മുൻ ഡെപ്യൂട്ടിസ്പീക്കർ നഫീസത്ത് ബീവി അന്തരിച്ചു; വിടവാങ്ങുന്നത് മതത്തിന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ ധീരവനിത; പഠിച്ച് മിടുക്കിയായി രാഷ്ട്രീയത്തിലെത്തി; കമ്മ്യൂണിസ്റ്റ് ഇതിഹാസം ടിവി തോമസിനെ തോൽപ്പിച്ച് താരവുമായി
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാർച്ച് മുതൽ 1964 സെപ്റ്റംബർ വരെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. 1924 മാർച്ച് 22-നാണ് നഫീസത്ത് ബീവി ജനിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 3.30നു പാളയം പള്ളിയിൽ നടക്കും. സജീവ കോൺഗ്രസ് പ്രവർത്തകയായിരുന്ന നഫീസത്ത് എഐസിസി, കെപിസിസി അംഗമായിരുന്നു. അഭിഭാഷകയായിരുന്ന നഫീസത്ത് 1954 മുതലാണ് രാഷ്ട്രീയത്തിൽ സജീവമായത്.
വനിതകൾ, പ്രത്യേകിച്ച് മുസ്ലിം വനിതകൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരാൻ മടി കാണിച്ചിരുന്ന ഒരു കാലത്താണ് ബീവി തന്റേടത്തോടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 1924ൽ കായംകുളം കൃഷ്ണപുരം പുത്തൻപുരയിൽ കുടുംബാംഗമായാണ് ബീവിയുടെ ജനനം. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച നഫീസത്ത് ബീവി സമുദായത്തിൽ നിലനിന്നിരുന്ന പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടും കേട്ടുമാണ് വളർന്നത്. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരമില്ലാതിരുന്ന അക്കാലത്ത് പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള പിതാവിന്റെ പ്രോത്സാഹനം ബീവിക്ക് വലിയ പ്രചോദനമായി.
സ്കൂൾ ഫൈനൽ കഴിഞ്ഞ് തിരുവനന്തപുരം വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇന്റർമീഡിയറ്റ് കഴിഞ്ഞതും ആലപ്പുഴ സ്വദേശിയായ അബ്ദുള്ളക്കുട്ടിയുമായുള്ള വിവാഹം. വ്യാപാരിയായിരുന്നു അബ്ദുള്ളക്കുട്ടി. ആലപ്പുഴ പണിക്കൻ ബംഗ്ലാവ് കുടുംബാംഗമാണ് അബ്ദുള്ളക്കുട്ടി. പക്ഷേ, നഫീസത്ത് ബീവിയുടെ പഠനത്തിന് വിവാഹമൊരു തടസ്സമായിരുന്നില്ല. ആലപ്പുഴ എസ്.ഡി. കോളേജിൽ ബിരുദം പൂർത്തിയാക്കി എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു. ആദ്യത്തെ കുഞ്ഞ് പിറന്നതിനു ശേഷമുള്ള നിയമപഠനം ബീവിക്ക് ഒരു വെല്ലുവിളിയായിരുന്നു. നിയമബിരുദം നേടി പുറത്തിറങ്ങിയ ബീവി ആലപ്പുഴ ബാറിൽ പ്രാക്ടീസ് തുടങ്ങി.
അക്കാലത്താണ് നഫീസത്ത് ബീവിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള അരങ്ങേറ്റം. 1952ൽ ടി.എ. അബ്ദുള്ള ആലപ്പുഴ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതോടെയാണ് നഫീസത്ത് ബീവിയുടെ രാഷ്ട്രീയത്തിന് പുതിയ തലം വരുന്നത്. പ്രചാരണയോഗങ്ങളിലുംമറ്റും അബ്ദുള്ളയ്ക്കുവേണ്ടി ബീവി പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ച് മന്ത്രിയായ അബ്ദുള്ളയുടെ ശ്രമഫലമായി നഫീസത്ത് ബീവിയെ കെപിസിസി. അംഗമായി നോമിനേറ്റു ചെയ്തു. കെ.പി. മാധവൻ നായർ കെപിസിസി. പ്രസിഡന്റായിരുന്നപ്പോൾ ബീവി നിർവാഹകസമിതി അംഗമായിരുന്നു.
1953ൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എ.ഐ.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ബീവി എ.ഐ.സി.സി. മെംബറുമായി. കേരള നിയമസഭയിലേക്ക് 1957ൽ നടന്ന നപഥമ തിരഞ്ഞെടുപ്പിലാണ് നഫീസത്ത്ബീവി ആദ്യമായി മത്സരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ബീവിക്ക് എതിരാളിയായത് കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസും. ആ തെരഞ്ഞെടുപ്പിൽ ടി.വി. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് നഫീസത്ത് ബീവിക്ക് ഗുണമായി. 1960ൽ ടി.വി.യെ വീണ്ടും ബീവി ആലപ്പുഴയിൽനിന്ന് നേരിട്ടു. ആ തെരഞ്ഞെടുപ്പിലെ ബീവിയുടെ വിജയമറിഞ്ഞ് നെഹ്രുവരെ വിളിച്ചഭിനന്ദിച്ചു എന്ന് ബീവി ഓർമിക്കുന്നു.
മന്ത്രിയാവുമെന്ന് ഉറപ്പിച്ചിരുന്നിട്ടും അവസാന നിമിഷം മന്ത്രിസ്ഥാനം തെറിച്ചു. തൊടുപുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച കുസുമം ജോസഫിനെയാണ് 1960ലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തത്. എന്നാൽ, തന്നെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് അവർ ആ പദവി നിരസിച്ചു. അങ്ങനെയാണ് നഫീസത്ത് ബീവിക്ക് നറുക്ക് വീണത്. 1960 മാർച്ച് 15ന് ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റ നഫീസത്ത് ബീവി 1964 സെപ്റ്റംബർ 10 വരെ തൽസ്ഥാനത്ത് തുടർന്നു.
പിന്നീട് കോൺഗ്രസ് നേതൃത്വമിടപെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ പദവി നല്‍കുകയും ചെയ്തു. അങ്ങനെ 1960ൽ നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റു. അക്കാലത്ത് സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസത്തോളം സ്പീക്കറുടെ ചുമതല ബീവിക്കായിരുന്നു. പിന്നീട് സ്പീക്കർസ്ഥാനമേറ്റെടുത്ത സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും ബീവി സ്പീക്കർസ്ഥാനം അലങ്കരിച്ചു.
1962ലെ ബജറ്റ് സമ്മേളനത്തിൽ ബീവിയായിരുന്നു സ്പീക്കർ. അവരുടെ അധ്യക്ഷതയിലായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. വളരെയേറെ ഉത്തരവാദിത്വമുള്ള, സെൻസിറ്റീവായ സ്പീക്കർ പദവി ആർജവത്തോടെയും സമചിത്തതയോടെയുമാണ് നഫീസത്ത് ബീവി കൈകാര്യം ചെയ്തത്. ഇ.എം.എസ്, കെ.ആർ ഗൗരിയമ്മ പോലുള്ള പ്രഗത്ഭർ പ്രതിപക്ഷത്ത്. പക്ഷേ, ബീവി പതറിയില്ല. ഡെപ്യൂട്ടി സ്പീക്കർക്ക് അക്കാലത്ത് വലിയ അധികാരമൊന്നുമുണ്ടായിരുന്നില്ല. കാറ്, ബംഗ്ലാവ്, സെക്രട്ടറിമാർ തുടങ്ങിയവയൊന്നുമില്ല. 400 രൂപയായിരുന്നു ശമ്പളം.
1967ൽ മഞ്ചേരിയിൽ പാർലമെന്റ് സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. 1979ൽ വാമനപുരം അസംബ്ലി നിയോജകമണ്ഡലത്തിലും മത്സരിച്ച് തോറ്റു. 70കളുടെ തുടക്കത്തിൽ ആലപ്പുഴ വിട്ട ബീവി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. കേരളത്തിൽ കോൺഗ്രസ് മഹിളാ സംഘടന കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. നഫീസത്ത് ബീവി രണ്ട് തവണ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്; 1959ലും '79ലും. രണ്ടും പാർട്ടിക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളെ തുടർന്നായിരുന്നു. വിമോചനസമരത്തെ തുടർന്നായിരുന്നു 1959 ലെ അറസ്റ്റ്. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തിൽ വന്ന ജനതാ ഗവൺമെന്റ് ഇന്ദിരാഗാന്ധിയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്തതായിരുന്നു 1979ലെ അറസ്റ്റിന് കാരണം. ഒരാഴ്ചയാണ് അന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നത്. കോൺഗ്രസിൽ 1967ൽ ഉണ്ടായ പിളർപ്പിന്റെ സന്ദർഭത്തിൽ നഫീസത്ത് ബീവി ഇന്ദിരാഗാന്ധിയുടെ പക്ഷത്താണ് നിലകൊണ്ടത്.
നഫീസത്ത് ബീവിയുടെ ഭർത്താവ് അബ്ദുല്ല കുട്ടി 1986 ജൂലൈ 28ന് തിരുവനന്തപുരത്ത് വച്ചാണ് അന്തരിച്ചത്. ഇസ്ലാമിക വിശ്വാസവും സംസ്കാരവും ആരാധനകളിൽ നിഷ്ഠയുമുള്ള ആളായിരുന്നു അദ്ദേഹം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍