ഇന്ന് പുലർച്ചെയോടെ ആംബുലൻസ് എത്തിയപ്പോൾ കാത്തുനിന്നത് നൂറുകണക്കിന് നാട്ടുകാർ; മൃതദേഹം കണ്ടതും വാവിട്ടുകരഞ്ഞ് ഉമ്മയും സഹോദരനും ബന്ധുക്കളും; കണ്ണീരടക്കാൻ പാടുപെട്ട് പഴയ സഹപാഠികളും ഉറ്റബന്ധുക്കളും; ന്യൂസിലാന്റിൽ മതവെറിയന്റെ വെടിയേറ്റുവീണ് അന്ത്യനിദ്ര പൂകിയ പെൺകൊടിക്ക് നാടിന്റെ യാത്രാമൊഴി; പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുറങ്ങുന്ന ചേരമാൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ അൻസിക്ക് അന്ത്യനിദ്ര
കെ എം അക്ബർ
തൃശൂർ: വംശീയ വെറിയുടെ രക്തസാക്ഷി അൻസിക്ക് നാടിന്റെ യാത്രാമൊഴി. ദിവസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിൽ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻസിയുടെ മൃതദേഹം ഇന്ന് പുലർച്ചെയോടെയാണ് നാട്ടിൽ എത്തിച്ചത്. വൻകരകൾക്കപ്പുറം ന്യൂസിലാന്റിലുണ്ടായ ദുരന്തത്തെകുറിച്ച് അറിഞ്ഞിട്ടും കഴിഞ്ഞിട്ടും ഉൾക്കൊള്ളാൻ കഴിയാതെ മരവിച്ചു നിന്ന നാട്ടിലേക്ക് പുലർച്ചേയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് എത്തിയത്. മൃതദേഹം ഇന്ന് എത്തുമെന്ന് അറിഞ്ഞ് നേരം പുലരുംമുമ്പേതന്നെ നൂറുകണക്കിന് പേരാണ് അൻസിയെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. വിവരമറിഞ്ഞ് ദൂരെ നിന്നുപോലും നിരവധിപേർ എത്തി.
കണ്ണെത്താ ദൂരത്ത് നടന്ന ദുരന്തം തട്ടിയെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിലായിരുന്നു അൻസിയുടെ കുടുംബവും ആ നാടും. പുലർച്ചെ കൊടുങ്ങല്ലൂർ ലോകമലേശ്വരത്തുള്ള നാസറിന്റെ വീട്ടിലും പിന്നീട് ടികെഎസ് പുരത്തെ സ്വന്തം വീട്ടിലും പൊതു ദർശനത്തിനു വെച്ച് അൻസിയുടെ മൃതദേഹം കാണാൻ നാടൊന്നാകെ എത്തുകയായിരുന്നു.
കളിച്ചുവളർന്ന വീട്ടിലേക്ക് പൊന്നോമനയുടെ മൃതദേഹം എത്തിയപ്പോൾ വാവിട്ടു കരയുകയായിരുന്നു ഉമ്മയും സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം. ദുരേനിന്നുപോലും പണ്ട് കൂടെ പഠിച്ച സഹപാഠികളും മറ്റുമെത്തി. പലരും വിതുമ്പിക്കരഞ്ഞു. തങ്ങളിലൊരാളായി ആഹ്ളാദത്തോടെ കഴിഞ്ഞ കൂട്ടൂകാരിക്ക് നേരിട്ട ദുരന്തം അറിഞ്ഞവർക്കെല്ലാം അവിശ്വസനീയമായിരുന്നു അൻസിയുടെ വേർപാട്. കൂട്ടുകാരികൾ പലരും ദുഃഖം താങ്ങാതെ പൊട്ടിക്കരഞ്ഞുപോയി അവളെ അവസാനമായി കണ്ടപ്പോൾ.
മേത്തല കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥ്, ഇന്നസെന്റ് എം പി, യു ഡി എഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാൻ, എം എൽ എ മാരായ വി.ആർ സുനിൽ കുമാർ, ഇ.ടി ടൈസൺ, നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ആർഡിഒ കാർത്ത്യായനി ദേവി റീത്ത് സമർപ്പിച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അൻസിയെ അവസാനമായി കാണാൻ എത്തിയിരുന്നു. അൻസി പഠിച്ച വിദ്യാലയങ്ങളിലെ അദ്ധ്യാപകരും, സഹപാഠികളും അന്ത്യാഞ്ജലിയർപ്പിച്ചു. എളന്തിക്കര ശാരദ വിദ്യാമന്ദിറിലെ കുരുന്നു വിദ്യാർത്ഥികളും അൻസിക്ക് അന്തിമോപചാരമർപ്പിച്ചു.
പിന്നീട് ചേരമാൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രൗഢിയും പാരമ്പര്യവും ഉള്ള പുരാതന മുസ്ളീം പ്രാർത്ഥനാലയത്തിൽ തന്നെയാണ് അൻസിക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഖലീൽ ബുഖാരി തങ്ങൾ മയ്യിത്ത് നിസ്ക്കാരത്തിനും, സയ്യിദ് മുനവ്വറലി തങ്ങൾ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ചേരമാൻ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി തങ്ങൾ, ഇമാംസൈഫുദ്ദീൻ അൽ ഖാസിമി, സെക്രട്ടറി എസ്.എ അബ്ദുൾ കയ്യും എന്നിവർ സംസാരിച്ചു.
മാർച്ച് 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് ടൗണിലെ അൽനൂർ ജുമാ മസ്ജിജിദിൽ ജുമാ നിസ്ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി കൊല്ലപ്പെട്ടത്. വെടിവെയ്്പ്പിനെ തുടർന്ന് റെഡ് ക്രോസ് പുറത്തിറക്കിയ കാണാതായതായവരുടെ ലിസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും ന്യൂസിലാന്റിലെ ലിൻകോൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയുമായ അൻസിയുടെ പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ആക്രമണം നടന്ന വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം ആറ് മണിയോടെ നാട്ടിലേക്ക് വന്ന അൻസിയുടെ ഭർത്താവ് നാസറിന്റെ ഫോൺ വിളിയിലായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. വെടിവെയ്പ്പിനിടയിൽ കാലിന് പരിക്കേറ്റ അൻസി ആശുപത്രിയിൽ ആണെന്നായിരുന്നു സന്ദേശം.
അന്നേദിവസം ഉച്ചവരെ മകൾക്ക് ഒന്നും പറ്റിയില്ലെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലും ആയിരുന്നു അൻസിയുടെ മാതാവും, സഹോദരനും, നാസറിന്റെ കുടുംബവും പിടിച്ചു നിന്നത്. എന്നാൽ വൈകുന്നേരമായതോടെ പ്രതീക്ഷ അസ്ഥാനത്തായി. അൻസിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എത്തിയതോടെ നാട് നടുങ്ങി, പിന്നെ തേങ്ങി. കൊടുങ്ങല്ലൂർ ടികെഎസ് പുരത്തുള്ള അൻസിയുടെ വീട്ടിലും, മാടവന തിരുവള്ളൂരിലുള്ള നാസറിന്റെ വീട്ടിലും ബന്ധുക്കളാലും നാട്ടുകാരാലും നിറഞ്ഞു.
ആശ്വാസവാക്കുകൾക്ക് മുന്നിൽ കണ്ണീരടക്കാൻ അൻസിയുടെ ബന്ധുക്കൾക്കായിരുന്നില്ല. പിന്നീട് അൻസിയെ അവസാനമായി ഒന്നു കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ആദ്യം നാട്ടിലേക്ക് കൊണ്ടുവരാതെ ന്യൂസിലാൻഡിൽ തന്നെ സംസ്കരിക്കാമെന്ന് ന്യൂസിലാൻഡ് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. എന്നാലും മകളെ ഒരുനോക്കു കാണണമെന്ന് ഉമ്മയും മറ്റും പറഞ്ഞതോടെ സംസ്ഥാന സർക്കാർ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയെടുക്കുകയായിരുന്നു.
Stories you may Like
- താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- മാസ്റ്റർ ഓഫ് ചേസ്..! ലോകകപ്പിൽ വീണ്ടും വിരാട് കോലി മാജിക്ക്
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചെന്ന് പരാതി; 53-കാരന് പിഴയിട്ട് കോടതി
- ഫാത്തിമയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്, മരണമൊഴി പിതാവിന് കുരുക്കാകും
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍