അപകടമുണ്ടായത് പിതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹശേഷം നടന്ന വിരുന്നിനായി അമ്പലപ്പുഴയിലെത്തി മടങ്ങുമ്പോൾ; എഞ്ചിനീയറിങ് വിദ്യാർത്ഥിയായ മിഥുൻ മികച്ച പാട്ടുകാരൻ; മിഥുൻ പാടുന്നത് കണ്ട് അനുകരിക്കാൻ തുടങ്ങിയ അനിയൻ നിമലും സംഗീതം പിടിച്ചു; വിധി കാട്ടിയ ക്രൂരതയിൽ വിടരും മുൻപേ ഇരുവരും കൊഴിഞ്ഞു; ഇന്നലെവരെ കളിചിരികളും പാട്ടും നിറഞ്ഞ വീട്ടിൽ ഇപ്പോൾ കണ്ണീർ മാത്രം; സഹോദരങ്ങളുടെ വേർപാടിൽ തേങ്ങലോടെ നാട്ടുകാരും
ആർ പീയൂഷ്
ആലപ്പുഴ: പിതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹ ശേഷം നടന്ന വിരുന്നിനായി അമ്പലപ്പുഴയിലെത്തി മടങ്ങുമ്പോഴാണ് തലവടി തണ്ണൂവേലിൽ സുനിൽ - അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എം പണിക്കർ (21) നിമൽ എം. പണിക്കർ (19) കാറപകടത്തിൽ മരണപ്പെടുന്നത്. അമ്പലപ്പുഴ ആമയിടയിലെ ബന്ധുവീട്ടിൽ എത്തി രാവിലെ ഇരുവരും വീട്ടിലേക്ക് തലവടിയിലെ വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിലാണ് അപകടം നടന്നത്.
വെള്ളിയാഴ്ച അമ്പലപ്പുഴയിൽ താമസിക്കുന്ന അമ്മാവനായ ഉത്രത്തിൽ മോഹനന്റെ മകളുടെ വിവാഹാനന്തര വിരുന്നിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അപകടത്തിൽ മരിച്ച മിഥുനും നിമലും പോയത്. വിരുന്ന് ആഘോഷം കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് വരുമെന്നു പറഞ്ഞായിരുന്നു ഇരുവരും പോയത്. എന്നാൽ സ്റ്റുഡിയോ ഫൊട്ടോ ഗ്രാഫറായ അച്ഛൻ സുനിലിനു അടിയന്തരമായി മറ്റൊരു സംസ്കാരച്ചടങ്ങിന് ഫോട്ടോ എടുക്കേണ്ടതായി വന്നു. അതിനാൽ രാവിലെ തന്നെ വീട്ടിലെത്താൻ നിർദേശിക്കുകയായിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞയാഴ്ചയാണ് ഇവിടുത്തെ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം വീട്ടിലേക്ക് വിരുന്നെത്തിയപ്പോൾ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ഇരുകുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമാണ്. മക്കൾ തമ്മിൽ പിരിയാത്ത കൂട്ടുകാരും. വിവാഹത്തിലും മറ്റു ചടങ്ങുകളിലും സജീവമായിരുന്നു മിഥുനും നിമലും. വിരുന്നിന് ശേഷം ഏറെ സന്തോഷത്തോടെ അവിടെ നിന്നും രാവിലെ മിഥുനും നിമലും വീട്ടിലേക്ക് തിരിച്ചു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കൈതമുക്കിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
എഞ്ചിനീയറിങ് വിദ്യാർത്ഥിയായ മിഥുൻ മികച്ച പാട്ടുകാരനായിരുന്നു. 5 വർഷമായി സംഗീതം പഠിക്കുന്നുമുണ്ട്. പ്രമുഖ ചിവി ചാനലിലെ സംഗീത മത്സരത്തിൽ പങ്കെടുക്കാനും അതിയായി ആഗ്രഹിച്ചിരുന്നു. മിഥുൻ പാടുന്നത് കണ്ട് അനുകരിക്കാൻ തുടങ്ങിയ അനിയൻ നിമലിനെയും സംഗീതം പഠിപ്പിക്കാൻ മാതാപിതാക്കൾ തുടങ്ങി. ഇതോടെ രണ്ടു പോരും നന്നായി പാട്ടു പാടാൻ തുടങ്ങി. നീരേറ്റുപുറം സെന്റ് തോമസ് സ്കൂളിലെ കലോത്സവങ്ങളിൽ നിമലിന്റെ പാട്ട് ഇല്ലാത്ത വേദി തന്നെ ഇല്ലായിരുന്നു. സംഗീതത്തെ അത്രമേൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മിഥുനും നിമലും മികച്ചൊരു വേദിയിലെത്താൻ വിധി പക്ഷേ അനുവദിച്ചില്ല. ഫോട്ടോ ഗ്രാഫറായ പിതാവ് സുനിലിന്റെ കഴിവും മിഥുനുണ്ടായിരുന്നു. നല്ല ഒരു ഫോട്ടോ ഗ്രാഫർ കൂടിയായിരുന്നു മിഥുൻ. പക്ഷേ വിധി കാട്ടിയ ക്രൂരതയിൽ വിടരും മുൻപേ ഇരുവരും കൊഴിഞ്ഞു പോയി.
ഇന്നലെവരെ കളിചിരികളും പാട്ടും നിറഞ്ഞ വീടായിരുന്നു. അവിടെനിന്നു മിഥുനും നിമലും കഴിഞ്ഞദിവസം സന്തോഷത്തോടെയാണ് പോയത്. പക്ഷേ തിരിച്ചെത്താത്ത ലോകത്തേക്കു മക്കൾ പോയതറിഞ്ഞ് കരയാൻ പോലുമാകാതെ തരിച്ചിരിക്കുകയാണ് സുനിൽ. ബന്ധുക്കളുടെ സ്വാന്തന വാക്കിലും തീരാതെ അമ്മ അർച്ചനയുടെ തേങ്ങൽ ഉയരുന്നുണ്ട്. കനാൽക്കരയിലെ തണ്ണുവേലിൽ എന്ന കൊച്ചുവീട്ടിലേക്ക് ഇനിയൊരിക്കലും അവർ തിരിച്ചെത്തില്ല എന്നു വിശ്വസിക്കാൻ ഇനിയും ആർക്കുമായിട്ടില്ല. ഫാട്ടോഗ്രഫറായ സുനിൽ മക്കളുടെ വളർച്ചയുടെ ഓരോഘട്ടവും ക്യാമറയിൽ പകർത്തുമായിരുന്നു. ഇവയിൽമിക്കതും വീടിന്റെ ചുമരിലുണ്ട്. അതിലേക്കു നോക്കി കണ്ണീർ വാർക്കുകയാണ് ഇരുവരും.
കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് കൈതമുക്കിൽ നിയന്ത്രണം വിട്ട് കാർ മരത്തിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി ഒടിഞ്ഞ് മുൻബാഗം വെള്ളക്കെട്ടിലേക്ക് കൂപ്പുകുത്തി. മുൻബാഗം പൂർണ്ണമായും മുങ്ങിയിരുന്നതിനാൽ ഉള്ളിൽ ആളുണ്ടോ എന്ന് കാണാൻ പോലുമാകുമായിരുന്നില്ല. കാർ പൂർണമായും ചെളിയിൽ പൂണ്ടു. ഓടിയെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ആദ്യശ്രമം പരാജയപ്പെട്ടു. സ്ഥലത്തെത്തിയ എടത്വ പൊലീസും തകഴിയിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം ജെ.സി.ബിയുടെ സഹായത്തോടെയാണ് കരയ്ക്കെത്തിച്ചത്. സ്റ്റിയറിങ്ങിനിടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. അതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. എടത്വ സിഐ: എസ് ദ്വിജേഷ്, എസ്ഐ: സെസ്സിൽ ക്രിസ്റ്റ്യൻ രാജ്, അഗ്നിശമന സേന എഎസ്ടിഒ: വി.എ.സാബു, ജീവനക്കാരായ ടി.എൻ.കുഞ്ഞുമോൻ, കെ.എം.മനോജ്, ജി.ധനേഷ്, ജസ്റ്റിൻ, പ്രജീഷ്, ബി.ജിത്തു എന്നിവരുടെ നേതൃത്വത്തിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിക്കുകയായിരുന്നു.
കാറിന്റെ മുകൾ ഭാഗം വെട്ടിപ്പൊളിച്ച് ഇരുവരേയും പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് തിരുവല്ല - അമ്പലപ്പുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. ചതുപ്പിലുണ്ടായിരുന്ന അറവ് മാലിന്യം രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി. കാർ കയറ്റുന്നതിനിടെ മാലിന്യങ്ങളും റോഡിൽ നിരന്നു. ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മിഥുൻ ചെന്നൈയിൽ എൻജിനിയറിങ് വിദ്യാർത്ഥിയാണ്. നിമൽ നീരേറ്റുപുറം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ളാസ് കഴിഞ്ഞ് പ്ളസ് വൺ കോഴ്സിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മിഥുന് ഡ്രൈവിങ് ലൈസൻസുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്ന് എടത്വ പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍