡിംങ്) പ്രധാന അസുഖം. വയസ്സായവരിൽ കടുത്ത രക്ത സമ്മർദ്ദത്തെ തുടർന്ന് ഈ അവസ്ഥ വരാം. കടുത്ത പ്രമേഹവും ആശങ്കയുളവാക്കി. എന്നിട്ടും ബന്ധുക്കളാരും എത്തിയില്ല.
സിനിമാക്കഥകളെ വെല്ലുന്ന ഒരു ജീവിതമാണ് ഈ അമ്മയുടെത്. മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എൽപി സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഭവാനിയമ്മ .പതിനെട്ടാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയി. എന്നാൽ വർഷങ്ങൾ നീണ്ട അവരുടെ ദാമ്പത്യബന്ധത്തിൽ സന്തോഷം നിറയ്ക്കാൻ ഒരു കുഞ്ഞുണ്ടായില്ല .ഇത് ജീവിതത്തിന്റെ താളം തെറ്റിച്ചു .ഭർത്താവ് മദ്യപാനിയായി . ജീവിതം നിരാശയിൽ മുങ്ങിയ നാളുകൾ .ഒടുവിൽ ആ ബന്ധം വേർപിരിഞ്ഞു. അമ്മയാകാനും കുഞ്ഞിനെ മാറോടണയ്ക്കാനുമുള്ള മോഹം അവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് നയിച്ചു.
പക്ഷേ രണ്ടാമത്തെ വിവാഹ ബന്ധവും സമ്മാനിച്ചത് നിരാശ മാത്രം. ഒടുവിൽ ഭവാനി അമ്മ നിർബന്ധിച്ച് ഭർത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു. തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയെ പൊന്നുപോലെ പരിചരിച്ചു. പ്രതീക്ഷിച്ചപോലെ ഭർത്താവിന് രണ്ടാം ഭാര്യയിൽ കുഞ്ഞുണ്ടായി. ഏറെ സന്തോഷകരമായ വാർത്തയായിരുന്നു ഭവാനിയമ്മയ്ക്ക്ത്. നാലഞ്ച് മാസം വരെ ഭാര്യയെ ഭവാനിയമ്മ സുശ്രൂഷിച്ചു. പതിയെ ഭർത്താവിന്റെ വിധം മാറി. തങ്ങളുടെ കുഞ്ഞ് തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് രണ്ടാം ഭാര്യയുടെ വാശിക്ക് മുന്നിൽ ഭവാനി അമ്മ തലകുനിച്ചു. കുഞ്ഞിനെ കാണാൻ പോലും ഭർത്താവും രണ്ടാം ഭാര്യയും അനുവദിച്ചില്ല. അതോടെ ആ വീട് വിട്ട് ഇറങ്ങി. പിന്നെ ഉള്ള ഭവാനിയമ്മയുടെ ജീവിതം സ്കൂളും അവിടുത്തെ കുട്ടികളുമായിരുന്നു.
എല്ലാ സന്തോഷത്തിനും ഒരു അവസാനം ഉണ്ടാകും എന്നത് പോലെ ആ ദിവസം വന്നെത്തി. തന്റെ അദ്ധ്യാപനജീവിതത്തിനു വിരാമമായത്തോടെ റിട്ടയർമെന്റ് ജീവിതം വിരസതയുടെയും ഒറ്റപ്പെടലിന്റെയും ദിനങ്ങളാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു .ഈ സമയത്താണ് വീണ്ടും ഒരമ്മയാകാൻ ഉള്ള അതിയായ മോഹം ഭവാനിയമ്മയിൽ നിറഞ്ഞത് .
അറുപത്തിരണ്ടാം വയസ്സിൽ ആൺകുഞ്ഞ്
ആ അന്വേഷണം 2002 ഏപ്രിൽ 23ന് തിരുവനന്തപുരം സമദ് ആശുപത്രിയിൽ ഡോ. സതിപിള്ളയിൽ എത്തിനിന്നു. കുഞ്ഞിനായുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. ഈ പ്രായത്തിൽ ഗർഭിണിയായാലുള്ള ഭവിഷ്യത്തുകൾ ഡോക്ടർ ബോധ്യപ്പെടുത്തിയെങ്കിലും ഭവാനി പിന്തിരിഞ്ഞില്ല.
തുടർച്ചയായ പരിശോധനകളും മരുന്നുകളും. ആർത്തവ വിരാമത്തെ തുടർന്ന് ചുരുങ്ങിയ ഗർഭപാത്രം വികസിപ്പിക്കുന്നതിന് ചികിത്സ തുടങ്ങി. ഏഴ് മാസം നീണ്ട ഹോർമോൺ ചികിത്സ ഫലം കണ്ടു. ലബോറട്ടറിയിൽ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും കൃത്രിമബീജസങ്കലനം നടത്തി വളർത്തിയെടുത്ത് തയ്യാറാക്കിയ ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഐവിഎഫ് രീതിയാണ് സമദ് ആശുപത്രിയിലെ ഡോക്ടർമാർ അവലംബിച്ചത്. അങ്ങനെ എല്ലാ പ്രതിസന്ധികളും മറികടന്നു ഭവാനിയമ്മ പ്രസവിച്ചു. കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിസുവായിരുന്നു ഇത്. പ്രായം കൂടിയവരിൽ ലോകത്തിലെ മൂന്നാമത്തേതും. അറ്റുനോറ്റ് കിട്ടിയ കുഞ്ഞിന് തന്റെ ഇഷ്ട ദൈവമായ ഭഗവാൻ കണ്ണന്റെ പേരും നൽകി.
നാല് പതിറ്റാണ്ട് കാലം താൻ അനുഭവിച്ച എല്ലാ സങ്കടങ്ങളും മറന്ന് ഭവാനി അമ്മ സന്തോഷിച്ചു. പക്ഷെ ആ സന്തോഷങ്ങൾക്ക് ആയുസ്സ് വെറും രണ്ടു വർഷം മാത്രമായിരുന്നു. എന്നാൽ കളിക്കിടെ വെള്ളം നിറച്ച് വച്ച ബക്കറ്റിൽ വീണു കുഞ്ഞു മരിച്ചു . കളിപ്പാട്ടങ്ങളും കളിചിരികളും ബാക്കിവച്ച് കണ്ണൻ മടങ്ങിയപ്പോൾ ഭവാനിയമ്മ വീണ്ടും തനിച്ചായി. മൂവാറ്റുപുഴയിലെ വീടുവിട്ട് കുമളിയിലേക്ക് താമസം മാറ്റി. പിന്നീടാണ് വയനാട്ടിൽ താമസം ആരംഭിച്ചത് .
കണ്ണന്റെ മരണം സൃഷ്ടിച്ച ഒറ്റപ്പെടൽ
കണ്ണന്റെ മരണം ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. അതിനു ശേഷം ജീവിതം എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയാത്ത അവസ്ഥയിൽ യാന്ത്രികമായി ഭവാനിയമ്മ ജീവിതം തള്ളി നീക്കി. ആശ്വസിപ്പിക്കേണ്ട ബന്ധുക്കളിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ കൂടി ആയതോടെ നാട്ടിൽ പിടിച്ചു നിൽക്കാൻ ആവാത്ത അവസ്ഥയിലെത്തി. അങ്ങനെയാണ് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭവാനിയമ്മ വയനാട്ടിൽ എത്തുന്നത്.
കണ്ണന്റെ ഓർമകളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഭവാനിയമ്മയ്ക്ക് വയനാട്ടിലെ ജീവിതം. മാനന്തവാടിക്കടുത്ത് വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെ കുട്ടികൾക്കായി ട്യൂഷൻ സെന്റർ നടത്തി. അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ടാണ് ഭവാനിയമ്മ ജീവിച്ചിരുന്നത്. ഇതിനിടയിൽ മാതൃത്വം എന്ന ആഗ്രഹം വീണ്ടും ഭവാനിയമ്മയെ തേടിയെത്തി.
കൃത്രിമ ഗർഭധാരണത്തിലൂടെ ഒരിക്കൽ കൂടി അമ്മയാകാനുള്ള ആഗ്രഹം തന്റെ എഴുപതാം വയസ്സിൽ ഭവാനിയമ്മ മുന്നോട്ടു വച്ചെങ്കിലും ഡോക്ടർമാരുടെ പിന്തുണ ലഭിച്ചില്ല. പിന്നെയും ഏകാന്തതയുടെ അഞ്ചു വർഷങ്ങൾ കൂടി അവർ തള്ളിനീക്കി. ഇപ്പോഴിതാ മരണം അവരെ തേടിയെത്തി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്