Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതത്തിൽ ഒന്നിക്കും മുന്നേ മരണത്തിൽ ഒരുമിച്ച് അജിത്തും പ്രിയങ്കയും; ഇരുവരേയും മരണം തട്ടിയെടുത്തത് പ്രിയങ്കയ്ക്ക് കൈ നിറയ സമ്മാനങ്ങൾ നൽകി വീട്ടിലേക്ക് കൊണ്ടാക്കും വഴി: മേട്ടുപ്പാളയത്ത് വാഹനാപടത്തിൽ മരിച്ചത് പ്രതിശ്രുത വധു വരന്മാർ

ജീവിതത്തിൽ ഒന്നിക്കും മുന്നേ മരണത്തിൽ ഒരുമിച്ച് അജിത്തും പ്രിയങ്കയും; ഇരുവരേയും മരണം തട്ടിയെടുത്തത് പ്രിയങ്കയ്ക്ക് കൈ നിറയ സമ്മാനങ്ങൾ നൽകി വീട്ടിലേക്ക് കൊണ്ടാക്കും വഴി: മേട്ടുപ്പാളയത്ത് വാഹനാപടത്തിൽ മരിച്ചത് പ്രതിശ്രുത വധു വരന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: പ്രതിശ്രുത വധൂ വരന്മാർ വാഹനാപകടത്തിൽ മരിച്ചു. കാരമട പെരിയ പുത്തൂർ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകൾ പ്രിയങ്ക(20) എന്നിവരാണ് ജീവിതത്തിൽ ഒന്നിക്കും മുന്നേ മരണത്തിലേക്ക് ഒരുമിച്ച് യാത്രയായത്. മേട്ടുപ്പാളയം അന്നൂർ റോഡിൽ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.

പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീൻ, സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. സെപ്റ്റംബർ പത്തിനായിരുന്നു അജിത്തിന്റെയും പ്രിയങ്കയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ആടിപെരുക്ക് ദിനത്തിൽ മെട്ടി(മിഞ്ചി അഥവാ കാൽവിരലിൽ ധരിക്കുന്ന ആഭരണം) സമ്മാനമായി നൽകാനാണ് അജിത്ത് പ്രിയങ്കയേയും കൂട്ടി പോയത്. അജിത്ത് പറഞ്ഞച് അനുസരിച്ച് പ്രിയങഅക മേട്ടുപ്പാളയത്ത് എത്ത്. ഒപ്പം ബന്ധുവായ ചെവ്വന്തിയേയും കൂട്ടി.

പ്രിയങ്കയ്ക്ക് മെട്ടിയും സമ്മാനങ്ങളും വാങ്ങി നൽകിയ ശേഷം വീട്ടിലേക്ക് ബൈക്കിൽ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടർന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കിൽ കയറി. പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമെത്തിയപ്പോളാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കാണ് അജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മറ്റു മൂവരും ചികിത്സയിലാണ്.

പക്ഷാഘാതം പിടിപെട്ട പ്രിയങ്കയുടെ പിതാവ് കറുപ്പസ്വാമി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് മകളുടെ വിയോഗം. ഇദ്ദേഹത്തിന്റെ നാലു പെൺമക്കളിൽ മൂന്നാമത്തെ ആളാണ് പ്രിയങ്ക. കറുപ്പസ്വാമിക്ക് സുഖമില്ലാത്തതിനാൽ വിവാഹം പെട്ടെന്ന് തന്നെ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ സെപ്റ്റംബർ പത്തിനാണ് മുഹൂർത്തം നിശ്ചയിച്ചിരുന്നത്.

തമിഴ്‌നാട്ടിൽ ആടി പെരുക്ക് ദിവസം വിശേഷദിവസം ആയതിനാൽ അജിത്ത് വിളിച്ചപ്പോൾ വീട്ടുകാർ പ്രിയങ്കയെ അയക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. അസുഖബാധിതനായതിനാൽ മകൾ മരിച്ച വിവരം കറുപ്പ് സ്വാമിയെ ബന്ധുക്കൾ അറിയിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP