താമരശ്ശേരി രൂപതയടക്കം മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിപ്രഭാവം; മോയിൻകുട്ടിയെ മാറ്റി നിർത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം തിരുവമ്പാടിയിൽ യുഡിഎഫ് പരാജയപ്പെട്ടു; ഭിന്നശേഷിക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മനുഷ്യസ്നേഹി; വിടവാങ്ങിയത് കോഴിക്കോട്ടെ മലയോര മേഖലയിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന മുസ്ലിംലീഗ് നേതാവ്

ജാസിം മൊയ്ദീൻ
കോഴിക്കോട്; സി മോയിൻ കുട്ടിയുടെ നിര്യാണത്തോടെ യുഡിഎഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും നഷ്ടമായത് കോഴിക്കോടിന്റെ മലയോര മേഖലയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെയാണ്. രാഷ്ട്രീയത്തിനപ്പുറം മത സാമുദായിക ഘടകങ്ങളും കർഷക കുടിയേറ്റ പ്രശ്നങ്ങളും മോയിൻകുട്ടിയോളം മനസ്സിലാക്കുകയും അതിൽ ഇടപെടുകയും ചെയ്തൊരു നേതാവ് മുസ്ലിം ലീഗിൽ മറ്റാരുമുണ്ടാവില്ല.
യുഡിഎഫും മുസ്ലിം ലീഗും അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയ തെരഞ്ഞെടുപ്പുകളായിരുന്നു 2006 ലെയും 2016ലെയും തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പുകൾ. മോയിൻ കുട്ടിയെ മാറ്റി നിർത്തിയ 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ യുഡിഎഫ് തോൽവി ഏറ്റുവാങ്ങി. മുസ്ലിം ലീഗിലെ മായിൻഹാജിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.മത്തായി ചാക്കോയാണ് അന്ന് വിജയിച്ചത്. മത്തായി ചാക്കോയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും വിവിധ കോണുകളിൽ നിന്നും മോയിൻകുട്ടിക്കായി മുറവിളികൾ ഉയർന്നെങ്കിലും മുസ്ലിം ലീഗും യുഡിഎഫും ആ മുറവിളികൾക്കൊന്നും ചെവി കൊടുത്തില്ല.
ഉപതെരഞ്ഞെടുപ്പിൽ ഉമ്മർ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കി. ഉമ്മർ മാസ്റ്ററെ പരാജയപ്പെടുത്തി ജോർജ്ജ് എം തോമസ് തിരുവമ്പാടിയിൽ വിജയിച്ചു. 2011ലെ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കാൻ മോയിൻകുട്ടിയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് അദ്ദേഹത്തെ വീണ്ടും തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയാക്കി. ആ നീക്കം ഫലം കണ്ടു. സിറ്റിങ് എംഎൽഎ ജോർ്ജ്ജ് എം തോമസിനെ പരാജയപ്പെടുത്തി കൊണ്ട് മോയിൻകുട്ടിയിലൂടെ യുഡിഎഫ് തിരുവമ്പാടി തിരിച്ചുപിടിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും മോയിൻകുട്ടിയെ അവഗണിച്ചു. അന്ന് താമരശ്ശേരി രൂപതയടക്കം ആവശ്യപ്പെട്ടു മോയിൻകുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന്. കൊടുവള്ളിയിലോ തിരുവമ്പാടിയിലോ അദ്ദേഹത്തിന് സീറ്റ് നൽകണമെന്ന് കോൺഗ്രസിൽ നിന്നടക്കം ആവശ്യമുയർന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് മുസ്ലിം ലീഗ് തിരുവമ്പാടിയിൽ വീണ്ടും ഉമ്മർ മാസ്റ്ററെയും കൊടുവള്ളിയിൽ എംഎ റസാഖിനെയും മത്സരിപ്പിച്ചു.
രണ്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടു. ഒരു പക്ഷെ കൊടുവള്ളിയിലെങ്കിലും മോയിൻകുട്ടിക്ക് സീറ്റ് നൽകിയിരുന്നെങ്കിർ കാരാട്ട് റസാഖ് ഇന്നും ലീഗിലുണ്ടായേനെ. ഇത്തരത്തിൽ എപ്പോഴല്ലാം സി മോയിൻകുട്ടിയെ മാറ്റി നിർത്തിയിട്ടുണ്ടോ അപ്പോഴെല്ലാം യുഡിഎഫ് പരാജയപ്പെടുന്നതാണ് കണ്ടത്. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ 1996ലാണ് അദ്ദേഹം ആദ്യമായി കൊടുവള്ളിയിൽ നിന്നും നിയമസഭയിലേക്കെത്തുന്നത്. പിന്നീട് തന്റെ പ്രവർത്തന മേഖല തിരുവമ്പാടിയിലേക്ക് മാറ്റുകയായിരുന്നു. തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് വളർന്നുവന്ന അപൂർവ്വം മുസ്ലിം ലീഗ് നേതാക്കളിൽ ഒരാളായിരുന്നു സി മോയിൻകുട്ടി. വയനാട് ജില്ലയിലെ മീനങ്ങാടിയിലെ പാർട്ടി വേദികളിൽ 1960കളിലാണ് ദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പതിയെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ എസ്റ്റേറ്റ് സമരങ്ങളിൽ സജീവ സാന്നിദ്ധ്യമായി. 1970ൽ നടന്ന പൂലോട് എസ്റ്റേറ്റ് സമരത്തിലൂടെയാണ് സി മോയിൻകുട്ടി മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് വരുന്നത്.
അനധികൃതമായി പിരിച്ചുവിട്ട 14 വനിത തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കുന്നതിന് വേണ്ടിയുള്ള സമരം വിജയത്തിലെത്തിയപ്പോൾ അതിന്റെ അമരത്ത് മോയിൻകുട്ടിയുണ്ടായിരുന്നു. പിന്നീട് കിനാലൂർ എസ്റ്റേറ്റിലും സമീപത്തെ തോട്ടങ്ങളിലുമെല്ലാം തൊഴിലാളികളെ സംഘടപ്പിക്കുന്നതിൽ അദ്ദേഹം നേതൃത്വം വഹിച്ചു. അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളിലൂടെ മുസ്ലിം ലീഗിന്റെ സ്റ്റാർ ക്യാമ്പയിനറായി. ചേലമ്പൊയിൽ മോയിൻകുട്ടിയെന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. എന്നാൽ ബാപ്പുക്ക എന്നാണ് താഴിലാൽകൾ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. രാഷ്ട്രീയത്തിനപ്പുറത്തെ വ്യക്തി ബന്ധങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ട് തന്നെയാണ് കുടിയേറ്റ മലയോര കർഷക മേഖലകളിൽ അദ്ദേഹത്തിന് ഇത്രത്തോളം സ്വീകാര്യതയുണ്ടായത്. മത സാമുദായിക സംഘടനകളോടും ഏറ്റവും അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു സി മോയിൻ കുട്ടി.
താമരശ്ശേരി രൂപതയുമായും വളരെ അടുപ്പം പുലർത്തിയിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹത്തിന്റെ മികച്ച സംഭവാനകളിലൊന്നാണ് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സ്ഥാപിച്ച ലൗഷോർ സ്കൂളുകൾ. ഭിന്ന ശേഷിക്കാർക്ക് വേണ്ടി പ്രവർത്തക്കുന്ന മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ലൗഷോർ. സി മോയിൻകുട്ടിയായിരുന്നു ഈ സ്കൂളുകൾക്ക് തുടക്കമിട്ടത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
മുസ്ലിം ലീഗിന് കീഴിലെ സിഎച്ച് സെന്ററിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്ത സമയത്ത് കോഴിക്കോടിന്റെ മലയോര കുടിയേറ്റ കർഷക മേഖലകളിൽ മുസ്ലിം ലീഗിനും യുഡിഎഫിനും നികത്താനാകാത്ത നഷ്ടമാണ് സി മോയിൻ കുട്ടിയുടെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍