പൊതുതാൽപ്പര്യ ഹർജികൾ ജനോപാകാരപ്രദമാക്കി; ഫീസു പോലും വേണ്ടെന്ന് വച്ച് പാവങ്ങൾക്കായി നിലകൊണ്ടു; ബേസിൽ അട്ടിപ്പേറ്റി വാദിച്ച് നേടിയത് വിപ്ലവകരമായ വിധികൾ; ഓർമ്മയാകുന്നത് നിലപാടുകളിൽ വെള്ളം ചേർക്കാത്ത അഭിഭാഷകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചിലർ പൊതുതാൽപര്യഹർജികൾ വ്യക്തിഹത്യ ചെയ്യാനും സ്വർത്ഥതാൽപര്യങ്ങൾക്കുമായി ഉപയോഗിക്കുമ്പോൾ പൊതുതാൽപര്യഹർജികൾ എങ്ങനെ ജനോപകാരപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അഭിഭാഷകരിൽ പ്രമുഖനായിരുന്നു അഡ്വ.ബേസിൽ അട്ടിപ്പേറ്റി. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ബേസിൽ അട്ടിപേറ്റി അന്തരിച്ചത്.
ജനങ്ങൾക്ക് അനുകൂലമായ വിധികൾ നിയമത്തിലൂടെ തന്നെ നേടിയെടുത്തപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട അഭിഭാഷകനായി മാറുകയായിരുന്നു ഇദ്ദേഹം. സ്വന്തം പണം മുടക്കി ഹർജികൾ സമർപ്പിക്കാനും അനുകൂലവിധി നേടിയെടുക്കുന്നതു വരെ നിയമത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ബേസിൽ അട്ടിപ്പേറ്റിക്ക്, അഭിഭാഷക വൃത്തി ഒരു തൊഴിൽ എന്നതിനപ്പുറം സേവനം കൂടിയായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അദ്ദേഹം ഈ തൊഴിലിനെ കണ്ടിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പല കോടതികളിൽ നിന്നും ബേസിൽ അട്ടിപ്പേറ്റി എന്ന അഭിഭാഷകൻ നേടിയെടുത്ത അനുകൂലവിധികൾ.
വർഷങ്ങൾക്ക് മുമ്പ് കൊച്ചി ഹൈക്കോടതി ജംഗ്ഷനിലേക്ക് ബേസിൽ അട്ടിപ്പേറ്റി എത്തുന്നത് അഭിഭാഷകവേഷത്തിലായിരുന്നില്ല. ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച നിയമങ്ങൾ പലതും പാലിക്കപ്പെടാതെയും കാലഘട്ടത്തിനുസൃതമായ മാറ്റങ്ങൾ വന്നിട്ടില്ലെന്നും തിരിച്ചറിഞ്ഞതോടെ സർക്കാരുദ്യോഗസ്ഥനായ ബേസിൽ അട്ടിപ്പേറ്റി അഭിഭാഷക വേഷം അണിഞ്ഞു. പിന്നീട് കാലടി സർവകലാശാലയിൽ സെക്ഷൻ ഓഫീസറായ ജോലി ചെയ്തെങ്കിലും ജോലിയിൽ നിന്ന് വിരമിിച്ച് 2011ൽ അദ്ദേഹം അഭിഭാഷജോലിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.
കോടതികളിൽ നിന്ന് അഡ്വ.ബേസിൽ അട്ടിപ്പേറ്റി നേടിയ അനുകൂല വിധികൾ തന്നെയാണ് മറ്റു അഭിഭാഷകരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കേരളത്തിന്റെ രാഷ്ട്രീയമാപിനിയെ ചൂടുപിടിപ്പിച്ച മുല്ലപ്പെരിയാർ, ബാർ നിരോധനം തുടങ്ങിയ കേസുകളിൽ അഡ്വ.ബേസിൽ അട്ടിപ്പേറ്റി കോടതികളിൽ നിറഞ്ഞു നിന്നു. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റുകാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി ബേസിൽ അട്ടിപ്പേറ്റിയുടെ പൊതുതാൽപര്യ ഹർജിയെ തുടർന്നാണ്. തെരുവ് നായ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായത് ഇദ്ദേഹത്തിന്റെ ഹർജിയിലൂടെയാണ്.
പ്രാക്റ്റീസ് തുടങ്ങി നാലു വർഷത്തിനിടെ, തന്റെ മുന്നിൽക്കണ്ട എല്ലാത്തരം അനീതികളോടും നിയമത്തിന്റെ വഴിയിലും പൊതുതാൽപ്പര്യ വ്യവഹാരങ്ങളിലൂടെയും പ്രതികരിച്ച് ശ്രദ്ധേയനായ അഭിഭാഷകനായിരുന്നു അഡ്വ.ബേസിൽ അട്ടിപ്പേറ്റി. ഗഹനമായ നിയമപ്രശ്നങ്ങളോ, വലിയ ഭരണഘടനാ ചോദ്യങ്ങളോ അല്ല, സാധാരണക്കാരൻ നേരിടുന്ന നിത്യജീവിത പ്രശ്നങ്ങളാണ് ഓരോ കേസിലൂടെയും അഡ്വ.ബേസിൽ ഉന്നയിച്ചത്. തെരുവുനായയെ കൊല്ലുകയല്ല, മനുഷ്യനു അപകടമുണ്ടാക്കുന്നിടത്തുനിന്നും പിടിച്ചു മാറ്റാൻ മാത്രമുള്ള ഉത്തരവാണ് വേണ്ടതെന്ന് പറഞ്ഞ് തികഞ്ഞ പ്രായോഗികതാവാദമാണ് അദ്ദേഹം കോടതിയിൽ ഉന്നയിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷയിലോ വാദകലയിലോ ഒന്നും വലിയ നൈപുണ്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും, തനിക്കറിയാവുന്ന നിയമവും ഭാഷയും ഉപയോഗിച്ച് അദ്ദേഹം സാധാരണക്കാർക്കായി നിസ്വം വാദിച്ചു
പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായി ഹരീഷ് വാസുദേവന്റെ ഈ വിശദീകരണം തന്നെ ഈ അഭിഭാഷകനുള്ള അംഗീകാരമാണ്. ഏറ്റവും ഒടുവിൽ കണ്ടപ്പോൾ, കോട്ടിന്റെ പോക്കറ്റ് നിറയേ കറുവാപ്പട്ടയുടെ പാക്കറ്റ് നിറച്ചുകൊണ്ടാണ് കോടതിമുറിയിൽ വന്നത്. സുഗന്ധം കാരണം, 'എന്താ ബേസിൽ സാറേ, ഇന്ന് മസാലക്കൂട്ടുമായി കോടതിയിൽ എന്ത് കേസാ' എന്ന് ചോദിച്ചപ്പോൾ, കറുവാപ്പട്ടയുടെ പേരിൽ വിപണിയിലിറങ്ങുന്ന വ്യാജൻ എലിവിഷമായി ഉപയോഗിക്കപ്പെടുന്ന സാധനമാണെന്നു കവറുകൾ കാട്ടി വിശദീകരിച്ചു. കേസെടുത്തപ്പോൾ, വ്യാജനും ഒറിജിനൽ കറുവാപ്പട്ടയും ജഡ്ജിയുടെ കയ്യിൽക്കൊടുത്തിട്ട് ബേസിൽ സാർ പറഞ്ഞു 'അങ്ങയുടെ വീട്ടിലും വാങ്ങുന്നത് ഈ വ്യാജനായിരിക്കും. നമ്മളെല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. സ്പൈസസ് ബോർഡിനോട് ഉടൻ നടപടിയെടുക്കാൻ പറയണം'
കേസ്, പതിവുപോലെ അവധിക്ക് വച്ചു. ഇയാൾക്ക് വട്ടാണോ കാശ് കിട്ടാത്ത ഈ ജാതി കേസുകളുമായി നടക്കാൻ എന്ന സഹവക്കീലന്മാരിൽ ചിലരുടെ പിറുപിറുപ്പുകൾ ചിരിച്ച് അവഗണിച്ച് അദ്ദേഹം എന്നോടൊപ്പം കോടതിക്ക് പുറത്തിറങ്ങി. 'ഇവരുടെ മക്കൾക്കും കൂടി രോഗം വരാതെ നോക്കാൻ ഇതൊക്കെ നിരോധിക്കണം. ഇല്ലെങ്കിൽ ഈ സമ്പാദിക്കുന്ന കാശൊക്കെ ആശുപത്രിക്കാരു കൊണ്ടുപോകും'. ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. 'ഹരീഷ് പറ്റുമെങ്കിൽ ഈ കേസിൽ കക്ഷി ചേരൂ' എന്നൊരു നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചുവെന്നും ഹരീഷ് പറയുന്നു.
കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങളിൽ ഹോട്ടലുകാർ തന്നിഷ്ടപ്രകാരമുള്ള വില ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ബേസിൽ അട്ടിപ്പേറ്റിയായിരുന്നു. ഹോട്ടലുകളിലെ വില ഏകീകരിക്കണമെന്നും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹോട്ടലുടമകൾ എണ്ണം പറഞ്ഞ അഭിഭാഷകരെ വാദിക്കാൻ എത്തിച്ചെങ്കിലും കോടതിവിധി ജനങ്ങൾക്ക് അനുകൂലമായിരുന്നു. ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന സുപ്രധാന വിധി ബേസിൽ അട്ടിപ്പേറ്റിയുടെ നിയമപോരാട്ടത്തിന്റെ ഉത്തമഉദാഹരണമാണ്.
വൈപ്പിൻ ബോട്ട് ദുരന്തത്തിനെ തുടർന്ന് ബോട്ടുകളിൽ ജുഡീഷ്യൽ കമ്മീഷനുകളിൽ നിർദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വരാനിരിക്കെയാണ് കേസുകളും ഹർജികളും ഇല്ലാത്ത ലോകത്തേക്ക് ബേസിൽ അട്ടിപ്പേറ്റി യാത്രയായത്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ അത്ര സുരക്ഷിതമല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു.
വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പൊലീസുകാർ സമൻസ് നൽകുന്ന നടപടി നിർത്തിവച്ചത് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസകരമായി. കുറ്റാരോപിതർക്ക് എതിരെയുള്ള കേസ് ചാർജ് ചെയ്ത് കോടതിയിൽ നൽകിയാൽ മതിയെന്നും കക്ഷികളെ കോടതി നേരിട്ട് സമൻസിലൂടെ വിളിക്കുമെന്നുള്ള വിധി സംസ്ഥാനത്തിന്റെ നിയമചരിത്രത്തിൽ തന്നെ പുതിയ ഒരു ഏടായിരുന്നു. കിടപ്പാടമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആയിരക്കണണിക്ക് ജനങ്ങൾക്ക് സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണമെന്ന ഹർജിയിൽ സർക്കാരിനോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ധനവില വർധിക്കുന്നതിനുസരിച്ച് ബസ്് ചാർജ് വർധിപ്പിക്കുകയും ഇന്ധനവില കുറഞ്ഞാൽ ചാർജ് കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന ബസുടമകളുടെ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കൂടാതെ ഫെയർ സ്റ്റേജ് അപാകതയ്ക്കെതിരെയും അഡ്വ. ബേസിൽ അട്ടിപ്പേറ്റി രംഗത്തെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറി, അഭിഭാഷകരുടെ പരമ്പരാഗത വേഷം നിലനിർത്തുക, കൊച്ചിയിൽ അഡ്മിനിട്രേറ്റിവ് ട്രിബ്യൂണൽ ബഞ്ച് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അദ്ദേഹം കോടതിക്ക് മുന്നിലെത്തി. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം നിലിനിർത്തണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. സമൂഹത്തിന് നന്മ ചെയ്യാനും നീതി ലഭ്യമാക്കുന്നതുൾപ്പെടെ, കോടതിയുടെ ശ്രദ്ധയിൽ പെടാത്ത അടിയന്തരപ്രാധാന്യമുള്ള നൂറുകണക്കിന് വിഷയങ്ങളിലാണ് ബേസിൽ അട്ടിപ്പേറ്റി എന്ന അഭിഭാഷകൻ അനുകൂലവിധികൾ സമ്പാദിച്ചത്.
കാലടി സർവകലാശാലയിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യവേ സ്വമേധയാ വിരമിച്ചാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. കാലടി സർവകലാശാലയിലെത്തുംമുമ്പ് എം.ജി. സർവകലാശാലയിലും ജോലി ചെയ്തിട്ടുണ്ട്. ഹാർട്ട് അറ്റാക്കാണ് മരണ കാരണം. മരണാനന്തരം കണ്ണുകൾ ദാനം ചെയ്തു. നായരമ്പലം അട്ടിപ്പേറ്റി കുടുംബാംഗമാണ്. പരേതരായ ജോർജിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: റോസി അറയ്ക്കൽ. മകൾ: ഗ്ലിറ്റി (നഴ്സിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി). ശവസംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്