ദാരിദ്ര്യത്തിൽ വിശപ്പടക്കാൻ എത്തിയത് പഴനി മലയിൽ; ജീവിത ദുഃഖങ്ങൾക്കിടിയിലെ ഭജന പാടി എത്തിയത് ചൈന്നൈയിലെ സംഗീത ലോകത്ത്; ദേവരാജൻ മാസ്റ്റർ ഗുരുവായപ്പോൾ ആർ കെ ശേഖർ സുഹൃത്തുമായി; കൂട്ടുകാരന്റെ മരണത്തോടെ കൊച്ചു റഹ്മാന്റെ കൈ നെഞ്ചോട് ചേർത്തുകൊണ്ടു പോയത് റിക്കോർഡിങ് സ്റ്റുഡിയോയിലേക്ക്; ടേപ്പ് റിക്കോർഡർ ഓപ്പറേറ്ററിൽ നിന്ന് കീ ബോർഡ് വായിപ്പിച്ച് ഓസ്കാർ ജേതാവിന്റെ ആദ്യ ഗുരുവായി; യാത്രയാകുന്നത് യേശുദാസിനും എആർ റഹ്മാനും വഴി തെളിച്ച സംഗീത സംവിധായകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാള സംഗീതത്തിലെ മാസ്റ്ററായിരുന്നു എംകെ അർജുനൻ. നിത്യഹരിത ഗാനങ്ങളുടെ രാജശിൽപി. തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത കുലപതി. ഈ വിശേഷണങ്ങൾക്കുപരി ലോക സംഗീതത്തിന് അർജുനൻ മാസ്റ്റർ നൽകിയ സംഭാവനയാണ് സാക്ഷാൽ എആർ റഹ്മാൻ. തന്റെ വഴി സംഗീതമാണെന്ന് റഹ്മാന് കാട്ടിക്കൊടുത്ത ആദ്യ ഗുരു. റഹ്മാന്റെ അച്ഛനുമായുണ്ടായിരുന്ന അടുത്ത സൗഹൃദമാണ് ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡുയോയിലേക്ക് ഈ കൊച്ചു മിടുക്കന്റെ കൈപിടിച്ച് അർജുനൻ മാസ്റ്ററെ എത്തിച്ചത്. അങ്ങനെ അർജുനൻ മാസ്റ്റർക്ക് ടേപ്പി റിക്കോർഡർ ഓപ്പറേറ്റ് ചെയ്ത് തുടങ്ങിയ ആർ കെ ശേഖറിന്റെ മകൻ ലോക സംഗീതത്തിന്റെ നെറുകെയിലേക്ക് നടന്നു കയറി. അപ്പോഴും ഈ ഗുരുനാഥനെ റഹ്മാൻ മറന്നില്ല.
പക്ഷേ കൊറോണക്കാലത്ത് ഈ ഗുരുനാഥൻ മരണത്തിന് കീഴടങ്ങുമ്പോൾ അന്ത്യാജ്ഞലി അർപ്പിക്കാൻ പോലും ഈ ശിഷ്യർക്ക് എത്താനാകില്ല. അങ്ങനെ മലയാളിക്ക് നൊമ്പരങ്ങൾ നൽകിയ വിഷാദ ഗാനങ്ങളുടെ ശിൽപി യാത്രയാവുകയാണ്. ശിഷ്യന്മാർക്കും ആരാധകർക്കും സംഗീത സാന്ദ്രമായ ഓർമ്മയാകും ആയിരത്തിലേറെ പാട്ടുകൾക്ക് ഈണം നൽകിയ ഈ പ്രതിഭ ഇനി. അംഗീകാരങ്ങൾ നൽകേണ്ടവർ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചപ്പോഴും ചിരിച്ച് മുഖവുമായി നടന്ന ആ മനുഷ്യൻ ഇനി ഓർമ്മ മാത്രം. റഹ്മാനെ പോലുള്ള ശിഷ്യന്മാരിലൂടെ ആ സംഗീതം ഇനിയും ഉയർന്നു കേൾക്കും.
സുഹൃത്തായ ആർകെ ശേഖറിന്റെ മകൻ ദിലീപ് എന്ന സംഗീത പ്രതിഭ പിന്നീട് എആർ റഹ്മാനായതിലും അർജുനൻ മാസ്റ്ററുടെ പങ്ക് ചെറുതല്ല. 1968 ലെ കറുത്ത പൗർണമി എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതൽ ഇങ്ങോട്ടുള്ള ഗാന മാധുര്യങ്ങളൊക്കെയും മലയാളികളുടെ മനസ് നിറച്ചു. പി ഭാസ്ക്കരൻ, വയലാർ, ഒ എൻ വി, ശ്രീകുമാരൻ തമ്പി, തിക്കുറുശ്ശി, മുല്ലനേഴി, പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാർ, പാപ്പനംകോട് ലക്ഷ്മൺ തുടങ്ങിയ പ്രതിഭകളുടെ വരികളെ അനുപമ ഗാനസൃഷ്ടികളാക്കി മാഷ് മലയാളിക്ക് സമ്മാനിച്ചു. ശേഖറിന്റെ മരണത്തോടെ ആ കുടുംബവും കഷ്ടതയിലേക്ക് നീങ്ങി. ഇത് തിരിച്ചറിഞ്ഞാണ് റഹ്മാന്റെ മകനെ മാഷ് കൂടെ കൂട്ടിയത്.
റഹ്മാനെ കുറിച്ച് അർജുനൻ മാസ്റ്റർ മുമ്പ് പറഞ്ഞത്
റഹ്മാനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ അച്ഛൻ ശേഖർ വഴിയാണ്. 1968ൽ സിനിമയിൽ വന്നപ്പോഴാണ് ശേഖറിനെ പരിചയപ്പെട്ടത്. അക്കാലത്ത് കംപോസ് ചെയ്യാൻ ശേഖറിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ഈ കുട്ടിയെ (എ.ആർ. റഹ്മാൻ) കാണും. കംപോസിങ് നടക്കുമ്പോൾ അവിടെ വന്നിരിക്കും. പഠിത്തം കഴിഞ്ഞു വന്നാൽ പിന്നെ കീബോർഡിന്റെ മുകളിൽ കിടന്നാണ് 'ഓട്ടം'. കൈ വെറുതെ വച്ചങ്ങനെ ഓടിക്കും. പിന്നീട്, അദ്ദേഹം പിയാനോ പഠിക്കാൻ പോയി. കംപോസിങ് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു മാറിയാലും റഹ്മാൻ അവിടെ ഇരുന്ന് ഇതെല്ലാം വായിച്ചു കൊണ്ടേയിരിക്കും. റഹ്മാന്റെ അച്ഛന്റെ മരണ ശേഷം ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു-ഇയാളെ ഒന്ന് എവിടെയെങ്കിലും സ്റ്റുഡിയോയിൽ കൊണ്ടുപോയി പഠിപ്പിക്കണം.
1981ൽ 'അടിമച്ചങ്ങല' എന്ന ചിത്രത്തിൽ ആദ്യമായി വായിപ്പിച്ചു. അതേതുടർന്ന് എന്റെ എല്ലാ സിനിമകൾക്കും വായിക്കാൻ തുടങ്ങി. പിന്നീട് പലരും റഹ്മാനെ വിളിക്കുകയും വായിക്കാൻ പോകുകയും ചെയ്തു. ഇയാൾ അക്കാലത്ത് ജിംഗിൾസ് ചെയ്യും. അങ്ങനെയിരിക്കെ ഒരിക്കൽ ഇയാൾ ചെയ്ത ജിംഗിൾസ് മണിരത്നം കേട്ടു. അങ്ങനെയാണ് 'റോജ'യിലേക്ക് ക്ഷണിക്കുന്നത്. റഹ്മാനെ സംബന്ധിച്ചിടത്തോളം 'റോജ'യ്ക്കു ലഭിച്ച നേട്ടങ്ങൾ വരാനിരിക്കുന്ന അവാർഡുകളുടെ തുടക്കം മാത്രമായിരുന്നു. അതിപ്പോൾ ഓസ്കർ പുരസ്കാരം വരെ എത്തിയിരിക്കുന്നു. അതിനു കാരണം റഹ്മാന്റെ പ്രയത്നം തന്നെയാണ്. എല്ലാവരും പാട്ടു ചെയ്യുന്നതു പോലെ രണ്ടാഴ്ച കൊണ്ടോ, മൂന്നാഴ്ച കൊണ്ടോ, ഒരുമാസം കൊണ്ടോ ചെയ്തു തീർക്കാറില്ല. വർഷങ്ങളെടുക്കും. ഒരു പാട്ടെടുത്താൽ അയാൾക്കു തൃപ്തി വരുന്നതു വരെ ചെയ്യും. ഇൻസ്ട്രുമെന്റിൽ ചെയ്യുന്ന സൗണ്ട്സ് പ്രത്യേകമാണ്. ആ പ്രത്യേകത തന്നെയാണ് അയാളുടെ വിജയവും.
കെജെ യേശുദാസിന്റെ വീട്ടിന് അടുത്തായിരുന്നു അർജുനൻ മാസ്റ്ററുടെ വീട്. യേശുദാസിന് വേണ്ടി ആദ്യമായി പാട്ടിന് ഈണം നൽകിയതും അത് റിക്കോർഡ് ചെയ്തതും അർജുനൻ മാസ്റ്ററായിരുന്നു. യുവജനോത്സവത്തിൽ വിജയിയായ കൊച്ചു യേശുദാസിന് നാട്ടുകാർ സ്വീകരണം നൽകി. അന്ന് പൊൻകുന്നം ദാമോദരന്റെ പാട്ട് യേശുദാസിന് വേണ്ടി ഈണം ചെയ്യിക്കാൻ നാട്ടുകാർ തീരുമാനിച്ചു. അത് അവർ ഏൽപ്പിച്ചത് യേശുദാസിന്റെ അയൽവാസി കൂടിയായ അർജുനൻ എന്ന മിടുമിടുക്കനെ ആയിരുന്നു. ഈ പാട്ട് റിക്കോർഡ് ചെയ്യുകയും ചെയ്തു. അങ്ങനെ റഹ്മാനെ കൈപിടിച്ച് സിനിമാ ലോകത്ത് എത്തിച്ച അർജുനൻ മാസ്റ്റർ യേശുദാസിന്റെ സംഗീത വഴിയുടെ തുടക്കത്തിലും വഴി കാട്ടിയുടെ റോളിലെത്തി.
പകരംവയ്ക്കാനാവാത്ത സംഗീത സപര്യയായാണ് ഇന്ന് വിടവാങ്ങുന്നത്. 22-ാം വയസിൽ തുടങ്ങിയ മാഷിന്റെ സംഗീത മാധുര്യം ഇന്നും മലയാളിയുടെ കാതുകളിൽ മുഴങ്ങുകയാണ്. 1946 മാർച്ച് ഒന്നാം തീയതി ഫോർട്ടുകൊച്ചിയിൽ ചിരട്ടപ്പാലത്തുകൊച്ചു കുഞ്ഞിന്റെയും പാർവതിയുടെയും മകനായി ജനിച്ച അർജുനൻ മാഷ് നാടകഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്. തുടക്ക കാലത്ത് സിനിമ ലോകത്തു നിന്നും നേരിടേണ്ടി വന്ന ചില തിരിച്ചടികളെ പുഞ്ചിരിയോടെ നേരിട്ടു. 16 തവണ മികച്ച നാടക സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുള്ള സംഗീത കുലപതി. ദാരിദ്രമാണ് അർജുനൻ മാസ്റ്ററെ സംഗീത സംവിധായകനാക്കിയത്. പഴനിമലയുടെ സംഭാവന.
പഴനിയിലെ ആശ്രമത്തിൽ മാഷെ എത്തിച്ചത് ബാല്യത്തിൽ നേരിട്ട കടുത്ത ദാരിദ്ര്യമായിരുന്നു. ആശ്രമത്തിൽ ഭജനകൾ പാടി തന്റെ സ്വരസ്ഥാനങ്ങൾ ഉറപ്പിച്ചു. പിന്നീട് ആശ്രമത്തിലെ സ്വാമി അർജുനൻ മാസ്റ്ററെ സംഗീതം പഠിപ്പിച്ചു. പതിയെ ചെന്നൈയിൽ എത്തി. പിന്നീട് ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റും. കെപിഎസിയിലൂടെ പാട്ടുകളുടെ വഴിയേ എത്തി. അക്കാലത്തെ സംഗീത മഹാരഥന്മാർക്കൊപ്പമാണ് കേവലം ഹാർമോണിസ്റ്റ് എന്നൊരിക്കൽ അവഗണിക്കപ്പെട്ടിരുന്ന എംകെ അർജുനന് സ്ഥാനം ലഭിച്ചത്. ആ യാത്രയിൽ ദേവരാജൻ മാസ്റ്ററുടെ ആശിർവാദവും ആർകെ ശേഖറുടെ സംരക്ഷണവും താങ്ങും തണലുമായി. പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയില്ല.
ഫോർട്ട് കൊച്ചിയിലെ താമരപ്പറമ്പ് സ്കൂളിലാണ് അർജുനൻ മാസ്റ്റർ പഠിച്ചത്. ഒന്നിൽനിന്ന് രണ്ടിലേക്ക് ജയിച്ചു. പല കാരണങ്ങൾകൊണ്ട് പഠിത്തംനിർത്തേണ്ടി വന്നു. പിന്നീട് മാഷും ജ്യേഷ്ഠനും പോവുന്നത് പഴനി ജീവകാരുണ്യാനന്ദാശ്രമത്തിലാണ്. ആറേഴുവർഷം അവിടെയുണ്ടായിരുന്നു. മാഷെ വളർത്തിയ നാടാണ് പഴനിയും ഈ ആശ്രമവും. അവിടെനിന്നാണ് പഠിത്തവും സംഗീതവും എല്ലാം. പഴനിയിൽനിന്ന് മടങ്ങി നാട്ടിൽ വന്നശേഷം പലരും വിളിച്ച് കച്ചേരി നടത്തിച്ചു. പക്ഷേ, ഹാർമോണിയം വായിക്കാൻ തുടങ്ങിയതിനുശേഷമാണ് മാഷിന് കുറെശ്ശെ പരിപാടി കിട്ടാൻ തുടങ്ങിയത്. അത് സംഗീത ലോകത്തേക്ക് പുതിയ വഴിയുമൊരുക്കി.
ഒരു ഇടവേളയ്ക്കു ശേഷം സംവിധായകൻ ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളിൽ വീരം' എന്ന ചിത്രത്തിലൂടെയാ മാസ്റ്റർ വീണ്ടും സജീവമായത്. ജയരാജിന്റെ തന്നെ ചിത്രമായ ഭായനകത്തിലും മാഷ് ആയിരുന്നു സംഗീതം. ആയിരത്തിയഞ്ഞൂറിലേറെ സിനിമഗാനങ്ങൾ അസംഖ്യം നാടക ഗാനങ്ങൾ, അതിലേറെയും കാലാതിവർത്തിയായ ഹിറ്റുകൾ. 1968 ൽ തുടങ്ങിയ സംഗീത സപര്യയ്ക്ക് കേരള സർക്കാരിന്റെ പുരസ്കാരത്തിന് അർഹനാകാൻ മാസ്റ്റർക്ക് അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകത്തിലെ ഗാനങ്ങളിലൂടെ ഒടുവലദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു.
ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി, അനുവാദമില്ലാതെ അകത്തു വന്നു..., ഏഴു സുന്ദരരാത്രികൾ..തുടങ്ങിയവ മലയാളി നെഞ്ചിലേറ്റി. ഈ എൺപത്തിനാലാം വയസിലും ഹാർമോണിയത്തോടായിരുന്നു കൂടുതൽ താൽപ്പര്യം. പാടാത്തെ വീണയും പാടും.... ഈ വരികൾ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. കസ്തൂരി മണമുള്ള ഗാനങ്ങളൊരുക്കിയാണ് അർജുനൻ മാസ്റ്റർ വിടവാങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്