ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ പോലും യുഡിഎഫിന്റെ ഏക സീറ്റ് ഉറപ്പിച്ചത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ലീഗുകാർ പോലും തോൽക്കുമെന്ന് പറഞ്ഞ ഇക്കുറി ഭൂരിപക്ഷം രണ്ട് ലക്ഷത്തോളം; 29-ാം വയസ്സ് മുതൽ മരിക്കുന്നത് വരെ ജനപ്രതിനിധിയായിരുന്ന അഹമ്മദ് ചരിത്രം കീഴടക്കിയത് തോൽവി അറിയാതെ
മറുനാടൻ ഡെസ്ക്
കണ്ണൂർ: 1938 ഏപ്രിൽ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദിന്റെ ജനനം. അഭിഭാഷക ബിരുദം മാറ്റിവച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെയെല്ലാം ജനകീയ നേതാവിന്റെ വളർച്ചയുടെ നാളുകളായിരുന്നു. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സാരഥിയിൽ നിന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയായൂള്ള വളർച്ച. മുസ്ലിംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ പ്രധാന നേതാവായി അഹമ്മദ് മാറിയത് ജനങ്ങളുമായി ചേർന്ന് നിന്നായിരുന്നു. രാഷ്ട്രീയ മാറ്റങ്ങളും അടിയൊഴുക്കുകളുമൊന്നും ഒരുകാലത്തും അഹമ്മദിന് വില്ലനായില്ല. ചിരിച്ച മുഖവുമായി ജനങ്ങളെ സമീപിക്കുന്ന നേതാവിനെ മലബാറിലെ രാഷ്ട്രീയം എന്നും പ്രതീക്ഷയോടെ തന്നെ കണ്ടു.
വലത് രാഷ്ട്രീയത്തിനൊപ്പമായിരുന്നു അഹമ്മദിന്റെ കാലത്ത് ലീഗിന്റെ യാത്ര. അതുകൊണ്ട് തന്നെ അഹമ്മദ് മത്സരിക്കുമ്പോഴെല്ലാം യുഡിഎഫ് ഒരു സീറ്റ് നേരത്തെ ഉറപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് തോൽക്കുമെന്നായിരുന്നു പൊതുവേ രാഷ്ട്രീയ കേരളം വിലയിരുത്തിയത്. അസുഖ ബാധിതനായ അഹമ്മദിന് മണ്ഡലത്തിൽ ഇടപെടൽ നടത്താനാകുന്നില്ലെന്നതായിരുന്നു പരാതി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വരച്ചു കാട്ടിയത് മറ്റൊരു ചിത്രമായിരുന്നു. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അഹമ്മദ് ഇത്തവണയും ജയിച്ചു. പ്രായാധിക്യം കണക്കിലെടുത്ത് ഇ.അഹമ്മദ് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് ലീഗിനുള്ളിൽ നിന്നു തന്നെ ഒരു വിഭാഗം ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടു. യുവനേതാക്കളിൽ ആരെങ്കിലും മലപ്പുറത്ത് മത്സരിക്കട്ടേയെന്നായിരുന്നു പാർട്ടിക്കുള്ളിൽ നിന്നുയർന്ന നിർദ്ദേശം. എന്നാൽ ലീഗിന്റെ ഹൈക്കമാൻഡായ പാണക്കാട് നിന്നുള്ള അന്തിമതീരുമാനം അഹമ്മദിനൊപ്പമായിരുന്നു.
ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പകുതിയിലേറെ തവണയും അദ്ദേഹം ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. 1991-ൽ മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് അഹമ്മദ് ആദ്യമായി ജയിച്ചുകയറുമ്പോൾ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 89,000-ത്തിലേറെയായിരുന്നു. 1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിഎച്ച് ആഷിഖായിരുന്നു അഹമ്മദിന്റെ എതിരാളി. ഇടതുതരംഗം അലയടിച്ച ആ തിരഞ്ഞെടുപ്പിൽ അഹമ്മദിന്റെ ഭൂരിപക്ഷം 55,000 ആയി കുറഞ്ഞു. എന്നാൽ 1998-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ അഹമ്മദ് നഷ്ടപ്രതാപം തിരിച്ചു പിടിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെവി സലാവുദ്ദീനേക്കാൾ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം. 1999-ലെ തിരഞ്ഞെടുപ്പിലും അഹമ്മദും ലീഗ് അണികളും ആഞ്ഞു പിടിച്ചപ്പോൾ ഭൂരിപക്ഷം ഒന്നേകാൽ ലക്ഷത്തിലെത്തി.
2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലീഗിനും യുഡിഎഫിനും ഷോക്ക് ട്രീറ്റ്മെന്റായിരുന്നു. ആകെയുള്ള ഇരുപത് സീറ്റുകളിൽ 19ഉം എൽഡിഎഫ് നേടി. മഞ്ചേരിയിൽ നിന്ന് പൊന്നാനിയിലേക്ക് മാറി മത്സരിച്ച അഹമ്മദ് അവിടെ ജയിച്ചെങ്കിലും ലീഗ് കോട്ടയായ മഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടികെ ഹംസ അട്ടിമറി ജയം നേടി. എങ്കിലും പൊന്നാനിയിൽ ഒരു ലക്ഷം ഭൂരിപക്ഷം പിടിച്ച് അഹമ്മദ് ലക്ഷാധിപതിയായി തുടർന്നു. മണ്ഡല പുനർനിർണയത്തിനുള്ള ശേഷമുള്ള 2009-ലെ തിരഞ്ഞെടുപ്പ് ലീഗിന് അഭിമാനപോരാട്ടമായിരുന്നു. മലപ്പുറമായി മുഖംമാറിയ മഞ്ചേരിയിൽ മത്സരിക്കാൻ ലീഗ് വീണ്ടും ഇ.അഹമ്മദിനെ നിശ്ചയിച്ചു. എതിരാളിയായി എത്തിയത് മഞ്ചേരി പിടിച്ച് ലീഗിനെ ഞെട്ടിച്ച ടികെ ഹംസ. ഒടുവിൽ ഫലം വന്നപ്പോൾ അഹമ്മദിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിപതിനായിരം. 2014-ലെ തിരഞ്ഞെടുപ്പിൽ പികെ സൈനബ എന്ന മുസ്ലിം വനിതയെ സ്ഥാനാർത്ഥിയായി നിർത്തി കൊണ്ട് എൽഡിഎഫ് പുതിയ പുതിയ തന്ത്രം പ്രയോഗിച്ചു.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി കൊണ്ട് മലപ്പുറത്തുകാർ അഹമ്മദിനെ വീണ്ടും ജനപ്രതിനിധിയാക്കി. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പികെ സൈനബയെ പരാജയപ്പെടുത്തി. അതായത് രണ്ട് ലക്ഷത്തിന് ആറായിരം വോട്ടുകൾ മാത്രം കുറവ്. ഏഴ് തവണ എംപിയും അഞ്ച് തവണ എംഎൽഎയുമായ ഇ അഹമ്മദ് മന്മോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യം, റെയിൽവേ,മാനവവിഭവശേഷി വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 82-ലെ കരുണാകരൻ മന്ത്രിസഭയിൽ അഞ്ച് വർഷം വ്യവസായ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. 1991 മുതൽ തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ചു കയറിയ ഇ.അഹമ്മദ് ദേശീയതലത്തിൽ മുസ്ലിംലീഗിന്റെ മുഖം കൂടിയായിരുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്. മുസ്ലിം ലീഗിന്റെ പ്രതിസന്ധികളിൽ പണാക്കാട് കുടുംബത്തോടൊപ്പം നിന്ന നേതാവ്.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം നേടിയ അഹമ്മദ് പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് അഭിഭാഷകബിരുദവും സ്വന്തമാക്കിയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തലശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. പഠനകാലത്ത് തന്നെ ലീഗിൽ സജീവമായിരുന്ന അഹമ്മദ് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറി. എംഎസ്എഫിന്റെ സ്ഥാപകനേതാവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായും മലബാർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1967-ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആവുന്നത്. പിന്നീട് 1977,1980,1982,1987 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1979 മുതൽ നാലുവർഷം കണ്ണൂർ നഗരസഭയുടെ ചെയർമാനായിരുന്നു. എംഎൽഎ.യും മന്ത്രിയുമായ ശേഷം വീണ്ടും കണ്ണൂർ നഗരസഭാ കൗൺസിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ ചരിത്രവും അഹമ്മദിനുണ്ട്. 1982ൽ അഹമ്മദ് താനൂരിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് വ്യവസായമന്ത്രിയായി. പിന്നീട് എംഎൽഎ. ആയിരിക്കെ 1988ൽ വീണ്ടും കണ്ണൂർ നഗരസഭയിലേക്ക് മത്സരിച്ചു. വീണ്ടും നഗരസഭാ ചെയർമാൻ ആവുമെന്ന് കരുതിയെങ്കിലും കോൺഗ്രസ്സിലെ എൻ. രാമകൃഷ്ണനാണ് അക്കുറി ചെയർമാനായത്. 1991-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീടെല്ലാം ഭൂരിപക്ഷത്തിന്റെ റിക്കോർഡുകളിലേക്ക് നടന്നു കയറിയ ചരിത്രവും.
2014ൽ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സർക്കാരിൽ റയിൽവേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോർഡിന് ഉടമയാണ്. പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതൽ 2014 വരെയുള്ള വിവിധകാലങ്ങളിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍