മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെ

എം റിജു
കോഴിക്കോട്: സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രാസംഗികരായ നേതാക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ അദ്യ അഞ്ചിൽ സ്ഥാനം പിടിക്കുക, ടി ശിവദാസമേനാൻ എന്ന ഇന്ന് അന്തരിച്ച നേതാവാണ്. അത്രക്ക് ഹൃദ്യവും ലളിതവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. പരന്ന വായനയിലുടെ താൻ ആർജ്ജിച്ചെടുത്ത വിജ്ഞാനം അതി ലളിതമായി, നർമ്മത്തിൽ ചാലിച്ചാണ് മേനോൻ പറയുക. ഇഎംഎസിനുശേഷം, രാഷ്ട്രീയ അതീതമായ കാര്യങ്ങളിൽ കൃത്യമായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയായിന്നു അദ്ദേഹം. അതുകൊണ്ടുതന്നെ 80കളിലും 90കളിലും മലബാറിലെ എത് വലിയ പൊതുയോഗങ്ങളിലും സഖാവ് ഉണ്ടാവും.
സംഗീതം, സാഹിത്യം, സിനിമ, സ്പോർസ് തുടങ്ങിയ എത് വിഷയത്തിലും അദ്ദേഹത്തിന് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നപോലെയാണ് പൊതുയോഗങ്ങളിൽ സംസാരിക്കുക. കൃത്യം 20 മിനുട്ടേ എടുക്കു. അതിൽ കൂടുതൽ ആളുകൾക്ക്, ഏകാഗ്രത കിട്ടില്ല എന്നാണ് മോനോന്റെ വാദം. അദ്ധ്യാപക വൃത്തിയിൽനിന്ന് വളണ്ടറി റിട്ടയന്മെന്റ് എടുത്ത് രാഷ്ട്രീയത്തിലേക്ക് എടുത്ത ചാടിയ മേനോന്, ശ്രോതാക്കളുടെ പൾസ് നന്നായി അറിയാമായിരുന്നു.
മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം, കേൾക്കേണ്ടതല്ല, കാണേണ്ട കാഴ്ചയായിരുന്നു. കാരണം മോനോന്റെ അംഗവിക്ഷേപങ്ങൾ കൂടി കണ്ടാലേ പ്രസംഗത്തിന്റെ ഇഫക്റ്റ് പൂർണ്ണമായും കിട്ടു. സംസ്കൃതവും സംഗീതവുമെല്ലാം ഒഴുകും. യേശുദാസിന്റെയും രണ്ടുവരിപ്പാട്ടോ, ഏറ്റുവും പുതിയ ഗസലോ, ഇടക്ക് പാടും. ഗീതയിൽനിന്ന് ഉപനിഷത്തുക്കളിൽനിന്നും ബൈബിളിൽനിന്നുമെല്ലാം ക്വാട്ടുകൾ ഉണ്ടാവും. ഇടക്കിടെ അദ്ധ്യാപകന്റെ ശൈലയിൽ ഓഡിയൻസിനോട് 'മനസ്സിലായോ' എന്ന് അവർത്തിച്ച് ചോദിക്കും.
അടുത്ത സെക്കൻഡിൽ തന്നെ നർമ്മത്തിന്റെ ടോൺ മാറ്റി, ശക്തമായ രാഷ്ട്രീയ വിമർശനമായി എതിരാളികളുടെ നേർക്ക് കത്തിക്കയറും. കൈയും കാലുമെല്ലാം ചലിപ്പിച്ചുകൊണ്ട്, ആഗ്യം ധാരാളം ഉപയോഗിച്ചുകൊണ്ട്, ഒരു വിഷ്വൽ ട്രീറ്റ് ആയിരുന്നു മോനോന്റെ പ്രസംഗം. സോഷ്യൽമീഡിയയൊക്കെ ഉള്ള കാലമായിരുന്നെങ്കിൽ മേനോന്റെ പ്രസംഗം ഇന്ന് തരംഗം ആയേനെ. 90ാം വയസ്സിൽ ശിവാദാസമേനോൻ വിടപറയുമ്പോൾ പഴയ ആളുകൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ തീപ്പൊരി വാചകങ്ങൾ തന്നെയാണ്.
പാലക്കാട്ടെ കരിസ്മാറ്റിക്ക് നേതാവ്
അതുകൊണ്ടുതന്നെ എസ്എഫ്ഐ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി ക്ലാസിനും, ഇലക്ഷന് മുന്നോടിയായി എങ്ങനെ വോട്ട് പിടിക്കണമെന്ന് പഠിപ്പിക്കാനുള്ള കേഡർമാരുടെ ക്ലാസുകളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു മേനോൻ. 'സിപിഎമ്മിന്റെ കരിസ്മാറ്റിക്ക് നേതാവ് എന്നായിരുന്നു' അദ്ദേഹത്തെ കടുത്ത മാർക്സിസ്്റ്റ് വിരോധം, അക്കാലത്ത് പുലർത്തിയിരുന്ന മലയാള മനോരമ പത്രംപോലും വിശേഷിപ്പിച്ചത്. പ്രവർത്തകരിൽ ഇത്രയധികം ആവേശവും ഊർജ്ജവും നിറയ്ക്കാൻ കഴിയുന്ന ചുരുക്കം ചില നേതാക്കളെ സിപിഎമ്മിൽ ഉണ്ടായിരുന്നുള്ളൂ.
തന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മേനോൻ ക്ലാസ് എടുക്കുക. എങ്ങനെ വോട്ട് ചോദിക്കണം എന്നത് അദ്ദേഹം ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി കേഡർമാരോട് വിശദീകരിച്ചത് ഇങ്ങനെയാണ്. '' മലമ്പുഴക്ക് അടുത്ത് ഒരു ദ്വീപിലായി ഒരു കന്യാസ്ത്രീ മഠം ഉണ്ട്. അവർക്കായി പ്രത്യേക ബൂത്തുകളാണ് തയ്യാറാക്കാറുള്ളത്. ആകെ 12 വോട്ടേ അവിടെയുള്ളൂ. അതും കിട്ടില്ല എന്ന് കരുതി ബോട്ട് പിടിച്ച് അങ്ങോട്ട് പോകാൻ ഇടതു സ്ഥാനാർത്ഥികൾ തയ്യാറല്ലായിരുന്നു. എന്നാൽ ഞാൻ പോയി. രാഷ്ട്രീയം ഒന്നും പറഞ്ഞില്ല. എല്ലാവരോടും കുശലന്വേഷണം നടത്തി. മുതിർന്ന കന്യാസ്ത്രീകളുടെ അടുത്ത അനുഗ്രഹം തേടി. ഞാൻ വോട്ടുപോലും ചോദിച്ചില്ല. അവരുടെ സുഖവിവരം മാത്രമാണ് അന്വേഷിച്ചത്. പക്ഷേ തെരഞ്ഞെടുപ്പിന്ശേഷം ബൂത്ത് തല കണക്കുകൾ വന്നപ്പോൾ ആ 12 വോട്ടും ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ് ലഭിച്ചത്''- മേനോൻ ചൂണ്ടിക്കാട്ടി.
അതുപോലെ തന്നെ മലബാറിലെ കർഷക സമരങ്ങളുടെയൊക്കെ കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയുന്ന ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ ആയിരുന്നു അദ്ദേഹം. മലബാർ കലാപത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ പണ്ട് വായിച്ചതിന്റെ ഫോട്ടോ ഗ്രാഫിക്ക് മെമ്മറിയുമായി മേനോൻ എടുത്തു പറയും. സിപിഎമ്മിൽ ഇഎംഎസിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഗുണമായിരുന്നു അതൊക്കെ.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുന്നു
ഇതുകൊണ്ടുതന്നെ ഭാവി മുഖ്യമന്ത്രി എന്ന ഒരു ഇമേജ് 80കളുടെ അവസാനം ആവുമ്പോഴേക്കും അദ്ദേഹത്തിന് കൈവന്നിരുന്നു. 1987ൽ മലമ്പുഴ അസംബ്ലി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. വൈദ്യുതി മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരിക്കൽ കേരളത്തിൽ ലോഡ് ഷെഡിങ്ങ് ഉണ്ടായപ്പോൾ ' എനിക്ക് ഒരു മഴമേഘമായി മാറാൻ കഴിഞ്ഞെങ്കിൽ സ്വയം അലിഞ്ഞ് തീർന്നാൽപോലും ഈ നാടിന് ആശ്വാസം പകർന്നേനെ' എന്ന് പറഞ്ഞ് അദ്ദേഹം നടത്തിയ കാൽപ്പനിക പ്രസംഗം പത്രങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റി. അതുപോലെ മേനോൻ ഇരിക്കുന്ന വേദിയിൽ ഒരിക്കൽ ചെമ്മനം ചാക്കോ കേരളത്തെക്കുറിച്ച് ഒരു കാർട്ടുൺ കവിത വായിച്ചു. അതിൽ തെരുവുവിളക്കുകൾ കത്താത്ത കേരളത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. കവിത കഴിഞ്ഞതും മോനോൻ ചാടി ഏണീറ്റു. എവിടെയാണ് ഇപ്പോൾ തെരുവ് വിളിക്ക് കത്താത്ത് എന്നായി ചോദ്യം. ഒറ്റപ്പരാതി തന്നാൽ നടപടി എടുക്കാമെന്നും. അതായിരുന്നു മോനേന്റെ രീതി. കെഎസ്ഇബി അതീവ പ്രൊഫഷണൽ അയി മാറിയ കാലം കൂടിയായിരുന്നു അത്. മലബാറിലെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കുന്നതിലും അദ്ദേഹം മുന്നിൽനിന്നു.
1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 ഇടതുമുന്നണിക്ക് അധികാരം കിട്ടിയപ്പോൾ, മുഖ്യമന്ത്രിയാവുമെന്ന് ഏവരും കരുതിയത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. എന്നാൽ വി എസ് മാരാരിക്കളുത്ത് തോറ്റു. ഇതോടെ രണ്ടുപേരുകൾ ആണ് പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നത്. ഒരു സുശീലാ ഗോപാലും, രണ്ട് ടി ശിവദാസ മോനോനും. എന്നാൽ ഇവരെ രണ്ടുപേരെയും പരിഗണിക്കാതെ അന്ന് മൽസരിച്ചിട്ടുപോലും ഇല്ലാത്ത ഇ കെ നായനാരെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ആയിരുന്നു സിപിഎം തീരുമാനം. അത് ഗ്രൂപ്പ് തീരുമാനങ്ങൾക്ക് അനുസൃതമായിരുന്നു. പക്ഷേ അന്ന് മെറിറ്റ് നോക്കുകയാണെങ്കിൽ മേനോൻ ആയിരുന്നു ആവേണ്ടിയിരുന്നത്.
പക്ഷേ നായനാർ ക്യാബിനറ്റിൽ 2001വരെ ധനകാര്യഎക്സൈസ് മന്ത്രിയായി ടി ശിവദാസമോനോനും ഉണ്ടായിരുന്നു. നായനാർക്കുശേഷം ശിവദാസ മേനോൻ മുഖ്യമന്ത്രിയാവും എന്നായിരുന്നു അക്കാലത്ത് പറഞ്ഞ് കേട്ടിരുന്നത്. പക്ഷേ അക്കാലം അദ്ദേഹത്തിന്റെ ഇമേജ് തകർത്ത കാലം കൂടിയാണ്. സത്യത്തിൽ ശിവദാസമേനോൻ എക്സൈസ് മന്ത്രിയായിരിക്കെ മദ്യ മാഫിയയയെ നിയന്ത്രിച്ചത്. കള്ളുഷാപ്പ് ലേലം നിർത്തലാക്കി ലേലം നടത്തിപ്പ് സഹകരണ സംഘം വഴിയാക്കാൻ നടപടി സ്വീകരിച്ചു. എല്ലാ റെയ്ഞ്ചിലും ചെത്തുതൊഴിലാളി സഹകരണ സംഘങ്ങൾക്ക് പ്രാതിനിധ്യവും ഉറപ്പാക്കി. പക്ഷേ ഇതെല്ലാം ഒറ്റയടിക്ക് നഷ്ടമായി.
കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ നിരവധി പേർ മരിച്ചത് വലിയ വിവാദമായി. മണിച്ചനുമായി ശിവാദാസ മേനോന്റെ പാലക്കാട്ടെ ബന്ധുക്കൾ ബന്ധമുണ്ടെന്ന് വരെ വാർത്തകൾ വന്നു. പക്ഷേ ഇതെല്ലാം വ്യാജമായിരുന്നു. പലതും അപ്പോൾ തീഷ്ണമായിക്കൊണ്ടിരിക്കുന്ന സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായി വന്നതും അയിരുന്നു. അതുപോലെ തന്നെ ട്രഷറി നിരോധനം ഉണ്ടായതും ജനകീയാസുത്രണത്തിന്റെ ഭാഗമായി സാധാരണക്കാർക്ക് കിട്ടിയ ബില്ലുപോലും പാസാക്കാൻ കഴിയാതെ ട്രഷറി അടച്ചിട്ടത് അദ്ദേഹത്തിന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെട്ടു. അതോടെയാണ് ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ ശിവദാസമേനോൻ പിൻതള്ളപ്പെടുന്നത്. തോമസ് ഐസക്ക് യുഗവും അതോടെ ആരമ്പിച്ചു. ഐസ്ക്ക് ആകെട്ട ട്രഷറിയിൽ ആവശ്യത്തിന് പണം ഇല്ലെന്ന് തോന്നിയാൽ ബില്ലുകൊടുക്കാതിരിക്കുക എന്ന നയം സ്വീകരിച്ചു. ഇങ്ങനെ ചെപ്പടി വിദ്യകൾ നോക്കിയിരുന്നെങ്കിൽ മേനോന്റെ ഇമേജ് തകരില്ലായിരുന്നു. മേനോനെപ്പോലെ അറിവുള്ള ഒരാൾ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിന്റെ വികസന ചിത്രം മാറുമായിരുന്നു.
എന്നും പിണറായിക്ക് ഒപ്പം
വെറും ആം ചെയർ നേതാവ് മാത്രം ആയിരുന്നില്ല അദ്ദേഹം. സമരരംഗത്തും തീപ്പൊരിയായിരുന്നു സഖാവ്. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു. തല തല്ലിപ്പൊളിച്ചു. കാൽമുട്ടുകൾക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കൾ മർദനത്തിൽ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പൊലീസ് തയ്യാറായില്ല. കടലവിൽപ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാർട്ടി പ്രവർത്തകർ അന്ന് ആശുപത്രിയിലെത്തിച്ചത്.
24 ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. ശിവദാസ മേനോന് മർദനമേറ്റത് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ തയാറായില്ല. ഒരാൾക്കു മാത്രമല്ല മർദനമേറ്റതെന്നും നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റെന്നും പറഞ്ഞ്, സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നു ശഠിച്ചതും അന്നത്തെ യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കി.
പാലക്കാട്ടെ സിറാജുന്നീസ വെടിവയ്പും ശിവദാസ മേനോന്റെ നിലപാടും നിയമസഭയിൽ ഏറെ ഒച്ചപ്പാടുണ്ടാക്കി. പള്ളിയിൽ പൊലീസ് ബൂട്ടിട്ടു കയറിയതും വെടിവയ്പും നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. സിറാജുന്നിസയുടെ മൃതദേഹം മോർച്ചറിയിൽ പോയി കണ്ടു. പൊലീസിന്റെ വീഴ്ച മൂലമാണ് ബാലികയ്ക്കു ജീവൻ നഷ്ടപ്പെട്ടത്. എഫ്ഐആറിന്റെ കോപ്പിൽ സഭയിൽ പരസ്യമായി വലിച്ചു കീറി. 11 വയസ്സായ സിറാജുന്നീസയെ ശവംതീനികൾ ബലിയാടാക്കി എന്നു പ്രസംഗിച്ചായിരുന്നു സഭയ്ക്കകത്തെ മേനോന്റെ പ്രകടനം.
സിപിഎം ഗ്രൂപ്പിസത്തിൽ എന്നും വിഎസിന്റെ എതിരാളിയായിരുന്നു മേനോൻ. ആദ്യം നായനാർക്കും പിന്നീട് തന്റെ തന്നെ ശിഷ്യൻ പിണറായി വിജയനും ഒപ്പമാണ് അദ്ദേഹം നിന്നത്. സിപിഎം വിഭാഗീയത കത്തി നിൽക്കുന്ന സമയത്ത് അദ്ദേഹം, അസുഖക്കിടക്കയിൽനിന്നും ഇന്ത്യവിഷൻ അടക്കമുള്ള ചാനലുകളിൽ വന്ന് പിണറായിക്ക് വേണ്ടി സംസാരിച്ചത് വിവാദമായിരുന്നു. പക്ഷേ പിണറായിക്ക് വേണ്ടിയല്ല, പാർട്ടി സെക്രട്ടറിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്ന് മേനോൻ തിരിച്ചടിച്ചു. പിണറായിക്ക് ഗുരു തുല്യമായ ബഹുമാനമായിരുന്നു അദ്ദേഹത്തോട്.
പക്ഷേ 96ലെ കാബിനറ്റിൽ അംഗമായതിനുശേഷം പിന്നീട് ഒരു രാഷ്ട്രീയ ഊഴം കിട്ടുന്നതിന് മുമ്പ് അദ്ദേഹം അസുഖക്കിടക്കയിൽ ആയി. ഫോട്ടോഗ്രാഫിക്ക് മെമ്മറി ഉണ്ടായിരുന്നു ആ മനുഷ്യൻ അവസാനം അൽഷിമേഴ്സിന്റെ പ്രശ്നങ്ങളുമായി വാക്കുകൾക്ക് പരതുന്നത്, അദ്ദേത്തെ സ്നേഹിക്കുന്നവർക്ക് കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- നിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- പബ്ജി കളിക്കാൻ ജോലിക്ക് പോകാത്ത മടിയൻ; കിട്ടുന്നതെല്ലാം ഓൺലൈൻ ഗെയിമിൽ തുലച്ച 21-കാരനെ കൂട്ടുകാരും വെറുത്തു; വിശന്നിരുന്നപ്പോൾ ഭക്ഷണവും ആശ്വാസവും നൽകിയത് അടുത്ത വീട്ടിലെ മാതൃസ്നേഹം; എന്നിട്ടും മാലയ്ക്കും വളയ്ക്കും വേണ്ടി ആ 'അമ്മയെ' കൊന്നു; പൊലീസിനോട് കുറ്റസമ്മതം നടത്തി ആദം അലി; കേശവദാസപുരത്തെ വീട്ടിൽ സംഭവിച്ചത്
- 'ഞാൻ ഇപ്പോൾ വേദനയിലാണ്; നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം; ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു'; ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
- ബിക്കിനിയിട്ട ചിത്രം അദ്ധ്യാപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് രക്ഷിതാവിന്റെ പരാതി; അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി; ജോലി രാജിവയ്ക്കാൻ നിർബന്ധിച്ചെന്ന് അദ്ധ്യാപിക
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്