എം. കരുണാനിധി വിട വാങ്ങി; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളോടെ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വൈകീട്ട് 6.10 മണിയോടെ; ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതി ഓർമയാകുന്നത് ഡിഎംകെ തലപ്പത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ശേഷം; നഷ്ടമാകുന്നത് ഓരോ ചുവടിലും പോരാടി നേടിയ കൂർമബുദ്ധിയായ രാഷ്ട്രീയ തന്ത്രജ്ഞനെ; ഭാഷയെ ആയുധമാക്കിയ പ്രതിഭാശാലി എന്നും തമിഴ് മനസിൽ രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജർ
മറുനാടൻ ഡെസ്ക്
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിവ്യ തേജസ്സായിരുന്ന നേതാവ് കലൈഞ്ജർ എം. കരുണാനിധി(95) ഇനി ഓർമ്മ. പ്രായാധിക്യം മൂലമുള്ള അവശതകളിലിരിക്കുകയായിരുന്നു ദ്രാവിഡ രാഷ്ട്രീയത്തിലെ അതികയനായിരുന്ന കരുണാനിധിയുടെ അന്ത്യം സംഭവിച്ചത്. രക്ത സമ്മർദ്ദം താഴ്ന്നത് മൂലം കരുണാനിധിയെ ഒരാഴ്ച്ചയായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. വൈകീട്ട് 6.10ടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. നേരത്തെ ഇന്ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലും കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു.
ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് അര നൂറ്റാണ്ട് തികഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭിവിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ സന്ദർശിക്കാനായി വിവിധ രാഷ്ട്രീയ നേതാക്കൾ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയ രാഷ്ട്രീയനേതാക്കളാണ് അദ്ദേഹത്തെ കാണാനെത്തിയത്. 1969 ജൂലൈ 27നാണ് അദ്ദേഹം ഡിഎംകെയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വളരെ അപൂർവമായാണ് ഇത്രയും കാലം ഒരാൾ തന്നെ മുഖ്യമായൊരു പാർട്ടിയുടെ തലപ്പത്തിരിക്കുന്നത്.
ജീവിതം തുടങ്ങിയപ്പോൾ
നാഗപട്ടണം ജില്ലയിൽ മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായി 1924 ജൂൺ മൂന്നിന് ജനിച്ചു. ദക്ഷിണാമൂർത്തിയെന്നാണ് യഥാർത്ഥ പേര്. സ്കൂൾ കാലഘട്ടം മുതലേ നാടകം,ഗാനരചന, സാഹിത്യം എന്നിവയിൽ ഏറെ തൽപരനായിരുന്നു അദ്ദേഹം. 14ാം വയസ്സിൽ സ്പീക്കർ അഴഗിരി സാമിയുടെ വാക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കരുണാനിധി പൊതു പ്രവർത്തനത്തിൽ എത്തുന്നത്. സർവ വിദ്യാർത്ഥി ക്ലബ് എന്ന പേരിൽ രൂപപ്പെട്ട സംഘടനയാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടന.
മറ്റ് അംഗങ്ങൾക്കൊപ്പം കരുണാനിധിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. 1953ൽ കല്ലഗുഡി എന്ന സ്ഥലത്തിന് ഡാൽമിയ പുരം എന്ന പേരിടാനുള്ള ശ്രമമുണ്ടായപ്പോൾ അതിനെതിരെ ശക്തമായി കരുണാനിധി പ്രതികരിച്ചിരുന്നു. ഡാൽമിയ സിമന്റ് കമ്പനി ഈ ഭാഗത്ത് പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പേര് മാറ്റാനുള്ള നീക്കം. ഇതിനിടെ കരുണാനിധിയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞ സംഭവം വരെയുണ്ടായി. കമ്പനിക്കെതിരെ നടന്ന ശക്തമായ പ്രക്ഷോഭത്തിൽ പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കരുണാനിധി അറസ്റ്റിലായിരുന്നു.
സിനിമയെ നെഞ്ചോട് ചേർത്ത കരുണാനിധി
തമിഴ് സിനിമാ രംഗത്തും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് കരുണാനിധി. പരാശക്തിയെന്ന ചിത്രത്തിലൂടെയാണ് കരുണാനിധി സിനിമയിൽ തന്റെ കന്നിയംഗം കുറിക്കുന്നത്. ദ്രാവിഡ രാഷ്ടീയത്തെ തമിഴ് മക്കളിലേക്ക് എത്തിച്ച ചിത്രവും തമിഴ് സിനിമാ ലോകത്തിന് ഏറെ മാറ്റം സൃഷ്ടിച്ച ചിത്രവും കൂടിയായിരുന്നു പരാശക്തി. തമിഴ് സിനിമയിലെ മികവിന്റെ പര്യായമായ ശിവാജി ഗണേശനേയും എസ്.എസ് രാജേന്ദ്രനേയും സിനിമയിലെത്തിച്ചത് കരുണാനിധിയാണ്. ആദ്യം സിനിമയ്ക്ക് വിലക്ക് വന്നെങ്കിലും 1952ൽ സിനിമ റിലീസ് ചെയ്തു.
അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. തമിഴ് സാഹിത്യത്തിനും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കരുണാനിധി. തോൽക്കാപ്പിയ പൂങ്കാ, പൂംപുകാർ തുടങ്ങി തമിഴകം ഏറ്റവാങ്ങിയ കവിതകളും ഇദ്ദേഹം എഴുതിയിരുന്നു. തിരുക്കുറലിനെക്കുറിച്ചെഴിുതിയ കുറലോവിയം ഏറെ ശ്രദ്ധികക്പ്പെട്ട രചനകളിലൊന്നാണ്. സങ്ക തമിഴ്, തിരുക്കുറൽ ഉറൈ, പൊന്നാർ സർക്കാർ, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമെയ്, നെഞ്ചുക്ക് നീതി, ഇനിയവൈ ഇരുപത്, കുറലോവിയം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചു. മണിമകുടം, ഒരേ രക്തം, പളനിയപ്പൻ, തൂക്കുമേടൈ, കഗിതാപ്പൂ, നാനേ അരിവാളി, വെള്ളിക്കിഴമൈ, ഉദയ സൂര്യൻ, സിലപ്പതികാരം തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്.
രാഷ്ട്രീയ അങ്കത്തട്ടിലേക്ക്
1957ലെ തിരഞ്ഞെടുപ്പിൽ കുലിത്തലൈ എന്ന സ്ഥലത്ത് വിജയം നേടിയാണ് കരുണാനിധി തമിഴ് രാഷ്ട്രീയത്തിലേക്ക് കാലു വച്ചത്. 1961ൽ ഡിഎംകെ ട്രഷററും 1962ൽ പ്രതിപക്ഷ ഉപനേതാവുമായി. 1967ൽ ഡിഎംകെ അധികാരത്തിലെത്തിയപ്പോൾ പൊതുമരാമത്ത് മന്ത്രിയായി. 1969ൽ അണ്ണാദുരൈ മരണപ്പെട്ടപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായി. 1980കളിൽ കരുണാനിഝി മന്ത്രിസഭയെ കേന്ദ്ര സർക്കാർ പിരിച്ചു വിട്ട സംഭവവുമുണ്ടായി. ജയലളിതയുടെ എഐഎഡിഎംകെയോട് 2001ൽ കരുണാനിധി തോറ്റിരുന്നു. എന്നാൽ 2006ലെ തിരഞ്ഞെടുര്രിൽ ജയലളിതയെ തോൽപിച്ച് കരുണാനിധി വീണ്ടും അധികാരത്തിലെത്തി. 1957 മുതൽ 2016 വരെയുള്ള തിരഞ്ഞെടുപ്പുകളിലൂടെ 13 തവണയാണ് അദ്ദേഹം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
രാഷ്ട്രീയ പ്രവേശന കാലം മുതൽ കരുണാനിധി എടുത്തിരുന്ന നിലപാട് എന്നും ഓർമ്മിക്കപ്പെട്ട ഒന്നാണ്. അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യൻ അണ്ണാദുരൈയും വഴിമാറിയപ്പോൾ കരുണാനിധി അണ്ണാദുരൈയ്ക്കൊപ്പം ഉറച്ചുനിൽക്കുകയാണുണ്ടായത്. സാമൂഹികനീതിയും പ്രാദേശിക വാദവുമുയർത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തിൽ കാലുറപ്പിച്ചപ്പോൾ അതിന്റെ ആദർശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്തു പാർട്ടി അധികാരത്തിലെത്തി രണ്ടു വർഷത്തിനു ശേഷം, 1969ൽ അണ്ണാദുരൈ ജീവിതത്തിൽ വിടവാങ്ങിയപ്പോൾ പിൻഗാമിയാകാനുള്ള മൽസരത്തിൽ നെടുഞ്ചെഴിയനുൾപ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു.
എംജിആറിന്റെ കൂടി പിന്തുണയോടെയാണ് മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറിയത്. തൊട്ടുപിന്നാലെ, 1969 ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയോർ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതൽ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. പഴയ സുഹൃത്ത് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വർഷം അധികാരത്തിൽ നിന്നും പുറത്തായി.
എങ്കിലും പാർട്ടിയെ ശക്തിയോടെ സ്വന്തം കീഴിൽ നിർത്താൻ കരുണാനിധിക്ക് കഴിഞ്ഞു. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്തു തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു. രണ്ടു വർഷം മുൻപ്, 2016 അവസാനം ആരോഗ്യകാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽനിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈജ്ഞറുടേതായിരുന്നു. അഴിമതിയും കുടുംബ രാഷ്ട്രീയവുമൊക്കെ പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും തമിഴ് മനസ്സിൽ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈജ്ഞർ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍