കാർട്ടൂണുകൾ നോക്കി കോടതി കേസെടുത്തിരുന്ന വ്യക്തിത്വം; മുഖം നോക്കാതെ വരകൾ കുറിച്ച തന്റേടി: വിട പറഞ്ഞ ആർ കെ ലക്ഷ്മൺ ഇന്ത്യയെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച കാർട്ടൂണിസ്റ്റ്
ന്യൂഡൽഹി: ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ശബ്ദിക്കുന്ന വരകളായിരുന്നു ഇന്നലെ അന്തരിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മണിന്റേത്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി ഇന്ദിരാ ഗാന്ധി മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വരെയുള്ളവർ ആർ കെ ലക്ഷ്മണിന്റെ ചാട്ടുളി പോലുള്ള കാർട്ടൂണുകൾക്ക് മുമ്പിൽ വിയർത്തിട്ടുണ്ട്. കോടതി പോലും ആർ കെ ലക്ഷമണിന്റെ കാർട്ടൂണുകൾ നോക്കി കേസെടുത്ത കാലം പോലും ഉണ്ടാടിരുന്നു. അത്രയ്ക്ക് കരുത്തുള്ളവയായിരുന്നു ആർ കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾ. സാധാരണക്കാരന്റെ പക്ഷത്ത് നിന്ന് മുഖംനോക്കാതെ എല്ലാവരെയും കാർട്ടൂണുകളിലൂടെ വിമർശിച്ചിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ കാർട്ടൂൺ(ദി കോമൺ മാൻ) എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഖ്യാതങ്ങളായ സൃഷ്ടികൾ. നിരവധി ചലനങ്ങളാണ് ഈ കാർട്ടൂണുകൾക്ക് സമൂഹത്തിൽ ഉണ്ടാക്കാൻ സാധിച്ചത്. ഒരിക്കൽ ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനെയും കേന്ദ്ര സർക്കാരിനെയും വരെ കോടതി കയറ്റാൻ വരെ കരുത്തുണ്ടായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾക്ക്.
ക്രിക്കറ്റ് താരം സച്ചിന് ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ഫിയറ്റ് സമ്മാനമായി നൽകിയ കാറാണ് അന്ന് വിവാദത്തിൽ പെട്ടത്. 1.13 കോടി വില വരുന്ന ആഢംബരക്കാറിന് സർക്കാർ ഇറക്കുമതിച്ചുങ്കം ഇളവുചെയ്തു നൽകി. 120 ശതമാനമാണ് ഇത്തരം കാറുകളുടെ ഇറക്കുമതി തീരുവ. ഇതു സർക്കാർ പൂർണമായും ഒഴിവാക്കി കൊടുക്കുകയായിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ലക്ഷ്മൺ ഒരു കാർട്ടൂൺ വരച്ചു. ഇതു കോടതിയുടെ ശ്രദ്ധയിൽ വരുകയും ചെയ്തു.
ടെസ്റ്റു സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ഡോൺ ബ്രാഡ്മാനെ മറികടന്നപ്പോഴാണ് ഫിയറ്റ് കമ്പനി ഫെരാരി കാർ സമ്മാനിച്ചത്. നികുതിയിളവിനായി സച്ചിൻ കേന്ദ്രസർക്കാരിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഇളവ് നൽകിയത്. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് ലക്ഷ്മൺ കാർട്ടൂൺ വരച്ചതോടെ കോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നു.
സാമ്പത്തിക പ്രയാസങ്ങൾ മൂലം അർജുന അവാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെതിരെ ശാഠ്യം പിടിച്ച സർക്കാർ എങ്ങിനെയാണ് ഇത്തരം ഒരു ഇളവു നൽക്കുന്നതെന്നു വ്യക്തമാക്കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ ധാരാളിത്വം ആകുന്നത് എന്തുകൊണ്ടാണെന്നും കോടതി അന്ന് ആരാഞ്ഞിരുന്നു. ഇതിനെല്ലാം കാരണമായത് ലക്ഷ്മണിന്റെ കാർട്ടൂണായിരുന്നു. ഇങ്ങനെ കോടതിയെ പോലും ഇടപെടാൻ പ്രേരിപ്പിച്ച കാർട്ടൂണുകളുടെ സൃഷ്ടാവാണ് ഇന്നലെ മരണപ്പെട്ടത്.
94കാരനായ അദ്ദേഹം വാദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൂണെയിലെ ദീനാനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ലക്ഷ്മൺ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.
മുംബൈയിലെ 'ഫ്രീ പ്രസ് ജേർണലി'ലാണ് മുഴുസമയ കാർട്ടൂണിസ്റ്റായി ലക്ഷ്മൺ ജോലി തുടങ്ങിയത്. ബാൽ താക്കറെ അടക്കമുള്ള കാർട്ടൂണിസ്റ്റുകൾക്കൊപ്പം ജോലി ചെയ്തു. പിന്നീടാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ ചേർന്നത്. ടൈംസിനൊപ്പമുള്ള യാത്ര 50 വർഷത്തിലേറെ തുടർന്നു. അദ്ദേഹത്തിന്റെ 'കോമൺ മാൻ' എന്ന പോക്കറ്റ് കാർട്ടൂൺ ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ നേർചിത്രങ്ങളായി.
ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാൾ മൂർച്ഛയുണ്ടായിരുന്നു ആർ ലക്ഷ്ണമണിന്റെ കോമൺമാന്. അതിലൂടെ വന്ന വിമർശനങ്ങൾ പലപ്പോളും കുറിക്കുകൊള്ളുന്ന യാഥാർഥ്യങ്ങളായി. ബജറ്റ് എയർലൈനായ എയർ ഡെക്കാന്റെ ചിഹ്നമായും ഈ കോമൺമാൻ അവതരിപ്പിക്കപ്പെട്ടു.
രാസിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ എന്ന ആർ.കെ ലക്ഷ്മൺ 1921 ഒക്ടോബർ 24ന് മൈസൂരിലാണ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ ചില പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നു. ദി സ്ട്രാന്റ് മാഗസിൻ, പഞ്ച് തുടങ്ങിയവയിലായിരുന്നു ലക്ഷ്മണിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സ്കൂൾ പഠനകാലത്ത് അദ്ധ്യാപകർ പ്രോത്സാഹിപ്പിച്ചതോടെയാണ് വര കാര്യമായെടുക്കാൻ ലക്ഷ്മൺ തീരുമാനിച്ചത്.
മൈസൂർ യൂണിവേഴ്സിറ്റിയിൽ ബി.എ പഠനസമയത്ത് ഫ്രീലാൻസായി സ്വരാജ്യ, ബ്ളിറ്റ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്ക് ചിത്രങ്ങളും കാർട്ടൂണുകളും വരച്ചു. പിന്നീട് അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനും പ്രഗത്ഭ ഇന്ത്യൻ ഇംഗ്ളീഷ് സാഹിത്യകാരനുമായ ആർ.കെ നാരായണിന്റെ രചനകൾക്ക് 'ദി ഹിന്ദു' പത്രത്തിൽ ചിത്രാവിഷ്കാരം നൽകി. ഈ സമയത്ത് 'സ്വതന്ത്ര' എന്ന പത്രത്തിനുവേണ്ടി അദ്ദേഹം രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ അനാഛാദനം നിർവഹിച്ച 'കോമൺമാന്റെ' ഒരു വെങ്കല പ്രതിമ പൂണെയിലുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാർട്ടൂണിസ്റ്റിന്റെ കഥാപാത്രം പ്രതിമരൂപത്തിൽ ജനങ്ങളുടെ ഇടയിൽ നില്‍ക്കുന്നത്.
പത്മഭൂഷൺ (2005), പത്രപ്രവർത്തനത്തിനുള്ള റാമോൺ മാഗ്സാസെ അവാർഡ് (1984), സി.എൻ.എൻഫഐ.ബി.എന്നിന്റെ സമഗ്ര സംഭാവന നൽകിയ പത്രപ്രവർത്തകനുള്ള പുരസ്കാരം (2008), പൂണെ പണ്ഡിറ്റ് അവാർഡ് (2012) എന്നിവ നേടിയിട്ടുണ്ട്.
രണ്ട് തവണ വിവാഹം ചെയ്തെങ്കിലും ബന്ധം വേർപെടുത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍