കരുണാകരൻ കളം നിറഞ്ഞ് നിന്നപ്പോൾ തിരുത്തൽവാദ ശബ്ദം ഉയർത്തി വ്യക്തിത്വം തെളിയിച്ചു; തുടർച്ചയായി അഞ്ച് തവണ തോറ്റ ശേഷം ആദ്യം വിജയം കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ; ജയിച്ച് ഒരു വർഷം തികയും മുമ്പ് രോഗബാധിതനായെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വന്നത് അവിശ്വസനീയമായി; വർക്കിങ് പ്രസിഡന്റ് പദവിയിൽ സജീവമാകും മുമ്പ് മരണം വിളിച്ചു; ഷാനവാസിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എൺപതുകളിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ കേരള രാഷ്ട്രീയത്തിൽ പുതിയ വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രീയ നേതാവ്. കേരളത്തിലെ കോൺഗ്രസിനെ നയിച്ച ലീഡർ കെ കരുണാകന് അതിവേഗം തിരിച്ചറിയാനായ നേതൃമുഖമായിരുന്നു ഷാനവാസിന്റേത്. കരുണാകരന്റെ അതിവിശ്വസ്തനായി ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഷാനവാസ് പക്ഷേ അനീതി എവിടെ കണ്ടാലും തുറന്നു പറയുമായിരുന്നു. അങ്ങനെ രമേശ് ചെന്നിത്തലയും ജി കാർത്തികേയനും ഷാനവാസും ചേർന്ന് കേരള രാഷ്ട്രീയത്തിൽ ആദ്യമായി തിരുത്തൽവാദം മുന്നോട്ട് വച്ചു. സ്വന്തം നേതാവിനെ തിരുത്താനുള്ള പടപുറപ്പാട്. ഇതിൽ ഇവർ ജയിച്ചോ എന്ന് ഇനിയും ആർക്കും വിധിയെഴുതാനായിട്ടില്ല. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ തിരുത്തൽവാദികളുടെ നിലപാടുകൾ തുണയായി. അങ്ങനെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ എന്നും ഉയർന്ന് കേൾക്കുന്ന മാറ്റത്തിന്റെ നേതാക്കളിൽ ഒരാളാണ് ഷാനവാസിന്റെ വേർപാടിലൂടെ കളം ഒഴിയുന്നത്.
മുഖ്യമന്ത്രി കെ.കരുണാകരൻ ആശുപത്രിയിലായിരിക്കെ അനന്തരാവകാശിയെ ഉയർത്തിക്കാട്ടാൻ കരുണാകരപക്ഷത്തെ തന്നെ ഒരു വിഭാഗം രംഗത്തു വന്നതാണ് 'തിരുത്തൽവാദികൾ' എന്നു പിന്നീട് മാധ്യമങ്ങൾ വിളിച്ച ഈ മൂന്നംഗസംഘത്തിന്റെ നിലപാടുതറയായത്. കെ മുരളീധരനെ നേതാവായി ഇവർ അംഗീകരിച്ചില്ല. അങ്ങനെ കരുണാകരനെതിരായ തിരുത്തൽ വാദത്തിന് തുടക്കമായി. എം.ഐ.ഷാനവാസ്. ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ഷാനവാസും ഉയർത്തിയ ധീരമായ നിലപാടുകൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ മാറ്റി മറിച്ചു. കരുണാകരനും ഈ പഴയ ശിഷ്യർക്ക് മുമ്പിൽ അടിതെറ്റി. കോൺഗ്രസിനുള്ളിലെ ആഭ്യന്തരസമാധാനം തകർക്കാൻ അനന്തരാവകാശിയെ ഉയർത്തിക്കാട്ടുന്ന രീതി കാരണമായെന്നാണ് തിരുത്തൽവാദികൾ ആരോപിച്ചത്. ഇത് പ്രവർത്തകരിലേക്ക് പ്രസംഗങ്ങളിലൂടെ പ്രധാനമായും പകർന്ന് നൽകിയത് ഷാനവാസായിരുന്നു.
ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദിയായ എം.ഐ. ഷാനവാസ് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയക്കാരൻ ആയിരുന്നു. ഇത് ഏറെ നഷ്ടങ്ങളും ഷാനവാസിന് നൽകി. നല്ല കാലത്ത് തോൽവികൾ മാത്രം രുചിച്ച ഷാനവാസിന് തുടക്കത്തിൽ നല്ലൊരു സീറ്റ് പോലും മത്സരിക്കാൻ കിട്ടിയില്ല. ഇതിനെല്ലാം കാരണം കരുണാകരനെ വെല്ലുവിളിച്ചതിന്റെ പ്രതിഫലനമായിരുന്നു. 1987 ലും 1991 ലും വടക്കേക്കരയിൽനിന്നും 1996 ൽ പട്ടാമ്പിയിൽനിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിൻകീഴിൽനിന്ന് ലോക്‌സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. അങ്ങനെ അഞ്ചു തവണത്തെ തോൽവിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. തോൽവിയുടെ പഴയ ചരിത്രത്തെ 2009-ൽ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. അന്ന് എതിരാളിയായി മത്സരിക്കാൻ കെ കരുണാകരന്റെ മകൻ കെ മുരളീധരനുമുണ്ടായിരുന്നു. മുരളീധര പ്രഭാവത്തിൽ ഷാനവാസ് തകരുമെന്നായിരുന്നു അന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ. എന്നാൽ മുരളി എതിരാളിയായതോടെ ഷാനവാസിന് വീണ്ടും ഇരട്ടി കരുത്തായി. അങ്ങനെ വയനാട്ടിൽ ജയിച്ച് ലോക്‌സഭയിലുമെത്തി.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോർഡുമായായിരുന്നു. 1993 ൽ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാൻ കഴിഞ്ഞപ്പോൾ സിപിഐയിലെ എതിർസ്ഥാനാർത്ഥി എം.റഹ്മത്തുല്ലയ്ക്ക് നേടാൻ കഴിഞ്ഞത് 2,57,264 വോട്ടുകൾ മാത്രം. അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എൻസിപിയുടെ കെ.മുരളീധരൻ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി. ദീർഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് 2009 ൽ ഉറച്ച ഒരു മണ്ഡലം പാർട്ടി നൽകുകയായിരുന്നു. അപ്പോഴായിരുന്നു വയനാട്ടിലേക്കുള്ള മുരളീധരന്റെ മത്സരത്തിനുള്ള വരുവ്. പക്ഷേ തളരാത്ത പോരാളിയായി തിരുത്തൽ വാദ നേതാവ് മാറി. അങ്ങനെ ജനപ്രതിനിധിയായി. രാഷ്ട്രീയത്തിൽ പോരാട്ട മികവിനൊപ്പമുള്ള സ്ഥാനങ്ങളൊന്നും ഷാനവാസിന് കിട്ടിയിരുന്നില്ല. എങ്കിലും ആരോടും പരാതിയും പരിഭവവും പറയാതെ നിറഞ്ഞ വ്യക്തിത്വമായിരുന്നു ഷാനവാസ്.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എൻസിപിയുടെ സ്ഥാനാർത്ഥിയായി കെ. മുരളീധരൻ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വൻ ഭൂരിപക്ഷം നേടിയത്. ഇതിനിടെ അസുഖം വില്ലനായെത്തി. 2010ലെ റമസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്ക്കൊടുവിൽ വയറിലെ ബെൽ ഡെക്ടിൽ തടസ്സമുണ്ടെന്നും പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്നമുള്ളതായി കണ്ടത്.
തുടർന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളിൽ അർബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോൾ അർബുദമില്ലെന്ന ആശ്വാസ വാർത്തയെത്തി. തുടർന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിൽസയ്ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടർന്ന് 2014 ലെ തിരഞ്ഞെടുപ്പിൽ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എൽഡിഎഫിന്റെ സത്യൻ മൊകേരിയെ തോൽപിച്ചാണ് തുടർച്ചയായി രണ്ടാമതും ലോക്‌സഭയിലെത്തിയത്. കേരളത്തിലെ രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഇടെപട്ടു. എല്ലാ വിഷയങ്ങളിലും ചാനൽ ചർച്ചകളിലെത്തി കോൺഗ്രസ് നിലപാട് വിശദീകരിച്ചു. പാർട്ടിക്കാരോടും കൂടുതൽ അടുത്തത് ആശയ വിനിമയത്തിലെ വാക് ചാതുരിയിലൂടെയാണ്. ആർക്കും ഷാനവാസ് എന്ന നേതാവിൽ നിന്നും ഒരിക്കലും മോശം അനുഭവങ്ങൾ ഉണ്ടാകാറില്ലായിരുന്നു. വലിയവനേയും ചെറിയവനേയും ഒരു പോലെ കാണുന്ന മനസ്സായിരുന്നു ഇതിൽ നിർണ്ണായകം. അങ്ങനെ കോൺഗ്രസ് ആശയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിച്ച നേതാവാണ് വിടവാങ്ങുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് നഷ്ടം പറഞ്ഞറിയിക്കാനാവാത്തതും.
കോൺഗ്രസിലെ വിഗ്രഹ ഭഞ്ജകരായ ചെറുപ്പക്കാരെ നേതൃത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഷാനവാസിന്റെ വാക്ചാതുരി വലിയ പങ്കാണ് വഹിച്ചത്. മുഖ്യമന്ത്രി കെ.കരുണാകരനെതിരെ ഐ.ഗ്രൂപ്പിലെ അസംതൃപ്തരായ യുവനേതൃത്വം പടയ്ക്ക് ഇറങ്ങിയപ്പോൾ അതിന്റെ മുന്നണി പോരാളിയായി നിന്നത് ഷാനവാസ് ഉയർന്നു., രമേശ് ചെന്നിത്തലയും ജി.കാർത്തികേയനുമായിരുന്നു സഹയാത്രികർ. കേരളം മുഴുവൻ സഞ്ചരിച്ച് പ്രസംഗങ്ങളിലൂടെ യുവാക്കളെ തിരുത്തൽ വാദത്തിലേക്ക് ആകർഷിച്ചു. ഇതോടെ കരുണാകന് ഏറെ തിരിച്ചടിയായി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ തന്നെ മാറ്റി മറിച്ചു. മുഖ്യമന്ത്രി കെ.കരുണാകരൻ അമിതമായ പുത്രസ്‌നേഹത്തിനെതിരേയും, അവഗണനക്കെതിരേയുമുള്ള അമർഷം ഷാനവാസിന്റെ ഉജ്ജ്വല പ്രസംഗങ്ങളിലൂടെ കേരളത്തിലെ കോൺഗ്രസിനെ ഇളക്കി മറിച്ചു. സാക്ഷാൽ എകെ ആന്റണിക്ക് കഴിയാത്തത് അവർ നേടിയെടുത്തു. ഇതിന്റെ തുടർച്ചയായിരുന്നു കരുണാകരന്റെ മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജി.
കരുണാകരന്റെ അതിവിശ്വസ്തരായിരുന്നു കാർത്തികേയനും ഷാനവാസും ചെന്നിത്തലയും. ഇതിൽ സീനിയർ കാർത്തികേയനും. കാർത്തികേയനൊപ്പം നിന്ന് കരുണാകരന്റെ പുത്ര സ്‌നേഹത്തെ ഷാനവാസ് എതിർത്തു. ഐ ഗ്രൂപ്പിന്റെ അകത്തളങ്ങളിൽ പുകഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ അത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി. കണ്ണടച്ചിരിക്കുന്ന വിഗ്രഹങ്ങളെ തല്ലിയുടക്കാനിറങ്ങിയവർ കോൺഗ്രസ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. കെ.കരുണാകരനെ പരസ്യമായി വിമർശിച്ചുകൊണ്ട് , അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായി അറിയപ്പെട്ടിരുന്നവർ തന്നെ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചുനടന്നു. കെ മുരളീധരനെ രാഷ്ട്രീയത്തിൽ സജീവമാക്കുന്നതിനെതിരെയായിരുന്നു അത്. മക്കൾ രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത്. മികച്ച വാഗ്മിയായിരുന്ന എം.ഐ.ഷാനവാസ് തന്റെ പ്രസംഗങ്ങളിലൂടെ സദസ്സിനെ കോരിത്തരിപ്പിച്ചു.
എല്ലാ ജില്ലകളിലും തിരത്തൽവാദികൾ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഷാനവാസ് ഓടി നടന്ന് പ്രസംഗങ്ങളിലൂടെ യുവാക്കളെ തിരുത്തൽവാദത്തിലേക്ക് അടുപ്പിച്ചു. കരുണാകരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായി ഇത് മാറി. ഐ.ഗ്രൂപ്പിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ കെ.കരുണാകരനിൽനിന്ന് ഷാനവാസിന് പലപ്പോഴും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. 1987 ൽ സിപിഎം. കോട്ടയായ വടക്കേക്കരയിൽ സീറ്റ് നൽകിയപ്പോൾ, പരാജയം ഉറപ്പിച്ചുകൊണ്ടുതന്നെയാണ് ഷാനവാസ് അവിടെ മത്സരിക്കാനിറങ്ങിയത്. അങ്ങനെ തോൽക്കാൻ വിധിച്ചവനായി ഷാനവാസിനെ മാറ്റാനും മകനായ മുരളീധരനെ ഉയർത്താനുമാണ് ശ്രമിച്ചത്. ഇതിനെയാണ് തിരുത്തൽവാദത്തിലൂടെ തകർത്തെറിഞ്ഞത്. തിരുത്തൽ വാദ പ്രസ്ഥാനം ക്രമേണ മരവിപ്പിക്കപ്പെടുകയും നേതാക്കളിൽ ചിലർ മൂന്നാംഗ്രൂപ്പുകാരായി നിലനിൽക്കുകയും ചെയ്തു. പിന്നീട് ഷാനവാസ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി. എകെ ആന്റണിയും ഷാനവാസിനെ കൈവിടാതെ ഒപ്പം കൂട്ടി. വയനാട്ടിലെ മത്സരവും ജയവുമെല്ലാം ഈ സൗഹൃദങ്ങളുടെ തണലിലായിരുന്നു. അപ്പോഴും തന്റെ രക്തത്തിലുള്ള ഐ ഗ്രൂപ്പ് വികാരമാണെന്ന് ഷാനവാസ് ഏവരോടും പറയുമായിരുന്നു.
എം.ഐ.ഷാനാവാസ് പിന്നീട് ഐ.ഗ്രൂപ്പിലും എ ഗ്രൂപ്പിലും നല്ലബന്ധങ്ങൾ സൂക്ഷിച്ചുകൊണ്ട് മുന്നോട്ടു പോവുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ഒപ്പം നിർത്തുന്നതിൽ ഷാനാവാസിന്റെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വയനാടിൽ ജനവിധി തേടാനുള്ള ദൗത്യം പാർട്ടി ഷാനവാസിനെ ഏൽപിച്ചത്. ഈ ജനസ്വാധീനം തന്നെയാണ് കെപിസിസി വർക്കിങ് പ്രസിഡന്റാക്കി ഷാനവാസിനെ മാറ്റിയത്. ഈ പദവിയിൽ സജീവമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെയാണ് ഷാനവാസ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ച് യാത്രയാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍