പിടിച്ച മൂർഖനെ ചാക്കിലാക്കുമ്പോൾ കടിയേറ്റു; വിഷ ചികിൽസ ഫലം കണ്ടെങ്കിലും പാമ്പുകളുടെ തോഴനെ ജീവിത പ്രാരാബ്ദങ്ങൾ തളർത്തി; സജീവന്റെ ആത്മഹത്യ പ്രതിസന്ധിയിലാക്കുന്നത് ലില്ലിയേയും മക്കളേയും; അച്ഛന് അർഹതപ്പെട്ട സ്ഥിര ജോലി മകനെങ്കിലും വനംവകുപ്പ് നൽകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ബേപ്പൂർ: മലബാറിൽ പാമ്പുകടിയേൽക്കുമായിരുന്ന നിരവധിപേർക്ക് സജീവൻ രക്ഷകനായി മാറിയിരുന്നു. ഈ രക്ഷകനാണ് മാഞ്ഞു പോകുന്നത്. ഇതിന്റെ വേദനയിലാണ് കോ്ട്ടൂളി. പാമ്പുപിടിത്തക്കാരൻ എന്ന നിലക്കാണ് അറിയപ്പെടുന്നതെങ്കിലും പാമ്പുകളുടെ തോഴനായിരുന്നു സജീവൻ. കോഴിക്കോടും സമീപപ്രദേശങ്ങളിലും നിന്ന് പാമ്പിനെക്കണ്ട് ഭയക്കുന്നവർ അവയെ സ്നേഹത്തോടെ കീഴടക്കാൻ സജീവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധി ഏറെ പ്രയോജനപ്പെടുത്തിയത് വനം വകുപ്പാണ്. ചെറുപാമ്പുകൾ മുതൽ രാജവെമ്പാലയെവരെ പരിക്കൊന്നും ഏൽപിക്കാതെ പിടികൂടി വയനാട്ടിലോ താമരശ്ശേരിയിലോ കാടുകളിൽ കൊണ്ടുപോയി സ്വതന്ത്രമാക്കും.
പാമ്പുകളുമായി നാട്ടുകാർക്ക് മുന്നിൽ അഭ്യാസം കാട്ടി അവയെ ഭയപ്പെടാതിരിക്കാനും സ്നേഹിക്കാനും ഉപദേശിക്കും. ഇതിനിടെ, ഒട്ടേറെ തവണ സജീവന് പാമ്പു കടിയേറ്റിട്ടുണ്ട്. അതിൽനിന്നൊക്കെ രക്ഷപ്പെട്ട സജീവനെ കഴിഞ്ഞ ഏപ്രിൽ 27ന് ഒളവണ്ണയിൽനിന്ന് വീണ്ടും മൂർഖന്റെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളജിലും ബീച്ചാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമൊക്കെയായി മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് വീട്ടിലത്തെിയത്. വിഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറക്കുറെ ചികിത്സയിൽ പരിഹരിച്ചെങ്കിലും സജീവൻ കടുത്ത മാനസിക സംഘർഷത്തിന് വിധേയനായിരുന്നു. ജീവതപ്രാരാബ്ദങ്ങളുടെ വേദനയിൽ ആത്മഹത്യ ചെയ്ത സജീവനെയോർത്ത് പരിസ്ഥിതി പ്രേമകിൾ ആകെ വേദനയിലാണ്.
അങ്കണവാടി ഹെൽപറായ ഭാര്യ ലില്ലിയും മക്കളായ നവീൻ, നെൽസി എന്നിവരും സാന്ത്വനവുമായി കൂടെയുണ്ടായിട്ടും സജീവൻ ജീവനൊടുക്കി. ചെറുവീട്ടിലെ ഹാളിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ട ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കുറ്റ്യാടി വള്ളുമടത്തിൽ വിശ്വനാഥൻ നമ്പീശന്റെയും രമണിയുടെയും മകനാണ്. തുച്ഛവേതനത്തിന് വനം വകുപ്പിൽ ജോലിചെയ്ത ഇദ്ദേഹം പാമ്പിനെയും കടന്നലിനെയുമൊക്കെ ഒഴിവാക്കാൻ നാട്ടുകാർ നൽകുന്ന ചില്ലറ കൂട്ടിയാണ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിച്ചത്. ശാരീരിക അവശതകളും ദാരിദ്ര്യവുമാണ് ഇദ്ദേഹത്തെ മരണത്തിന്റെ വഴിയിലത്തെിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മകനെങ്കിലും ഒരു സ്ഥിരം തൊഴിൽ നൽകി ഈ കുടുംബത്തെ രക്ഷപ്പെടുത്താൻ വനം വകുപ്പ് തയാറാകണമെന്നാണ് പൊതുവികാരം.
ബേപ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മാത്തോട്ടം വനശ്രീയിൽ അന്ത്യോപചാരം നൽകി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. ഒളവണ്ണയിലെ ഒരു വീട്ടിൽ മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കവേയാണ് സജീവന്റെ ഇടതുകൈക്ക് കടിയേറ്റത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയശേഷമാണ് സജീവൻ രക്ഷപ്പെട്ടത്. പക്ഷേ ഇത്തവണ മാനസികമായി സജീവൻ തളർന്നു പോയി. അതുതന്നെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെച്ചിച്ചത്. രണ്ടുദശകമായി സജീവൻ പാമ്പുപിടിത്തം തുടങ്ങിയിട്ട്. കുറ്റ്യാടി സ്വദേശിയായ സജീവൻ ബേപ്പൂർകാരിയായ ലില്ലിയെ വിവാഹം ചെയ്തതോടെയാണ് ബേപ്പൂരിൽ സ്ഥിരതാമസമാക്കിയതും പാമ്പുപിടിത്തം പിന്നീട് ജീവിതസപര്യയാക്കിയതും.
രാജവെമ്പാല, മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, തുടങ്ങി ആയിരക്കണക്കിന് വിഷപ്പാമ്പുകളെയും പെരുമ്പാമ്പുകളെയും കഴിഞ്ഞ 20 വർഷത്തിനകം സജീവൻ പിടിക്കുകയും അദ്ദേഹം കാഷ്വൽ വാച്ചറായി ജോലിചെയ്യുന്ന വനംവകുപ്പിന്റെ ഉത്തരമേഖലാ ആസ്ഥാനമായ മാത്തോട്ടത്തെ 'വനശ്രീ'യിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വനശ്രീ'യിൽ എത്തിക്കുന്ന പാമ്പുകളെല്ലാം
പലയിടങ്ങളിലായി മനുഷ്യർക്ക് ഭീഷണിയുണ്ടാക്കിയവയാണ്. വീട്ടിനകത്ത്, അടുക്കളയിൽ, കിണറുകളിൽ, കുളിമുറിയിൽ, അട്ടത്ത്, വിറകുപുരയിൽ, വീട്ടുപറമ്പിൽ എന്നിങ്ങനെ വിവിധയിടങ്ങളിൽനിന്ന് സജീവൻ പിടിക്കുന്ന പാമ്പുകളെ 'വനശ്രീ'യിൽ നിർമ്മിച്ച പ്രത്യേക കിണറ്റിലാണ് ഇടുന്നത്. പെരുമ്പാമ്പുകളും ഇക്കൂട്ടത്തിൽപ്പെടും. കിണർ പാമ്പുകളെക്കൊണ്ട് നിറയുമ്പോൾ സജീവൻതന്നെ അവയെ സുരക്ഷിതമായി കാടുകളിൽ കൊണ്ടുവിടും.
എവിടെയെങ്കിലും പാമ്പുകൾ മനുഷ്യർക്ക് ഭീഷണിയാവുമ്പോൾ ഉടൻ ഫോൺവിളി വരുന്നത് ഒന്നുകിൽ വനശ്രീയിലേക്കോ അല്ലെങ്കിൽ സജീവന്റെ മൊബൈലിലേക്കോ ആയിരിക്കും. വനശ്രീയിൽ വിളി എത്തേണ്ടതാമസമേയുള്ളൂ, സജീവനെ വിവരമറിയിക്കും. ചിലപ്പോൾ ഒരേസമയം പലേടത്തുനിന്നും പാമ്പിനെ പിടിക്കണമെന്ന ആവശ്യവുമായി ഫോൺകോൾവരും. പലയിടങ്ങളിൽനിന്ന് പിടിച്ച പാമ്പുകളും കൈയിലെ സ്നേക് കാച്ചിങ് സ്റ്റിക്കുമായി സജീവൻ വരുന്ന കാഴ്ച 'വനശ്രീ'യിൽ നിത്യസംഭവമാണ്.
ഏത് അസമയത്തും സജീവന് പാമ്പുപിടിത്തത്തിനായി ഇറങ്ങേണ്ടിവരാറുണ്ട്. അയൽ ജില്ലകളിൽനിന്നുപോലും ആളുകൾ സജീവന്റെ സഹായംതേടിവരുന്നു. സ്വന്തമായി വാഹനമോ മറ്റ് ഔദ്യോഗിക സൗകര്യങ്ങളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ നടത്തുന്ന പാമ്പുപിടിത്തത്തിന് തുച്ഛമായ പ്രതിഫലമാണ് വനംവകുപ്പിൽനിന്ന് ഇത്രയും കാലമായി കിട്ടിയത്. വനശ്രീയിൽ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല, ഒരു കുടുംബം പുലർത്താനുള്ള പ്രതിഫലംപോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 300 രൂപയാണ് ഒരു ദിവസം പാമ്പുപിടിത്തത്തിന് ലഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന മകൻ നെവീനിന്റെയും ഹൈസ്കൂൾ വിദ്യാർത്ഥിനിയായ നെൽസിയുടെയും മുന്നോട്ടുള്ള പഠനം ചോദ്യചിഹ്നമാവുകയാണ്. ചെറിയൊരു തൊഴിലിൽനിന്ന് ഭാര്യ ലില്ലിക്ക് ലഭിക്കുന്ന വേതനത്തിലാണ് ഇനി കുട്ടികളുടെ പഠനവും ഉപജീവനവും നടക്കേണ്ടത്.
20 കൊല്ലത്തിനിടയിൽ പലതവണ സജീവന് മൂർഖൻപാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ശരീരത്തിൽ വിഷം കയറിയ സംഭവങ്ങളിൽ ആശുപത്രിയെ ശരണംപ്രാപിക്കേണ്ടി വരികയുംചെയ്തിരുന്നു. പാമ്പുഭീഷണി നേരിടുന്ന ജനങ്ങളെ സജീവൻ രക്ഷിക്കുമ്പോൾ കൂടുതൽ പ്രശംസപിടിച്ചുപറ്റുന്നത് വനശ്രീ അധികൃതർകൂടിയാണ്. പക്ഷേ, 20 വർഷം ഈ തൊഴിലെടുത്തിട്ടും വനശ്രീയിൽ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല, ഒരു കുടുംബം പുലർത്താനുള്ള പ്രതിഫലംപോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 300 രൂപയാണ് ഒരു ദിവസം പാമ്പുപിടിത്തത്തിന് ലഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന മകൻ നെവീനിന്റെയും ഹൈസ്കൂൾ വിദ്യാർത്ഥിനിയായ നെൽസിയുടെയും മുന്നോട്ടുള്ള പഠനം ചോദ്യചിഹ്നമാവുകയാണ്. ചെറിയൊരു തൊഴിലിൽനിന്ന് ഭാര്യ ലില്ലിക്ക് ലഭിക്കുന്ന വേതനത്തിൽനിന്നാണ് ഇപ്പോൾ കുട്ടികളുടെ പഠനവും ഉപജീവനവും.
നാലുവർഷംമുമ്പ് സജീവൻ മരണം മുന്നിൽക്കണ്ടിരുന്നു. ചെറുവണ്ണൂരിലെ ഒരു വീട്ടുപറമ്പിലെ തെങ്ങിന്മണ്ടയിലെ കൂറ്റൻ കടന്നൽക്കൂട് ആ വീട്ടുകാരെ മാത്രമല്ല അയൽവീട്ടുകാർക്കും ഭീഷണിയായി. ആരോ ആ വീട്ടുകാരോട് പറഞ്ഞു, കടന്നൽഭീഷണി മാറ്റാനും സജീവനെ വിളിച്ചാൽമതിയെന്ന്. സ്ഥലത്ത് കുതിച്ചെത്തിയ സജീവൻ കടന്നൽക്കൂട് എടുത്തുമാറ്റാൻ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലുകളിളകി അദ്ദേഹത്തെ പൊതിഞ്ഞുകുത്തി. തെങ്ങിന്മുകളിൽനിന്ന് ഒരുവിധം ഇറങ്ങിയപ്പോഴേക്കും മാരകമായ കടന്നൽക്കുത്തേറ്റ സജീവൻ അർധബോധാവസ്ഥയിലായിരുന്നു. കൺപോളകളടഞ്ഞ് ശരീരവും മുഖവും പെട്ടെന്ന് തടിച്ച് നീലനിറമായി. ഒരു മാസത്തോളം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടിവന്ന സജീവൻ സുഖംപ്രാപിക്കുകയും പാമ്പുപിടിത്തത്തിൽ വ്യാപൃതനാവുകയുമായിരുന്നു.
സജീവനെക്കൂടാതെ വനശ്രീയിൽ നേരത്തേ ചെറുവണ്ണൂർ സ്വദേശി സിബി എന്ന വേലായുധൻ പാമ്പുപിടിത്തത്തിന് നിയോഗിക്കപ്പെട്ടിരുന്നു. പ്രശസ്ത പാമ്പുപിടിത്തക്കാരനും സർപ്പയജ്ഞത്തിൽ ദേശീയ റെക്കോഡ് കരസ്ഥമാക്കിയയാളുമായ ബേപ്പൂരിലെത്തന്നെ പാമ്പ് വേലായുധന്റെ ശിഷ്യനായിരുന്നു സിബി. ഗുരു വേലായുധൻ പാമ്പുകടിയേറ്റ് മരിച്ചപോലെ ശിഷ്യൻ സിബിയും പാമ്പുകടിയേറ്റാണ് രണ്ട് വർഷംമുമ്പ് മരിച്ചത്.
Stories you may Like
- ഗുണ്ടാ റാവുവിന് ജാമ്യം; തൊണ്ടിയില്ലാ കേസ് ആവിയാകുമോ?
- ചേലക്കരക്കാരന് രക്ഷയായത് ഗുരുവായൂരപ്പൻ! ഗുരുവായൂരിൽ അണലി കുടുങ്ങുമ്പോൾ
- ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവം; സീറ്റിന് സമീപം ദ്വാരം കണ്ടെത്തി
- ആശുപത്രിയിൽ മകൾക്ക് കൂട്ടിനെത്തിയ വീട്ടമ്മയെ പാമ്പു കടിച്ചു
- എം വി ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്