നിലച്ചുപോയത് മരണക്കിടക്കയിൽ നിന്ന് എംജിആറിനെ ബോധത്തിലേക്കുണർത്തിയ മാന്ത്രികസംഗീതം; ആശുപത്രിയിൽ നിന്ന് കേരളത്തിൽ കച്ചേരിക്കുവന്നിറങ്ങിയ ബാലമുരളിയെ സ്നേഹത്താൽ മൂടി തലൈവരുടെ ആരാധകർ; കർണാടക സംഗീതത്തെ പുതുവഴികളിൽ കൈപിടിച്ച് നടത്തിയ അനന്യപ്രതിഭ യാത്രയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമ്പ്രദായിക രീതികളിൽ നിന്ന് എന്നും വഴിമാറി സഞ്ചരിക്കുന്ന ഗാനധാരയാണ് ഡോ. ബാലമുരളീകൃഷ്ണയെന്ന അതുല്യ പ്രതിഭയുടെ വേർപാടിലൂടെ നിലയ്ക്കുന്നത്. കർണാടക സംഗീതം തനിക്ക് കളിക്കാൻ കിട്ടിയ കളിപ്പാട്ടംപോലെയായിരുന്നു അദ്ദേഹത്തിന്. സംഗീതത്തെ ഒരു പരീക്ഷണവസ്തുവായി കണ്ട സംഗീത ശാസ്ത്രജ്ഞനായി ബാലമുരളി മാറി. വേറിട്ട വഴികളിലൂടെ നടന്ന് അദ്ദേഹം തന്റേതായ രീതിയിൽ 25ലേറെ രാഗങ്ങൾക്കും രൂപംനൽകി.
വ്യത്യസ്ത ശൈലിതന്നെയായിരുന്നു സംഗീതലോകത്ത് ആ പ്രതിഭാധന്റെ മുഖമുദ്ര. വായ്പാട്ടിൽ മാത്രമല്ല, മൃദംഗത്തിലും ഗഞ്ചിറയിലും വയലിനിലും പ്രാവീണ്യംകാട്ടിയ അപൂർവ പ്രതിഭയായിരുന്നു ബാലമുരളി. വിദ്യാരംഭം കുറിച്ചതുമുതൽ താൻ ഇന്നുവരെ സാധകം ചെയ്തിട്ടില്ലെന്ന് പറയുന്നതിൽ നിന്നുതന്നെ ആ പ്രതിഭയുടെ ആഴം വ്യക്തമാകും. സ്വയം സ്ഫുടംചെയ്ത ആ ശാരീരവും ഗാംഭീര്യവും രാഗാലാപന രീതികളും എന്നും വേറിട്ട പാത സംഗീതലോകത്ത് വെട്ടിത്തുറന്നു.
പുല്ലാങ്കുഴലും വീണയും വയലിനും ഒരുപോലെ കൈകാര്യം ചെയ്ത സംഗീതവിദ്വാൻ പട്ടാഭിരാമയ്യയുടേയും വീണവിദുഷിയായ സൂര്യകാന്തമ്മയുടേയും മകനായി ആന്ധ്രയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് ബാലമുരളി ജനിച്ചത്. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിൽ അഞ്ചാമൂഴക്കാരനായി ഇദ്ദേഹം. മുരളീകൃഷ്ണയുടെ കച്ചേരി കേൾക്കാനിടയായ ഹരികഥാകാരൻ മുസുനുരി സത്യനാരായണയാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ആദ്യമായി 'ബാല'മുരളീകൃഷ്ണയെന്ന് വിളിച്ചത്.
പാട്ടിന്റെ ലോകത്ത് എഴുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് ബാലമുരളി യാത്രയാകുമ്പോൾ അദ്ദേഹം സംഗീതലോകത്തിന് നൽകിയ അനന്യമായ സംഭാവനകൾ തിട്ടപ്പെടുത്താൻപോലും ആവാത്തതാണ്. 14-ാം വയസ്സിൽതന്നെ 71 മേളകർത്താ രാഗങ്ങളും ആസ്പദമാക്കി 'രാഗാംഗരവളി' രചിച്ച അദ്ദേഹം അതോടെതന്നെ സംഗീതലോകത്തെ അത്ഭുതബാലനായി മാറി.
മകന്റെ സിദ്ധി കണ്ടറിഞ്ഞ അച്ഛൻ പട്ടാഭിരാമയ്യ തന്നെയാണ് അദ്ദേഹത്തെ പാരുപ്പള്ളി രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനാക്കിയത്. ജനിച്ചതിന്റെ പതിനഞ്ചാംനാൾ അമ്മയെ നഷ്ടപ്പെട്ട കുട്ടിയായിരുന്നു മുരളി. നേരത്തെ വിധവയായിരുന്ന അമ്മയുടെ സഹോദരിയെ അച്ഛൻ വിവാഹം ചെയ്തതോടെ അവരായിരുന്നു മുരളിക്ക് അമ്മ. സ്കൂൾ പഠിപ്പു വേണ്ടെന്നും തനിക്ക് അച്ഛനെപ്പോലെ പാട്ടുപഠിച്ചാൽ മതിയെന്നും പറഞ്ഞ് വാശിപിടിച്ച ബാലമുരളിയെ പക്ഷേ, കുടുംബക്കാരുടെ നിർബന്ധംമൂലം അച്ഛൻ പതിനൊന്നാം വയസ്സിൽ വിജയവാഡ സ്കൂളിൽ
ചേർത്തു.
നേരിട്ട് ആറാം ക്ലാസിൽ. പ്രാർത്ഥന പാടാൻ നിയോഗം മുരളിക്കായിരുന്നു. പ്രാർ്ഥനാഗീതം ഒരുമണിക്കൂറിലേറെ നീളുകയും കാൽക്കൊല്ല പരീക്ഷയിൽ മുരളി തോൽക്കുകയും ചെയ്തതോടെ പഠിത്തം നിന്നു. സ്കൂൾ ഹെഡ്മാസ്റ്റർതന്നെ അച്ഛനെ ഉപദേശിച്ചു. അവന് പാട്ടാണിഷ്ടമെങ്കിൽ അതു പഠിപ്പിച്ചാൽ മതി. അങ്ങനെ മൂന്നുമാസംകൊണ്ട് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ബാലമുരളീകൃ്ഷണ പാട്ടിന്റെ ലോകത്തേക്ക് പൂർണമായും ജീവിതം സമർപ്പിക്കുകയായിരുന്നു.
വിദ്യാഭ്യാസം ഇങ്ങനെ അവസാനിച്ചതിൽ ദുഃഖമുണ്ടോ എന്ന് പിന്നീട് പലരും ചോദിച്ചിട്ടുണ്ട്. ഞാനെന്തിന് ദുഃഖിക്കണമെന്നും സ്കൂളിൽ പോകാത്ത ഞാൻ ഒരു യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർവരെ ആയില്ലേയെന്നുമുള്ള മറുപടിയും ചെറുചിരിയുമായി അദ്ദേഹം ആ ചോദ്യങ്ങളെ മറികടക്കും. വിവിധ സർവകലാശാലകളിൽ നിന്ന് ഒമ്പത് ഡോക്ടറേറ്റുകളാണ് അദ്ദേഹത്തെ തേടിവന്നത്. അങ്ങനെ ബാലമുരളീകൃഷ്ണ ഡോക്ടറായി. പഠിക്കാൻ പോയിരുന്നെങ്കിൽ ബിഎയും എംഎയുമൊക്കെ എടുക്കാൻ വെറുതെ അഞ്ചാറുകൊല്ലം കളഞ്ഞേനെയെന്ന് അദ്ദേഹം പറഞ്ഞു.
എംജിആറിനെ കോമയിൽ നിന്ന് ഉണർത്തിയ ആ ദേവരാഗം
ഗാനലോകത്ത് മുടിചൂടാ മന്നനായി മാറിയതോടെ ബാലമുരളി മ്യൂസിക് തെറാപ്പിയുടെ പ്രയോക്താവുമായി. പാട്ടുപാടി മഴപെയ്യിച്ച ടാൻസന്റെ കഥപോലെ സംഗീതത്തിന്റെ മന്ത്രധ്വനിയാൽ സാക്ഷാൽ എംജിആറിനെ, തമിഴകത്തിന്റെ പുരട്ചി തലൈവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച കഥയുണ്ട് ഈ സംഗീതമാന്ത്രികന്റെ ചരിത്രത്തിൽ.
തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ എംജിആർ മരണാസന്നനായി കിടന്ന സമയം. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരൻ കൂടിയായിരുന്നു ബാലമുരളീ കൃഷ്ണ. മരണക്കിടയ്ക്ക് അരികിലിരുന്ന് ബാലമുരളി ഡോക്ടറോട് ഒരു ആഗ്രഹം പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെ തടുക്കാൻ എനിക്കാവില്ല. പക്ഷേ, എന്റെ പാട്ട് അദ്ദേഹത്തിന് ഇഷ്ടമാണ്. അതുകേട്ടുകൊണ്ട് ശാന്തനായി അദ്ദേഹത്തെ യാത്രയാക്കാൻ അനുവദിക്കാമോ?
ഡോക്ടർ സമ്മതം മൂളി. എംജിആറിന്റെ പത്നി ജാനകിയും അതിന് സമ്മതിച്ചു. അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ സുഹൃത്തിന്റെ കിടയ്ക്കയ്ക്ക് അരികിലിരുന്ന് ബാലമുരളി പാടി. അത് റെക്കോഡ് ചെയ്ത് നിരന്തരം കേൾപ്പിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പ്രിയ സുഹൃത്തിനോട് വിടപറഞ്ഞു.
പക്ഷേ, ആശുപത്രി മുറിയിൽ റെക്കോഡിന്റെ രൂപത്തിൽ ആ ശബ്ദം തുടർന്നും നിറഞ്ഞുമുഴങ്ങി. പിറ്റേന്ന് കേരളത്തിലായിരുന്നു കച്ചേരി. ട്രെയിൻ ഇറങ്ങിയപ്പോൾ ആവേശത്തോടെ ജനം വരവേൽക്കാൻ ഓടിയെത്തുന്നു. അമ്പരന്നുനിന്ന ബാലമുരളിയോട് അവരാണ് ആ സന്തോഷവാർത്ത പറയുന്നത്.
എംജിആറിന് ബോധംവീണിരിക്കുന്നു. കോമയിൽ, മരണംകാത്തുകിടന്ന സുഹൃത്തിനെ തന്റെ നാദധാരയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഗായകന് അഭിനന്ദനവുമായി ഓടിക്കൂടിയതായിരുന്നു ജനം. ഇതിനുശേഷം പലപ്പോഴും എംജിആർ ബാലമുരളിയെ വിളിച്ചിരുത്തി പാടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി അദ്ദേഹം പിന്നീടും ഏറെക്കാലം ഓടിനടന്നതും അമേരിക്കൻ യാത്രനടത്തുന്നതുമെല്ലാം താൻ കണ്ടുവെന്നും അത് സംഗീതത്തിന്റെ ശക്തിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ബാലമുരളി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇതിനുശേഷം അദ്ദേഹത്തിന്റെ ഗാനങ്ങൾ മൃതസഞ്ജീവനിയാണെന്ന വിശ്വാസം കർണാടക സംഗീത ലോകത്തെ കീഴടക്കുകയും ചെയ്തു. ഇത്തരത്തിൽ സംഗീതത്തിനുള്ള അഭൗമ ശക്തിയിലും ബാലമുരളി ഗൗരവത്തോടെ തന്നെ വിശ്വസിച്ചിരുന്നു. മ്യൂസിക് തെറാപ്പി തന്നെയാണ് തന്റെ ആരോഗ്യ രഹസ്യമെന്നും അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. പാശ്ചാത്യർ ആ വഴിയിൽ ഏറെ മുന്നിലെത്തിയെങ്കിലും നമ്മുടെ നാട്ടിൽ അതൊരു ചികിത്സാ ഉപാധിയായി പ്രചരിക്കാത്തതിൽ ഏറെ ദുഃഖിതനുമായിരുന്നു ആ പ്രതിഭാധനൻ. രാഗമല്ല രോഗം ഭേദപ്പെടുത്തുന്നതെന്നും പാടുന്ന വ്യക്തിയുടെ മനസ്സിന്റെ തീവ്രതയും രാഗം പ്രയോഗിക്കുന്ന രീതിയുമാണ് അതിന്റെ അടിസ്ഥാനമെന്നും ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ബാലമുരളീകൃഷ്ണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍