വിടവാങ്ങുന്നത് 'മ' എന്ന മലയാളഅക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാൾ; ഗിന്നസിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്സിലും ഇടം പിടിച്ചു; മകാരം മത്തായി എന്ന പേരിട്ടത് തിക്കുറിശ്ശി; അപൂർവകഴിവുകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച മകാരം മത്തായി ഓർമയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: 'മ' എന്ന മലയാള അക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാളാണ് ഇന്ന് അന്തരിച്ച മാത്യു കൊട്ടാരം എന്ന മകാരം മത്തായി (84). കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് സ്വദേശിയാണ്.
1988 ൽ അമ്പതാം വയസ്സിലാണ് മാത്യു മകാരപ്രസംഗം തുടങ്ങിയത്. ആദ്യം എഴുതി പഠിച്ചായിരുന്നു അവതരണം. എന്നാൽ ഇതുശീലമായതോടെ ഏത് വിഷയം പറഞ്ഞാലും മായിൽ വാക്കുകളുടെ വെടിക്കെട്ട് തീർക്കാൻ കഴിയുംവിഝം നത്തായി മാറി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ച് മണിക്കൂർ മകാരപ്രസംഗം നടത്തി കൗതുകപ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചിട്ടുണ്ട് മത്തായി. ഏത് വിഷയത്തിലും പ്രസംഗിക്കാൻ കഴിവുള്ള പണ്ഡിതർ ഉണ്ടാകും. എന്നാൽ, ഏത് വിഷയവും 'മ'യിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുപയോഗിച്ച് സംസാരിക്കാൻ ഒരുപക്ഷേ മകാരം മത്തായിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. അഞ്ച് മണിക്കൂർ നിർത്താതെ പ്രസംഗിച്ചാലും തീരാത്ത 'മ'യുടെ കടലായിരുന്നു മത്തായി.
വർക്കിയുടെയും ബ്രിഗീതയുടെയും മകനായി 1937-ൽ തൊടുപുഴയിലാണ് മാത്യു ജനിച്ചത്. 1958-ൽ വർക്കി ബാവലിപ്പുഴയ്ക്ക് വടക്ക് പൊയ്യമലയിലേക്ക് കുടിയേറി. പത്താംതരം വരെ തൊടുപുഴയിലാണ് മാത്യു പഠിച്ചത്. അന്നേ നല്ല വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിക്കും. കിടപ്പിലാകുംവരെയും ആ ശീലത്തിന് മാറ്റമുണ്ടായിരുന്നില്ല.
നാടകവും കഥാപ്രസംഗവും സ്വന്തമായി എഴുതി അവതരിപ്പിക്കുന്നത് ചെറുപ്പത്തിലേ മാത്യുവിന്റെ ശീലമായിരുന്നു. രമണൻ, വാഴക്കുല, കരുണ തുടങ്ങിയ കഥാപ്രസംഗങ്ങൾ തൊടുപുഴയിൽ ഉപേക്ഷിച്ചാണ് മാത്യു കേളകത്തെത്തിയത്. എന്നാൽ, നാടകം അദ്ദേഹത്തിനൊപ്പം മലബാറിൽ കുടിയേറി. 'ഒരു ജീവിതം തകരുന്നു' എന്ന സാമൂഹിക നാടകവും 'ഇനി കേരളം നിങ്ങൾക്കില്ല' എന്ന രാഷ്ട്രീയ നാടകവും മാത്യു എഴുതി സംവിധാനം ചെയ്തു.
1983-ൽ കൊട്ടിയൂർ മേഖലയിൽ അഞ്ചിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലാണ് മാത്യുവിന്റെ ജീവിതം മാറ്റി മറിച്ചത്. അമ്പായത്തോട്ടും കണ്ടപ്പുനത്തും പാലുകാച്ചിയിലും നെല്ലിയോടിയിലും പാൽച്ചുരത്തും ഒരേ ദിവസം ഉരുൾപൊട്ടലുണ്ടായപ്പോൾ ആരുമറിയാതെ മാത്യുവിന്റെ ഉള്ളിലും ഒരു ഉരുൾപൊട്ടി- പ്രാസം തുളുമ്പുന്ന കവിതയുടെ ഉരുളായിരുന്നു അത്.
സർവചരാചരസാക്ഷിയാം ഈശ്വരാ, സർവനിയന്താവേ നീ തുണയ്ക്ക, സർവജ്ഞരെന്നൊരു ഗർവം നടിക്കുന്ന, സർവജനങ്ങളോടും ക്ഷമിച്ച്... തുടങ്ങി 40 പുറങ്ങളിൽ എഴുതിയ ആ കവിത 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന പേരിൽ മാത്യു പുസ്തകമാക്കി. 50 പൈസ നിരക്കിൽ വിൽപ്പനയ്ക്ക് വെച്ച പുസ്തകം അന്ന് ചൂടപ്പംപോലെ വിറ്റുപോയി. അങ്ങനെ മാത്യു കൊട്ടിയൂരുകാരുടെ ഗ്രാമകവിയായിമാറി.
തിരുവനന്തപുരത്തുനിന്ന് കൊട്ടിയൂരിലെ ആശുപത്രിയിലെത്തിയ ഡോ. ബാലകൃഷ്ണനും ആ പുസ്തകം കിട്ടി. അദ്ദേഹം കവിതയെയും കവിയെയും കുറിച്ച് സുഹൃത്തുക്കളായ തിക്കുറിശ്ശി സുകുമാരൻ നായരോടും പ്രേംനസീറിനോടും പറഞ്ഞു. തിക്കുറിശ്ശിയെ കാണാനുള്ള അവസരവും അദ്ദേഹം മാത്യുവിന് ഒരുക്കിക്കൊടുത്തു. കവിതയെയും കവിയെയും കൈവിടാൻ തിക്കുറിശ്ശിക്കായില്ല. മാത്യുവിൽനിന്ന് അതിലും വലുതെന്തോ പ്രതീക്ഷിച്ചെന്നപോലെ അദ്ദേഹത്തെ തിക്കുറിശ്ശി സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തുടങ്ങി. അതിനിടയിൽ 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന കവിത 'മാമലയ്ക്ക് മാനഭംഗം' എന്ന പേരിൽ മാത്യു മാറ്റിയെഴുതി. 'മ'യിൽ തുടങ്ങുന്ന വാക്കുകൾ രണ്ടായിരം വരികളിൽ ഉരുൾപൊട്ടിയൊഴുകി. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ തിക്കുറിശ്ശി 1988-ൽ തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ വെച്ച് അത് പ്രകാശനം ചെയ്യുന്നതിനും നേതൃത്വം നൽകി. മലബാറിൽനിന്നെത്തിയ 'പയ്യന്റെ' കഴിവ് തിരിച്ചറിഞ്ഞ് എന്തെന്നില്ലാത്ത വാത്സല്യത്തോടെ തിക്കുറിശ്ശി മാത്യുവിന്റെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ഗാനഗന്ധർവൻ യേശുദാസിൽനിന്ന് ലോകത്തിലെ ആദ്യത്തേതെന്ന് കരുതുന്ന സമ്പൂർണ പ്രഥമാക്ഷരപ്രാസകൃതിയുടെ ആദ്യപ്രതി ഏറ്റുവാങ്ങിയത് തിക്കുറിശ്ശിയായിരുന്നു. അന്ന് തിക്കുറിശ്ശി സദസ്സിന് മാത്യുവിനെ പരിചയപ്പെടുത്തിയത് മകാരം മത്തായി എന്ന പേരിലായിരുന്നു. പിന്നീട് ആ പേരിൽ തന്നെ മത്തായി അറിയപ്പെടുകയായിരുന്നു. 'മ'യിൽ മറുപടിപ്രസംഗം നടത്തണമെന്ന തിക്കുറിശ്ശിയുടെ നിർദ്ദേശം ഏറെ ബുദ്ധിമുട്ടിയെങ്കിലും അന്ന് മാത്യു പാലിച്ചു. എന്നാൽ, പിന്നീടങ്ങോട്ട് മാത്യു 'മ'യുടെ മലവെള്ളപ്പാച്ചിലായി.
1992ൽ തിരുവനന്തപുരത്ത് എട്ടുമണിക്കൂർ തുടർച്ചയായി 'മ' കാരത്തിൽ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ ഇദ്ദേഹം മുഴുവൻ വാക്കുകളും വരികളും 'മ' യിൽ തുടങ്ങുന്ന 176 പേജുള്ള പുസ്തകവും രചിച്ചിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന നിലയിൽ ഗിന്നസിലും സ്ഥാനം പിടിച്ചിരുന്നു.
കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശങ്ങളിലും മാക്ഷരങ്ങൾകൊണ്ട് മായാജാല പ്രകടനം നടത്തിയ മത്തായിയെ തേടിയെത്തിയത് അനവധി അവാർഡുകളും പുരസ്കാരങ്ങളുമാണ്. 'മ' യ്ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങൾ കോർത്തിണക്കിയും മത്തായി സംസാരിച്ചിരുന്നു.
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിലാണ് പ്രഭാഷണകലയുടെ ആചാര്യൻ ഡോ. സുകുമാർ അഴീക്കോടുമായി മകാരം ആദ്യമായി വേദി പങ്കിട്ടത്. മത്തായിയുടെ സിദ്ധി അപാരവും അവിശ്വസനീയവുമാണെന്നായിരുന്നു പ്രസംഗം കേട്ട അഴീക്കോടിന്റെ പ്രതികരണം. ഇതുപോലെ പ്രസംഗിക്കാൻ ഒരു പണ്ഡിതനും കഴിയില്ലെന്നും ഈ കല മത്തായിക്ക് സ്വന്തമാണെന്നുമായിരുന്നു അഴീക്കോടിന്റെ പ്രശംസ.
'മ മൊഴിഞ്ഞ് മൊഴിഞ്ഞ് മത്തായിയുടെ മണ്ടയിലെ മുടിയെല്ലാം മാഞ്ഞല്ലോ' എന്ന മകാരപ്രയോഗം കൊണ്ടാണ് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മാത്യുവിന്റെ മികവിന് സർട്ടിഫിക്കറ്റ് നൽകിയത്. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു അത്.
ലീഡർ കെ.കരുണാകരനും ഒരിക്കൽ മത്തായിയുടെ 'പ്രാസായുധത്തിൽ' മയങ്ങിവീണിട്ടുണ്ട്. കരുണാകരന്റെ സപ്തതി ആഘോഷച്ചടങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം കിട്ടിയപ്പോഴായിരുന്നു അത്. രാഷ്ട്രീയജീവിതവും ഗുരുവായൂരപ്പഭക്തിയും കൂട്ടിപ്പിടിച്ച് രാഷ്ട്രീയഭീഷ്മാചാര്യനാക്കി വർണിച്ചുള്ള കവിതയുടെ അവസാനവരികളാണ് കരുണാകരനെ ശരിക്കും ഹരംകൊള്ളിച്ചത്. 'കരുണാനിധിയാണ് കൂറുള്ളോർക്കെല്ലാം പക്ഷേ, കാലുവാരികൾക്കങ്ങ് കാലനായ് കലാശിക്കും' -ഈ വരികൾ കേട്ടതും സദസ്സിൽ ചിരിയുടെയും കൈയടിയുടെയും കൂട്ടപ്പൊരിച്ചിലുയർന്നു. വേദിയിലിരിക്കുകയായിരുന്ന കരുണാകരൻ നിറചിരിയുമായി മാത്യുവിന്റെ അരികിലെത്തി തോളിൽ തട്ടിപ്പറഞ്ഞു: മത്തായീ, അതൊന്നുകൂടി...
മത്തായി മകാരവുമായി പോകാത്ത ഇടങ്ങൾ ഇന്ത്യയിൽ വിരളമായിരിക്കും. മലയാളി സംഘടനകൾ ഉള്ളിടങ്ങളിലെല്ലാം മത്തായി എത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഖത്തറിൽ മാത്രമാണ് പോയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതിന് വഴിതെളിച്ചത്.
ഏറെനാളായി കാൻസർ ബാധിതനായിരുന്നു മകാരം മത്തായി. കോവിഡ് കാലത്ത് പരിപാടികൾ ഇല്ലാത്തതിനാലും സ്വന്തമായുള്ള ഭൂമി കഴിഞ്ഞ പ്രളയത്തിൽ നശിച്ചതിനാലും അവസാനകാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ചികിത്സ നടന്നിരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം അക്ഷരപ്രാസം കൊണ്ട് മലയാളിമനസുകളെ രമിപ്പിച്ച മകാരം മത്തായിക്ക് വിട.
ഭാര്യ ഏലിക്കുട്ടി. മക്കൾ മേഴ്സി, മനോജ്. മരുമക്കൾ ജെയ്മോൻ, സോൾജി. സംസ്കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്