ഏഴാം വയസ്സിൽ കാഴ്ച്ച നഷ്ടപ്പെട്ടിട്ടും മലയാളവും ഹിന്ദിയും സംസ്കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും; സാധാരണ അമേരിക്കക്കാരിൽ നിന്നും വ്യത്യസ്തനായ കൊച്ചുമനുഷ്യൻ; ഡോക്ടർ റോഡിനി മോങിന്റെ നിര്യാണത്തിൽ കുറിപ്പുമായി നടൻ തമ്പി ആന്റണി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തന്റെ പരിമിതികൾക്കിടയിൽ നിന്നും തന്റെ മാതൃഭാഷ പോലെ തന്നെ മറ്റനേകം ഭാഷകളെ സ്വായത്തമാക്കിയ വ്യക്തി.കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ പച്ചവെള്ളം പോലെ മലയാളം പറഞ്ഞ അമേരിക്കക്കാരൻ.അതായിരുന്നു ഡോക്ടർ റോഡിനി മോങ്.ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ ആദ്യമായി ഒരു മലയാളം വിഭാഗം ആരംഭിക്കാൻ മുൻകൈ എടുത്ത വ്യക്തികൂടിയാണ് അദ്ദേഹം.
അദ്ദേഹം വിടപറയുമ്പോൾ അദ്ദേഹവുമായുള്ള അനുഭവത്തിന്റെയും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത നേട്ടത്തെയും കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയാണ് നടൻ തമ്പി ആന്റണി..
കുറിപ്പിന്റെ പൂർണ്ണരൂപം
ആദരാഞ്ജലി.
മലയാളത്തെയും മലയാളികളെയും മരിക്കുന്നതുവരെ സ്നേഹിച്ച ഭാഷാസ്നേഹിയായിരുന്നു ഡോക്ടർ റോഡിനി മോങ്. ഇന്ന് ടെക്സാസിലെ ഓസ്റ്റിൻ സർവ്വകലാശാലയിൽനിന്നും മലയാളവിഭാഗം പ്രൊഫെസ്സർ ദർശനാ ശശി അയച്ച മെസ്സേജ് കൂടി താഴെ കുറിക്കുന്നു.
'Sorry to inform you that Profeossr Dr. Rodney Moag Passed away'
ജോലിയിൽനിന്നും വിരമിച്ചതിനുശേഷം. ടെക്സസ്സിലെ ഓസ്റ്റിനിൽ സർവകലാശാലയുടെ അടുത്തുള്ള ഒരു നഗരത്തിൽ, വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം എന്നുകൂടി ഓർമ്മപ്പെടുത്തുന്നു.
Dr. Rodney Moag ..
ഡോക്ടർ മോങ് സാധാരണ വെള്ളക്കാരിൽനിന്നും വ്യത്യസ്തനായ ഒരു കൊച്ചുമനുഷ്യനായിരുന്നു. ഏഴു വയസ്സിൽ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ട ആ അമേരിക്കക്കാരൻ ഹിന്ദിയും സംസ്കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും, ബിരുദാനന്ത ബിരുദവും നേടിയിരുന്നു. കണ്ണുള്ളവർപോലും കാണാത്ത പലതും അദ്ദഹം കാണുകയും അറിയുകയും ചെയ്യുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഒരിക്കൽ ദർശന ടീച്ചർക്കൊപ്പം വീട്ടിലേക്കു ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നു.
'ആന്റണി സാർ എന്റെ വീട്ടിൽ വരുബോൾ എന്തെങ്കിലും കഴിക്കാതെ പോകരുത്'' ഞാൻ സ്നാക്കും കോഫിയും കരുതിയിട്ടുണ്ടന്ന് ദർശന ടീച്ചറോട് പറയണമെന്നും പറഞ്ഞു.' ഒരു മലയാളി കൂട്ടുകാരനെ കാണാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട് '
എന്നൊക്കെ നല്ല ഉച്ഛാരണശുദ്ധിയിൽ തന്നെയാണ് ഫോണിൽകൂടെ പറഞ്ഞത്. പറയാൻ ബുദ്ധിമുട്ടുള്ള 'ഴാ' യും 'രാ'യുമൊക്കെ ഇത്രയും വ്യക്തമായി നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന തമിഴ് നാട്ടുകാർക്കുപോലും പറയാൻ സാധിക്കുന്നില്ല എന്നുകൂടി ഓർക്കുബോൾ തീർച്ചയായും ഇതൊരത്ഭുതപ്രതിഭാസംതന്നെ. എന്താണ് അദ്ദേഹം ദർശനടീച്ചർ എന്നു വിളിക്കുന്നത് എന്ന് ഞാൻ ദർശനയോടുതന്നെ ചോദിച്ചു.
'കേരളത്തിനിന്നും പഠിച്ചതാണത്' ദർശന പറഞ്ഞു. അദ്ദേഹം രണ്ടു വഷത്തോളം കേരളത്തിൽ താമസിച്ചിരുന്നു. എന്നതും എനിക്കൊരു പുതിയ അറിവായിരുന്നു. ഓസ്റ്റിൻ യൂണിവേസിറ്റിയിൽ മലയാളം പഠിക്കുന്ന എല്ലാ മലയാള വിദ്യാർത്ഥികളും അങ്ങനെത്തന്നെയാണ് സംബോധന ചെയുന്നത് എന്നും ദർശന ഓർമിപ്പിച്ചു. അമേരിക്കയിൽ ടീച്ചർ എന്നു വിളിക്കപ്പെടുന്ന ഒരേയൊരധ്യാപിക ദർശനയായിരിക്കുമെല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ ദർശനായും കുറെ ചിരിച്ചു. കാർ വീടിന്റെ വാതുക്കൽ നിർത്തിയപ്പോഴേക്കും ഡോക്ടർ റോഡിനി മോങ് അതിഥികളെ സ്വീകരിക്കാനെന്നോണം മുൻവശത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങി വന്നു. കൈയിൽ ഒരു ഒന്നുവടിപോലുമില്ലാതെ സുസ്മേരവദനനായി മുറ്റത്തു വന്നു നിന്നു . ഞങ്ങൾ കാറ് ഡ്രൈവേയിൽ പാർക്ക് ചെയ്യിതിറങ്ങിയപ്പോഴേ
'ആന്റണി വരണം വരണം' എന്ന് നല്ല നാടൻ മലയാളത്തിൽ പറഞ്ഞു. നേരത്തെതന്നെ ഫോണിൽ ആ മലയാളം കേട്ടതുകൊണ്ട് ഞങ്ങൾക്കു തെല്ലും അതിശയം തോന്നിയില്ല. പിന്നീട് വളരെ ആഥിത്യമര്യാദയോടെ ഞങ്ങളെ അകത്തേക്കാനയിച്ചു . വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടായതുകൊണ്ടായിരിക്കണം ആ വീടിന്റെ മുക്കും മൂലയുംവരെ അദ്ദേഹത്തിനറിയാം. അതൊക്കെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിൽ തെളിയുന്നുണ്ടാവണം എന്നു ഞാനൂഹിച്ചു.
' ആന്റണിക്കു കുടിക്കാൻ എന്തുവേണം , കാപ്പിയോ ചായയോ അതോ ഇനി വിസ്ക്കിയാണങ്കിൽ അതും ഉണ്ട്'
ഒരു മലയാളി അതിഥിയെ സൽക്കരിക്കാനുള്ള ആ ഉത്സാഹം ആർക്കും അപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ന് 2016 ൽ എൺപത്തി രണ്ടു വയസായ ഡോക്ടർ മോങ്ങിന് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. അതദ്ദേഹമാതു പറയുകയും ചെയിതു. ഡയാലിസിസ് ഉള്ളതുകൊണ്ട് അടുത്ത ദിവസം എന്റെ പ്രസന്റെഷന് വരാൻ പറ്റില്ല എന്ന് ഖേദപൂർവ്വം പറഞ്ഞു. ഞാനായിരുന്നു ആ വർഷം മലയാളം വിഭാഗത്തിനുവേണ്ടി സാഹിത്യവും സിനിമയം എന്ന വിഷയത്തെ അധികരിച്ച് ഒരു പ്രഭാഷണം നടത്തിയത്. ഡോക്ടർ ശശിയാണ് എന്നെ ക്ഷണിച്ചത്. അതുകൊണ്ട് ഞങ്ങൾക്കും അദ്ദേഹം വരണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അത് ഞാൻ അറിയിക്കുകയും ചെയിതു.
കേരളത്തിൽനിന്നും ഏറ്റവും അകാലത്തിൽ, ഭൂഗോളത്തിന്റെ അങ്ങേത്തലക്കൽ ജീവിക്കുന്ന മിസ്റ്റർ മോങ്ഗ് എന്തുകൊണ്ടു മലയാളം പഠിക്കണമെന്ന് തീരുമാനിച്ചു. അതായിരുന്നു എന്നിൽ ഏറ്റവും കൂടുതൽ ജിജ്ഞാസ ഉളവാക്കിയത്. ആദ്യം ദർശനയോടുതന്നെയാണ്ചോദിച്ചത്. അദ്ദേഹം അവിടെ വിദ്യാർത്ഥി ആയിരുന്നപ്പോൾത്തന്നെ വളെരെ യാദൃച്ഛികമായി അവിടെ പഠിക്കാൻ വന്ന മലയാളികളെ പരിചയപ്പെടുകയുണ്ടായി. അവർ തമ്മിൽ മലയാളം പറയുന്നതുകേട്ടപ്പോൾതന്നെ ആ ഭാഷയെപ്പറ്റി അറിയാനുള്ള ആകാംഷയായി. അതത്ര എളുപ്പമുള്ള ഭാഷയല്ല പഠിക്കാൻ എന്നുപറഞ്ഞുകൊണ്ട് അന്നവർ അദ്ദേഹത്തെ കളിയാക്കി. അതുകൊണ്ടായിരിക്കണം ഒരു ഭാഷാസ്നേഹിയായ ആ അദ്ധ്യാപകന് മലയാളം എങ്ങനെയെങ്കിലും പഠിക്കണെമെന്നുള്ള വാശിയുണ്ടായത്. കാഴ്ചയില്ലാത്തതുകൊണ്ട് 'Love at first hearing' എന്നുവേണമെങ്കിൽ പറയാം.
അങ്ങനെ അന്നുമുതൽ മലയാളഭാഷയോടു തോന്നിയ പ്രണയമാണ് അദ്ദേഹത്തിന് മലയാളം പഠിക്കാൻ പ്രേരകമായത്. ആദ്യത്തെ ഉദ്യമം ആ ഭാഷ സംസാരിക്കുന്ന ഭൂമികയിലേക്കുള്ള ഒരു യാത്രയായിരുന്നു. അങ്ങനെ വെറും ഒരു ഊന്നുവടിയുമായി കേരളത്തിലും വന്ന് വർഷങ്ങൾ താമസിച്ചു ഭാഷയേയും സംസ്കാരത്തെയും മനസ്സിലാക്കി. പവ്ലോ കൊയ്ലോ എന്ന പ്രമുഖ എഴുത്തുകാരൻ പറഞ്ഞതുപോലെ. 'മനുഷ്യൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ സാധിക്കാത്ത ഒരു കാര്യവുമില്ല'. എന്തായാലും ഒരിക്കലും മലയാളം എന്ന ഒരു ഭാഷയെപറ്റിപോലും കേട്ടുകേൾവിയില്ലാത്ത ആ അമേരിക്കക്കാരൻ അക്ഷരംപ്രതി അതു തെളിയിച്ചു. മലയാള ഭാഷയെ ഇഷ്ടപെട്ടതുകൊണ്ട് കഷ്ടപ്പെട്ടു പഠിച്ചു.
അങ്ങനെയാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ ആദ്യമായി ഒരു മലയാളം വിഭാഗം തുടങ്ങിയത്. തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും ആ മലയാളപ്രേമി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ എൺപത്തി എട്ടിൽതന്നെ ഇരുപത്തഞ്ചിലധികം വിദ്യാർത്ഥികളുമായി ആദ്യത്തെ മലയാളം ബാച്ചും തുടങ്ങി. ഏതാണ്ട് നാൽപ്പതു വർഷമായി നല്ലരീതിയിൽത്തന്നെ പോകുന്നുമുണ്ട്. ഡോക്ർ റൊണാൾഡ് ഡേവിസ് ആണ് ഇപ്പോഴത്തെ ഭാഷാ മേധാവിയെങ്കിലും. മലയാളത്തിന്റെ ചുമതല ദർശന ടീച്ചർ തന്നെയാണ്. കേരളത്തിനു പുറത്ത് മറ്റേതെങ്കിലും സർവകലാശാലകളിൽ ഇത്രയും വിജയകരമായ ഒരു മലയാളവിഭാഗം ഉണ്ടെന്നു തോന്നുന്നില്ല. നല്ല ഒരു ഭാഷാസ്നേഹിയായിരുന്ന ആ മഹത് വ്യക്തിയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചുകൊള്ളുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍