ഗോദ്രാ കലാപത്തിൽ വാജ്പേയിയുടെ കോപമടക്കിയ തന്ത്രശാലി; 2014ൽ അദ്വാനിയുടെ മോഹത്തെ വെട്ടിയത് ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാൻ; സുഷമയുടെ സൗമ്യതയെ വെട്ടി മോദിയുടെ ഹിന്ദുത്വത്തെ നേതാവാക്കിയതിന് പിന്നിലെ ചാലക ശക്തി; നോട്ട് നിരോധനത്തിലൂടെ യുപിയിൽ പാർട്ടിക്ക് നൽകിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷം; സാമ്പത്തിക അച്ചടക്കത്തിലൂടെ സുഹൃത്തിനെ രണ്ടാം വട്ടവും പ്രധാനമന്ത്രിയാക്കി; മോദിക്ക് നഷ്ടമാകുന്നത് വലംകൈയെ; അരുൺ ജെയ്റ്റ്ലി പരിവാറുകാരുടെ ബൗദ്ധിക മുഖം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മോദിയെ വികസന നായകനാക്കിയ പ്രചരണ തന്ത്രമൊരുക്കിയ ആർഎസ്എസ് സൈദ്ധാന്തികനായിരുന്നു അരുൺ ജെയ്റ്റ്ലി. ഇന്ത്യ പിടിക്കാൻ പറ്റിയത് മോദിയുടെ കാർക്കശ്യമാണെന്ന് തിരിച്ചറിഞ്ഞ നേതാവ്. പ്രമോദ് മഹാജന്റെ മരണത്തോടെ ബിജെപിയുടെ കോർ ടീമിൽ തന്ത്രങ്ങൾ ഒരുക്കുന്ന ചുമതല ജെയ്റ്റിലിയുടേതായി. ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ ഇന്ത്യയിൽ അധികാരത്തിലെത്തിച്ചതിന് പിന്നിലെ കൂർമ്മ ബുദ്ധി ജെയ്റ്റിലിയുടേതായിരുന്നു. തീവ്ര ഹിന്ദുത്വ മുഖം ജെയ്റ്റ്ലിക്കില്ലായിരുന്നു. സാമ്പത്തിക വിദഗ്ധനും അഭിഭാഷകരിൽ മിടുക്കനുമായ ജെയ്റ്റ്ലി കരുതലോടെ കാര്യങ്ങൾ നീക്കി. അങ്ങനെ എബി വാജ്പേയിക്ക് ശേഷം പ്രധാനമന്ത്രിയായി മോദി എത്തി. മോദിക്ക് രണ്ടാം ഭരണം ഒരുക്കുന്നതിലും ഉത്തർപ്രദേശിൽ വീണ്ടും പരിവാർ ഭരണം എത്തിക്കുന്നതിനും കാരണമായത് ജെയ്റ്റ്ലിയുടെ ചടുലമായ സർജിക്കൽ സ്ട്രൈക്കുകളായിരുന്നു. നോട്ട് നിരോധനമെന്ന സർജിക്കൽ സ്ട്രൈക്കാണ് എസ് പിയുടേയും ബി എസ് പിയുടേയും നടുവൊടിച്ചത്. അങ്ങനെ യുപി ഭരണം യോഗി ആദിത്യനാഥിന് സ്വന്തമായി. കരുത്തനായ ഭരണാധികാരിയായി മോദിയെ അവതരിപ്പിച്ചതും നോട്ട് നിരോധനമാണ്. അങ്ങനെ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. അപ്പോഴേക്കും രോഗം തളർത്തിയ ജെയ്റ്റ്ലി വിശ്രമ ജീവിതത്തിലേക്ക് കടന്നു.
മോദിയുമായുള്ള അടുത്ത സൗഹൃദമായിരുന്നു പ്രധാന വഴിത്തിരിവ്. സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിലും നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലും അധികാരം സ്ഥാപിക്കാൻ അത് ജെയ്റ്റ്ലിയെ സഹായിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പല നിർണായക പരീക്ഷണങ്ങൾക്കും ചുക്കാൻ പിടിച്ചത് ജെയ്റ്റ്ലിയായിരുന്നു. 2008ൽ കർണാടകത്തിൽ ബിജെപിയെ വിജയിപ്പിക്കുകവഴി ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനമില്ലെന്ന വിമർശകരുടെ നാവടപ്പിക്കാൻ അദ്ദേഹത്തിനായി. ഗുജറാത്തിൽ മൂന്ന് തിരഞ്ഞെടുപ്പ് വിജയങ്ങൾ മോദിക്ക് സമ്മാനിക്കാൻ പ്രധാന പങ്കുവഹിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സമയത്ത് രാഷ്ട്രീയ എതിരാളികളെ കൗശലപൂർവം സമീപിക്കുന്നതിനും ഉപരിസഭയിൽ ബില്ലുകൾ പാസാക്കാൻ സർക്കാരിനെ സഹായിക്കാനും അരുൺ ജെയ്റ്റ്ലി തയ്യാറായിരുന്നു. പാർട്ടികൾക്കതീതമായി സൗഹൃദം സ്ഥാപിക്കാനുള്ള അസാമാന്യ കഴിവുള്ള മികച്ചൊരു രാഷ്ട്രീയക്കാരനായിരുന്നു ജെയ്റ്റ്ലി. ഇതിനൊപ്പം രാഷ്ട്രീയ തന്ത്രങ്ങളിലും അഗ്രഗണ്യൻ. ബിജെപിയെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയാക്കി മാറ്റിയതിൽ ജെയ്റ്റിലിയുടെ പങ്ക് ഏറെ വലുതാണ്.
മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് എൽകെ അദ്വാനിയെന്ന രാഷ്ട്രീയ ഗുരുവായിരുന്നു. എന്നാൽ ഗോദ്ര കലാപത്തോടെ മോദിയോട് വാജ്പേയിക്ക് താൽപ്പര്യം കുറഞ്ഞു. മോദിയേ മാറ്റിയേ മതിയാകൂവെന്ന് വാജ്പേയ് കടുംപിടിത്തത്തിലായി. അദ്വാനിക്കും വാജ്പേയിയുടെ കോപത്തെ അടക്കാനായില്ല. ഈ സമയം ഗോദ്ര കലാപത്തിന് പിന്നിലെ പ്രധാന പ്രശ്നക്കാരൻ പ്രവീൺ തൊഗാഡിയയാണെന്ന് പറഞ്ഞ് വാജ്പേയിയെ മനസ്സിലാക്കിയത് ജെയ്റ്റ്ലിയായിരുന്നു. മന്ത്രിസഭയിൽ അതിനിർണ്ണായക പദവിയിലുണ്ടായിരുന്ന ജെയ്റ്റ്ലിയും വാജ്പേയിയെ പോലെ തീവ്ര ഹിന്ദുത്വ മുഖമായിരുന്നില്ല. സൗമ്യനായ ജെയ്റ്റ്ലി കാര്യങ്ങൾ പറഞ്ഞപ്പോൾ വാജ്പേയിക്ക് എല്ലാം മനസ്സിലായി. അങ്ങനെയാണ് ഗുജറാത്ത് സർക്കാരിനെ പിരിച്ചുവിടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വാജ്പേയ് എത്തിയത്. ആർ എസ് എസിന്റെ മനസ്സ് മനസ്സിലാക്കിയാണ് മോദിയെ അന്ന് ജെയ്റ്റ്ലി രക്ഷിച്ചത്. ഇതോടെ ബിജെപിയിലെ വിശ്വസ്ത സഹയാത്രികനായി ജെയ്റ്റ്ലി മാറി. ഗുജറാത്ത് മോഡലിനെ രാജ്യ വ്യാപകമായി ചർച്ചയാക്കിയതും മോദിയിലെ നേതാവിനെ ജെയ്റ്റ്ലി തിരിച്ചറിഞ്ഞതിന്റെ ഫലമാണ്. ബിജെപിയുടെ ബൗദ്ധിക മുഖമാണ് മൂന്ന് പതിറ്റാണ്ടായി ജെയ്റ്റ്ലി. ഇത് തന്നെയാണ് മോദിയേയും പ്രധാനമന്ത്രിയാക്കിയത്.
ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി വാജ്പേജ് തെരഞ്ഞെടുപ്പിൽ വീണ്ടും എത്തി. എന്നാൽ പരാജയമായിരുന്നു ഫലം. ഇതോടെ ക്രിക്കറ്റിലും കോടതിയിലും ജെയ്റ്റ്ലി സജീവമായി. അടുത്ത തവണ എൽകെ അദ്വാനിയെ ഉയർത്തിക്കാട്ടി ബിജെപി മത്സരത്തിനെത്തി. രണ്ടാം യുപിഎ സർക്കാരിലെ അഴിമതികൾ എൻ ഡി എയ്ക്ക് ജയമുറപ്പാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. അദ്വാനിയും പ്രധാനമന്ത്രിയാകാമെന്ന് പ്രതീക്ഷിച്ചു. സഖ്യകക്ഷികളെ ചേർത്ത് നിർത്തി. എന്നാൽ അദ്വാനിയെ മുന്നിൽ നിർത്തിയാൽ വീണ്ടുമൊരു സഖ്യകക്ഷി സർക്കാരിന് മാത്രമേ സാധ്യതയുള്ളൂവെന്ന് ജെയ്റ്റ്ലിയെ പോലുള്ളവർ തിരിച്ചറിഞ്ഞു. ഇതിന്റെ പ്രതിഫലനമായിരുന്നു ബിജെപിയിലെ ദേശീയ നേതാവായി മോദി മാറിയതും. മോദിക്ക് ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനാകുമെന്നും ഉത്തരേന്ത്യ തൂത്തുവാരുമെന്നും ജെയ്റ്റ്ലി കണക്ക് കൂട്ടി. ഇത് ആർ എസ് എസിനേയും കണക്കുകളിലൂടെ ബോധ്യപ്പെടുത്തി. ഇതോടെ അദ്വാനിയെ വെട്ടി മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. പിണക്കം നടിച്ച സുഷമാ സ്വാരാജിന്റെ എതിർപ്പുകളും പരിവാറുകാർ കണ്ടില്ലെന്ന് നടിച്ചത് ജെയ്റ്റ്ലിയുടെ കൂടെ വിജയമായിരുന്നു.
ഇന്ത്യയിലെ മറ്റനേകം രാഷ്ട്രീയ നേതാക്കളെ പോലെ അടിയന്തിരാവസ്ഥയാണ് അരുൺ ജെയ്റ്റ്ലിയെന്ന രാഷ്ട്രീയ പ്രവർത്തകനും അടിത്തറ പാകിയത്. 1975 ജൂൺ 25ന് ഡൽഹി നരെയ്ന വിഹാറിലെ വീട്ടിലെത്തിയ പൊലീസുകാരനിൽ നിന്നാണ് ജെയ്റ്റ്ലിയുടെ അടിയന്തിരാവസ്ഥാ ഓർമ്മകൾ ആരംഭിക്കുന്നത്. അക്കാലത്ത് എബിവിപിയുടെ യൂത്ത് കമ്മിറ്റി കൺവീനറും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായിരുന്നു ജെയ്റ്റ്ലി. പൊലീസുകാരൻ മുറ്റത്തുനിന്ന് അച്ഛനുമായി സംസാരിക്കുന്നതുകണ്ട അദ്ദേഹം അപകടം മണത്തു. പിന്നിലെ ഗേറ്റ് വഴി അതിവേഗം രക്ഷപെട്ടു. എന്നാൽ പിറ്റേന്നുതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥി പ്രതിഷേധം നടന്നു. മുന്നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് ജെയ്റ്റ്ലി പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെ വിദ്യാർത്ഥിയായിരിക്കെ പരിവാർ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്റ്റ്ലി തൊട്ടതെല്ലാം പൊന്നാക്കി. അഭിഭാഷകനായും തിളങ്ങി.
ജനതാ പാർട്ടി രൂപീകൃതമായ 1977 ജനുവരിയിലാണ് ജെയ്റ്റ്ലി ജയിൽ മോചിതനാകുന്നത്. പുറത്തിറങ്ങിയ ഉടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കപ്പെട്ടു. വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച ജെയ്റ്റ്ലി അക്കാലത്തെ പ്രമുഖ രാഷ്ടീയ നേതാക്കളുമായെല്ലാം സംവദിച്ചു. ലാലു പ്രസാദ് യാദവ്, ശരത് യാദവ്, നിതീഷ് കുമാർ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പ്രകാശ് സിങ് ബാദൽ, ആചാര്യ കൃപലാനി, ജോർജ് ഫെർണാണ്ടസ്, എൽ കെ അദ്വാനി, അടൽബിഹാരി വാജ്പേയി എന്നിവരുമായൊക്കെ അദ്ദേഹം അക്കാലത്തെ രാഷ്ട്രീയം സംസാരിച്ചു. വ്യക്തിബന്ധങ്ങൾ സമ്പാദിച്ചു. അങ്ങനെ പരിവാറിന്റെ രാഷ്ട്രീയ മുഖമായി. കോൺഗ്രസ് പാർട്ടി പരാജയം രുചിച്ച പൊതുതെരഞ്ഞെടുപ്പിന് ശേഷം ജെയ്റ്റ്ലിയുടെ രാഷ്ട്രീയ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. ലോക് താന്ത്രിക് യുവമോർച്ചയുടെ കൺവീനർ എന്ന നിലയിൽ നിന്നും എബിവിപി ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായും സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറിയുമായൊക്കെ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1980ൽ ലഭിച്ച യുവഘടകത്തിന്റെ പ്രസിഡന്റ് സ്ഥാനമാണ് ബിജെപിയിലെ ആദ്യ ചുമതല. 1999ൽ വാജ്പേയി സർക്കാരിന്റെ വാർത്താവിതരണ വകുപ്പിൽ ആദ്യമായി സഹമന്ത്രി സ്ഥാനത്തെത്തി.
മോദി സർക്കാരിലെ ധനമന്ത്രി സ്ഥാനം വരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു ജെയ്റ്റ്ലി. ബിജെപിയുടെ ബൗദ്ധിക മുഖമായിരുന്നു അരുൺ ജെയ്റ്റ്ലി. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിച്ചിരുന്നു. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുൺ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്. ഇന്ത്യൻ സാമ്പത്തികരംഗത്തെ മാറ്റിമറിച്ച രണ്ട് നിർണായക തീരുമാനങ്ങൾ നടപ്പിലായത് ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് ജിഎസ്ടിയും നോട്ടുനിരോധനവും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, ധനകാര്യ -പ്രതിരോധ മന്ത്രാലയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രി എന്നീ വിശേഷണങ്ങൾ കൂടിയുള്ള ജെയ്റ്റ്ലി കടുത്ത ക്രിക്കറ്റ് ആരാധകൻ കൂടിയായിരുന്നു.
1973ൽ ജയപ്രകാശ് നാരായണനും രാജ് നരെയ്നും തുടങ്ങിവെച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു അരുൺ ജെയ്റ്റ്ലി. നേതൃപാടവം കൊണ്ട് ശ്രദ്ധേയനായ ജെയ്റ്റ്ലി 20-ാം വയസ്സിൽ ജനസംഘം പ്രവർത്തക സമിതിയിൽ അംഗമായി. 1991ൽ ബിജെപി നിർവാഹക സമിതിയിലെത്തിയ ജെയ്റ്റ്ലി എട്ടുവർഷത്തിനു ശേഷം 1999ൽ പാർട്ടി വക്താവായി. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വാർത്താ വിനിമയ വകുപ്പ് മന്ത്രിയായി. രാംജഠ് മലാനി മന്ത്രിസഭയിൽനിന്ന് രാജിവെച്ചതോടെ നിയമ-നീതി, കമ്പനി കാര്യവകുപ്പുകളുടെ ചുമതലയും വഹിച്ചു. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വി പി സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1989ൽ അഡീഷണൽ സോളിസിറ്റർ ജനറലായ ജെയ്റ്റ്ലി 1990 ൽ സോളിസിറ്റർ ജനറലുമായി. സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷക ജീവിതത്തിന് മുമ്പ് വിവിധ ഹൈക്കോടതികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996ൽ ജെയ്ൻ ഹവാല കേസിൽ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മാധവ് റാവു സിന്ധ്യക്കു വേണ്ടി ജെയ്റ്റ്ലിയാണ് ഹാജരായത്.
അഭിഭാഷനായിരുന്ന മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജെയ്റ്റ്ലിയുടെയും മകനായി 1952 ഡിസംബർ 28ന് ഡൽഹിയിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽനിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ജെയ്റ്റ്ലി 1977ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നാണ് നിയമബിരുദം നേടിയത്. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായിട്ടുണ്ട്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്