അസ്തമിക്കുന്നത് കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്ന്; കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലും ഷാനവാസ് തന്നെയായിരുന്നു; അദ്ദേഹത്തിന് പകരം വെക്കാൻ നേതാക്കൾ കോൺഗ്രസിലില്ല: വിട പറഞ്ഞ നേതാവിനെ അനുസ്മരിച്ച് പന്തളം സുധാകരൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നിന്റെ അസ്തമനമാണ് എം.ഐ.ഷാനവാസിന്റെ വിയോഗത്തിലൂടെ ദൃശ്യമാകുന്നതെന്നു കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ മറുനാടനോട് പ്രതികരിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം കോൺഗ്രസ് നേതൃത്വത്തിന്റെ അവിഭാജ്യഘടകമായി തുടരാൻ ഷാനവാസിനെ സഹായിച്ചത് അദ്ദേഹത്തിന്റെ തന്ത്രങ്ങളും ബുദ്ധികൂർമ്മമായ നീക്കങ്ങളുമായിരുന്നു. അര നൂറ്റാണ്ടു കാലത്തെ ബന്ധമാണ് എനിക്ക് ഷാനവാസുമായി ഉണ്ടായിരുന്നത്. കെഎസ് യു-യൂത്ത് കോൺഗ്രസ് കാലം മുതൽ തുടർന്ന് പോരുന്ന ശക്തമായ ബന്ധമായിരുന്നു അത്.
1978-ലെ കോൺഗ്രസ് പിളർപ്പിന്റെ കാലത്താണ് ഞാനും ഷാനവാസും തമ്മിൽ അടു ക്കുന്നത്. ഷാനവാസ് യൂത്ത് കോൺഗ്രസ് ഭാരവാഹിയായപ്പോൾ ഞാൻ കോൺഗ്രസിന്റെ ഭാരവാഹിയായിരുന്നു. ആ ബന്ധം പിന്നീട് ദൃഡമായി മാറുകയായിരുന്നു. യൂത്ത് കോൺഗ്രസ്- കെഎസ് യു ലീഡര്‍ഷിപ്പിന് വലിയ സംഭാവന ചെയ്ത നേതൃനിരയിലെ കണ്ണിയിൽ പ്രമുഖനാണ് ഷാനവാസ് . അന്ന് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് കൊച്ചിയിലായിരുന്നു. ഞങ്ങളുടെ അഭയകേന്ദ്രം ഷാനവാസിന്റെ വീടും. അഞ്ച് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും വയനാട് ലോക്സഭാ സീറ്റിൽ കഴിഞ്ഞ രണ്ടു തവണയും വിജയക്കൊടി നാട്ടാൻ ഷാനവാസിന് തുണയായത് ഉയിർത്തെഴുന്നേൽക്കാനും പടപൊരുതാനുമുള്ള ഷാനവാസിന്റെ സിദ്ധിവിശേഷമായിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഷാനവാസ് സീറ്റ് നിലനിർത്തുമെന്നുള്ള കണക്കുകൂട്ടലിൽ കോൺഗ്രസ് നേതൃത്വം എത്തിയിരിക്കെയാണ് ആ വിജയത്തിന് കാത്ത് നിൽക്കാതെ ഷാനവാസ് യാത്രയാകുന്നത്.
1978-ൽ അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളർന്നപ്പോഴാണ് ഷാനവാസ് എന്ന കോൺഗ്രസ് നേതാവിന്റെ രംഗ പ്രവേശമുണ്ടാകുന്നത്. ലീഡർ കെ.കരുണാകരന്റെ കൂടെ ഉറച്ചു നിന്ന് കെഎസ് യു-യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി ഷാനവാസ് നിലയുറപ്പിച്ചു. മുല്ലപ്പള്ളിയും ജി. കാർത്തികേയനും ഞാനും അടങ്ങുന്ന നേതൃത്വത്തിലാണ് ഷാനവാസും ഉണ്ടായിരുന്നത്. ലീഡറുടെ ഏറ്റവും അടുത്ത വിശ്വസ്തൻ എന്ന ലേബൽ ആണ് ഷാനവാസിന് ഉണ്ടായിരുന്നത്. കെ.മുരളീധരനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തിക്കാൻ ലീഡർക്ക് ധൈര്യം പകർന്നത് ഷാനവാസ് ആയിരുന്നു. മുരളീധരനെ എത്തിക്കാൻ ലീഡർക്ക് പിന്നിൽ നിന്നതും ഷാനവാസ് ആയിരുന്നു. പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം വന്നു. പിന്നീട് തിരുത്തൽ വാദം പിറവിയെടുത്തു. ഷാനവാസും രമേശ് ചെന്നിത്തലയും ജി.കാർത്തികേയനും കൂടിയായിരുന്നു ലീഡർക്ക് എതിരായ തിരുത്തൽവാദത്തിന്റെ പിന്നിൽ.
അപ്പോഴും ഈ നീക്കങ്ങളുടെ ബുദ്ധികേന്ദ്രം ഷാനവാസ് ആയിരുന്നു. ഒരുപാട് പ്രത്യേകതകൾ ഷാനവാസിന്റെ കൂടെപ്പിറപ്പായിരുന്നു. അഭിപ്രായങ്ങൾ ഷാനവാസ് എ പ്പോഴും തുറന്നു പറയുമായിരുന്നു. കെഎസ് യു യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗമായപ്പോഴും കോൺഗ്രസിന്റെ ഭാഗമായപ്പോഴും നേതൃശേഷിയുടെ ഒരു മുഖമായിരുന്നു ഷാനവാസ്. മുല്ലപ്പള്ളി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആയപ്പോൾ ഷാനവാസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. ഏറ്റവും കൂടുതൽ കാലം ഇന്ദിരാഭവന്റെ ചുമതല വഹിച്ച നേതാവായിരുന്നു ഷാനവാസ്. 1982 മുതൽ എംപിയായിരുന്ന കാലം മുതൽ ഇന്ദിരാഭവന്റെ ചുമതല വഹിച്ചു. 1978-ൽ പിളർപ്പ് വന്നപ്പോൾ ഒന്നുമില്ലായ്മയുടെ കാലത്ത് എറണാകുളം നോർത്തിലെ ഷാനവാസിന്റെ വീടായിരുന്നു ഞങ്ങളുടെ അഭയകേന്ദ്രം. അന്ന് ഷാനവാസ് ആയിരുന്നു ഞങ്ങളുടെ തണലും സംരക്ഷണവുമായി മാറിയിരുന്നത്.
ഞങ്ങൾക്കുള്ള വണ്ടിക്കൂലിയും ഭക്ഷണവും വരെ ഷാനവാസിന്റെ വകയായിരുന്നു. യൂത്ത് കോൺഗ്രസ് മുതൽ ഒരുമിച്ച് ഭാരവാഹിയായതിനാൽ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. മുല്ലപ്പള്ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയപ്പോൾ ബുദ്ധിപരമായ, നിർണ്ണായക തീരുമാനങ്ങളും ഷാനവാസ് ആയിരുന്നു എടുത്തിരുന്നത്. മുല്ലപ്പള്ളിയും ലീഡറും അകന്നതും ആ കാലത്തായിരുന്നു. മുല്ലപ്പള്ളി ലീഡറുമായി അകന്നപ്പോൾ ഷാനവാസ് ലീഡറുടെ വിശ്വസ്തനായി നിലകൊണ്ടിരുന്നു. വളരെ ശക്തമായ ബന്ധമാണ് ഷാനവാസും ലീഡറും തമ്മിൽ ആ കാലത്ത് നിലനിന്നിരുന്നത്. അപ്പോൾ തന്നെയാണ് കെ.മുരളീധരനെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ഷാനവാസ് ചരടുവലികൾ നടത്തുകയും മുരളിയെ കോൺഗ്രസിൽ എത്തിക്കുകയും ചെയ്യുന്നത്. അപ്പോൾ ഗ്രൂപ്പ് ആയി മാറി. ഇങ്ങിനെ ഒരു ഗ്രൂപ്പ് ആയി മാറിയപ്പോൾ അതിലും വലിയ നേതൃപരമായ സംഭാവനകൾ ഷാനവാസിന്റെ വകയായിരുന്നു.
തിരുത്തൽവാദം വന്നപ്പോൾ അതിനും ബുദ്ധിപരമായ നേതൃത്വത്വം ഷാനവാസ് നൽകി. ചെന്നിത്തലയേയും കാർത്തികേയനെയും ഒരുമിപ്പിച്ച് ഒരേ രീതിയിൽ കൊണ്ടുവന്നത് ഷാനവാസ് ആയിരുന്നു. തിരുത്തൽ വാദം പിന്നീട് കേരളത്തിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഷാനവാസും ചെന്നിത്തലയും കാർത്തികേയനും തമ്മിൽ വലിയ ആത്മബന്ധം നിലനിന്നിരുന്നു. ഈ ആത്മബന്ധമാണ് തിരുത്തൽവാദം കേരളത്തിലെ കോൺഗ്രസിൽ കത്തിപ്പടരാൻ ഇടയാക്കിയത്. നേതാക്കളുമായി വലിയ ആത്മബന്ധം ഷാനവാസ് ഉണ്ടാക്കിയെടുത്തിരുന്നു. ഷാനവാസിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്കറിയാം. ഷാനവാസിന് പകരം വയ്ക്കാൻ ആ രീതിയിലുള്ള നേതാക്കൾ കോൺഗ്രസിലില്ല. അത്രമാത്രം സമ്മിതി കോൺഗ്രസിനകത്ത് ഷാനവാസിനുണ്ട്- പന്തളം പറയുന്നു.
Stories you may Like
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- ഐഎസ് ഭീകരന്റെ വരവിൽ കേരളാ പൊലീസും അന്വേഷണത്തിൽ
- പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ ഗായകൻ പന്തളം ബാലൻ
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ഐ എസ് ഭീകരൻ ദക്ഷിണേന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍