തോക്കും ബോംബുമായി നടന്ന ഭഗത് സിങ് ഒരു കെട്ടുകഥ; മനുഷ്യമനസ്സുകളെ മാറ്റാൻ നടന്ന വിപ്ലവകാരിയെ ഭീകരനാക്കിയത് ചരിത്രത്തെ ഭയന്നവർ..വിപ്ലവ നക്ഷത്രത്തിന്റെ അറിയപ്പെടാത്ത കഥ
തോക്കും ബോംബുമായി നടന്ന ഭഗത് സിംഗിനേ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്ഥാനമുള്ളൂ. അതിലുപരി ചൂഷണത്തിനിരയായ സമൂഹത്തിന് വെളിച്ചമേകാനാണ് ഭഗത് സിങ് ശ്രമിച്ചത്. വിപ്ലവ നക്ഷത്രത്തിന്റെ ഈ മുഖം രേഖപ്പെടുത്തുന്നതിൽ ചരിത്രവും വീഴ്ച വരുത്തി. ആരവവും ആഘോഷവുമില്ലാതെ ഈ യഥാർത്ഥ രാജസ്നേഹിയുടെ ഒരു ജയന്തി ദിനം കൂടി കടന്നു പോയി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷിയെന്നാൽ ഭഗത് സിങ്. രാജ്യ സ്വാതന്ത്യത്തിനായുള്ള വിപ്ലവ പോരാട്ടത്തിനിടെ ജീവൻ ബലികൊടുത്ത ധീരൻ. അംഹിംസയിലൂന്നി രാജ്യത്തിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങൾ മഹാത്മാ ഗാന്ധി താലോലിച്ചപ്പോൾ ഭഗത് സിംഗിന്റെ യാത്ര മറ്റൊരു വഴിയേ ആയിരുന്നു. ബോബും തോക്കുമായി ബ്രിട്ടീഷുകാരെ നേരിടുക. സൂര്യനസ്തമിക്കാത്ത സാമൃാജ്യത്തെ കരുത്തിലൂടെ മാത്രമേ തകർത്തെറിയാനൂ എന്ന മനസ്സുമായി പോരാട്ടം നയിച്ച രാജ്യ സ്നേഹി. ഒടുവിൽ ഇരുപത്തി മൂന്നാം വയസ്സിൽ തൂക്കുകയറെന്ന വീരമൃത്യു. ഭഗത് സിംഗിലെ രാജ്യ സ്നേഹിയെ നാം അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹമുയർത്തിയ ആദർശങ്ങളെ ഇതിനുമപ്പുറം സമൂഹം ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത.
വിപ്ലവത്തിന് രക്തദാഹത്തോടെയുള്ള പോരാട്ടം ആവശ്യമില്ല. തോക്കിനോടും ബോംബിനോടുമുള്ള ആരാധനയല്ല വിപ്ലവം. ലക്ഷ്യം നേടാൻ ചിലപ്പോഴെല്ലാം ഇവ ആവശ്യമായി വന്നേക്കാം. ചില മുന്നേറ്റങ്ങളിൽ തോക്കും ബോംബുമെല്ലാം പ്രധാന ഭാഗവുമായേക്കാം. അതു മാത്രമല്ല വിജയത്തെ നിർണ്ണയിക്കുക. അതിക്രമങ്ങളല്ല വിപ്ലവം. ഒരു പക്ഷേ അവസാന സമയത്ത് അതിലേക്ക് നയിക്കപ്പെട്ടേക്കാം. അത്രമാത്രം.-ഈ ചിന്തധാരയാണ് യഥാർത്ഥത്തിൽ ഭഗത് സിങ് എന്ന പേര് ഓർമിപ്പിക്കേണ്ടത്. ഇതു തന്നെയാണ് ഈ മനുഷ്യൻ പകർന്ന് നൽകിയതും.
ബ്രിട്ടീഷുകാരെ തുരത്തുകയന്നതിനപ്പുറമുള്ള ലക്ഷ്യത്തോടെയാണ് ഭഗത് സിംഗെന്ന വിപ്ലവകാരി ചിന്തകളെ രൂപപ്പെടുത്തിയത്. എന്നാൽ രക്തസാക്ഷിത്വത്തിന്റെ വീരകഥ മാത്രമാണ് പ്രചരിക്കപ്പെട്ടത്. പ്രധാനപ്പെട്ടത് മനപ്പൂർവ്വമോ അല്ലാതെയോ മറന്നുകളഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിങ് പകർന്ന വിപഌച്ചൂട് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകാത്തതാണ് ഇതിന് കാരണം. ഇരുപത്തിനാലാം വയസ്സിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനി. തോക്കും ബോംബുമെടുത്ത് ബ്രിട്ടീഷുകാരെ നേരിട്ട് ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു. നല്ല പ്രായത്തിൽ രക്ഷസാക്ഷിയുമായി. ഇവയാണ് ചരിത്രം ഭഗത് സിംഗിന് നൽകുന്ന വിശേഷണങ്ങൾ.
ലാഹോർ അസംബ്ലിയിലെ ബോംബേറും പൊലീസുകാരന്റെ കൊലപാതകവുമാണ് ഭഗത് സിംഗിന്റെ വീരകൃത്യങ്ങൾ. രാജ്യത്തിനായി ജീവൻ ബലികൊടുത്തും പോരാട്ടത്തിനറങ്ങിയ യുവാവ്. ഇവയെ രാജ്യമെന്നും ആരാധനയോടെ അംഗീകരിക്കുന്നത്. അതിനപ്പുറം ഭഗത് സിംഗിന്റെ ആശയങ്ങൾ ആരും ചർച്ച ചെയ്തില്ല. കാലിക പ്രസക്തിയെ കുറിച്ച് ചിന്തിച്ചു പോലുമില്ല. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ ദർശനങ്ങളിലടിസ്ഥാനായ ഏകലോകം തന്നെയാണ് ഭഗത് സിംഗും സ്വപ്നം കണ്ടത്. ആരും ആരേയും ചൂഷണം ചെയ്യാത്ത സമത്വസുന്ദര സമൂഹം.
1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ബൽഗലായപ്പൂരിലാണ് ഭഗത് സിങ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷൻസിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കൾ തന്നെയാണ് പകർന്നത്. കുട്ടിക്കാലത്തേ ബ്രിട്ടീഷുകാർക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാർഢ്യം ഭഗത് സിംഗിന്റെ മനസ്സിൽ പതിഞ്ഞു.
തോക്കുകളാണ് അതിനുള്ള കൂട്ടുകാരെന്നും അന്ന് ഉറപ്പിച്ചു. വിവാഹിതനാവുന്നതിൽ നിന്ന് രക്ഷനേടാൻ ഒളിച്ചോടി നൗജവാൻ ഭാരത് സമാജിൽ ചേർന്നു. ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയുണ്ടാക്കിയ മുറിവുകളാണ് യുവാവായ ഭഗത്തിനെ വിപ്ലവ ചിന്തകളോട് കൂടുതൽ അടുപ്പിച്ചത്. 1926 ൽ ഭഗത്സിങ് നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാൻ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബഌക്കൻ അസോയിയേഷൻ എന്ന വിപഌ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. 1929 ഏപ്രിൽ എട്ടിന് തൊഴിൽ തർക്കബില്ലും പൊതുബില്ലും സുരക്ഷാബില്ലും അവതരിപ്പിക്കാനിരിക്കെ ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു.
പൊലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിങ് 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഇതിനിടെയിൽ ജോൺ സൗണ്ടർ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്ത് ബ്രിട്ടീഫുകാർ വധശിക്ഷ നടപ്പാക്കി.
''മഹാത്മാഗാന്ധിയൊക്കെ അടിവരയിട്ടതു പോലെ അധിനിവേശത്തിനെതിരായ സമരത്തിൽ അക്രമത്തിന്റെ തീവ്രനിലപാട് സ്വീകരിച്ചതല്ല ഭഗത് സിംഗിന്റെ പ്രസക്തി. ആദർശത്തിനായെടുത്ത ധീരമായ നിലപാടുകളുടെ പേരിലാകണം ഭഗത് സിങ് അംഗീകരിക്കപ്പെടേണ്ടത്'-കമ്മ്യൂണിസ്റ്റ് ചരിത്രകാരനായ കെ.എൻ. പണിക്കരുടെ അഭിപ്രായമാണിത്. ഭഗത് സിംഗിനെ കുറിച്ചോർക്കുമ്പോൾ വിപ്ലവ തത്വശാസ്ത്രത്തിനായി നടത്തിയ പരിശ്രമങ്ങളും സംഭവാവനകളുമാണ് പ്രധാനം. അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരീക്ഷണങ്ങളായിരുന്നു അവയെല്ലാം. അതിലുപരി ആഭ്യന്തര ചൂഷണത്തിനെതിരായ പോരട്ടമായിരുന്നു ഭഗത് സിംഗിന്റേതെന്നും കെ.എൻ.പണിക്കർ വിശദീകരിക്കുന്നു.
ജയിൽ വാസത്തിനിടെ ഭഗത് സിങ് തയ്യാറാക്കിയ കുറിപ്പുകൾ ചരിത്ര രേഖകളാണ്. വിചാരണ കോടതിക്ക് മുന്നിൽ നെഞ്ചുവിരിച്ച് ഭഗത് സിങ് പറഞ്ഞതും ആരും കാര്യമായി ശ്രദ്ധിച്ചിട്ടില്ല. താൻ നിരീശ്വരവാദിയെന്ന് സമ്മതിക്കുന്ന ഭഗത് സിങ് വിപ്ലവത്തിന് വ്യക്തമായ നിർവ്വചനവും നൽകിയിട്ടുണ്ട്. ബോംബെറിഞ്ഞ് ആളുകളെ കൊല്ലുന്ന സാധാരകണക്കാരനായ ക്രിമനിലിനപ്പുറം ആശയപരമായ കെട്ടുറപ്പുള്ള ഭഗത് സിംഗെന്ന വിപ്ലവകാരിയെ ഈ രേഖകളിലൂടെ തിരിച്ചറിയാവുന്നതേയുള്ളൂ.
വിപ്ലവത്തെ നിർവ്വചിക്കുന്നതിലും അതിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിലും മുന്നേറ്റം നടത്തിയവരാണ് ഭഗത് സിംഗും സഖാക്കളുമെന്നാണ് ഈയിടെ അന്തരിച്ച പ്രമുഖ ചരിത്രകാരനായ ബിപിൻ ചന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരതയ്ക്കും അക്രമത്തിനും അപ്പുറം പുതിയ സാമൂഹിക ക്രമത്തിനായുള്ള പോരാട്ടമായിരുന്നു അത്. മനുഷഷ്യനെ അവൻ തന്നെ ചുഷണ ചെയ്യുന്നത് അവസാനിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. 1931 മാർച്ച് 3ന് ജയിലിൽ നിന്നുള്ള ഭഗത് സിംഗിന്റെ അവസാന സന്ദേശവും ബിപിൻ ചന്ദ്ര ഉയർത്തിക്കാട്ടുന്നു.
തൊഴിലടങ്ങളിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തുടരുന്നിടത്തോളം ഇന്ത്യയിലെ പോരാട്ടങ്ങൾ അവസാനിക്കരുതെന്ന ആഹ്വാനമാണ് ഭഗത് സിങ് അവസാനമായി നൽകിയത്. ബ്രിട്ടീഷുകാരെ പുറത്താക്കുന്നതിന് അപ്പുറമുള്ള സ്വാതന്ത്ര്യ ചിന്തകൾ ഭഗത് സിങ് മനസ്സിൽ താലോലിച്ചിരുന്നുവെന്ന് വ്യക്തം. ബ്രിട്ടീഷ് മുതലാളിമാരോ ഇന്ത്യൻ-ബ്രിട്ടീഷ് കൂട്ടായ്മയോ തദ്ദേശിയരോ എല്ലാം ചൂഷകരായെത്താമെന്നും ഭഗത് സിങ് ആ ഘട്ടത്തിൽ ഓർമിപ്പിച്ചിരുന്നു.
ചോര ചീന്തി വിപ്ലവമെന്നത് ഭഗത് സിങ് സ്വപ്നം കണ്ടതല്ല. ആയുധത്തിലൂടെ ലക്ഷ്യമെന്നത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടൽ തുടങ്ങിയപ്പോഴെ ഈ വിപ്ലവകാരി തിരിച്ചറിഞ്ഞിരുന്നു. നിലപാടുകളാണ് പ്രധാനം. അതിന് തത്വശാസ്ത്രത്തിന്റെ അടിത്തറയും വേണം. ഉറച്ച ആശായടിത്തറ ഇല്ലാത്ത വിപ്ലവങ്ങൾ ചായക്കോപ്പിയിലെ കൊടുങ്കാറ്റു പോലെയാകുമെന്ന് തിരിച്ചറിയുകയും തുറന്നു പറയുകയും ചെയ്തിരുന്ന പോരാളി. രാഷ്ട്രീയ സുഹൃത്തുക്കൾക്ക് ഭഗത് സിങ് ജയിൽ ജീവതിത്തിനിടെ എഴുതിയ കുറിപ്പ് മാത്രം മതി ഇതുറപ്പിക്കാൻ.
എന്നിലെ കരുത്തൊന്നും ചോർന്നിട്ടില്ലെന്ന് ഉറപ്പിച്ച് തന്നെ പറയട്ടേ. ഞാനൊരു ഭീകരവാദിയില്ല, ഒരിക്കലും ആയിരുന്നുമില്ല, വിപ്ലവജീവിതത്തിന്റെ തുടക്കത്തിൽ മാത്രമല്ലാതെ ഒരിക്കലും അത്തരം ചിന്തകൾ ഉണ്ടായിട്ടുമില്ല. ആയുധത്തിന്റെ വഴിയേ ഒന്നും നേടാനാകില്ലെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്-വർത്തമാന സാഹചര്യത്തിലും പ്രസക്തമായ വരെ ഈ ആശയചിന്ത തന്നെയായിരുന്നു അവസാന ശ്വാസം വരെയും ഭഗത് സിംഗിനെ നയിച്ചിരുന്നത്.
Stories you may Like
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- സ്മോക്ക് ബോംബിന് പിന്നിൽ ദുരൂഹതകൾ മാത്രം; മറ്റൊരാളിലേക്കും അന്വേഷണം
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്