സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ മുതൽ മോഹൻലാലിനെ അരങ്ങിലെത്തിച്ച കർണഭാരം വരെ; തനതു നാടക വേദികളിൽ ഭാസകൃതികളെ നവസൗന്ദര്യമായി ആവാഹിച്ചു; പാട്ടെഴുത്തിലും എന്നും തിളങ്ങുന്ന പുലരിത്തൂമഞ്ഞു തുള്ളിയായി കാവാലം
തിരുവനന്തപുരം: ബഹുമുഖ പ്രതിഭയെന്ന് വ്യക്തിവിശേഷണങ്ങളിൽ ഒതുക്കിനിർത്താൻ പറ്റാത്ത പ്രതിഭയാണ് കാവാലമെന്ന ത്രൈയക്ഷരി. മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യൻ എന്ന പ്രാഥമിക സങ്കൽപനത്തിനപ്പുറം സാംസ്കാരിക ലോകത്തെ ഒരു വിപ്ളവകാരിയായിരുന്നു കാവാലം നാരായണപ്പണിക്കർ. നാടകകൃത്ത്, നാടക സംവിധായകൻ, കവി, ചലച്ചിത്രഗാന രചയിതാവ്, ലളിതഗാന സൃഷ്ടാവ്, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവലാൾ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ.... തീരാത്ത വിശേഷണങ്ങൾ.
എങ്കിലും നാടകപ്രസ്ഥാനത്തിന് പകർന്നുനൽകിയ ഊർജവും നവഭാവങ്ങളും തന്നെയാകും കാവാലത്തിന്റെ ജീവിതം ലോകത്തിന് പകർന്നുനൽകിയ മഹാഭാഗ്യം. ഭാസനും കാളിദാസനും തീർത്തുവച്ച വഴികളിൽ പുതുഭാവം ലയിപ്പിച്ച പ്രതിഭാശാലിയായിരുന്നു കാവാലം നാരായണപ്പണിക്കർ. ഊരുഭംഗവും കർണഭാരവും ഭഗവദ്ദജ്ജുകവും ഷേക്സ്പിയറുടെ കൊടുങ്കാറ്റും മുതൽ സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ വരെ കാവാലത്തിലൂടെ നാടകവേദികളിൽ നവ്യാനുഭമായി വിരിഞ്ഞിറങ്ങി.
ചുറ്റുപാടുകളിൽ നിന്ന് ശക്തി സംഭരിച്ചു വികസിക്കുന്ന സർഗ്ഗ വ്യാപാരമെന്ന് കാവാലം നിർവചിച്ച തനതു നാടകവേദിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവന. തനത് എന്നത് ഒരു ക്ലാസിക് കലാരൂപത്തെ വിശേഷിപ്പിക്കാനുള്ളതാണെന്നും മറിച്ച് നാട്ടുസംസ്കൃതിയിൽ നിന്നുൾക്കൊണ്ട കലാരൂപമാണെന്നുമുള്ള വാദങ്ങൾ ഉയർന്നപ്പോളാണ് തന്റെ വിശ്വാസത്തിൽ നിന്നുണ്ടായതാണ് തനതുനാടകമെന്ന് വിവരിച്ച് കാവാലം രംഗത്തെത്തിയത്. ആദ്യം കവിതാരൂപത്തിലെഴുതി, അതിലെ ബിംബങ്ങൾ ഉപയോഗിച്ച് ആ നാടകം വികസിപ്പിക്കുന്ന കാവാലത്തിന്റെ തനതുകല അങ്ങനെ മലയാള നാടകലോകത്തിന് നവോന്മേഷമായി മാറി.
സംഭാഷണങ്ങളിലും ഗാനങ്ങളിലും അലിഞ്ഞുനിൽക്കുന്ന നാടോടിപ്പാട്ടുകളുടെ തനിമയും നാടാൻ വായ്ത്താരികളുടെ ഭംഗിയും കാവാലം നാടകങ്ങളെ കൂടുതൽ ജനകീയമാക്കി. പുരാണനാടകങ്ങൾ കണ്ടുമടുത്തവർ അരങ്ങിലെത്തിയ കഥാപാത്രങ്ങളിൽ സ്വന്തം മുഖച്ഛായയും ജീവിതസാഹചര്യങ്ങളും തിരിച്ചറിഞ്ഞതോടെ കാവാലത്തിന്റെ കഥകൾ നാടകവേദികളെ കീഴടക്കി. എഴുപതുകളിൽ രൂപപ്പെട്ട പുതിയ നാടകപ്രസ്ഥാനത്തിന്റെ ജീവവായുവായി കാവാലം നാടകങ്ങൾ. അതുവരെക്കാണാത്തൊരു സംസ്കാരമായിരുന്നു അരങ്ങിൽ നിറഞ്ഞത്.
കാവാലമെഴുതിയ 26 നാടകങ്ങൾ. സംസ്കൃത നാടകങ്ങളുടേയും ഷേക്സ്പിയർ നാടകങ്ങളുടേയും വിവർത്തനം പ്രേക്ഷകാനന്ദം തീർത്ത് അരങ്ങുകളിൽ നിറഞ്ഞു. കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫസർ കുമാരവർമയും ജി.അരവിന്ദനുമെല്ലാം. പിന്നീട് കാവാലംതന്നെ സംവിധായകനായി സ്വന്തം നാടകങ്ങൾക്ക് രംഗഭാഷ തീർത്തു. സാക്ഷി, തിരുവാഴിത്താൻ, ജാബാലാ സത്യകാമൻ, ദൈവത്താർ, അവനവൻ കടമ്പ, കരിംകുട്ടി, കൈക്കുറ്റപ്പാട്, ഒറ്റയാൻ തുടങ്ങിയ നാടകങ്ങൾ, ഏകാങ്ക സമാഹാരമായ നാടകചക്രം ഇവയെല്ലാം ജനശ്രദ്ധ നേടി. രചനാശൈലിക്കുപുറമെ രംഗാവതരണവും ആസ്വാദകരെ പുതിയ വിസ്മയലോകത്തിലെത്തിക്കുന്നതിൽ നിർണായകമായി. ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, മധ്യമവ്യായോഗം, ദൂതവാക്യം, കർണഭാരം എന്നിവ ഭാസഭാരതം എന്നപേരിൽ കാവാലം വിവർത്തനം ചെയ്തു. ബോധായനന്റെ സംസ്കൃതനാടകം ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വർമന്റെ സംസ്കൃതനാടകം മത്തവിലാസവും ഷേക്സ്പിയർ നാടകങ്ങളായ കൊടുങ്കാറ്റ്, ഒരു മധ്യവേനൽ രാക്കനവ് എന്നിവയും കാവാലത്തിന്റെ രംഗാവതരണത്തിലൂടെ ആസ്വാദകർക്ക് നവ്യാനുഭവം തീർത്തു.
1984 കാവാലം ഒരുക്കിയ കർണഭാരത്തിന് താരപദവിയേകി 2001ൽ നടൻ മോഹൻലാൽ കർണനായി അരങ്ങിലെത്തി. നാടകാഭിനയത്തിൽ ലാലിന് താത്പര്യമുണ്ടെന്നറിഞ്ഞ് കർണഭാരത്തിൽ അഭിനയിക്കാൻ കാവാലം പറയുകയായിരുന്നു. നാടകത്തിന്റെ കാസറ്റും സംഭാഷണങ്ങളും കണ്ട് റിഹേഴ്സലിനെത്തുമ്പോഴേക്കും നാടകത്തിലെ മുഴുവൻ സംസ്കൃതസംഭാഷണങ്ങളും ലാൽ കാണാതെ പഠിച്ചിരുന്നു. പിന്നീട് രാവിലെ മുതൽ രാത്രി വരെ പരിശീലനമായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽ പോയതൊഴിച്ചാൽ മുഴുവൻ സമയവും ലാൽ റിഹേഴ്സൽ ക്യാമ്പിൽ തുടർന്നു. 'കർണഭാരം' ആദ്യം ഡൽഹിയിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് പല വേദികളിലും ലാൽ കർണനായി എത്തി.
നാടകത്തിന്റെ ആധികാരിക ഗ്രന്ഥമായി ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ഉൾക്കൊള്ളുന്ന കാവാലം അതിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കാതെയുള്ള നാടകപഠനം അപൂർണമാണെന്ന് വിലയിരുത്തുന്നു. ഏറെ കഷ്ടപ്പെട്ട് ഒരുക്കുന്ന നാടകങ്ങൾ അവതരിപ്പിക്കാൻ ഇന്ന് നല്ല വേദികൾ നമുക്കില്ലെന്നും അദ്ദേഹം സങ്കടപ്പെട്ടിരുന്നു. നാടകം അവതരിപ്പിക്കാൻ മാത്രമായി ഓഡിറ്റോറിയങ്ങളും ഹാളുകളും ഉണ്ടാകണമെന്നും രംഗഭാഷയ്ക്ക് പുതുവ്യാഖ്യാനങ്ങൾ പകർന്ന കാവാലം പറഞ്ഞിരുന്നു. നാടകത്തിന്റെ ശബ്ദക്രമീകരണവും വെളിച്ചവിന്യാസവുമെല്ലാം കൃത്യമാകണമെങ്കിൽ അതു കൂടിയേതീരു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബാംഗ്ലൂരിലെ 'രംഗശങ്കര' തിയേറ്റർ പോലെ ഒരു തിയേറ്റർ കേരളത്തിലും ഉണ്ടാകണമെന്ന അദ്ദേഹത്തിന്റെ മോഹം ബാക്കി നിൽക്കുന്നു. മുംബൈയിലും ഡൽഹിയിലുമൊക്കെ നാടകങ്ങൾക്ക് മാത്രമായി പ്രത്യേക തട്ടകങ്ങളുണ്ട്. സ്വന്തമായ വേദികളുണ്ടെങ്കിൽ മാത്രമേ നാടകം നിലനിൽക്കൂ എന്നും എങ്കിലേ രാജ്യത്ത് സംസ്കാരം നിലനിൽക്കൂ എന്നുമായിരുന്നു കാവാലത്തിന്റെ പക്ഷം.
നാടകരംഗത്തിനപ്പുറം ചലച്ചിത്രഗാന രചനയിലും വേറിട്ട സാന്നിധ്യമായിരുന്നു കാവാലം. 1982ൽ ഇളയരാജയുടെ സംഗീതസംവിധാനത്തിൽ 'ആലോലം' എന്ന ചിത്രത്തിനുവേണ്ടിയായിരുന്ന ആദ്യ രചന. പിന്നീടിതുവരെ നാൽപതിലേറെ സിനിമകൾക്ക് പാട്ടെഴുതി. ഉത്സവപ്പിറ്റേന്നിലെ 'പുലരിപ്പൂമഞ്ഞു തുള്ളിയിൽ' എന്ന അനശ്വരഗാനം സംഗീതസംവിധായകൻ ദേവരാജന്‍ ഫോണിലൂടെ പറഞ്ഞുകേൾപ്പിച്ചായിരുന്നു റെക്കോഡ് ചെയ്തത്. ശതാഭിഷേകം പിന്നിട്ട നാടകാചാര്യൻ അവസാനകാലത്തും തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള സോപാനം നാടകക്കളരിയിലിരുന്ന് പുതിയ നാടകത്തെക്കുറിച്ചായിരുന്നു ചിന്തിച്ചത്. നാടകരംഗത്തെ പുനരുദ്ധരിക്കാൻ നൂറുകണക്കിന് പദ്ധതികളായിരുന്നു ജീവിതാവസാനംവരെ ആ മനസ്സിൽ നിറഞ്ഞതും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍