അമിത വേഗത്തിലെത്തിയ കൃഷ്ണ ബസ് നിയന്ത്രണം വിട്ട് ബൈക്കിന് മേലേക്ക് പാഞ്ഞു കയറി; പിന്നിലിരുന്ന അമ്മയുടെ മേൽ പിൻ ചക്രം കയറി ഇറങ്ങുന്നത് കണ്ട് നിസ്സഹായനായി നിലവിളിച്ച് മകൻ; അപകടം രുഗ്മിണിയുടെ അമ്മയുടെ ശ്രാദ്ധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേ; രോക്ഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിരത്തുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഒരു വീട്ടമ്മകൂടി ദാരുണമായി കൊല്ലപ്പെട്ടു. മകന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി പറവൂർ കണ്ണമാലി ചെറിയകടവ് തുണ്ടത്തിപ്പറമ്പിൽ ലക്ഷ്മണന്റെ ഭാര്യ രുഗ്മിണി (67) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു ദേശീയപാതയിൽ ചെറിയപ്പിള്ളിയിലായിരുന്നു അപകടം. രുഗ്മിണിയുടെ അമ്മയുടെ ശ്രാദ്ധമായിരുന്നു ഇന്നലെ. ഇതിൽ പങ്കെടുക്കാനായി പട്ടണത്തെ കുടുംബവീട്ടിൽ മകൻ ആനന്ദകുമാറുമായി പോയി ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണമാലിയിലേക്കു ബൈക്കിൽ തിരികെ വരുകയായിരുന്നു. ചെറിയപ്പള്ളിയിലെത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ 'കൃഷ്ണ' എന്ന സ്വകാര്യ ബസ് ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചുവീണു.
റോഡിലേക്ക് തെറിച്ചു വീണ രുഗ്മിണിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി. രുഗ്മിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. സാരമായി പരുക്കേറ്റ ആനന്ദകുമാർ ചികിൽസയിലാണ്. സ്ഥിരമായി ഈ റൂട്ടിൽ അമിത വേഗതയിൽ പായുന്ന ബസ് നാട്ടുകാർ തടയുന്നത് പതിവായിരുന്നു. ഇന്നലെ ഒരു ജീവൻ അപഹരിച്ചതോടെ നാട്ടുകാർ രോക്ഷാകുലരാകുകയും ബസ് അടിച്ചു തകർക്കുകയും ചെയ്തു. ഇതിനിടെ ബസിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ബസ് ഡ്രൈവർക്കെതിരെ നരഹത്യയ്ക്കു കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ക്രിസ്പിൻ സാം പറഞ്ഞു.
സ്വകാര്യ ബസുകൾ കൊലയാളികളായി തുടങ്ങിയിട്ട് കാലം കുറെയായി. ഇവയ്ക്കു മൂക്കുകയറിടാൻ ആരുമില്ല. അശ്രദ്ധമായ ഡ്രൈവിങും അമിത വേഗവും വീതികുറഞ്ഞ വഴിയിലൂടെയുള്ള നെട്ടോട്ടവും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയമാണ് ഈ അപകടത്തിനു വഴിവച്ചത്. പറവൂരിലൂടെ പോകുന്ന ചില സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾ സ്ഥിരം പ്രശ്നക്കാരാണ്. ഓരോവട്ടവും അപകട മരണങ്ങൾ കഴിയുമ്പോൾ നാട്ടുകാർ പ്രതിഷേധംനടത്തും. ഉടനടി അധികൃതർ ചില തീരുമാനങ്ങളെടുക്കും. ഇതു കുറച്ചു ദിവസം നടപ്പാക്കും. ജനങ്ങളുടെ രോഷപ്രകടനം കെട്ടടങ്ങുമ്പോൾ എല്ലാം പഴയപടിയാകും. ഏതെല്ലാം ബസുകളാണു പതിവായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും അറിയാവുന്നതാണ്. ഇവയുടെ പേരുകൾ ചൂണ്ടിക്കാട്ടി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലും താലൂക്ക് വികസന സമിതിയിലും നടപടിയെടുക്കാൻ ആവശ്യമുയർന്നിരുന്നു. എന്നിട്ടും അധികാരികൾ കണ്ട ഭാവം. ബസുടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണു ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.
അമിത വേഗത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഓടുന്ന സ്വകാര്യ ലിമിറ്റഡ് ബസുകളെ നിയന്ത്രിക്കാൻ അധികൃതർക്കാകുന്നില്ല. പേരിൽ ദേശീയപാതയാണെങ്കിലും ഒട്ടുംതന്നെ വീതിയില്ലാത്ത വഴിയുടെ മധ്യത്തിലൂടെ അലറിവിളിച്ച് ചീറിപ്പാഞ്ഞെത്തുന്ന ബസിൽനിന്ന് രക്ഷ നേടുകയെന്നത് ഭാഗ്യംകൊണ്ടു മാത്രമേ ഇവിടെ സാധ്യമാകൂ. ഒരേ പേരിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഇവിടെ സ്ഥിരം വില്ലന്മാർ. ഇത്തരം ബസുകൾ നിരന്തരമായി അപകട മരണങ്ങളും അപകടങ്ങളും പതിവാക്കിയിട്ടും അധികാരികൾ ഇടപെടുന്നില്ല.
ഒട്ടുമിക്ക അപകടങ്ങളും നടക്കുന്നത് അമിത വേഗത്തിലെത്തുന്ന ബസുകൾ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ്. ഒരാഴ്ച മുമ്പ് അപകടമുണ്ടാക്കിയ ഇതേ ബസ് അമിത വേഗത്തിൽ, അപകടകരമായി ഓടിച്ചതിനെ തുടർന്ന് വള്ളുവള്ളി സ്കൂളിനു സമീപം നാട്ടുകാർ തടഞ്ഞിട്ടിരുന്നു. മുടിനാരിഴ വ്യത്യാസത്തിലാണ് ഇവിടെ വൻ അപകടം ഒഴിവായത്.
പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തയച്ച അതേ ബസ് തന്നെയാണ് ബൈക്ക് യാത്രികരായ അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത് ബസിലിരിക്കുന്ന യാത്രക്കാരാരെങ്കിലും ചോദ്യം ചെയ്താൽ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്താറുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. അപകടം നടക്കുമ്പോൾ നാട്ടുകാർ ഉണ്ടാക്കുന്ന ബഹളം മാത്രമാണ് ഇവർക്കെതിരേയുണ്ടാകുന്ന പ്രതിഷേധം. നാട്ടുകാർ തടഞ്ഞാൽത്തന്നെ, പൊലീസ് എത്തി ബസ് മോചിപ്പിച്ചു കൊണ്ടുപോകുന്നതും പതിവു കാഴ്ചയാണ്.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വള്ളുവള്ളിയിൽ യുവ എൻജിനീയർ മരിക്കാനിടയായതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരാഴ്ചയിലേറെ കൊലയാളി ബസുകളെ നിരത്തിലിറക്കാൻ നാട്ടുകാർ അനുവദിച്ചതുമില്ല. തുടർന്ന് പൊലീസ്, ആർ.ടി.ഒ., ബസ് മുതലാളിമാർ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. വരാപ്പുഴ-പറവൂർ മേഖലയിൽ അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്നും പതിവായി അപകടം ഉണ്ടാക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്നും ആയിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം.
മൂന്നു മാസത്തോളം പിന്നെ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി. പൊലീസ്-ആർ.ടി.ഒ. അധികൃതരുടെ പരിശോധനയും ക്രമേണ കുറഞ്ഞുകുറഞ്ഞ് ഇല്ലാതായി. ബസുകൾ പഴയപടി, സകല ട്രാഫിക് നിയമങ്ങളും തെറ്റിച്ച് വീണ്ടും ഓടാൻ തുടങ്ങിയതോടെ ഈ മേഖലയിൽനിന്നുള്ള അപകട വാർത്തകളും ദിനംപ്രതി പെരുകി.
ബസ് ഡ്രൈവർക്കെതിരേ നരഹത്യക്ക് കേസെടുക്കുമെന്ന് പറവൂർ എസ്.എച്ച്.ഒ. ജി.എസ്. ക്രിസ്പിൻ സാം പറഞ്ഞു. ബസിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതിന് വേറെ കേസ് ചുമത്തുമെന്നും ക്രിസ്പിൻ സാം അറിയിച്ചു. നിയമങ്ങൾ തെറ്റിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരേ കർശന നടപടിയുണ്ടാകും. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന ബസുകൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. ഓരോ അപകടവും മനഃപൂർവം ഉണ്ടാക്കുന്നതാണ്. വാഹനങ്ങളുടെ അമിത വേഗവും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കു പിന്നിലും. അധികൃതർക്ക് ഇവരെ നിയന്ത്രിക്കാനായില്ലെങ്കിൽ നാട്ടുകാർക്ക് ഇടപെടേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കേണ്ടത് അധികാരികളാണ്. നൂറുകണക്കിന് ജീവനുകൾ ദേശീയപാതയിൽ പൊലിഞ്ഞുവീഴുമ്പോൾ നോക്കി നിൽക്കാനാകില്ലെന്നും നാട്ടുകാർ പറയുന്നു.
Stories you may Like
- യുകെ മലയാളികളുടെ വിഷു ആഘോഷം രക്ഷാപ്രവർത്തനമായപ്പോൾ
- കൺമുന്നിൽ മൂന്ന് മക്കൾ മുങ്ങിത്താഴ്ന്നു, ശബ്ദിക്കാനാകാതെ നിസഹായനായി ആ പിതാവ്
- ഇടുക്കി പൂപ്പാറയിൽ 24 പേരുമായി പോയ വാൻ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു
- ആ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് ഷവോമി കമ്പനി
- അപകട കാരണം സിഗ്നൽ തകരാർ? ഡേറ്റ ലോഗർ ദൃശ്യം പരിശോധിച്ച് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍