ലോകം കെഎം മാണിയെ ആദ്യം തിരിച്ചറിഞ്ഞത് മദ്രാസ് ലോ കോളേജിൽ നിന്നും 1955ൽ നിയമം പാസായി കോഴിക്കോടെത്തി ഗോവിന്ദമേനോന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോൾ; കോട്ടയത്ത് വച്ച് പിടി ചാക്കോയുടെ അടുപ്പക്കാരനായപ്പോൾ കോൺഗ്രസിലേക്കുള്ള വഴി സുഗമമായി; 25-ാം വയസ്സിൽ കെപിസിസി അംഗമായി; വിവാദകൊടുങ്കാറ്റ് ഉയർന്നിട്ടും ഒരു തവണ പോലും തോൽക്കാതെ തുടർച്ചയായി എംഎൽഎയായത് 54 വർഷം; മാണിക്ക് പകരം നിൽക്കാൻ സാക്ഷാൽ കരുണാകരന് പോലും കഴിഞ്ഞേക്കില്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലയുടെ മാണിക്കമായിരുന്നു കെഎം മാണി. മാളയുടെ മരതകം കെ കരുണാകരനും. എന്നാൽ കരുണാകരന് പോലും തട്ടകമായ തൃശൂരിൽ തോൽവി പിണഞ്ഞു. മുഖ്യമന്ത്രി കസേര ഒഴിഞ്ഞ് ലോക്സഭാ മോഹവുമായി തൃശൂരിൽ മത്സരിക്കാനെത്തിയ കരുണാകരനെ താൻ വളർന്ന് വലുതായ സാംസ്കാരിക തലസ്ഥാനം കൈവിട്ടു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ ജനപ്രിയനായി കെ എം മാണി മാറുന്നത്. പാലയിൽ മാണി തോൽവി അറിഞ്ഞിട്ടില്ല. കോൺഗ്രസിലൂടെ പൊതുപ്രവർത്തനം തുടങ്ങി കേരളാ കോൺഗ്രസിന്റെ എല്ലാമെല്ലാമായ മാണി. മാണി സാർ വക്കീലിനെ പോലെയായിരുന്നു. മുമ്പിലെത്തുന്ന പ്രശ്നങ്ങളെ എല്ലാം വാദിച്ച് ജയിക്കാൻ ശ്രമിക്കുന്ന നേതാവ്. അതുകൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങളിൽ മാണിയുടെ ഇടപെടൽ സമാനതകളില്ലാതെയായിരുന്നു. മുമ്പിലെത്തുന്ന പാവപ്പെട്ടവരുടെ വിഷയമെല്ലാം ഓരോ കേസായി കണ്ട് സ്വയം ഏറ്റെടുത്ത് പലരോടും വാദിച്ച് ജയിച്ചു. അങ്ങനെ പാലയിൽ മാണി സാർ വിസ്മയമായി.
കർഷകരുടെ ആത്മമിത്രമായിരുന്നു മാണി. നാണ്യവിളകൾക്ക് തീരെ വിലയില്ലാതായ കാലത്ത് റബർ നട്ട് കർഷകന്റെ ആത്മാഭിമാനം വീണ്ടെടുത്ത കർഷകമിത്രം. എല്ലായ്പ്പോഴും വിവാദങ്ങളുടെ തോഴൻ. സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം. ജനമനസ്സ് തൊട്ടറിഞ്ഞായിരുന്നു യാത്രകൾ. ആരേയും പേരെടുത്ത് വിളിക്കാനാകുന്ന സൗഹൃദം മാണി സൂക്ഷിച്ചു. പാലായിലെ ഓരോ വ്യക്തിയേയും മാണിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. കുടുംബത്തേയും. എവിടെ വച്ചു കണ്ടാലും പാലക്കാരെ പേരു പറഞ്ഞ് വിളിക്കുന്ന നേതാവായിരുന്നു മാണി. മാളയിൽ കരുണാകരനു മാത്രം സാധിച്ച വൈവഭവമായിരുന്നു ഇത്. പുഞ്ചിരി മാത്രമായിരുന്നു മാണി മുഖത്ത് നിറച്ചത്. കരയേണ്ടിടത്ത് എത്തിയാൽ അതിനും മറന്നില്ല. അങ്ങനെ പാലയുടെ ദുഃഖത്തിനും സന്തോഷത്തിനുമൊപ്പം മാണി നിന്നു. ഇതിനൊപ്പം കേരളാ കോൺഗ്രസിനെ മധ്യ തിരുവിതാകൂറിലം രാഷ്ട്രീയ ശക്തിയുമാക്കി. അധ്വാന വർഗ്ഗ സിദ്ധാന്തത്തിന് പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് കെ.എം. മാണി ചരിത്രത്തിന്റെ തങ്കലിപികളിലേക്കു മറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് പകരക്കാരൻ ഉണ്ടാകാനിടയില്ലാത്ത വ്യക്തിത്വത്തെയാണ്.
ഉത്തരവാദഭരണ പ്രക്ഷോഭമായിരുന്നു കെ. എം. മാണിയുടെ ആദ്യ രാഷ്ട്രീയക്കളരി. അന്നു സ്കൂൾ വിദ്യാർത്ഥിയാണ്. രാഷ്ട്രീയം തലയ്ക്കുപിടിച്ചെങ്കിലും പഠനം മുടക്കിയില്ല. കോളജിലെത്തിയപ്പോൾ മൽസരപ്രസംഗങ്ങളിൽ മാണിയുടെ ശബ്ദം മുഴങ്ങി. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായ പി. ഗോവിന്ദമേനോന്റെ ജൂനിയറായി കോഴിക്കോട് ബാറിൽ പ്രാക്ടിസ് തുടങ്ങി. കോഴിക്കോട് നഗരസഭാധ്യക്ഷനായിരുന്നു അന്ന് ഗോവിന്ദമേനോൻ. നഗരസഭാ തിരഞ്ഞെടുപ്പിൽ ഗോവിന്ദമേനോനു വേണ്ടി പ്രസംഗിച്ചാണ് മാണിയുടെ തുടക്കം. ഗോവിന്ദ മേനോനിൽ നിന്ന് അനുഗ്രഹം വാങ്ങി കോട്ടയത്ത് എത്തിയ മാണി തന്റേത് രാഷ്ട്രീയത്തിന് വേണ്ടി സമർപ്പിക്കേണ്ട ജീവിതമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വക്കീൽ പണിക്ക് വിട. അഭിഭാഷക ജോലിക്കിടെ തന്നെ പിടി ചാക്കോയുടെ വിശ്വസ്തനായി മാണി മാറിയിരുന്നു. അങ്ങനെ കോട്ടയത്തെ കോൺഗ്രസിൽ മാണി എത്തി. ആദ്യം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. പിന്നാലേ കെപിസിസി അംഗം. അതും 25-ാം വയസിൽ.
പീച്ചി സംഭവത്തിന്റെ പേരിൽ 1964 ൽ പി.ടി ചാക്കോയ്ക്കു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അധികം വൈകാതെ കോഴിക്കോട്ടു വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. രാഷ്ട്രീയ ഗുരുനാഥന് വേണ്ടി മാണി കോൺഗ്രസിനോട് യുദ്ധം പ്രഖ്യാപിച്ചു. ാക്കോയോട് കോൺഗ്രസ് പാർട്ടി കാണിച്ചതുകൊടിയ അനീതിയാണെന്നു വിശ്വസിച്ച അനുയായികൾ കോൺഗ്രസ് വിട്ടു. കെ.എം ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1964ൽ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മന്നത്തു പത്മനാഭനാണ് പുതിയ പാർട്ടിയുടെ തിരിതെളിച്ചത്. അങ്ങനെ കെ.എം മാണി കേരളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായി. അന്ന് മുതൽ കോട്ടയത്തിന്റെ നേതാവാണ് മാണി. പാലാ മണ്ഡലവും മാണിക്കായി ഈശ്വരൻ സൃഷ്ടിച്ചു. 1965 ലെ തിരഞ്ഞെടുപ്പ്. അന്നുണ്ടായിരുന്ന മീനച്ചിൽ, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ വിളക്കിച്ചേർത്ത് പാലാ മണ്ഡലമുണ്ടായി. മാണി കേരളാ കോൺഗ്രസിന് വേണ്ടി മത്സരിച്ചു. പിന്നെ എല്ലാം ചരിത്രം.
പുതുമോടിനിറഞ്ഞ പാലാ, ഉലയാത്ത ഖദർ ജൂബയും മുണ്ടുമായി പുതുമാരനെപ്പോലെ മാണി! കന്നിയങ്കം ജയിച്ചു കയറി. പക്ഷേ നിയമസഭ ചേരാതെ പോയതു കൊണ്ട് സാങ്കേതികമായി മാണി എംഎൽഎയായില്ല. രണ്ടു വർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. ജയം. പിന്നെ തിരിഞ്ഞുനോട്ടമില്ല. അന്നുതൊട്ട് ഇന്നോളം പാലാ മെമ്പർ കെ.എം മാണി മാത്രം; തുടർച്ചയായി 13 തവണ. പാലായെന്ന ആ കൂട്ടുകുടുംബത്തിലെ മനുഷ്യരെ, കെ. എം. മാണിയെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിക്കാമായിരുന്നു: മാണിയെ കുഞ്ഞുമാണിയെന്നു വാൽസല്യത്തോടെ വിളിക്കുന്നവർ, മാണിസാറെന്ന് ആദരവോടെ വിളിക്കുന്നവർ, ഇതു രണ്ടുമല്ലാത്ത മൂന്നാം തലമുറ. ഈ മൂന്ന് തലമുറയ്ക്കും മാണി പ്രിയങ്കരനായിരുന്നു. അതുകൊണ്ടാണ് പിളരും തോറും വളരുന്ന പാർട്ടിയായി കേരളാ കോൺഗ്രസിനെ മാറ്റാനായത്. ബാർ കോഴയുടെ പ്രതിസന്ധിയിലും മാണിക്ക് പാല മികച്ച ഭൂരിപക്ഷം നൽകി, കാരണം മാണിയെ പോലെ മണ്ഡലം നോക്കുന്ന എംഎൽഎമാർ കുറവായിരുന്നു. 'എനിക്കു രണ്ടു ഭാര്യമാരുണ്ടെന്നും ഒന്നു കുട്ടിയമ്മയും മറ്റേതു പാലായുമാണെ'ന്നും മാണി തന്നെ പ്രസംഗിച്ചു. അങ്ങനെ പാലയെ മാണി സാർ ഒപ്പം കൊണ്ടു നടന്നു. ഇതിന് പാലക്കാരും തെരഞ്ഞെടുപ്പിൽ വിജയം മാത്രം നൽകി മാണിയെ അനുഗ്രഹിച്ചു. അതുകൊണ്ടാണ് മാണിയുടെ വിയോഗം പാലയെ അനാഥനാക്കുന്നതും.
അഭിഭാഷകനായിരിക്കേ, കോൺഗ്രസ് മരങ്ങാട്ടുപിള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയജീവിതത്തിലേക്ക്. പിന്നീട് കോട്ടയം ഡി.സി.സി. സെക്രട്ടറി. പി.ടി. ചാക്കോയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾ 1964-ൽ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. 1965-ൽ പാലാ നിയോജകമണ്ഡലം രൂപവത്കരിച്ചപ്പോൾമുതൽ എംഎൽഎ. കഴിഞ്ഞതിരഞ്ഞെടുപ്പിൽ 4703 വോട്ടിന് ജയിച്ചു. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പോടെ ആദ്യമായി മന്ത്രി. 1976-ൽ ആദ്യ ബജറ്റ് അവതരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2015-ൽ അവസാന ബജറ്റും അവതരിപ്പിച്ചു. 2016-ൽ ധനമന്ത്രിയായിരിക്കേ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. ബാർ കോഴയിൽ തട്ടിയായിരുന്നു ഇത്. രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായിരുന്നു ഇത്. അതിനേയും പാലക്കാരുടെ സ്നേഹത്തിന്റെ കുരത്തിലാണ് മാണി മറികടന്നത്. ധനവകുപ്പിനുപുറമേ, ആഭ്യന്തരം, റവന്യൂ, വൈദ്യുതി തുടങ്ങി സുപ്രധാനവകുപ്പുകളെല്ലാം കൈകാര്യംചെയ്തു.
രാജ്യത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - 13 തവണയാണ് ബജറ്റ് അവതരിപ്പിച്ചത്. ഒരു മണ്ഡലത്തെത്തന്നെ ഏറ്റവുമധികംകാലം പ്രതിനിധാനംചെയ്ത ജനപ്രതിനിധി. പാലായിൽനിന്ന് 13 വട്ടം ജയിച്ചു. 54 വർഷം എംഎൽഎ. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽകാലം അംഗമായിരുന്ന വ്യക്തി. 2016 ഫെബ്രുവരിയിൽ കെ.ആർ. ഗൗരിയമ്മയുടെ റെക്കോഡ് മറികടന്നു. അന്ന് 17,593 ദിവസം നിയമസഭയിൽ പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് കൂടുതൽകാലം മന്ത്രിയായിരുന്നയാൾ. ഏഴുതവണയായി 24 വർഷം വിവിധ വകുപ്പുകൾ കൈകാര്യംചെയ്തു.
ജനനം: 1933 ജനുവരി 30ലാണ്. കോട്ടയം മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തോമസ് മാണിയുടെയും എലിയാമ്മയുടെയും മകനായി ജനിച്ചു. ഭാര്യ: കുട്ടിയമ്മ. മക്കൾ: വത്സമ്മ, സാലി, ആനി, ജോസ് കെ. മാണി എംപി., ടെസി, സ്മിത. മരുമക്കൾ: ഡോ. തോമസുകുട്ടി കവലയ്ക്കൽ (ചങ്ങനാശ്ശേരി), എംപി. ജോസഫ്, റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥൻ (എറണാകുളം), ഡോ. സേവ്യർ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ജോർജ് ഇലവനാൽ (കോഴിക്കോട്), രാജേഷ് പീറ്റർ കുരീത്തടം (എറണാകുളം), നിഷ നിരവത്ത് (ആലപ്പുഴ).
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്