യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് ചൊല്ല്; എന്നിട്ടും ആയിരങ്ങൾ കാൺകെ യേശുദാസിന്റെ പാദങ്ങളിൽ വീണ് സാഷ്ടാംഗം നമസ്ക്കരിച്ചു; സമകാലികനായ ഗായകനെ ബാലുസാർ എന്തിന് നമിക്കണം എന്ന ആരാധകരുടെ ചോദ്യത്തിന് ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണയെന്ന് മറുപടി; ഒട്ടും ഇഗോയില്ലാതെ ഒരു സംഗീത കാലഘട്ടം ഇനി ഓർമ്മകളിൽ മാത്രം; എസ് പി ബിയും ഗാനഗന്ധർവനും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് പറഞ്ഞത് സാക്ഷൽ ഇളയരാജയാണ്. പക്ഷേ ഇന്ന് മഹാനായ ഗായകൻ എസ്പി ബാലസുബ്രമണ്യവും യേശുദാസും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം തന്നെയായിരുന്നു. സമകാലികർ ആയിട്ടും ഒട്ടും ഇഗോ അവരെ ബാധിച്ചിരുന്നില്ല. യേശുദാസ് തന്റെ മാനസഗുരുവാണെന്നായിരുന്നു എസ്പിബി എപ്പോഴും പറയാറുള്ളത്.
സിനിമയിൽ അമ്പതുവർഷം പിന്നിട്ടവേളയിൽ എസ്പി.ബി. അനുവദിച്ച അഭിമുഖത്തിലെ ഒരു പരാമർശം ഇങ്ങനെയായിരുന്നു: ''എന്നേക്കാൾ അഞ്ചോ ആറോ വർഷം മുൻപ് സിനിമയിൽ കടന്നുവന്ന ആളാണ് ദാസ് അണ്ണ. പ്രായംകൊണ്ടും എന്റെ മൂത്ത ജ്യേഷ്ഠൻ. പക്ഷേ, ഞങ്ങളുടെ സംഗീതയാത്രകൾ ഏറെക്കുറെ സമാന്തരമായിരുന്നു. ഒരിക്കലും അദ്ദേഹവുമായി മത്സരിക്കേണ്ടിവന്നിട്ടില്ല എനിക്ക്. ഞങ്ങൾ തമ്മിൽ താരതമ്യംപോലുമില്ല എന്നതാണ് സത്യം. സംഗീതത്തിന്റെ തിയറിയോ വ്യാകരണമോ അറിയാതെ പാട്ടുകാരനായിപ്പോയ ആളാണ് ഞാൻ. അദ്ദേഹമാകട്ടെ ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു സംഗീത സവ്യസാചിയും.'' എസ്പി.ബി. എന്ന മഹാഗായകനുള്ളിലെ വിനയാന്വിതനായ മനുഷ്യന്റെ ഹൃദയനൈർമല്യം മുഴുവനുണ്ട് ഈ വാക്കുകളിൽ.
പൂർവസൂരികളോടുള്ള സ്നേഹാദരങ്ങൾ ഉള്ളിൽ പൊതിഞ്ഞുസൂക്ഷിക്കാനുള്ളതല്ല, പുറമേ പ്രകടിപ്പിക്കാനുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് എസ്പിബി. അതുകൊണ്ടുതന്നെ, സിനിമയിൽ സുവർണജൂബിലി തികച്ച വേളയിൽ ആദ്യം അദ്ദേഹം ചെയ്തത് മാനസഗുരുവായ യേശുദാസിനെ നേരിട്ട് ചെന്ന് ആദരിക്കുകയാണ്. വിജയാ ഗാർഡൻസിൽവെച്ച് എസ്പിബി. യേശുദാസിന് പാദപൂജയർപ്പിക്കുന്ന ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പലർക്കും അദ്ഭുതമായിരുന്നു; ചിലർക്കെങ്കിലും അവജ്ഞയും. ''പ്രതിഭയുടെ കാര്യത്തിൽ യേശുദാസിനെക്കാൾ ഒട്ടും പിന്നിലല്ല ബാലുസാർ. പിന്നെന്തിന് അദ്ദേഹം ദാസിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കണം? ഇതൊരുതരം പ്രകടനാത്മകതയല്ലേ എന്ന് സംശയിച്ചുപോകുന്നു.'' സോഷ്യൽ മീഡിയയിൽ യേശുദാസിനെ നമസ്കരിക്കുന്ന എസ്പിബി.യുടെ പടത്തിനുകീഴേ സംശയാലുവായ ഏതോ ഒരു ആരാധകൻ കുറിച്ചു. വിമർശകർക്ക് തെന്നിന്ത്യയുടെ പ്രിയഗായകൻ നൽകിയ മറുപടി ഇങ്ങനെ: ''ഇതെന്റെ ദക്ഷിണയാണ്. സംഗീതജീവിതത്തിൽ എനിക്കെന്നും ജ്യേഷ്ഠതുല്യനും മാർഗദർശിയുമായിരുന്ന ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണ. അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണ് നമസ്കരിക്കുമ്പോൾ എന്റെ മനസ്സിൽ മുഴങ്ങിയത് ആ ഗന്ധർവനാദമാണ്. നമ്മുടെയൊക്കെ സൗഭാഗ്യമായ ശബ്ദം...''
അപൂർവങ്ങളിൽ അപൂർവമാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികൾ. അതിലും അപൂർവമായിട്ടുള്ള കാഴ്ച്ചയാണ് ഈയിടെ സിങ്കപ്പൂർ കണ്ടത്. അതികായരായ ഗായകർക്കൊപ്പം വേദി പങ്കിട്ട് ഇരുവരുടെയും മക്കളും എത്തി. സിങ്കപ്പൂരിൽ നാലുവർഷം മുമ്പ് സംഘടിപ്പിച്ച 'വോയ്സ് ഓഫ് ലിഗന്റ്സ്' എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂർവ സംഗമം. പാട്ടിനിടയിൽ എസ് പി ബിയുമായുള്ള ബന്ധത്തെ കുറിച്ചും യേശുദാസ് സംസാരിച്ചു. ഒരിക്കൽ പാരീസിൽ വച്ചുണ്ടായ അനുഭവമാണ് ഗാനഗന്ധർവൻ തുറന്നു പറഞ്ഞത്. ഒരു സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് ഹോട്ടൽമുറിയിലെത്തിയ തനിക്ക് ഭക്ഷണവുമായി എത്തിയത് സ്വന്തം സഹോദരന്മാരല്ലെന്നും എസ് പി ബാലസുബ്രമണ്യമാണെന്നും യേശുദാസ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടിയായിരുന്നു.
യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ -'എനിക്ക് ബാലുവെന്നാൽ സ്വന്തം സഹോദരനെപ്പോലെയാണ്. ഇതിപ്പോൾ ഇവിടെ പറയാതെ ഇരിക്കാനാവില്ല. പാരീസിൽ ഒരു പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയതായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ കഴിക്കാൻ ഒന്നുമില്ല. അപ്പോൾ ഒരാൾ മുറിയിലേക്ക് വരുന്നു. റൂം സർവീസ് എന്നു പറഞ്ഞുകൊണ്ട് ഒരാൾ വാതിലിൽ തട്ടി. വാതിൽ തുറന്നു നോക്കിയപ്പോൾ ഈ അനുജനാണ്. കൈയിൽ സാദം(തമിഴ്നാട്ടിലെ ഒരു വിഭവം). പുറത്തു പരിപാടികൾക്ക് പോകുമ്പോഴെല്ലാം ഇയാൾ അരി കൈയിൽ കരുതാറുണ്ട്. അന്നും കരുതിയിരുന്നു. കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേർത്ത് സ്വന്തം റൂമിൽ വച്ച് പാകം ചെയ്ത് എനിക്ക് കൊണ്ടു വന്നു തന്നതാണ്. എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേൽ പവിത്രമായ ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.' യേശുദാസ് പറഞ്ഞു നിർത്തിയപ്പോൾ എസ് പി ബിയും അദ്ദേഹത്തിനൊപ്പം കൈകൾ കൂപ്പി താണു വണങ്ങി.
അതുപോലെ തന്നെ പ്രൊഫഷണൽ ഈഗോകളും എസ്പിബിയെ ബാധിച്ചിരുന്നില്ല. ഗാനനിരൂപകനും മാധ്യമ പ്രവർത്തകനുമായ രവിമേനോൻ ഇങ്ങനെ എഴതുന്നു. 'അമരത്തിലെ ''അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ'' എന്ന സൂപ്പർ ഹിറ്റ് ഗാനത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ഐതിഹ്യം' സത്യമോ എന്നറിയണം. പാട്ടെഴുതിയ കൈതപ്രത്തോടല്ലാതെ മറ്റാരോട് ചോദിക്കാൻ? ഞാൻ ചോദിച്ചു.''കേട്ടത് ശരിയാണ്.''-കൈതപ്രം പറഞ്ഞു. ''യഥാർഥത്തിൽ ആ പാട്ട് ചിത്രയോടൊപ്പം എസ്പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് പാടിക്കാനായിരുന്നു ഭരതേട്ടന് ആഗ്രഹം. പടത്തിന്റെ മ്യൂസിക് റൈറ്റ്സ് സംബന്ധിച്ച എന്തോ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ യേശുദാസുമായി ചെറുതായി ഇടഞ്ഞതാണ് കാരണമെന്ന് കേട്ടിരുന്നു. ഇല്ലെങ്കിൽ സ്വാഭാവികമായും രവീന്ദ്രന്റെ ഈണങ്ങൾ ദാസേട്ടനാണല്ലോ പാടുക. ഈ പാട്ടും ദാസേട്ടനെ മനസ്സിൽ കണ്ട് സൃഷ്ടിച്ചതാണ് രവിയേട്ടൻ.''
പാട്ട് റെക്കോഡ്ചെയ്യാൻ എസ്പി.ബി. എത്തുമ്പോൾ ഭരതൻ, രവീന്ദ്രൻ, ലോഹിതദാസ് എന്നിവർക്കൊപ്പം കൈതപ്രവുമുണ്ട് ചെന്നൈയിലെ കോദണ്ഡപാണി തിയേറ്ററിൽ. രവീന്ദ്രൻ പാടിവെച്ച ട്രാക്ക് രണ്ടുപ്രാവശ്യം കേട്ടുനോക്കി എസ്പി.ബി. പിന്നെ സംഗീതസംവിധായകന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ''രവീ, ഇത് നീ ആർക്കുവേണ്ടി കംപോസ്ചെയ്ത പാട്ടാണെന്ന് നീ പറയാതെതന്നെ എനിക്കറിയാം. അദ്ദേഹത്തിനുമാത്രമേ ഇത് നീ ഉദ്ദേശിക്കുന്നതരത്തിൽ പാടാനാകൂ.'' എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു രവീന്ദ്രന്. എസ്പി.ബി.ക്ക് മനസ്സുകൊണ്ട് നന്ദിപറഞ്ഞിരിക്കണം അദ്ദേഹം. അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം സിനിമയുടെ അണിയറപ്രവർത്തകരിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും 'അമര'ത്തിൽ ഒടുവിൽ യേശുദാസ്തന്നെ പാടി. അഴകേ മാത്രമല്ല, വികാരനൗകയുമായ്, പുലരേ പൂങ്കോടിയിൽ (ലതികയോടൊപ്പം) എന്നീ പാട്ടുകളും.അതായിരുന്നു എസ്പിബി. പ്രൊഫഷണൽ ഈഗോകൾ ഒരിക്കലും ബാധിക്കാത്ത ഗായകനായിരുന്നു അദ്ദേഹം.
Stories you may Like
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍