സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ വ്യക്തിത്വം; മുസ്ലിംലീഗുമായി സമസ്തയുടെ ആത്മബന്ധം കാത്തുസൂക്ഷിച്ച മുൻനിരക്കാരൻ; മുസ്ലിം പണ്ഡിത കുടുംബത്തിലെ കാരണവർ: വിടപറഞ്ഞ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരെ അറിയാം
എം പി റാഫി
കോഴിക്കോട്: സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും കേരളത്തിലെ ഇസ്ലാമിക സമൂഹത്തിനും നഷ്ടമായത് കർമ്മ ശാസ്ത്ര വിദഗ്ദനെയും അഗാധ പാണ്ഡിത്യത്തിന് ഉടമയായ ആത്മീയ ഗുരുവിനെയുമാണ്. സുന്നി ആശയാദർശങ്ങളിൽ കണിശത പുലർത്തിയ സൈനുദ്ധീൻ മുസ്ലിയാർ ഇസ്ലാമിലെ പുത്തൻ ആശയങ്ങൾക്കെതിരെയും തീവ്രവാദ നിലപാടുകൾക്കെതിരെയും എക്കാലത്തും പ്രതിരോധ മതിൽ തീർത്തു. 1989ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരളത്തിലെ ആധികാരിക പണ്ഡിത സഭയിലുണ്ടായ പിളർപ്പിനു ശേഷമായിരുന്നു ഇ.കെ സമസ്തയുടെ അമരത്തേക്ക് ചെറുശ്ശേരി എന്ന പണ്ഡിത പ്രതിഭയുടെ നിയോഗം തുടങ്ങുന്നത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറാം വാർഷികം ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു ഇ.കെ സുന്നികളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്നത്. കേരളത്തിലെ ഭൂരിഭാഗം മുസ്ലിംങ്ങളും അണിനിരക്കുന്ന സമസ്തയുടെ നേതൃപരമായ പങ്കുവഹിച്ച പണ്ഡിത പ്രമുഖരിലെ മുഖ്യ കാര്യദർശികളിൽ ഒരാളായിട്ടായിരിക്കും ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരെ ഓർക്കുക. സമസ്തയിലെ പിളർപ്പിനു ശേഷമുണ്ടായ നിർണായക കാലയളവിൽ രണ്ടുപതിറ്റാണ്ടുകാലം ജനറൽ സെക്രട്ടറിയായി തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം ഇന്നുണ്ടായത്.
1937ൽ ഒക്ടോബർ മാസം പണ്ഡിതനും സ്വൂഫിയുമായിരുന്ന ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടേയും, മൊറയൂരിലെ ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി മാതൃ ഗൃഹത്തിലായിരുന്നു ചെറുശ്ശേരിയുടെ ജനനം. പണ്ഡിത കുടുംബത്തിൽ ജനിച്ച സൈനുദ്ദീൻ മുസ്ലിയാർ മതവിജ്ഞാനവും തഖ്വയും എന്നും കൈമുതലായിരുന്നു. സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ ജനറൽ സെക്രട്ടറിയും കേരളത്തിലെ നിരവധി (നൂറോളം)മഹല്ലുകളുടെ ഖാളിയും, ദാറുൽഹുദാ ഇസ്ലാമിക് യൂണി വേഴ്സിറ്റിയുടെ പ്രോ ചാൻസിലറുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ ചെറുശ്ശേരി പണ്ഡിത കുടും ബത്തിലെ അവസാന കണ്ണിയാണ്. ആദ്യകാലങ്ങളിൽ കൊണ്ടോട്ടി തുറക്കൽ എന്ന സ്ഥലത്ത് താമസമാക്കുകയും നിലവിൽ കൊണ്ടോട്ടി ഖാളിയാരകത്ത് താമസിക്കുകയും ചെയ്യുന്ന ചെറുശ്ശേരി പണ്ഡിത കുടുംബം കേരളത്തിൽ ജ്ഞാനപ്രസരണത്തിൽ പ്രത്യേകിച്ച് കർമ്മശാസത്ര മേഖലയിൽ വലിയ സംഭാവന ചെയ്ത കുടുംബമാണ്.
ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാർ, ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാർ, സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ എന്നിവരാണ് ഈ കുടുംബത്തിൽ ഏറെ ഖ്യാതി നേടിയ പണ്ഡിതർ. കൊണ്ടോട്ടിയുടേയും ഖാദിയാരകം മഹല്ലിലേയും മത, സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ അമൂല്യമായ സംഭാവനകൾ നൽകിയവരാണ് ചെറുശ്ശേരി കുടുംബം. പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഈ കുടുംബത്തിന്റെ നേതൃത്വത്തിൽ ഇന്നും നടന്നു വരുന്നു. ജമാഅത്ത് ഖുല്ലത്തുൽ ഇസ്ലാം എന്ന സംഘടിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നും ഖാദിയാരകം മഹല്ലിന്റെ വിദ്യാഭ്യാസപരവും മതപരവുമായ മേഖലകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. മഖ്ദൂം നാലാമന് ശേഷം ഖാദിയാരകം പള്ളിയുടെ ഖാളി സ്ഥാനം ഇതുവരെയും അലങ്കരിച്ചു വന്നത് ചെറുശ്ശേരി പണ്ഡിത കുടുംബത്തിലെ കാരണവരാണ്.
ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരാണ് സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ പിതാവ്. ചെറു ശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരനും ഗുരുനാഥനുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർക്ക് കൊണ്ടോട്ടിക്കാരിയായ ഭാര്യയിൽ ജനിച്ച പുത്രനാണ് ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാർ. പുത്രൻ പിതാവിന്റെ പൊരുളാണെന്ന വാക്യം പൂർണാർത്ഥത്തിൽ യോജിക്കുന്നതാണ് സൈനുൽഉലമയുടെ ജീവിതവും. പള്ളിപ്പറമ്പിൽ ശൈഖ് മൊല്ലാക്കയുടെ ഓത്ത് പള്ളിയിൽ അൽപകാലവും, കൊണ്ടോട്ടി സ്കൂളിൽ എട്ട് വർഷവും വിദ്യനുകർന്ന ശേഷം സൈനുൽ ഉലമ കിതാബുകളുടെയും മതപഠന ലോകത്തേക്കും തിരിയുകയായിരുന്നു.
ഏഴ് വർഷം പിതാവ് മുഹമ്മദ് മുസ്ലിയാരുടെ ദർസിൽ ആത്മീയശിക്ഷണത്തിലൂടെ മത വിഷയങ്ങളെല്ലാം ഗഹനമായി പഠിക്കുകയും, ജീവിതത്തിനുവേണ്ട എല്ലാ വിധ ഊർജ്ജവും ആർജ്ജിച്ചെടുക്കുകയുമുണ്ടായി. ആ ദർസ്കാലം തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സൈനുദ്ധീൻ മുസ്ലിയാർ പലപ്പോഴായി അനുസ്മരിച്ചിരുന്നു. പിന്നീട് മഞ്ചേരിയിൽ ഓവുങ്ങൽ അബ്ദുർറഹ്മാൻ മുസ്ലിയാരുടെ ദർസിൽ രണ്ട് വർഷം പഠി ച്ചു. പഠന ശേഷം ആദ്യമായി ദർസ് തുടങ്ങിയ കോടങ്ങാട്ട് മൂന്ന് വർഷത്തെ അദ്ധ്യാപനത്തിന് ശേഷം ഒരു വർഷത്തെ ലീവെടുത്ത് കേരളത്തിലെ പ്രസിദ്ധമായ ദർസ് നടന്നിരുന്ന ചാലിയത്ത് ഓടക്കൽ സൈനുദ്ദീൻ(ഏന്തീൻകുട്ടി)മുസ്ലിയാരുടെ ദർസിൽ പഠിക്കുകയുണ്ടായി. കേരളത്തിലെ ഇസ്ലാമിക പണ്ഡിതരുടെ പ്രധാന ഗുരുവര്യരായിരുന്നു ഓ.കെ സൈനുദ്ധീൻ മുസ്ലിയാർ.
പഠനം കഴിഞ്ഞ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ ഔദ്യോഗികമായി അദ്ധ്യാപന രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാർ തന്നെയാണ് ദർസുത്ഘാടനം നിർവഹിച്ചത്. ഹിജ്റ വർഷം 1396 ശഅ്ബാൻ 18 ന് കോടങ്ങാട്ടെ ദർസ് സേവനം അവസാനിപ്പിക്കുമ്പോൾ ആകെ പത്തൊമ്പതുകൊല്ലത്തിനിടയിൽ 18 കൊല്ലമാണ് അവിടെ ദർസ് നടത്തിയത്. 1977 സെപ്റ്റംബർ 25 നായിരുന്നു ചെമ്മാട് അദ്ധ്യാപനവുമായി ബന്ധപ്പെട്ട് മാറുന്നത്.
ചെമ്മാട്ടെ ദർസ് ജീവിതം പതിനെട്ട് വർഷക്കാലം നീണ്ടുനിന്നു. ഇക്കാലയളവിലായിരുന്നു ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് അക്കാദമി സ്ഥാപിതമാവുന്നത്. ദാറുൽഹുദായുടെ സ്ഥാപകനേതാവും പ്രഥമ പ്രിൻസിപ്പളുമായിരുന്ന ബശീർ മുസ്ലിയാരുടെ വിയോഗ ത്തിന് ശേഷം സൈനുദ്ദീൻ മുസ്ലിയാരായിരുന്നു പ്രിൻസിപ്പൾ. 1994 ജൂൺ 8 മുതൽ ദാറുൽഹുദയിൽ സ്ഥിരമായി. ഇന്ത്യക്കകത്തും പുറത്തും, ഏഴ് വൻകരകളി ലായി ഇസ്ലാമിക പ്രബോധന സംസ്കരണ പ്രവർത്തനങ്ങളുമായി സജീവമായിക്കൊണ്ടിരിക്കുന്ന ആയിര ക്കണക്കിന് ശിഷ്യഗണങ്ങളെ അദ്ദേഹം സമൂഹമദ്ധ്യേ ഇക്കാലയളവിൽ സമർപ്പിച്ചു.
1980ൽ സമസ്ത മുശാവറ അംഗവും തൊട്ടടുത്ത വർഷം ഫത്വാ കമ്മിറ്റി അംഗവുമായി. 1994 ജൂൺ 11 മുതൽ സി.എച്ച് ഐദറൂസ് മുസ്ലിയാർക്ക് ശേഷം വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള പരീക്ഷാ ബോർഡ് ചെയർമാനായി നിയമിതനായി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർക്ക് ശേഷം 1996ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. അത് വരെ ഖജാഞ്ചിയായിരുന്നു. സമസ്ത ഫത്വ കമ്മിറ്റിയിലേക്ക് വരാറുള്ള പല സങ്കീർണ്ണ വിഷയങ്ങളെയും തീർപ്പ് കൽപിക്കുന്നതിനും പഠിക്കുന്നതിനുമായി സൈനുദ്ധീൻ മുസ്ലിയാരെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
1980ൽ മുശാവറയിൽ അംഗമാവുകയും ചെയ്തതോടെ കർമ്മ മണ്ഢലങ്ങളിൽ സജീ വമായിത്തുടങ്ങി. പിന്നീടങ്ങോട്ട് വളരെ വേഗത്തിലുള്ള ഉയർച്ചകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എത്ര സങ്കീർണ്ണമാണെങ്കിലും ഞൊടിയിടയിൽ തീർപ്പുനൽകുകയും ഇസ്ലാമിക നിയമത്തിൽ നിന്നുകൊണ്ട് അദ്ദേഹം തീർപ്പു കൽപ്പിക്കുകയും ചെയ്തരുന്നു. സമസ്തയുടെ ആധികാരിക ശബ്ദം എന്നതിലുപരി നവീന ആശയവുമായി കടന്നുവരുന്ന മുജാഹിദ്, ജമാഅത്തേ ഇസ്ലാമി പ്രസ്ഥാനങ്ങൾക്കെതിരെയും തീവ്രവാദ നിലപാടുമായി കടന്നുവരുന്നവർക്കെതിരെയും ചെറുശ്ശേരി നിലപാട് കടുപ്പിച്ചു. സുന്നി ആദർശ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ വാദം നടത്താൻ കോടതിയിൽ പോയിട്ടുണ്ട്. ഒന്ന് തൃശൂർ ജില്ലയിലെ ഒരു പ്രദേശത്ത് മഹാന്മാരുടെ മഖ്ബറ കെട്ടിപ്പൊക്കുന്നതുമായി ബന്ധപ്പെട്ട് അന്നാട്ടിലുള്ള ചില പണ്ഡി തർ നൽകിയ ഫത്വയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിലായിരുന്നു. മറ്റൊന്ന് പുത്തൂർ ഫൈസിയുടെ ഫത്ഹുൽമുഈൻ പരിഭാഷയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലാണ്. രണ്ട് പ്രാവശ്യവും അദ്ദേഹത്തിന് കോടതിയിൽ നിന്നും വിജയം കൈവരിക്കാൻ സാധിച്ചു.
സമസ്തയുടെ മേലുള്ള മുസ്ലിംലീഗിന്റെ ആധിപത്യം 1989ൽ സമസ്തയെ പിളർപ്പിലേക്ക് എത്തിച്ചെങ്കിലും മുസ്ലിംലീഗുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നതിനും സമസ്തയുടെ നിലപാടിനെതിരെ ലീഗിന് കടിഞ്ഞാണിടുകയും ചെയ്ത നേതാവായിരുന്നു ചെറുശ്ശേരി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ പി സമസ്തയുമായി ലീഗ് അടുക്കുന്നതിനെതിരെ പരസ്യ നിലപാട് എടുക്കുകയും ലീഗിനുമേൽ സമസ്ത സമ്മർദ ശക്തിയായതും ചെറുശ്ശേരിയുടെ ഇടപെടലായിരുന്നു. എ പി സുന്നികളടക്കമുള്ള മറ്റു മുസ്ലിം സംഘടനകളുമായി ലീഗ് അടുപ്പം പാലിക്കുന്നതിനെ സമസ്ത എതിർത്തു. മാത്രമല്ല, സമസ്തയുടെ നിലപാടിൽ നിന്നും ലീഗ് മാറി ചിന്തിച്ച സാഹചര്യങ്ങളിൽ ഇത് തുറന്നു കാണിക്കാനും ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ മുൻപന്തിയിലുണ്ടായിരുന്നു. ബന്ധങ്ങളിൽ യാതൊരു കുറവും വരുത്താതിരുന്നു സൈനുദ്ധീൻ മുസ്ലിയാർ വിനയവും തഖ്വയുമായിരുന്നു ജീവിതമുദ്ര.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്