നിക്കാഹിനെത്തിയവർക്ക് നൽകിയത് മൂക്കിപ്പൊടി; വിശന്നുവരുന്നവന് ഒരു നേരത്തെ ഭക്ഷണം സൗജന്യം; പൊലീസിന്റെ തല്ലിൽ പ്രതിഷേധം മാക്സി മാമയാക്കി; നോട്ടുനിരോധനത്തിന്റെ കലിപ്പ് തീർത്തത് അതുവരെ സ്വരുക്കൂട്ടിയ പണം അടുപ്പിലിട്ട് കത്തിച്ച്; വേറിട്ട വഴിയിൽ നടന്നകന്ന് യഹിയ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച കൊല്ലം കടയ്ക്കൽ കുമ്മിൾ മുക്കുന്നം ആർ.എം.എസ് തട്ടുകട ഉടമ പുതുക്കോട് റുക്സാന മൻസിലിൽ യഹിയ അന്തരിച്ചു.
നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നപ്പോൾ അടക്കം യഹിയ നടത്തിയ പ്രതിഷേധം അടക്കം വാർത്തകളിൽ പലപ്പോഴും ഇടംപിടിച്ചിരുന്നു. അത്താണിയായ ചായക്കടയിൽനിന്ന് സ്വരൂക്കൂട്ടിയ സമ്പാദ്യമായ 23,000 രൂപ അടുപ്പിലിട്ട് യഹിയ കത്തിച്ചുകളഞ്ഞായിരുന്നു അന്നത്തെ പ്രതിഷേധം. ഇതടക്കം ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളോട് വ്യത്യസ്തമായ രീതിയിലാണ് യഹിയ പ്രതികരിച്ചിട്ടുള്ളത്.
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ മുക്കുന്നം ഗ്രാമത്തിലാണ് യഹിയയുടെ സംഭവബഹുലമായ ജീവിതം. ദരിദ്രകുടുംബത്തിലെ 13 മക്കളിൽ ഒരാളായതിനാൽ വിശപ്പ് വളരെ ചെറിയ പ്രായത്തിലേ കൂട്ടുകൂടി. അതുകൊണ്ട് സ്കൂളിൽ പോയാലും പഠിക്കാൻ തോന്നിയില്ല. ഭക്ഷണംമാത്രം കൂലിയായിവാങ്ങി പണിയെടുത്തുവളർന്നു.
വർഷങ്ങളോളം ജോലിക്കാരനായിനിന്ന വീട്ടിൽനിന്ന് ആകെ കൂലിവാങ്ങിയത് 100 രൂപ, ബാക്കി ഭക്ഷണത്തിൽ കുറച്ചു. അയൽക്കാരിയായ സുഹ്റയെ വിവാഹം കഴിച്ചു. നിക്കാഹിനെത്തിയവർക്ക് നെയ്ച്ചോറ് കൊടുക്കാൻ പാങ്ങില്ല, പകരം വലിയവനും ചെറിയവനുമെല്ലാം ഓരോ നുള്ള് മൂക്കിപ്പൊടി കൊടുത്തു.
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഗൾഫിലേക്ക്. അവിടെ ആടിനും ഒട്ടകത്തിനുമൊപ്പം. ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ. വീട്ടിലെ ദുരിതമോർത്ത് മരുഭൂമിയെ സഹിച്ചു. 18 വർഷത്തിനുശേഷം മടങ്ങാൻ തീരുമാനിച്ചു. കള്ള പാസ്പോർട്ടിൽ തലവെട്ടിയൊട്ടിച്ച് വിമാനംകയറി. മുംബൈയിൽ പൊലീസ് പിടികൂടി. ആഴ്ചകളോളം മർദനം. ഒടുവിൽ കഷ്ടംതോന്നി വിട്ടയച്ചു.
നാട്ടിലെത്തി ഉന്തുവണ്ടി ചായക്കട ആരംഭിച്ചു. ഒരിക്കൽ യഹിയക്ക് പൊലീസ് ഏമാന്റെ നല്ല തല്ല് കിട്ടി. കാരണമില്ലാതെ തല്ലിയതെന്തിനെന്ന് ചോദിച്ചപ്പോൾ മറുപടി: ''പൊലീസിനെ കണ്ടപ്പോൾ കൈലിയുടെ മടക്കിക്കുത്ത് അഴിച്ചില്ല!''. അതോടെ യഹിയ ഒരു തീരുമാനം എടുത്തു. മേലാൽ കൈലി ഉടുക്കില്ല. പകരം മാക്സി വാങ്ങി ധരിച്ചു. അതിന്റെ കുത്തഴിച്ചിട്ട് ബഹുമാനിക്കണമെന്ന് ഒരുത്തനും പറയില്ല. ബഹുമാനം പിടിച്ചുവാങ്ങാൻ വരുന്നവരോടെല്ലാമുള്ള പ്രതിഷേധം യഹിയയെ മാക്സി മാമ ആക്കി.
ഉന്തുവണ്ടി തട്ടുകട ക്രമേണ ആർഎംഎസ് ചായക്കടയായി. തനിനാടൻ കട. കടയിൽ സ്വന്തം നിയമവും നടപ്പാക്കി. വിശന്നുവരുന്നവന് ഒരു നേരത്തെ ഭക്ഷണം ഫ്രീ. ചിക്കൻ ഫ്രൈ ആണ് സ്പെഷ്യൽ. കോഴിയെ നാലായി കീറി രാവിലെ മഞ്ഞൾ പുരട്ടി വയ്ക്കും. ഉച്ചയോടെ മുളകുവെള്ളത്തിൽ പുഴുങ്ങി എടുക്കും. മസാല തേച്ച് വൈകുന്നേരംവരെ അടച്ചുവയ്ക്കും. വറ്റൽ മുളകും പിരിയൻ മുളകുമെല്ലാം വിശ്വാസമുള്ള കടയിൽനിന്ന് വാങ്ങി സ്വന്തമായി ഉണ്ടാക്കുന്ന മസാല.
ചോറിന് 10 രൂപ, കപ്പയ്ക്കും 10 രൂപ, അര പ്ലേറ്റ് കോഴിക്കറി 40 രൂപ, അച്ചാറും സലാഡും ഉൾപ്പെടെ 60 രൂപയ്ക്ക് വയറുനിറയെ കഴിക്കാം. 5 ചിക്കൻകറി വാങ്ങിയാൽ ഒരെണ്ണം ഫ്രീ. 10 ദോശയ്ക്ക് രണ്ട് ദോശ ഫ്രീ. എന്നിങ്ങനെ ഓഫറുകൾ. ചന്തയിൽ കോഴി വില കുറയുമ്പോൾ ആർഎംഎസിൽ കോഴിഫ്രൈയുടെ വിലയും കുറയും. പക്ഷേ, ശ്രദ്ധിക്കേണ്ടകാര്യം മറ്റൊന്നാണ്. രണ്ടാമത് വാങ്ങുന്ന ചോറ് ബാക്കിവച്ചാൽ 25 രൂപ ഫൈൻ അടയ്ക്കണം. അല്ലെങ്കിൽ കടയുടമയുടെ വിധം മാറും. ഷട്ടർ താഴ്ത്തിയിട്ട് വിരട്ടും. ചിലപ്പോൾ അടിയും കിട്ടും.
ചിക്കൻ പൊരിക്കാൻ ഉപയോഗിച്ച എണ്ണ പിറ്റേന്ന് ഉപയോഗിക്കില്ല. അത് മറ്റ് ഹോട്ടലുകാർക്കോ അപരിചിതർക്കോ വിൽക്കില്ല. റബർ ഷീറ്റ് പുകയ്ക്കാൻ വിറകു കത്തിക്കാൻ കൊടുക്കും. വിശപ്പിന്റെ വില നന്നായി എനിക്കറിയാം. അതുകൊണ്ട് വിശന്നുവരുന്ന ആർക്കും ഒരു നേരത്തെ ഭക്ഷണം ഫ്രീ. ഒരു ദിവസത്തെ അധ്വാനത്തിന് പ്രതിഫലം 500 രൂപ മതി. ബാക്കിയെല്ലാം വിശക്കുന്നവർക്ക് ഫ്രീ.
അങ്ങനെ ഇരിക്കെയാണ് യഹിയയുടെ ജീവിത്തെ മാറ്റിമറിച്ച മറ്റൊരു സംഭവം ഉണ്ടായത്. ഒരു ദിവസം രാത്രി കടയിലെത്തിയ രണ്ടുപേർ വയറു നിറയെ ഭക്ഷണം കഴിച്ചു. ഇറങ്ങാൻനേരം പണം കൊടുക്കുത്തില്ല. യഹിയയെ തള്ളിമാറ്റി കടയിൽ ഉണ്ടായിരുന്ന പണവും വാരി ഓടി. അന്നുമുതൽ പണം കടയിൽ സൂക്ഷിക്കുന്ന സമ്പ്രദായം നിർത്തി. കിട്ടുന്ന പണം റോഡരികിലോ മറ്റോ കുഴിച്ചിടും.
അങ്ങനെ പറമ്പിലും പരിസരത്തുമായി കുഴികളിൽ കിടന്ന യഹിയയുടെ സമ്പാദ്യം പെരുകവെയാണ് 2016 നവംബർ എട്ട് എത്തുന്നത്. പ്രധാനമന്ത്രി നോട്ട് നിരോധിച്ചു. കുഴികളിൽനിന്ന് വാരിയെടുത്തതെല്ലാംകൂടി യഹിയയുടെ മുന്നിൽ 23000 രൂപയുണ്ട്. പണവുമായി നെട്ടോട്ടമായി. ബാങ്കുകൾക്ക് മുന്നിലെ രാജ്യത്തെ പൗരന്മാരുടെ ക്യൂവിൽ യഹിയയും. സഹകരണബാങ്കിൽ മാത്രമേ അക്കൗണ്ടുള്ളൂ.
പ്രമേഹബാധിതനായ യഹിയ നെട്ടോട്ടത്തിനൊടുവിൽ ബാങ്കിനുമുന്നിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽനിന്ന് നേരെ മടങ്ങിവന്ന് ചിക്കൻ പൊരിക്കാൻ അടുപ്പുകൂട്ടി. നോട്ടുകൾ ഒന്നൊന്നായി അതിൽ ഇട്ട് കത്തിച്ചു. നേരെ ബാർബർ ഷോപ്പിലേക്ക്. തലമുടി നേർപകുതി വടിച്ചുമാറ്റി. നോട്ടുനിരോധനത്തിന്റെ രണ്ടാംവാർഷികത്തിൽ പകുതി മീശയും എടുത്തു. അധികാര ഗർവിനെതിരെയുള്ള സാധാരണക്കാരന്റെ മൂർച്ചയുള്ള സമരം.
നാട്ടുകാർ മാക്സി മാമ എന്ന് വിളിക്കുന്ന യഹിയയുടെ അസാധാരണ ജീവിതത്തെക്കുറിച്ച്, കടുംപിടിത്തങ്ങളെക്കുറിച്ച്, രോഷത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ സനു കുമ്മിൾ തയ്യാറാക്കിയ ഡോക്യുമെന്ററിയായ ഒരു ചായക്കടക്കാരന്റെ മൻ കി ബാത് കേരളത്തിന്റെ പതിനൊന്നാം രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ ഏറ്റവും മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍