ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..... ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.....എൺപതുകളിൽ ക്യാമ്പസുകളിൽ പ്രണയം തീർത്ത ചില്ല്; കയ്യൂരിന്റെ കാർക്കശ്യവുമായി മീനമാസത്തിലെ സൂര്യൻ; തൊഴിലില്ലായ്മയുടെ രോദനമായി പ്രേംനസീറിനെ കാണാനില്ല; രാജാധികാരത്തിന്റെ വേദന തീർത്ത സ്വാതിതിരുന്നാൾ; സ്ത്രീപക്ഷത്തിന്റെ വേനലും കുലവും മഴയും; ലെനിൻ രാജേന്ദ്രൻ സൃഷ്ടിച്ചത് നവയുഗ വിപ്ലവം; വിടവാങ്ങുന്നത് ഋതുക്കളുടെ ചലച്ചിത്രകാരൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഋതുക്കളുടെ ചലച്ചിത്രകാരനാണ് ലെനിൻ രാജേന്ദ്രൻ. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തുമ്പോഴും എൺപതുകളിലെ റൊമാന്റിക് സിനിമകളുടെ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. ചില്ലും വേനലും യുവാക്കളിലേക്ക് പെയിതിറക്കിയത് പ്രണയമായിരുന്നു. ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ... തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം .. ഒൻവിയുടെ ഈ വരികളിലൂടെ ലെനിൻ രാജേന്ദ്രൻ ഒരുക്കിയത് പ്രണയത്തിന്റെ തീർത്താൽ തീരാത്ത വസന്തകാല ഓർമ്മകളായിരുന്നു.
ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.. എന്ന ചില്ലിലെ ഗാനവും യുവാക്കളുടെ നാവിൻ തുമ്പിൽ നിറഞ്ഞത് സ്നേഹത്തിന്റെ വസന്തവുമായാണ്. അങ്ങനെ എൺപതുകളിൽ കാമ്പസുകളെ സിനമയിലൂടെ പ്രണയത്തിന്റെ പുതുതലത്തിലെത്തിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. ഇതിനൊപ്പമാണ് സിനിമയിൽ കാൽപനികതയ്ക്ക് അപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തെ ഉറച്ച നിലപാടോടെ അവതരിപ്പിച്ചത്. ജന്മിത്വവും സ്ത്രീ സമത്വത്തിന്റെ ആവശ്യകതയുമെല്ലാം നാല് പതിറ്റാണ്ട് മുമ്പേ മലയാളികളിലേക്ക് ചലച്ചിത്ര ഭാഷ്യത്തിലൂടെ എത്തിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. കേരളാ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായും ലെനിൻ രാജേന്ദ്രൻ ശ്രമിച്ചത് നവ സനിമകളുടെ ഉയർത്തെഴുന്നേൽപ്പിന് ഇടമുണ്ടാക്കാനാണ്. ഇതിനിടെയാണ് മരണം വിപ്ലവ സിനിമാക്കാരന്റെ വഴിയിൽ വില്ലനായെത്തുന്നത്. അറുപത്തിയേഴാം വയസിൽ വിടവാങ്ങുമ്പോഴും മലയാള സിനിമയുടെ ചരിത്രത്തിൽ മരിക്കാത്ത ഓർമ്മകളായി തന്നെ ലെനിൻ രാജേന്ദ്രന്റെ പുരോഗമന പക്ഷത്തുള്ള സിനിമകൾ നിലനിൽക്കും.
പുതിയചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ - പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. ഒറ്റപ്പലത്ത് കെ ആർ നാരയണനെതിരെ ലോക്സഭയിലെ മത്സരത്തിനിറങ്ങുമ്പോൾ ജയം അകലെയാണെന്ന് തിരിച്ചറിഞ്ഞ സംവിധായകനായിരുന്നു അദ്ദേഹം. അപ്പോഴും നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിന് വേണ്ടി പോരാട്ടത്തിന് മുന്നിൽ നിന്നു. രണ്ട് തവണയാണ് ഒറ്റപ്പാലത്ത് മത്സരിച്ചത്. ഇതിന് വേണ്ടി കേരളാ ഫിനാൻഷ്യൽ എന്റർപ്രൈസിലെ ഒന്നാന്തം ജോലിയും വേണ്ടെന്ന് വച്ചു. പിഎ ബക്കറായിരുന്നു ലെനിൻ രാജേന്ദ്രൻ ഏക സിനിമാ ഗുരു. കമ്മ്യൂണിസത്തിലേക്ക് ആഴ്ന്നിറങ്ങിയ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവർത്തനത്തിനിടെയിലും സിനിമ രാജേന്ദ്രന്റെ മനസിലില്ലായിരുന്നു. ബക്കറിനെ കണ്ടതോടെ സിനിമയിലൂടെ വിപ്ലവം തീർക്കാമെന്ന് ഈ കമ്മ്യൂണിസ്റ്റ് മനസ്സ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ബക്കറിനൊപ്പം നിന്ന് ക്യാമറയ്ക്ക് പിന്നിലൂടെ കാഴ്ചകൾ കണ്ടതും അവതരിപ്പിച്ചതും.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ജനനം, നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആണ്. മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം. അച്ഛൻ വേലുകുട്ടി പട്ടാളത്തിലായിരുന്നു. തന്റെ ആദ്യ ചിത്രം മുതൽ മഴയെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം . ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിൻ രാജേന്ദ്രൻ. പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങൾ, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനൽ ,ചില്ല് തുടങ്ങിയ ചിത്രങ്ങൾ, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുൻനിർത്തി ചെയ്ത മീനമാസത്തിലെ സൂര്യൻ ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിർമ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.
കേരളത്തിലെ ഇടതുപക്ഷ സിനിമാ പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു ലെനിൻ രാജേന്ദ്രൻ. അപ്പോഴും ആർക്കും ഈ സംവിധായകനെ സമീപിക്കാൻ കഴിയുമായിരുന്നു. ബക്കർ മുമ്പോട്ട് വച്ച സിനിമകളിലെ ഇടതു പക്ഷ രാഷ്ട്രീയത്തിന് പുതു തലം നൽകാൻ സ്വാതിതിരുന്നാൾ എന്ന ചരിത്ര പുരുഷനേയും കണ്ടെത്തി. കമൽഹാസനെ സ്വാതിതിരുന്നാളായി അവതരിപ്പിക്കണമെന്നായിരുന്നു ലെനിൻ രാജേന്ദ്രന്റെ മോഹം. അത് നടന്നില്ല. കേരളീയജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴത്തിൽ സ്വാധീനം സൃഷ്ടിച്ചതാണ് ഇടതുപക്ഷരാഷ്ട്രീയം. തോപ്പിൽ ഭാസിയുടെ നാടകങ്ങൾ പലതും സിനിമയായപ്പോൾ, ഒരു പ്രസ്ഥാനമെന്ന നിലയിൽ രാഷ്ട്രീയസിനിമ മലയാളത്തിൽ ശക്തി പ്രാപിച്ചു. തകഴിയുടെ നോവലുകളുടെ ചലച്ചിത്രാവിഷ്കാരവും പ്രധാനമാണ്. എഴുപതുകളിൽ പി.എ.ബക്കർ, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളെത്തി. അവ തീവ്ര ഇടതുധാരയെയാണു അടയാളപ്പെടുത്തിയത്. ഇവരുടെ സിനിമകളുടെ ആധുനികമുഖമാണ് ലെനിൻ രാജേന്ദ്രൻ വെള്ളിത്തിരയിൽ വരച്ചു കാട്ടിയത്.
1981 ൽ പുറത്തുവന്ന വേനലാണ് ലെനിൻ രാജേന്ദ്രന്റെ ആദ്യ ചിത്രം. ചില്ല്(1982), പ്രേം നസീറിനെ കാൺമാനില്ല (1983), മീനമാസത്തിലെ സൂര്യൻ(1985), സ്വാതി തിരുനാൾ(1987), പുരാവൃത്തം(1988), വചനം(1989) തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രമേയങ്ങളുടെ വൈവിധ്യംകൊണ്ടുതന്നെ ശ്രദ്ധേയമായി. സ്ത്രീയുടെ കർതൃത്വത്തെക്കുറിച്ചുള്ള പുരുഷാധികാര സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് ലെനിൻ രാജേന്ദ്രൻ രണ്ടാമത്തെ ചിത്രമായ ചില്ലിലും (1982) ചർച്ചയാക്കിയത്. ശിഥിലമായ ദാമ്പത്യവും പിന്തുടരുന്ന കുറ്റബോധവും നീറ്റിയ രാമജീവിതം സമകാലിക മര്യാദാപുരുഷോത്തമന്മാരിലൂടെ ആവർത്തിക്കുന്നതെങ്ങനെയെന്ന് ചില്ല് കാട്ടിത്തരുന്നു. എൺപതുകളിലും പിന്നീടും മലയാള സിനിമയിൽ ആവർത്തിക്കപ്പെട്ട പ്രമേയമായിരുന്നു തൊഴിൽ ഇല്ലായ്മ. തൊഴിലിനെ നിലനിൽപ്പിന്റെയും, ജീവിതാവസ്ഥയുടെ പരിവർത്തനത്തിന്റെയും പൊതുമൂലധനമായും സ്വത്വപ്രകാശനത്തിന്റെ ഇടമായും തിരിച്ചറിയുന്ന ചലച്ചിത്രമായിരുന്നു പ്രേം നസീറിനെ കാൺമാനില്ല.
ചരിത്രത്തിലേക്കുള്ള പുനസന്ദർശനമായിരുന്നു മീനമാസത്തിലെ സൂര്യൻ (1985), സ്വാതി തിരുന്നാൾ (1987) എന്നീ ചലച്ചിത്രങ്ങൾ. കയ്യൂർ സമരമാണ് 'മീനമാസത്തിലെ സൂര്യനി'ൽ പ്രമേയമായത്. കൊടിയ പൊലീസ് പീഡനങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും സംഘർഷഭരിതമായ കാലമായിരുന്നു കമ്മ്യൂണിസ്റ്റ് മനസുമായി മീനമാസത്തിലെ സൂര്യനിലൂടെ വരച്ചു കാട്ടിയത്. ചരിത്രത്തോടുള്ള വസ്തുതാപരവും വൈകാരികവുമായ സമീപനത്തിന്റെ തുടർച്ചയായിരുന്നു് സ്വാതിതിരുനാൾ. രാജാവിനെ രാജ്യ-ദേശ ചരിത്രത്തിൽനിന്ന് മോചിപ്പിച്ച് കലാചരിത്രത്തിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ചരിത്രത്തിന്റെ വസ്തുതാപരമായ അന്വേഷണത്തിനല്ല, ആത്മനിഷ്ഠതയിലൂന്നിയ ചരിത്രവ്യാഖ്യാനത്തിനാണ് ചലച്ചിത്രകാരൻ ശ്രമിക്കുന്നത്.
പുരാവൃത്തം (1988), വചനം (1989), അന്യർ(2003) എന്നിവ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ ആവർത്തിക്കുന്ന അധികാരത്തിന്റെ ഘടനയിലേയ്ക്കായിരുന്നു വിരൽ ചൂണ്ടിയത്. സി വി ബാലകൃഷ്ണന്റെ കഥയെ ആധാരമാക്കിയാണ് പുരാവൃത്തം ഒരുക്കിയിരിക്കുന്നത്. സ്ത്രീയുടെ ആത്മാന്വേഷണത്തിന്റെ ദൃശ്യാഖ്യാനമെന്ന നിലയിലാണ് ലെനിൻ രാജേന്ദ്രന്റെ 'കുല'വും(1996) 'മഴ'യും (2000) ശ്രദ്ധേയമാകുന്നത്. സി വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ' എന്ന നോവലിലെ മിഴിവുറ്റ കഥാപാത്രമായ സുഭദ്രയുടെ ജീവിതമാണ് കുലത്തിന്റെ ഇതിവൃത്തം. മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' മഴയായി ദൃശ്യാവിഷ്കാരം നേടുന്നു. എം മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികൾ' (1992) അൽഫോസച്ചന്റെ ദേശ- സ്വത്വ സംഘർഷത്തിന്റെ ആവിഷ്കാരമാണ്.
മഴയിലെ ഒരു സംഭാഷണം ഇങ്ങനെയാണ്. 'വിവാഹത്തിനുമുമ്പ് എനിക്കൊരു പ്രണയബന്ധമുണ്ടായിരുന്നു; വിവാഹസമയത്ത് ഞാൻ കന്യകയുമായിരുന്നു; എന്നാലതിൽ ഞാനിപ്പോൾ ദുഃഖിക്കുന്നു'. മാധവിക്കുട്ടിയുടെ രചനകളിൽ തെളിഞ്ഞുകാണുന്ന പ്രണയരതി കാമനയുടെ വിധ്വസംക സ്വാതന്ത്ര്യത്തെ അതേ ആഴത്തിൽ ആവിഷ്കരിക്കുകയായിരുന്നു മഴ. എം മുകുന്ദന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 'ദൈവത്തിന്റെ വികൃതികൾ'. ദേശീയതയും ദേശവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ പ്രമേയം. ദേശം എന്ന കാമനാലോകം ദേശീയതയുടെ രാഷ്ട്രീയ ഭൂപടത്തിനുള്ളിൽ കുഴമറിയുന്നതെങ്ങനെയെന്ന് ചലച്ചിത്രം അന്വേഷിക്കുന്നു. ചാക്രികവും രേഖീയവുമായ കാലബോധത്തിനുള്ളിൽ നിന്ന് തെരഞ്ഞെടുത്തതാണ് ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്രങ്ങൾ. മഴയ്ക്കുശേഷം, രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) എന്നിങ്ങനെ അത് കാലത്തെ തിരഞ്ഞെടുക്കുന്നു.
(കടപ്പാട്: ലെനിൻ രാജേന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'സിനിമയുടെ വേനലും മഴയും' എന്ന പുസ്തകം)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്