നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതമായിരുന്നു പ്രതാപ് പോത്തന്റേത്. രണ്ടു വിവാഹങ്ങളും രണ്ട് വിവാഹ മോചനവും. ഇതിനൊപ്പം ആർക്കെതിരേയും പേടിക്കാതെ എന്തും പറയുന്ന വ്യക്തിത്വം. എൺപതുകളിൽ തെന്നിന്ത്യയെ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച പോത്തൻ നടന്നു നീങ്ങിയത് സമ്പന്നതയുടെ നടുവിലൂടെയായിരുന്നു. ആരേയും കൂസാക്കാതെ മുമ്പോട്ട് പോയതു കൊണ്ടു തന്നെ മുഖ്യധാരാ സംവിധായകർ അധികം അവസരം നൽകിയില്ല. പ്രതാപ് പോത്തൻ അഭിനയിച്ചാൽ മാത്രമേ കഥാപാത്രം നന്നാകൂവെന്ന അവസ്ഥ വന്നാൽ മാത്രമേ ആ റോൾ താരത്തെ തേടി എത്തിയിരുന്നുള്ളൂ.
സിനിമയിൽ താരമായി നിൽക്കുമ്പോഴായിരുന്നു ആദ്യ വിവാഹം. അതും തിരക്കുള്ള നടി രാധികയെ. സിനിമാക്കാരെ പോലും അമ്പരപ്പിച്ച പ്രണയം. 1985 ലാണ് രാധികയും പ്രതാപ് പോത്തനും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്. എന്നാൽ ഒരു വർഷത്തെ ആയുസേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. 1986 ൽ വേർപിരിഞ്ഞു. കാരണം പോലും ആർക്കും വ്യക്തമായി അറിയില്ല. എല്ലാം രണ്ടു പേരുടേയും ഉള്ളിൽ തന്നെ ഒതുങ്ങി. രാധിക അവരുടെ വഴിക്കും പോത്തൻ മറ്റൊരു വഴിക്കും യാത്ര തുടർന്നു. അഭിനയത്തിനൊപ്പം ബിസിനസ്സിലേക്കും ശ്രദ്ധ തിരിച്ചു. പരസ്യ ചിത്രങ്ങളിലൂടെ കോടികളുണ്ടാക്കി.
1990 ൽ സീനിയർ കോർപറേറ്റ് പ്രൊഫഷണൽ ആയ അമല സത്യനാഥിനെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. 22 വർഷത്തിനൊടുവിൽ ഈ ബന്ധവും വേർപ്പെടുത്തി. പ്രതാപ് പോത്തനും അമലയ്ക്കും ഒരു മകളുണ്ട്. കേയ. നടനായ പ്രതാപ് പോത്തന്റെ ആദ്യം സംവിധാനം ചെയ്തത് മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയായിരുന്നു. ഇതിന്റെ നിർമ്മാതാവായിരുന്നു രാധിക. ഇതിനിടെയാണ് ഇവർക്കിടയിൽ പ്രണയം ശക്തമായതും വിവാഹതരായതും. ഈ സിനിമയ്ക്ക് ദേശീയ ശ്രദ്ധയും കിട്ടി. അവാർഡുകളും വാരിക്കൂട്ടി. എന്നാൽ താര ദമ്പതികളുടെ ജീവിതം താളപിഴകളുടേതായി. പിന്നീട് അതിവേഗം ഡൈവേഴ്സും.
മലയാളത്തിൽ നീണ്ടകാലം ഇടവേള എടുത്തിരുന്നു പ്രതാപ് പോത്തൻ. ഒരു യാത്രാമൊഴിയിലൂടെ മലയാളത്തിൽ ശിവാജി ഗണേശനെ എത്തിച്ചു. മോഹൻലാലായിരുന്നു നായകൻ. ആ സിനിമ വാണിജ്യപരമായി വിജയമായിരുന്നു. എന്നിട്ടും പിന്നീടൊരു സിനിമ മലയാളത്തിൽ ചെയ്യാനായില്ല. ഇതിനിടെ ജയറാമുമായി പ്രശ്നത്തിലൂമായി. ഫേസ്ബുക്കിലൂടെ തന്നെയും മകൻ കാളിദാസിനെയും അപമാനിച്ചന്നാരോപിച്ച് പ്രതാപ് പോത്തനെതിരെ നടൻ ജയറാം താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. 2015ലായിരുന്നു ഇത്. നിയമപരമായി ഈ പ്രശ്നം കൈകാര്യം ചെയ്യാൻ താൽപര്യമില്ലെന്നും പ്രതാപ് പോത്തൻ സിനിമാ രംഗത്തുള്ള ആളാണ് അതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നൽകുന്നതെന്നും ജയറാം പറഞ്ഞിരുന്നു.
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചെന്നും ജയറാം പറഞ്ഞു. തന്റെ ആരാധകർക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയതായും ജയറാം പറയുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമ്മ. ഇതിനായി നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. അത് ഫലം കാണുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് ജയറാമിനെതിരെ പ്രതാപ് പോത്തൻ രൂക്ഷവിമർശനം നടത്തിയത്. വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്നായിരുന്നു ജയറാമിനെ പ്രതാപ് വിശേഷിപ്പിച്ചത്. സംസ്കാര ശൂന്യനായ ജയറാമിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോൾ ചിരിയാണ് വന്നതെന്നും പ്രതാപ് പോത്തൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സംഭവം വിവാദമായപ്പോൾ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് ഈ പോസ്റ്റ് എഴുതാനുണ്ടായ സാഹചര്യവും പ്രതാപ് പോത്തൻ വിശദമാക്കിയിരുന്നു. യാത്രാ മൊഴിക്ക് ശേഷം ഒരു മലയാള സിനിമ പ്രതാപ് പോത്തൻ ആഗ്രഹിച്ചിരുന്നു. ആ സിനിമയിലെ നായകനായി ആദ്യം മനസ്സിൽ കരുതിയത് ജയറാമിന്റെ മകൻ കാളിദാസിനെ ആയിരുന്നു. എന്നാൽ പഴയ സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാൻ കാളിദാസിന് താത്പര്യമില്ലെന്ന് പറഞ്ഞ് ജയറാം പ്രതാപ് പോത്തനെ മടക്കിയയച്ചു എന്നാണ് ആരോപണം. വിഷയത്തിൽ പ്രതാപ് പോത്തന് നല്ല വിഷമമുണ്ടായിരുന്നു. ആ വേദനയും ദേഷ്യവും പ്രതാപ് പോത്തൻ ഫേസ്ബുക്കിലൂടെ തീർത്തുവെന്നായിരുന്നു ആക്ഷേപം.
ഒരു താര പുത്രൻ ആ കഥാപാത്രം നിഷേധിച്ചപ്പോൾ മറ്റൊരു താരപുത്രൻ അത് ഏറ്റടുത്തു എന്നും വാർത്ത എത്തി. അഞ്ജലി മേനോന്റെ തിരക്കഥയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നു എന്ന വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആ സിനിമ യാഥാർത്ഥമായില്ല. ഇതിന് ശേഷം 2019ൽ ദക്ഷിണേന്ത്യൻ സിനിമകളിലെ 80 കളിൽ തിളങ്ങിനിന്ന താരങ്ങൾ നടൻ ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടി. എല്ലാവർഷവും റീയൂണിയൻ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് ഒഫ് 80'സ് എന്നാണ് ഇത്തവണത്തെ പരിപാടിക്ക് ഇവർ നൽകിയ പേര്. ഒത്തുകൂടലിന് തൊട്ടുപിന്നാലെ അതിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന പ്രതികരണവുമായി പ്രതാപ് പോത്തൻ രംഗത്ത് വന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപ് പോത്തൻ തന്നെ ഒത്തുചേരലിൽ വിളിക്കാത്തതിന്റെ സങ്കടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'എൺപതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി ബന്ധമില്ല. ചിലപ്പോൾ ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകാം അവരുടെ ഒത്തിചേരലിന് എന്നെ വിളിക്കാതിരുന്നത്. ദുഃഖമുണ്ട്, എന്തുപറയാൻ എന്റെ സിനിമാ ജീവിതം ഒന്നുമല്ലാതായി. ചിലർ ഇഷ്ടപ്പെടും, ചിലർ വെറുക്കും എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകും'-്പ്രതാപ് പോത്തൻ അന്ന് കുറിച്ചത് അങ്ങനെയായിരുന്നു.
മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനിയും മറ്റ് തെന്നിന്ത്യൻ താരങ്ങളായ രാധിക ശരത്കുമാർ, ചിരഞ്ജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ അന്ന് കൂട്ടായ്മക്ക് എത്തിച്ചേർന്നിരുന്നു. ഈ ഒത്തുചേരാലാണ് പ്രതാപ് പോത്തനെ വേദനിപ്പിച്ചത്. കോവിഡുകാലത്തും പ്രതാപ് പോത്തന്റെ പോസ്റ്റ് ചർച്ചകളിൽ എത്തിയിരുന്നു. യോധികയായ തന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ഒരാൾ പരിഭ്രാന്തി പരത്താൻ ശ്രമിച്ചുവെന്ന് നടൻ ആരോപിച്ചിരുന്നു. ആലുവയിൽ താമസിക്കുന്ന തന്റെ സഹോദരിയെ താനാണെന്ന വ്യാജേന ഒരു അജ്ഞാതൻ വിളിച്ച് ഭീതി പരത്താൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിളിച്ച വ്യക്തിയെ വ്യക്തമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കൽ തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കുറിച്ചു.
പ്രതാപ് പോത്തന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
എന്റെ സഹോദരി അവരുടെ എൺപതുകളിലാണ്. ദീർഘനാളുകളായി അവർ ഇറ്റലിയിലായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുൻപു തന്നെ അവർ ഇറ്റലിയിൽ നിന്നു തിരിച്ചെത്തുകയും ആലുവയിലെ വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. അവരുടെ ഭർത്താവും മകനും മരിച്ചുപോയതിനാൽ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കിൽ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല.
ഇന്നലെ, ഒരു വിഡ്ഢി ഞാനാണെന്നു പറഞ്ഞ് എന്റെ സഹോദരിയെ ഫോണിൽ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. ഞാനാണെന്ന് കരുതി ഡ്രൈവർ ഫോൺ എന്റെ സഹോദരിക്കു നൽകി. സഹോദരി ഫോണെടുത്തതും അയാൾ ചുമയ്ക്കാൻ തുടങ്ങി. ചുമ വല്ലാതായി അയാളുടെ അഭിനയം കൂടിപ്പോയപ്പോൾ എന്റെ സഹോദരിക്ക് ഒന്നും മനസ്സിലായില്ല. അയാൾ വീണ്ടും ചുമയക്കുകയും ഇടയ്ക്ക് ഞാൻ പ്രതാപ് ആണെന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാൽ എന്റെ സഹോദരി ഫോൺ കട്ട് ചെയ്ത് എന്റെ നമ്പറിൽ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എനിക്ക് ഫോൺ കോൾ എടുക്കാൻ കഴിഞ്ഞില്ല. എന്റെ സഹോദരി അസ്വസ്ഥയായതിനാൽ നേരത്തെ വിളിച്ചത് ആരാണെന്ന് നമ്പർ നോക്കി കണ്ടു പിടിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഒടുവിൽ, ഞാൻ തിരിച്ചു വിളിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്. എന്റെ നിർദ്ദേശ പ്രകാരം സഹോദരി നമ്പർ നോക്കി. തിരുവനന്തപുരത്തുള്ള ഒരു നമ്പറിൽ നിന്നാണെന്ന് കോൾ വന്നിരിക്കുന്നത്. ആരാണെന്ന് എനിക്കറിയാം. ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി ഇതുപോലെ ആയിരിക്കില്ല- പ്രതാപ് പോത്തൻ കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്