ദുബായിൽ നിലയുറപ്പിച്ചത് പലർക്കും ഇഷ്ടമായില്ല; കൊച്ചി ഡ്യൂട്ടിഫ്രീയിൽ ശത്രു സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ എത്തിയപ്പോൾ തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; തോന്നുംപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തി; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തെ തകർത്തതും മലയാളികൾ; അറ്റ്ലസ് രാമചന്ദ്രൻ മടങ്ങുന്നത് ആ വില്ലന്മാരെ വെറുതെ വിട്ട്
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: സന്ത്യൻ അന്തികാടിന്റെ സന്ദേശം സിനിമയിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി പാർട്ടിയുടെ താത്വികാചാര്യനായ ശങ്കരാടി ഇങ്ങനെ പറയുന്നു... അന്തർധാരകൾ സജീവമായിരുന്നു. അത് അറിയാതെ പോയി. അതാണ് തോൽവിക്ക് കാരണം.... ഇത് തന്നെയാണ് അറ്റ്ലസ് രാമചന്ദ്രനും പറയാനുള്ളത്. അന്തർധാര സജീവമായിരുന്നു. ഞാൻ മാത്രം അറിഞ്ഞില്ല. അത് മനസ്സിലാക്കാത്ത വീഴ്ച എന്നെ തകർത്തു. ഇനി ഞാൻ തിരിച്ചു വരും. അറ്റ്ലസ് ജ്യൂലറി വീണ്ടും സജീവമാകും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ബാങ്കുകളാണ് എന്നെ ചതിച്ചത്-റിപ്പോർട്ടർ ടിവിയിലെ നികേഷ് കുമാറിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലസ് രാമചന്ദ്രൻ വിവരിച്ചത് ഇങ്ങനെയാണ്. അറ്റ്ലസ് രാമചന്ദ്രൻ അനുവദിച്ച അവസാന അഭിമുഖം.
കേരളത്തിലെ ചില ബിസിനസ് ഭീമന്മാരാണ് അറ്റ്ലസിനെ തകർത്തതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ സൽപേരും സമ്പത്തും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മറുനാടന്റെ ഈ വാർത്തകളെ സാധൂകരിക്കുന്നതായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകൾ. നന്നായി എണീറ്റ് നിന്നിട്ട്.. എന്നിട്ട് പറഞ്ഞാൽ മതിയെന്നാണ് തീരുമാനം-അറ്റ്ലസ് പറയുന്നു. താമസിയാതെ തന്നെ കച്ചവടം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ നിലവിൽ ക്രിമനൽ കേസൊന്നുമില്ല. ചില സിവിൽ കേസുകൾ. അതിനും നിയമപരമായ വഴികൾ കാണും. അതിന് ശേഷം നാട്ടിലുമെത്തും-ഇതായിരുന്നു രാമചന്ദ്രന്റെ പ്രഖ്യാപനം. എന്നാൽ കേസുകൾ അവസാനിക്കും വരെ രാമചന്ദ്രൻ ഉണ്ടായില്ല. അതിന് മുമ്പേ ലോകത്തോട് വിടപറഞ്ഞു. അതുകൊണ്ട് തന്നെ തകർത്തവരുടെ പേര് പൊതു സമൂഹത്തിൽ തുറന്ന് പ്രഖ്യാപിക്കാൻ രാമചന്ദ്രനും ഇല്ല. അങ്ങനെ ചിലർ രക്ഷപ്പെടുന്നു. എല്ലാം അനുഭവിച്ചത് രാമചന്ദ്രൻ മാത്രമാകുന്നു. വിധിയുടെ മറ്റൊരു കള്ളക്കളി.
അന്തർധാരകൾ സജീവമായിരുന്നു. കോമ്പറ്റീറ്റേഴ്സിന്റെ ഇടയിലുണ്ടായിരുന്ന അന്തർധാരകളെ കുറിച്ച് അറിയില്ലായിരുന്നു. യുഎഇയിൽ വന്ന ശേഷം ദുബായിൽ ഷോപ്പിങ് ഫെസ്റ്റിവൽ ഉണ്ടായിരുന്നു. നിങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ എന്തു ചെയ്യും എന്ന ചോദ്യം അവിടെ ഉയർന്നുു. ഞാൻ പറഞ്ഞു എല്ലാ ദിവസവും ഒരു കിലോ സ്വർണം സമ്മാനായി നൽകും എന്ന്. ഒടുവിൽ പത്തു കിലോ സ്വർണ്ണവും സമ്മാനം നൽകും എന്ന് പ്രഖ്യാപിച്ചു. ഉടനെ സാമ്പത്തിക കാര്യ വകുപ്പ് പറഞ്ഞു. പ്രെമോഷൻ കമ്മറ്റിയുടെ ചെയർമാനാരകണമെന്ന്. അവർ ഗോൾഡൺ ജ്യൂലറി ഗ്രൂപ്പുണ്ടാക്കി. ആറു കൊല്ലം അതിന്റെ ചെയർമാനായി. ഗൾഫിലെ സ്വർണ്ണ വ്യാപാരികളുടെ ലീഡർഷിപ്പ് എന്നിലേക്ക് വന്നു. അന്ന് യുഎഇയിൽ സ്വർണ്ണത്തിന് ഒരു ഫിക്സ്ഡ് വിലയുണ്ടായിരുന്നില്ല. ആളും തരവും നോക്കി വില നിശ്ചയിച്ചു. അതെല്ലാം അവസാനിപ്പിച്ചു. എന്റെ കടയിൽ ഇന്നത്തെ സ്വർണ്ണ വില എന്ന ബോർഡ് തൂക്കി. ഇതോടെ ചൂഷണം നിന്നു.
കൊച്ചി വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഗോൾഡ് കടയ്ക്കായി ക്വാട്ട് ചെയ്തത് ഏറ്റവും വലിയ തുക. തൊട്ടുതാഴെയുള്ളത് ചെറിയ തുക വ്യത്യാസത്തിലെ വ്യക്തി. അദ്ദേഹം ഉടൻ ഹൈക്കോടതിയിൽ പോയി. ജഡ്ജ് തള്ളി. ആ കട തുറന്നു. ഇതോടെ അന്തർധാര കൂടുതൽ സജീവമായി. വീണ്ടും വീണ്ടും കട തുറന്നു. ലോകത്ത് അമ്പത് കടയായി. അറ്റ്ലസ് ലിമിറ്റഡ് ഇന്ത്യാ എന്ന കമ്പനി തുടങ്ങി. അതിന്റെ ഷെയർ ബോംബെ ഓഹരി വിപണിയിൽ എത്തി. അങ്ങനെ ഒന്നു കൂടിയായപ്പോൾ അന്തർധാര അതിശക്തമായി. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സ്വർണ്ണ വിൽപ്പനയുടെ 20 ശതമാനം അറ്റ്ലസിന്റെ കൈയിലായിരുന്നു. അറ്റ്ലസ് ഇല്ലാതെയായാൽ അതെല്ലാം മറ്റുള്ളവർക്ക് പങ്കിട്ടെടുക്കാം. അതാണ്. അങ്ങനെയാണ് എല്ലാം സംഭവിച്ചത്-ആ അന്തർധാരയെ കുറിച്ച് രാമചന്ദ്രൻ വിശദീകരിച്ചത് ഇങ്ങനെയാണ്.
യുഎഇയിൽ ബാങ്കിൽ നിന്ന് വായ്പയായി കിട്ടുന്നത് സ്വർണ്ണമാണ്. ആ സ്വർണം വിറ്റുകിട്ടുന്ന തുകയിൽ നിന്ന് തിരിച്ചടയ്ക്കും. ഒരു വായ്പയുടെ തിരിച്ചടവ് ഒരു ദിവസത്തേക്ക് മുടങ്ങി. ആ സമയം അവർക്ക് നൽകിയ ബ്ലാക്ക് ചെക്കിൽ അവർ നൽകിയ എല്ലാ ലോൺ തുകയും ചേർത്തെഴുതി. ഇതോടെ എല്ലാ അർത്ഥത്തിലും തളർന്നു. നേരേ നോക്കി നടന്നാൽ പോരാ.... ചുറ്റും നോക്കണം. അത് ചെയ്തില്ലെന്നത് തെറ്റാണ്. ചെക്ക് മടങ്ങിയാൽ ഉടനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകും. പ്രിമിനൽ കോടതിയിൽ കൊണ്ടു പോകും. രണ്ടു മാസം അവിടെ. അതിന് ശേഷം അപ്പീൽ കേസ്. അങ്ങനെ അകത്തു കിടുന്നു-ഇതാണ് സംഭവിച്ചതെന്ന് രാമചന്ദ്രൻ പറയുന്നു. പിന്നീട് ഗൾഫിലെ നിയമം പോലും മാറി എന്നതാണ് മറ്റൊരു വസ്തുത.
ഇപ്പോൾ യുഎഇിലും നിയമം മാറി. ചെക്ക് മുടങ്ങിയാൽ അത് ക്രിമിനൽ കുറ്റമല്ല. കസ്റ്റമറുമായി ചർച്ച ചെയ്ത് ബാങ്ക് ഒത്തുതീർപ്പിലെത്തണം. നാട്ടിലും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തു. ജാമ്യ വസ്തുവും നൽകി. അപകടം വന്നപ്പോൾ ആ വസ്തുവിന്റെ മുമ്പിൽ ബോർഡ് വച്ചു. ഇതോടെ വില കുറഞ്ഞു. ചിലത് വിറ്റു. ചിലത് ആ ബാങ്ക് സ്വന്തമാക്കി. ഇതെല്ലാം വലിയ നഷ്ടം. ആ ബാങ്ക് എന്റെ അടുത്ത് വന്നില്ല. പൊലീസിന്റെ അടുത്ത് കേസ് കൊടുത്തു. എന്നെ നശിപ്പിച്ചത് ബാങ്കാണ്. അവരുടെ ഉദ്ദേശം വേറെയാണ്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നല്ല കണ്ണായ സ്ഥലങ്ങളുണ്ട്. ഇതെല്ലാം നഷ്ടമായി-അറ്റ്ലസ് വിശദീകരിച്ചിരുന്നു.
വ്യക്തിജീവിതം വളരെ ഹാപ്പി.... കൂടുതൽ സമയം ഭാര്യായോടൊപ്പം... സന്തോഷകരമാണ് ഇപ്പോഴും ജീവിതം. കൂടുതൽ സമയം പുസ്തകം വായിക്കുക. ചാനൽ തുറക്കുമ്പോൾ എന്തൊക്കെയാണ് കാണുന്നത്. തിരിച്ചു വരും. എന്റെ ഒരു കുട്ടിയാണ് അറ്റ്ലസ്.... അതിനെ സംരക്ഷിക്കുക എന്നത് കടമ... ധനാഢ്യനാകുക എന്ന മോഹമില്ല. കടം മടക്കി കൊടുക്കുക. സ്ഥാപനത്തെ തിരികെ കൊണ്ടു വരിക. അറ്റ്ലസിനെ നന്നായി നിർത്തുക. ആ ബ്രാൻഡ് തന്നെയാണ് ജീവിതം. അറ്റ്ലസ് ഇല്ലാതെ ജീവിതം ആലോചിക്കാനും പറ്റില്ല-തിരിച്ചുരുമെന്ന് അറ്റ്ലസ് വിശദീകരിച്ചത് കേട്ട് മലയാളിയും ആ മടങ്ങി വരവിനായി പ്രാർത്ഥിച്ചു. ഇതാണ് അപ്രതീക്ഷിത മരണത്തോടെ അവസാനിക്കുന്നത്.
ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രന്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന രാമചന്ദ്രന്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല രീതിയിൽ പൊയ്ക്കോണ്ടിരുന്ന സ്ഥാപനത്തിന്റെ തകർച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു. 3.40 കോടി ദിർഹമിന്റെ രണ്ട് ചെക്കുകൾ മടങ്ങിയ കേസിൽ മൂന്ന് വർഷത്തേക്കാണ് ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ഓഗസ്റ്റ് മുതൽ അറ്റ്ലസ് രാമചന്ദ്രൻ ദുബായിലെ ജയിലിൽ കഴിഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരിന്റേയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടർന്ന് 20 ബാങ്കുകൾ ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ബാങ്കുകൾ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലിൽ നിന്ന് മോചിതനായാൽ യുഎഇ വിടാതെ കടബാധ്യത തീർക്കാൻ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തിൽ അറിയിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.
2018ലാണ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. രാമചന്ദ്രന്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു രാമചന്ദ്രൻ.
രണ്ടു മാസം മുമ്പാണ് രാമചന്ദ്രൻ തന്റെ എൻപതാം പിറന്നാൾ ആഘോഷിച്ചത്. ആ വേദിയിൽ വച്ചാണ് എതിരാളികൾ ഇല്ലാതാക്കിയിടത്തു നിന്നും തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും താൻ ചെയ്തിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർത്തെടുത്തു. വിയർപ്പൊഴുക്കിയുള്ള അധ്വാനത്തിലൂടെ പണിതുയർത്തിയ യുഎയിലുള്ള 19 ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കൊടുക്കാനുള്ള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രൻ ഉയർത്തി.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഗോൾഡ് പ്രമോഷൻ കൗൺസിൽ ചെയർമാൻ, ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് സെക്രട്ടറി തുടങ്ങി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ അറ്റ്ലസ് ജൂവലറി സ്ഥാപിക്കുന്നതിനുള്ള കരാറും രാമചന്ദ്രന് ലഭിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലെ ശത്രുക്കൾ അറ്റ്ലസിന് കൂടിയത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്