'ദൂരെ ദൂരെ ഒരു കൂട്ടാം' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സുഹൃത്ത്; ജോഷിയുടെ 'ദിനരാത്രങ്ങളിൽ' കരമനയുടെ വീട് ആക്രമിക്കാനെത്തുന്ന മമ്മൂട്ടിക്കൊപ്പമുള്ള നക്സലൈറ്റുകാരൻ; കനകാംബരങ്ങൾ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളിലും വേഷമിട്ടു; 'പൂമഴ' എന്ന കുട്ടികൾക്കുള്ള ചിത്രത്തിലെ നായകൻ; ശ്രീനിവാസൻ ബാലുശ്ശേരി എന്ന സിനിമാ - നാടക നടൻ ആരോരുമറിയാതെ വിടവാങ്ങുമ്പോൾ
എം ബേബി
കോഴിക്കോട്: നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 'പൂമഴ' എന്ന കുട്ടികൾക്കായുള്ള ചിത്രത്തിലെ നായകനായിരുന്നു ഇന്നലെ അന്തരിച്ച ശ്രീനിവാസൻ ബാലുശ്ശേരി. നാടക നടൻ, സംവിധായകൻ, കഥാകൃത്ത്, ഷോർട്ട് ഫിലിം സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദിനരാത്രങ്ങൾ, കനകാംബരങ്ങൾ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. എന്നാൽ അദ്ദേഹം ഒരു സിനിമയിലെ നായകനായിരുന്നു എന്ന് നാട്ടുകാരിൽ പലർക്കും അറിയില്ലായിരുന്നു. പൂമഴയിലെ നായകൻ യാത്രയായി എന്നു തുടങ്ങുന്ന എഫ് ബി പോസ്റ്റിലൂടെ മാധ്യമ പ്രവർത്തകൻ കെ കെ ജയേഷാണ്, ശ്രീനിവാസൻ ബാലുശ്ശേരിയെ ഓർത്തെടുത്തത്.
ജയേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
പൂമഴയിലെ നായകൻ യാത്രയായി. ബാലുശ്ശേരി അർബൻ ബാങ്ക് സെക്രട്ടറിയെന്ന നിലയിൽ ശ്രീനിവാസൻ ബാലുശ്ശേരിയെ നേരത്തെ അറിയാമായിരുന്നു. നാടക കലാകാരനാണെന്ന് അറിയാമെങ്കിലും ഞങ്ങൾ തമ്മിൽ പരിചയമൊന്നും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പാണ് ചലച്ചിത്ര സംവിധായകൻ കെ എ ദേവരാജനെ പരിചയപ്പെടുന്നത്. ഒരു വാർത്തയിൽ തുടങ്ങിയ ബന്ധം അടുത്ത സൗഹൃദമായി. ഒരിക്കൽ അദ്ദേഹത്തിനൊപ്പം ഞാനും മദ്രാസിലേക്ക് പോയി. നശിച്ചു കൊണ്ടിരിക്കുന്ന തന്റെ പഴയ സിനിമകളുടെ പ്രിന്റുകൾ ഡിജിറ്റലൈസ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മദ്രാസ് കോടമ്പാക്കത്തെ ഒരു സ്റ്റുഡിയോയിൽ ഇരുന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ പുറത്തിറങ്ങാതെ പോയ താഴ്വര എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ടു. അപ്പോഴാണ് പൂമഴ , പാവ തുടങ്ങിയ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നറിഞ്ഞത്. ടോക്കിയോ ഫിലിം ഫെസ്റ്റിവലിലെല്ലാം പ്രദർശിപ്പിച്ച സിനിമയാണ് പൂമഴ . മദ്രാസിലെ നാലു ദിവസത്തെ താമസത്തിനിടെ നിരവധി സ്റ്റുഡിയോകൾ സന്ദർശിച്ചു. നിരവധി പഴയ കലാകാരന്മാരെ നേരിൽ കണ്ടു. ആദ്യമായി നസീറിനെ മെയ്ക്കപ്പ് ചെയ്ത വ്യക്തിയെയെല്ലാം ഇന്റർവ്യൂ ചെയ്തു. അവരെല്ലാം ആരാലും അറിയാതെ വടപളനിയിലെയും മറ്റും കുടുസ്സു മുറികളിൽ ജീവിതം തള്ളി നീക്കുകയായിരുന്നു.
തിരിച്ചു നാട്ടിൽ വന്ന ദേവരാജേട്ടൻ പരിഭവം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിലെ ലൊക്കേഷനിൽ ചെന്നപോൾ ചെറിയൊരു റോൾ എനിക്കും കിട്ടി. അന്നത്തോടെ അഭിനയ മോഹവും അവസാനിച്ചു. തുടർന്ന് മോഹൻലാലിനെ നായകനാക്കി സ്വപ്നമാളിക തുടങ്ങി സംവിധായകൻ. കാശിയിലും ചെർപ്പുളശ്ശേരിയിലുമായിരുന്നു ഷൂട്ടിങ്. ഒറ്റപ്പാലത്തെ അരമന ഹോട്ടലിൽ ഇരിക്കുമ്പോഴാണ് ദേവ രാജേട്ടൻ പൂമഴയിലെ നായകനെപ്പറ്റി പറയുന്നത്. മറ്റാരുമായിരുന്നില്ല അത്. നമ്മുടെ ശ്രീനിവാസേട്ടൻ തന്നെ. തലയിൽ പാളത്തൊപ്പിയെല്ലാം വെച്ച് കുട്ടികൾക്കൊപ്പം നടക്കുന്ന ശ്രീനിവാസേട്ടന്റെ കഥാപാത്രത്തെക്കുറിച്ച് സിനിമ കണ്ട മാധ്യമം ബാലുശ്ശേരി റിപ്പോർട്ടർ രാജേട്ടൻ വിശദീകരിച്ചു തന്നു. നടൻ സുകുമാരന്റെ ശൈലിയും രൂപ ഭാവങ്ങളുമുണ്ടായിരുന്ന നടനായിരുന്നു ശ്രീനിവാസൻ ബാലുശ്ശേരി. പിന്നെയും കുറേ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ദൂരെ ദൂരെ ഒരു കൂട്ടാമെന്ന സിനിമയിൽ മോഹൻലാലിന്റെ സുഹൃത്ത്. ജോഷി സംവിധാനം ചെയ്ത ദിനരാത്രങ്ങളിൽ കരമനയുടെ വീട് ആക്രമിക്കാനെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തോടൊപ്പമുള്ള നക്സലൈറ്റുകാരൻ . പെട്രോൾ പമ്പ് ഉടമയായിരുന്ന കുഞ്ഞിരാമേട്ടന്റെ നന്മണ്ടയിലെ വീട്ടിൽ വച്ചായിരുന്നു നക്സൽ ആക്രമണം ചിത്രീകരിച്ചിരുന്നത്. എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് വിനീതും മോനിഷയും പ്രധാന കഥാപാത്രങ്ങളായ കനകാംബരങ്ങളിൽ രാഷ്ട്രീയക്കാരനായും ശ്രീനിയേട്ടൻ എത്തി.
കക്കോടിക്കടുത്ത് ചെലപ്രത്തായിരുന്നു ഈ സിനിമയുടെ ഷൂട്ടിങ്. പഞ്ചാഗ്നി ഉൾപ്പെടെ ഹരിഹരന്റെ പല സിനിമകളിലും അദ്ദേഹം വേഷമിട്ടു. എം കെ രവിവർമ്മയുടെ വേലികളില്ലാത്ത ഭൂമി എന്ന നാടകം ശ്രീനിവാസേട്ടൻ കാസറ്റ് സിനിമയാക്കി. എസ് കൊന്നനാട്ടായിരുന്നു സിനിമയുടെ കലാസംവിധാനം നിർവ്വഹിച്ചത്. ശ്രീനിയേട്ടൻ തന്നെ രൂപീകരിച്ച ചിൽഡ്രൻസ് ഫിലിം സൊസൈറ്റി വഴിയായിരുന്നു താൻ നായകനായ പൂമഴ അദ്ദേഹം നാട്ടുകാർക്ക് മുമ്പിൽ പ്രദർശിപ്പിച്ചത്. ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്യാൻ വന്നത് എം ടി വാസുദേവൻ നായരും. ഭീഷ്മശപഥം, ലങ്കാദഹനം തുടങ്ങി നിരവധി നാടകങ്ങളും വാരാന്തപ്പതിപ്പുകളിൽ നിരവധി കഥകളും എഴുതി. ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വപ്നമാളിക എന്ന മോഹൻലാൽ സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
അതിനിടയിലാണ് സംവിധായകൻ ദേവരാജേട്ടൻ സ്പന്ദനം എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മുകേഷും ജഗദീഷും ജ്യോതിർമയിയും മുഖ്യ വേഷത്തിൽ . പടം ബാലുശ്ശേരി വെച്ച് ഷൂട്ട് ചെയ്യാമെന്ന് സംവിധായകൻ. ലൊക്കേഷൻ കാണാനായി ഞങ്ങൾ ബാലുശ്ശേരിയിലെത്തി. തന്റെ ആദ്യ നായകനെ ഒന്ന് കാണണമെന്ന് സംവിധായകൻ. അർബൻ ബാങ്കിൽ പോയി ശ്രീനിവാസേട്ടനെ കണ്ടു. സിനിമയൊക്കെ വിട്ടോ നീ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ ശ്രീനിയേട്ടന്റെ കണ്ണു നിറഞ്ഞു . ഈ പടത്തിൽ നിനക്ക് നല്ലൊരു വേഷമുണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോൾ സന്തോഷം ആ മുഖത്ത് നിറഞ്ഞു. പിന്നെ ലൊക്കേഷൻ നോക്കാൻ ഞങ്ങളൊരുമിച്ച് കുറുമ്പൊയിലിലേക്ക്. നായകന്റെ വീടായി സി പി എം നേതാവ് ഇസ്മയിൽ കുറുമ്പൊയിൽ സഖാവിന്റെ വീട് നിശ്ചയിച്ചു. കിനാലൂരും ചിന്ത്ര മംഗലം ക്ഷേത്ര പരിസരവുമെല്ലാം ലൊക്കേഷനായി നിശ്ചയിച്ചു. എന്നാൽ ആ സിനിമയുടെ ചിത്രീകരണം നടന്നില്ല. ദേവരാജേട്ടന്റെ സിനിമയെന്തായി എന്ന് ശ്രീനിയേട്ടൻ പലപ്പോഴും ചോദിക്കുമായിരുന്നു.
കുറേക്കാലത്തിന് ശേഷം എന്റെ നാടായ കൊട്ടാരമുക്കിൽ രവിവർമ്മ മാഷ്ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ ശ്രീനിയേട്ടനെ കണ്ടത്. അപ്പോഴാണ് അദ്ദേഹം ബാലുശ്ശേരിയിൽ നിന്ന് എന്റെ തൊട്ടടുത്ത പ്രദേശമായ പാറമുക്കിലേക്ക് താമസം മാറിയത് അറിഞ്ഞത്.പാറമുക്ക് വയലിൽ കണ്ടിയിലായിരുന്നു മണഞ്ചേരി ശ്രീനിവാസൻ എന്ന ശ്രീനിയേട്ടന്റെ താമസം. ശ്രീനിയേട്ടന്റെ അരുന്ധതിയുടെ നിഴൽ ചിത്രം എന്ന കഥാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. വേലികളില്ലാത്ത ഭൂമിയടക്കം നാല് ഹ്രസ്വ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ബാലുശ്ശേരി പൗരസമിതി, ധ്വനി ഫിലിം സൊസെറ്റി, ചിൽഡ്രൻ ഫിലിം സൊസെറ്റി എന്നിവയുടെ സെക്രട്ടറിയായും ജനതാ ദൾ ബാലുശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.
പത്രത്തിലെ ശ്രീനിവാസേട്ടന്റെ ചരമ വാർത്ത കണ്ടപ്പോഴാണ് നാട്ടുകാർ പലരും അദ്ദേഹം ഒരു സിനിമയിലെ നായകനായിരുന്നു എന്നു പോലും അറിയുന്നത്. അദ്ദേഹം ഒന്നും ആരെയും അറിയിക്കാനും ശ്രമിച്ചിരുന്നില്ല. കൈയിലെ പൈസ ചെലവാക്കി കലാപ്രവർത്തനം നടത്തിയ ആ സാധു മനുഷ്യൻ യാത്രയായി. ആദരാഞ്ജലികൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍