വിടവാങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ പ്രമാണി; കോൺഗ്രസുകാരനായി തുടങ്ങി കേരള കോൺഗ്രസിന്റെ അമരക്കാരനായ നേതാവ്; 54 വർഷത്തെ ജനപ്രതിനിധി ജീവിതത്തിൽ 13 ബജറ്റ് അവതരിപ്പിച്ച രാഷ്ട്രീയ ചാണക്യൻ; സിപിഎമ്മിന് ബദലായി അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിച്ച സൈദ്ധാന്തികൻ; ഒരു തിരഞ്ഞെടുപ്പിൽ പോലും കൈവിടാതെ കാത്തുരക്ഷിച്ച് പാല; കെഎം മാണി യാത്രയാകുമ്പോൾ ശോകമൂകമായി കരിങ്ങോഴയ്ക്കൽ വീട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രമാണിയാണ് കെഎം മാണി. ഇത് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ ജീവിതത്തിൽ മാണി എത്തിപ്പിടാക്കാത്ത റെക്കോഡുകൾ വിരളമാണ്. 86 കാരനായ കെഎം മാണി യാത്രയാകുമ്പോൾ അവസാനിക്കുന്നത് ആറ് പതിറ്റാണ്ട് നീണ്ട് നിന്ന് രാഷ്ട്രീയ ജീവിതം കൂടിയാണ്. ഒരു കോൺഗ്രസുകാരനായി തുടങ്ങി ഏറ്റവും വലിയ കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു എംഎൽഎആയും മന്ത്രിയായും ഒക്കെ മാണി പാലായുടെ ഒരു പ്രമാണിയായി തന്നെ തലയുയർത്തി നിന്നു. ഏത് മുന്നണിയിലായാലും വേണ്ടത് വേണ്ടത് പോലെ നേടിയെടുക്കാൻ മാണിക്ക് ഉള്ള കൗശലം മറ്റാർക്കും അവകാശപ്പെടാനില്ലാത്തത് ആണ്.
ഇടയ്ക്ക് യുഡിഎഫ് വിട്ട് ഒറ്റയ്ക്ക് നിന്നതിന് ശേഷം മുന്നണിയിലേക്ക് മടങ്ങിയെത്തിയപ്പോൾ രാജ്യസഭ സീറ്റും പിന്നീട് പാർട്ടിക്കുള്ളിൽ തന്നെ ലോക്സഭ സീറ്റ് ആവശ്യപ്പെട്ട ജോസഫിനെ അനാരോഗ്യ കാലത്തും വെട്ടാൻ കഴിഞ്ഞത് മാണി എന്ന അതികായന് മാത്രം കഴിയുന്ന കാര്യമാണ്. കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേക്കും അവിടെ തന്ന വളർന്നും പിളർന്നും പിന്നെയും പിളർന്നും വളർന്നുമൊക്കെ മാണിയും ഒപ്പം സംഘടനയും വളർന്നു. ആറ് പതിറ്റാണ്ട് നീണ്ട കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ.
കോൺഗ്രസ് വാർഡ് പ്രസിഡന്റായും അഭിഭാഷകനായും തുടക്കം
കോട്ടയം മീനച്ചൽ താലൂക്കിൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കൽ മാണി മാണി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് കോട്ടയം മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിലെ മരങ്ങാട്ടുപള്ളി വാർഡ് കോൺഗ്രസ് പ്രസിഡണ്ടായി. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ പഠന ശേഷം മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. 1959 ൽ കെപിസിസി യിൽ അംഗം. 1960-64ൽ കോട്ടയം ജില്ലാ ഡി.സി.സി പ്രസിഡണ്ടായി.
ഒരു കോൺഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി. അധികാരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോൺഗ്രസ്സിലേയ്ക്ക് ചേക്കേറി. പിന്നീട് കേരള കോൺഗ്രസ് എം രൂപീകരിച്ച് അതിന്റെ ചെയർമാനായി. മകനെ എംപിയാക്കി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ബാക്കി നിർത്തിയാണ് മാണി യാത്രയാകുന്നത്.
കോൺഗ്രസിലെ പിളർപ്പും കേരള കോൺഗ്രസ് രൂപീകരണവും
64ൽ ആർ ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന പിടി ചാക്കോയുടെ മരണത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് പിന്നീട് കേരള കോൺഗ്രസ് എന്ന കർഷക പാർട്ടിക്ക് രൂപം നൽകുന്നതിലേക്ക് എത്തിയത്. 64 സെപ്റ്റംബർ ആദ്യവാരത്തിൽ ചേർന്ന നിയമസഭയിൽ തങ്ങൾ പ്രത്യേക ബ്ലോക്കി ഇരിക്കുമെന്ന് 15 ചാക്കോ അനുകൂല എംഎൽഎമാർ തീരുമാനിച്ചു. കെ.എം ജോർജായിരുന്നു നേതാവ്. ആർ ബാലകൃഷ്ണപിള്ള ഡപ്യൂട്ടി ലീഡറും. പിളർപ്പുകാലത്ത് ആദ്യം കോൺഗ്രസിനൊപ്പം നിന്ന മാണി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ കളം മാറി.
എതിരാളികളില്ലാത്ത പാലയിലെ മാണിക്യം
1977 മുതലുള്ള തെരഞ്ഞെടുപ്പുകൾ മാണിക്ക് വെറും ചടങ്ങുകൾ മാത്രമായിരുന്നു. ഇടത് വലത് തരംഗങ്ങൾ മാറി മാറി സംസ്ഥാനത്ത് വീശി അടിച്ചപ്പോഴെല്ലാം പാലാ മാണിക്ക് പിന്നിൽ ഉറച്ച് നിന്നു. 1977ൽ എൻ.സി ജോസഫിനു ശേഷം 1980ൽ എതിരാളിയായി വീണ്ടും വന്ന എം.എം ജേക്കബിനെ മാണി കെട്ടുകെട്ടിച്ചത് 4566 വോട്ടിനാണ്. 82ൽ ജെ.എ ചാക്കോയെയും (ഇടതു സ്വതന്ത്രൻ) 87ൽ കെ.എസ് സെബാസ്റ്റ്യനെയും (കോൺഗ്രസ് എസ്) തോൽപ്പിച്ചു. 91ൽ ജോർജ് സി. കാപ്പൻ, 96ൽ സി.കെ ജീവൻ (രണ്ടുപേരും ഇടതു സ്വതന്ത്രന്മർ), 2001ൽ എൻ.സി.പിയിലെ ഉഴവൂർ വിജയൻ, 2006, 2011, 2016 വർഷങ്ങളിൽ എൻ.സി.പിയിലെ മാണി സി. കാപ്പൻ. മാണിയുടെ തേരോട്ടത്തിൽ മലർന്നടിച്ചു വീണവരാണിവർ. ബാർ കോഴ ആരോപണം ഉലച്ച 2016ലെ തെരഞ്ഞെടുപ്പിൽ പോലും പാല മാണിയെ കൈവിട്ടില്ല. 1965ൽ ആദ്യമായി നിയമസഭയിലെത്തിയ മാണി മരിക്കുന്ന ഇന്ന് വരെ 54 വർഷവും ജനപ്രതിനിധിയായി തുടരുകയായിരുന്നു.
ഏറ്റവും അധികം കാലം മന്ത്രിയായതിന്റെ റെക്കോഡും
ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം ഏഴ് നിയമസഭകളിൽ മന്തിയായും പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യം ചെയ്തത് മാണി തന്നെ. 12 പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ടു. 1975 ഡിസംബർ 26ന് അച്യുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മാണി മന്ത്രിയായത്.
അനാഥമായി കരിങ്ങോഴയ്ക്കൽ വീട്
പാലാ കരിങ്ങോഴയ്ക്കൽ വീട്. 2014ൽ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ കോട്ടയം മണ്ഡലത്തിലെ പ്രചാരണം തുടങ്ങുന്നതും തീരുന്നതും ഇവിടെ നിന്നു തന്നെ. ഇത്തവണ ചികിത്സയുടെ സൗകര്യാർഥം കെ.എം. മാണി കൊച്ചിയിലായിരുന്നു. അതു കൊണ്ടു തന്നെ ജോസ് കെ. മാണിക്ക് തിരക്ക് ഇരട്ടിയായി. കൊച്ചിയിലിരുന്ന് കെ.എം. മാണി കൃത്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനു മേൽനോട്ടം വഹിക്കുന്നു. പ്രവർത്തകരും നേതാക്കളും രാവിലെയും വൈകിട്ടും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തും.
കുട്ടിയമ്മയ ഒന്നാം ഭാര്യ പാല രണ്ടാം ഭാര്യ
1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മന്മാണിഏലിയാമ്മ ദമ്പതികളുടെ മകൻ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോൺഗ്രസ് നേതാവായിരുന്ന മാണി അന്ന് കെപിസിസി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.
പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, ദാമ്പത്യ ജീവിതത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ വാചാലനാവുകയുണ്ടായി. വിവാഹ വാർഷികദിനത്തിൽ തന്റെ ഓർമയിൽ ആദ്യമെത്തുന്നത് ഉത്തമകുടുംബിനിയായ കുട്ടിയമ്മയുടെ സമർപ്പിത സേവനംതന്നെയാണെന്ന് നെഞ്ചിൽ കൈവച്ച് അദ്ദേഹം പറഞ്ഞു. തന്റെ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സകല കാര്യങ്ങളും ഒട്ടും കുറവില്ലാതെ നോക്കിനടത്തിയത് കുട്ടിയമ്മയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍