മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന് സുവിശേഷം; ഒരു മതത്തേയോ സമുദായത്തേയോ സഭകളേയോ കുറ്റം പറയാതെ പ്രചരിപ്പിച്ചത് യേശുവിന്റെ വചനങ്ങൾ; കുട്ടിക്കാല പ്രാരാബ്ധത്തെ മറികടന്നത് പഠന മികവിലൂടെ; അദ്ധ്യാപകന്റെ ചിട്ട സുവേഷത്തിലും നിറച്ച പ്രഫ എംവൈ യോഹന്നാൻ; വിടവാങ്ങുന്നത് വേറിട്ട വഴികളിലൂടെ നീങ്ങിയ പ്രഘോഷകൻ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുവിശേഷകരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ. വിവരക്കേടുകൾ പറയാത്ത മതം മാറ്റാത്ത സുവിശേഷകൻ. അദ്ധ്യാപകന്റെ ചിട്ട സുവിശേഷത്തിലും കൊണ്ടു പോയ വ്യക്തിത്വം. പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപക പ്രസിഡന്റും റിട്ട. പ്രിൻസിപ്പലുമായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ.
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്നു വൈകിട്ട് 5നു വലമ്പൂരിലെ വസതിയിൽ എത്തിക്കും. സംസ്കാരം നാളെ 4നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മേച്ചങ്കര കുടുംബാംഗമായ എം.വൈ.യോഹന്നാൻ വടവുകോട് രാജർഷി മെമോറിയൽ സ്കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964 മുതൽ 1995 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മലയാള വിഭാഗം മേധാവിയായും തുടർന്നു 2 വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു.
കോളജിൽ പഠിക്കാതെ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി കോളജ് അദ്ധ്യാപകനും പ്രിൻസിപ്പലുമായ പ്രഫ.എം.വൈ. യോഹന്നാൻ ഏവർക്കും പ്രചോദനമായിരുന്നു. ബിഎ, എം.എ പരീക്ഷകൾ പ്രൈവറ്റായി പഠിച്ചു കേരള സർവകലാശാലയിൽ നിന്നു റാങ്കോടെ വിജയിച്ചു. കുടുംബ പ്രാരബ്ധങ്ങളായിരുന്നു കോളജ് പഠനത്തിനു തടസ്സമായത്. ഒരു വയസ്സുള്ളപ്പോൾ പിതാവും 2ാം വയസ്സിൽ ജ്യേഷ്ഠനും മരിച്ചതോടെ ദുരിത പൂർണ്ണമായി കുട്ടിക്കാലം. പതിനെട്ടാം വയസ്സിൽ വടവുകോട് സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. . കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രവർത്തനം ആരംഭിച്ച 1964 മുതൽ അവിടെ മലയാളം വകുപ്പ് മേധാവിയായി. 1995ൽ പ്രിൻസിപ്പലായി. 1997ൽ വിരമിച്ചു.
ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ തുടക്കമിട്ട 'സ്വമേധയാ സുവിശേഷ സംഘ'ത്തിന്റെ ജന.സെക്രട്ടറിയായിരുന്നു. 1973ൽ ആണു ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിനു രൂപം നൽകിയത്. നൂറ്റിയൻപതോളം ആത്മീയഗ്രന്ഥങ്ങളും ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്. പ്രഫ. എം.വൈ. യോഹന്നാൻ കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ രചിച്ചത് നൂറ്റിയൻപതോളം ആത്മീയ ഗ്രന്ഥങ്ങളാണ്. 'അമൃതധാര'യിൽ തുടങ്ങി 'മൂറോന്റെ നറുമണം' വരെയുള്ള പുസ്തകങ്ങളിൽ ചിലത് ഇംഗ്ലിഷിലേക്കും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'സ്വമേധയാ സുവിശേഷ സംഘവും' തുടർന്ന് 'ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്' എന്ന ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു സുവിശേഷ പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം മതപരിവർത്തനത്തിന് എതിരായിരുന്നു.
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൂട്ടായ്മ കോലഞ്ചേരി ബ്ലോക്ക് ജംക്ഷനു സമീപം ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയിരുന്ന സുവിശേഷ യോഗം അതിവേഗം ആയിരങ്ങളെ ആഖർഷിച്ചു. പിന്നീട് അത് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റേണ്ടി വന്നു. ചികിത്സാ സഹായം, നിർധനർക്കു വീടു നിർമ്മിച്ചു നൽകൽ, വിദ്യാർത്ഥികൾക്കു പഠന സഹായവിതരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
രാജ്യത്തിനകത്തും പുറത്തുമായി ആയിരങ്ങൾക്ക് ക്രൈസ്തവ സാക്ഷ്യം നൽകിയ പ്രഘോഷകനായിരുന്നു സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ. ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുന്നതോടൊപ്പം കാരുണ്യ മേഖലയിലും അദ്ദേഹം അനേകർക്ക് തണലേകി. സുവിശേഷവേലക്കായി ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതു പോലെ ജീവിക്കുകയും, ജീവിക്കുന്നതുപോലെ പ്രസംഗിക്കുകയും ചെയ്യുകയെന്നതായിരുന്നു രീതി.
മദ്യപാനം മൂലവും മറ്റും തകർന്ന ആയിരക്കണക്കിനാളുകളെയാണ് അദ്ദേഹം മാനസാന്തരപ്പെടുത്തി സുവിശേഷ സംഘടനയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിനോട് ചേർത്തുനിർത്തിയത്. മനുഷ്യഹൃദയങ്ങളിൽ ശാന്തിയും സമാധാനവും പുലരാൻ സുവിശേഷവേലയിലൂടെ സാധിച്ചതിന് തെളിവാണ് ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങളിലെ സാക്ഷ്യം പറച്ചിൽ. സഭാ സമുദായ വ്യത്യാസം കൂടാതെ സുവിശേഷത്തിലേക്ക് അനേകരെ ഒത്തൊരുമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സെന്റ് പീറ്റേഴ്സ് കോളജിൽ 33 വർഷമാണ് കോളജിൽ മലയാളം വിഭാഗത്തിൽ സേവനമനുഷ്ഠിച്ചത്. സ്കൂളിലും കോളജിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കു ബൈബിൾ ക്ലാസെടുത്താണു സുവിശേഷരംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. ജോലിക്ക് ഒരു തടസവും സൃഷ്ടിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ വേല. കോട്ടയം സി.എം.എസ് കോളജിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ.കെ.ഒ. തോമസിന്റെ നേതൃത്വത്തിൽ സ്വമേധയാ സുവിശേഷ സംഘം രൂപീകരിച്ചപ്പോൾ പ്രഫ. യോഹന്നാൻ ജനറൽ സെക്രട്ടറിയായിരുന്നു. 1973 കാലയളവിൽ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണർവിന്റെ വെളിച്ചത്തിലാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ തുടക്കം.
മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന യോഹന്നാന്റെ കാഴ്ചപ്പാടിന് വ്യാപക പിന്തുണയാണ് ലഭിച്ചത്. ഒരു മതത്തേയോ, സമുദായത്തേയോ, സഭകളേയോ കുറ്റം പറയാതെ യേശുക്രിസ്തുവിന്റെ വചനത്തിലൂന്നിയായിരുന്നു സുവിശേഷ വേല. അതുകൊണ്ട് തന്നെ പ്രഫ. യോഹന്നാന്റെ സുവിശേഷപ്രസംഗം ശ്രവിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവന്നു. യുവതീ-യുവാക്കളെയടക്കം സുവിശേഷത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഭാര്യ: നെച്ചുപ്പാടം കുടുംബാംഗം ആലീസ് (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ഐസക് ജോൺ (എംഡി, റാഫാ ഡയഗ്നോസ്റ്റിക്സ്), ജോസഫ് ജോൺ (മുൻ എംഡി കേഡർ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്), മേരി ബേബി മേലേത്ത്, തോമസ് ജോൺ (എംഡി, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്). മരുമക്കൾ: ബീന ചിറയിൽ പള്ളം, സംഗീത കുറ്റിപ്പുഴ മാറാടി, ഡോ. ബേബി ഏബ്രഹാം മേലേത്ത് (ഡയറക്ടർ, എലിംസ് കോളജ് ഓഫ് മാനേജ്മെന്റ് തൃശൂർ), മീന തോമസ് ചാന്ത്യം പണ്ടപ്പിള്ളി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- മുടിഞ്ഞു കുത്തുപാളയെടുത്ത ശ്രീലങ്ക നിൽക്കള്ളിയില്ലാതെ നിലവിളിക്കുന്നു; ചരിത്രത്തിൽ ആദ്യമായി വിദേശകടം തിരിച്ചടവു മുടങ്ങി; പാക്കിസ്ഥാന് ശേഷം വിദേശകടത്തിന്റെ അടവ് മുടക്കുന്ന മറ്റൊരു ഏഷ്യൻ രാജ്യം; ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചനയിൽ രാജ്യത്തിന് പ്രതീക്ഷ
- സ്പേസ് ഷട്ടിൽ പൈലറ്റിന്റെ കാലിൽ തിരുമ്മി; തുണിയഴിച്ചു കാട്ടി; കിടക്കയിലേക്ക് ക്ഷണിച്ചു; എലൺ മസ്കിനെതിരെ പരാതിയുമായി എത്തിയ യുവതിയെ കാശുകൊടുത്ത് ഒതുക്കി; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ പീഡനക്കേസിൽ നിന്നും തലയൂരിയതിങ്ങനെ
- പീഡന കേസിൽ തലയൂരാൻ കഴിയാത്ത വിധത്തിൽ തെളിവുകൾ? വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി വിദേശകാര്യ വകുപ്പ്; യുഎഇയിൽ നിന്നാൽ അറസ്റ്റിലാകുമെന്ന് ഭയന്ന് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്കു കടന്നതായി സൂചന; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയും തള്ളിയാൽ സുപ്രീംകോടതിയിൽ പോകാൻ കരുക്കളുമായി നിർമ്മാതാവ്
- ആ ഫോൺ വിളി ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇ പ്രസിഡന്റാകുമ്പോൾ അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷം
- ജീവിതം പാഴാക്കിയ ഞാനൊരു വിഡ്ഢി; മക്കൾക്കും പകരക്കാരെ കണ്ടെത്തിയതിൽ അതിശയം തോന്നുന്നു: ഇമ്മന്റെ രണ്ടാം വിവാഹത്തിനെതിരെ പ്രതികരിച്ച് ആദ്യ ഭാര്യ
- ആദ്യ ഭാര്യയും മക്കളും വാടകവീട് പോലും നഷ്ടപ്പെടുമെന്ന് ഭയന്ന് നരകിക്കുന്നു; ഇട്ടുമൂടാൻ സ്വത്തുള്ള ചേട്ടന് 1840 കോടിയുടെ ലോട്ടറി; വാങ്ങിക്കൊടുക്കുമോ ഒരു ചെറിയ വീടെങ്കിലും; യൂറോ മില്യൺ ലോട്ടറിയടിച്ചവരുടെ കഥ
- സിനിമയിൽ സജീവമായിരുന്ന കാലത്ത് ഫാൻസ് അസോസിയേഷൻ; ഹിറ്റ്ലറിൽ ജഗദീഷിന്റെ ജോഡിയാകാൻ താൽപര്യമില്ലെന്ന് പറഞ്ഞു: സിനിമാ ജീവിതം പറഞ്ഞ് സുചിത്ര
- കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍