പ്രൊഫസറുടെ യാത്രയയപ്പ് വേളയിലെ ചായ സൽക്കാരം നൽകിയത് സഹകരണ ചായക്കടയെന്ന ആശയം; പേടിച്ച് പേടിച്ച് ഭക്തിവിലാസത്തിൽ എത്തിയെങ്കിലും മ്യൂസിയത്ത് 1959 വരെ ചായക്കട നടന്നു; സ്വീകരണ ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള; അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഹരിജനോദ്ധാരണ ഫണ്ട് പരിവ് സമ്മേളനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് ജന്മം കൊള്ളുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് സഹകരണ രംഗത്ത് ഒരു ചായക്കട രൂപം കൊണ്ടിട്ടുണ്ട്. എകെജിയായിരുന്നു ഇന്ത്യൻ കോഫി ഹൗസിന് പിന്നിലെങ്കിൽ അതിന് മുമ്പ് അത് നടത്തിയത് കെ അയ്യപ്പൻപിള്ളയായിരുന്നു. തിരുവനന്തപുരത്ത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങിയ ഏതാനും ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയതായിരുന്നു ആ ചായക്കട. അതിന്റെ പിന്നണിയിലും കെ അയ്യപ്പൻപിള്ളയുണ്ടായിരുന്നു.
കുറച്ചു കാലം മുമ്പ് മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണനായിരുന്നു ആ സഹകരണ ചായക്കടയുടെ കഥ മലയാളികളോട് പറഞ്ഞത്. തിരുവിതാംകൂർ ചരിത്രത്തിൽ അയ്യപ്പൻപിള്ള ഏറെ സംഭാവനകളും സമര പോരാട്ട ചരിത്രവും നൽകി. അങ്ങനെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്ത് ഒരു ശതകത്തിന് അപ്പുറം നിറഞ്ഞ ചരിത്ര പുരുഷനായിരുന്നു അയ്യപ്പൻപിള്ള. ചിട്ടയായ ജീവിതത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ചാണ് 107-ാം വയസ്സിലെ അയ്യപ്പൻപിള്ളയുടെ മടക്കം.
നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എന്റോൾ ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് സഹകരണ ചായക്കട തുടങ്ങാനുള്ള ആശയം ആയ്യപ്പൻപിള്ളയുടെ മുമ്പിലേക്ക് വന്നത്. സെക്രട്ടേറിയേറ്റിനു സമീപം ഇന്നത്തെ ഏജീസ് ഓഫീസിനകത്തായി ഓടിട്ട ഒരു മനോഹര കെട്ടിടം. അതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ലോ കോളേജ്. അവിടെയാണ് അയ്യപ്പൻ പിള്ള പഠിച്ചത്. ലോ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ഉമാ മഹേശ്വരന്റെ യാത്രയയപ്പാണ് സഹകരണ മേഖലയിലെ ചായക്കട എന്ന ആശയത്തിലേക്ക് വഴി തുറന്നതെന്നായിരുന്നു അയ്യപ്പൻപിള്ളയെ ഉദ്ദരിച്ച് നേരത്തെ മലയിൻകീഴ് ഗോപാലകൃഷ്ണൻ എഴുതിയത്.
ആ കഥ ഇങ്ങനെ: പ്രൊഫസറുടെ യാത്രയയപ്പു വേളയിൽ ചായ സൽക്കാരം നടത്താനുള്ള ചുമതല അയ്യപ്പൻ പിള്ളക്കും തിരുവനന്തപുത്തുള്ള മറ്റ് ചില കൂട്ടുകാർക്കുമായിരുന്നു. കൊതിയൂറുന്ന പലഹാരങ്ങളാണ് അന്ന് അവർ യാത്രയയപ്പിൽ പങ്കെടുത്തവർക്ക് നൽകിയത്. കരിക്കിന്റെ ഐസ്ക്രീമും കേരള സലാഡും ഉൾപ്പെട്ട വിഭവങ്ങളെല്ലാം എല്ലാവർക്കും നന്നേ പിടിച്ചു. ഈ പലഹാരങ്ങൾക്ക് പിന്നീട് കൂടുതൽ ആവശ്യക്കാരുണ്ടായി. ഇതിന്റെ ആവേശമുൾക്കൊണ്ടാണ് സഹകരണാടിസ്ഥാനത്തിൽ ഒരു ചായക്കട തുടങ്ങാനുള്ള ആലോചനയുമായി അയ്യപ്പൻ പിള്ളയും സംഘവും മുന്നോട്ടു വന്നത്.
മ്യൂസിയം വളപ്പിൽ ചായക്കട തുടങ്ങിയാൽ നല്ല കച്ചവടം കിട്ടുമെന്ന് കൂട്ടുകാർ നിർദേശിച്ചു. പക്ഷേ, അതിന് അധികൃതരുടെ അനുവാദം കിട്ടണം. ഉന്നത തലത്തിൽ പിടിപാടുണ്ടെങ്കിലേ അനുമതി നേടിയെടുക്കാനാവൂ. സ്റ്റേറ്റ് കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിച്ച ആളാണ് ദിവാൻ സർ. സി. പി. എങ്കിലും, ചെറുപ്പക്കാരുടെ സംരംഭങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പല ആവശ്യങ്ങൾക്കുമായി മുമ്പ് സി. പി.ക്കു മുമ്പിൽ അയ്യപ്പൻപിള്ള പോയിട്ടുമുണ്ട്.
ഇന്നത്തെ ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലായിരുന്നു സി. പി. യുടെ ഔദ്യോഗിക വസതി. അയ്യപ്പൻ പിള്ളയും കൂട്ടരും അവിടെച്ചെന്ന് സി. പി. യെ കാണാൻ തീരുമാനിച്ചു. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തുടങ്ങുന്ന ബിസിനസ് സംരംഭത്തിന് സി.പി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മടിച്ചു മടിച്ചാണ് മ്യൂസിയം വളപ്പിലെ സ്ഥലത്തെപ്പറ്റി അവർ സി.പി.യോട് പറഞ്ഞത്. നുവദിക്കില്ലെന്നായിരുന്നു അവരുടെ ശങ്ക. പക്ഷേ, ദിവാൻ ഒരു തടസ്സവും പറഞ്ഞില്ല. അപ്പോൾത്തന്നെ പ്രൈവറ്റ് സെക്രട്ടറി ചിദംബരത്തെ വിളിച്ചുവരുത്തി മ്യൂസിയം വളപ്പിൽ ഒരു സംഘം ചെറുപ്പക്കാർ ചായക്കട തുടങ്ങാൻ പോകുന്ന കാര്യം അറിയിച്ചു. അതിനാവശ്യമായ കെട്ടിടം അനുവദിക്കാനുള്ള ഏർപ്പാട് ചെയ്തുകൊടുക്കാനും നിർദേശിച്ചു.
>ഇപ്പോഴത്തെ സ്നേക്ക് പാർക്കിന് സമീപത്തായി ഉണ്ടായിരുന്ന മുറികളാണ് സഹകരണ ചായക്കടക്ക് അനുവദിച്ചത്്. അവിടെ അടുക്കള പുതുതായി പണിതു. മേശയും ബഞ്ചും പുതിയത് വാങ്ങി. ഒരുക്കങ്ങൾ വളരെവേഗം പൂർത്തിയാക്കി. സഹകരണ ചായക്കടയുടെ ഉദ്ഘാടനം ദിവാൻ തന്നെയാണ് നിർവഹിച്ചത്. വ്യത്യസ്ത വിഭവങ്ങൾ നൽകിയിരുന്നതുകൊണ്ട് കടയിൽ എപ്പോഴും തിരക്കായിരുന്നു. ആകാശവാണി ഡയരക്ടർ മാധവൻനായർ ( മാലി ), തിരുവനന്തപുരം മേയർ ഗോവിന്ദൻകുട്ടിനായർ, പാർലമെന്റ് അംഗം വി.പി. നായർ തുടങ്ങി ധാരാളം പേർ ചായക്കടക്ക് സർവ പിന്തുണയും നൽകിയിരുന്നു. അവരൊക്കെ അവിടത്തെ പതിവുകാരുമായിരുന്നു. 1958 വരെ ചായക്കട പ്രവർത്തിച്ചു.
തിരുവിതാംകൂറിന്റെ തന്നെ ഗതകാല ചരിത്രം നന്നായി അറിയുന്ന ആളായിരുന്നു് അഡ്വ. കെ. അയ്യപ്പൻ പിള്ള. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ പഴയ കാര്യങ്ങളറിയാൻ പിള്ളയെയാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. ഗാന്ധിയനായ അയ്യപ്പൻപിള്ള ഗാന്ധിജിയെക്കാണാനും അദ്ദേഹത്തോട് സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുള്ള സ്വതന്ത്ര്യ സമരസേനാനിയാണ്. ദീർഘകാലം തിരുവിതാംകൂർ സർക്കാരിന്റെ സെക്രട്ടറിയും കുറച്ചുകാലം ചീഫ് സെക്രട്ടറിയുമായിരുന്ന ഏ. കുമാരപിള്ളയുടെ മകനായ അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഗാന്ധിജിയാണ്.
ബിരുദമെടുത്ത ശേഷം സർക്കാർ ജോലിക്ക് പോകാൻ അയ്യപ്പൻപിള്ള തയ്യാറെടുക്കുമ്പോഴാണ് ഹരിജനോദ്ധാരണ ഫണ്ട് പിരിക്കാൻ 1934-ൽ ഗാന്ധിജി തിരുവനന്തപുരത്ത് വന്നത്. ഗാന്ധിഭക്തനായിരുന്ന അയ്യപ്പൻപിള്ള ഗാന്ധിജിയുടെ സ്വീകരണച്ചടങ്ങിന്റെ ഭാരവാഹിയായി. പുത്തൻ കച്ചേരി മൈതാനത്ത് നടന്ന ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റിയത് പിള്ളയായിരുന്നു. അയ്യപ്പൻ പിള്ളയുടെ അച്ചടക്കബോധവും വിനയവും ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടു. എന്തു ചെയ്യുന്നു എന്ന് ഗാന്ധിജി ചോദിച്ചു. സർക്കാർ ജോലിക്ക് ശ്രമിക്കുകയാണെന്നായിരുന്നു പിള്ളയുടെ മറുപടി. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ സർക്കാൻ ജോലിക്കു പോകാതെ സേവനം നാടിനുവേണ്ടി ഉപയോഗിക്കണമെന്ന് ഗാന്ധിജി ഉപദേശിച്ചു. അതോടെ, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അയ്യപ്പൻപിള്ള പൊതു പ്രവർത്തന രംഗത്തേക്ക് തിരിഞ്ഞു.
വക്കീൽപ്പരീക്ഷക്ക് പഠിക്കുന്നതോടൊപ്പം പൊതുരംഗത്ത് അദ്ദേഹം സജീവമായി. 1938-ൽ തിതുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രുപവത്കരിച്ചപ്പോൾ അയ്യപ്പൻപിള്ള അതിന്റെ പ്രവർത്തകനായി. 1940ൽ അയ്യപ്പൻപിള്ള തിരുവിതാംകൂർ ഹൈക്കോടതിയിൽ എന്റോൾ ചെയ്തു. അടുത്ത വർഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി. അങ്ങനെ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനം.
Stories you may Like
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- നൂറാം വാർഷികം ഹരിഹരാത്മജം 2023; ഹരിവരാസനം വിശ്വമോഹനമാകുമ്പോൾ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വിശ്വാസം' നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
- ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പപ്രതിഷ്ഠ പമ്പ ത്രിവേണിയിൽ സ്ഥാപിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്