800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായി; ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് ഉറപ്പില്ല; 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം; ഐആർഎസിന് രണ്ടു വിഭാഗത്തിൽ നിയമനം; സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ആവണി ഗോപാൽ
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പ്രഖ്യാപനവും ഇതിനെ അടിസ്ഥാനമാക്കി മാദ്ധ്യമങ്ങളിലെ ആഘോഷങ്ങളുമെല്ലാം വർഷാവർഷം നടക്കുന്നതാണ്. ആദ്യത്തെ റാങ്കുകളിൽ മലയാളികൾ എത്തുന്നുവെങ്കിൽ മലയാളികളുടെ ആഘോഷത്തിൽ അൽപ്പം മാറ്റുകൂടും. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയാലും ഐഎഎസ് എത്രപേർക്ക് ലഭിക്കും? ഇതേക്കുറിച്ച് സാധാരക്കാർക്ക് വ്യക്തമായ ബോധ്യം കുറവാണ്. സിവിൽ സർവീസ് നേടിയാൽ എന്തൊക്കെ സർവീസാണ് ലഭിക്കുക എന്ന് ബോധ്യപ്പെടുത്താനാണ് ഈ വിവര കുറിപ്പ്.
ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ സിവിൽ സർവീസുകളിലേക്ക് കഴിവുറ്റവരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് തുടങ്ങിയവയാണ് സിവിൽ സർവീസുകളിൽ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ള സർവീസ് ഐഎഎസ് ആണ്. ഏറ്റവും പ്രഗത്ഭരായവർ ഈ മേഖലയിൽ വേണം എന്നതിനാൽ ആദ്യ റാങ്കുകാർക്കാണ് മുന്തിയ പരിഗണന വരിക. രണ്ടാമതായി വരുന്നത് ഐഎഫ്എസ് ആണ്. മൂന്നാമതാണ് ഇന്ത്യൻ പൊലീസ് സർവീസ്(ഐപിഎസ് വരുന്നത്) ഇതിന് ശേഷമാണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) വകുപ്പുകളും വരിക.
ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവജനങ്ങളിൽ ഭൂരിഭാഗവും സ്വപ്നം കാണുന്ന പ്രഫഷനാണ് സിവിൽ സർവീസ്. എന്നാൽ അതിൽ അപൂർവം പേർക്ക് മാത്രമെ ആ പദവി കൈയെത്തിപ്പിടിക്കാനാവുന്നുള്ളൂ. കഴിവും അറിവും മാത്രമുണ്ടായതുകൊണ്ടു മാത്രം സിവിൽ സർവീസ് നേടാനാവില്ല. ചിട്ടയായ പരിശീലനവും തയ്യാറെടുപ്പുകളും പിഴയ്ക്കാത്ത പ്രകടനവും നടത്തിയാൽ മാത്രമെ സിവിൽ സർവീസ് നേടിയെടുക്കാനാവൂ. എഴുത്ത് പരീക്ഷയ്ക്ക് പുറമെ വ്യക്തിപരമായ കഴിവുകൾ അളക്കുന്ന ഇന്റർവ്യൂവിലും ശോഭിച്ചാൽ മാത്രമെ ഈ പരമമായ പദവിയിലെത്താനാവുകയുള്ളൂ. റാങ്ക് ലിസ്റ്റിൽ എത്തിയാൽ പോലും ഓരോരുത്തരും സ്വപ്നം കണ്ട കാറ്റഗറിയിലെത്തിച്ചേരണമെന്നില്ല.
സിവിൽ സർവീസ് പരീക്ഷയിൽ ഇപ്രാവശ്യം മലയാളികൾ തിളക്കമാർന്ന വിജയമാണ് കാഴ്ചവച്ചിരിക്കുന്നത്. രണ്ടാം റാങ്ക് ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണു രാജാണ് നേടിയെടുത്തത്. ആദ്യ ശ്രമത്തിൽത്തന്നെ രേണു അതുല്യനേട്ടം കൈവരിച്ചുവെന്നതാണ് ഈ മിടുക്കിയെ വ്യത്യസ്തയാക്കുന്നത്. മലയാളം ആയിരുന്നു ഐച്ഛിക വിഷയമെടുത്തിട്ടാണ് രേണു മുൻനിരയിലെത്തിയെന്നത് ഏതൊരു മലയാളിക്കും അഭിമാനം നൽകുന്ന കാര്യമായിരുന്നു. 1236 പേരുടെ റാങ്കു പട്ടികയിൽ ആദ്യത്തെ നൂറുപേരിൽ പത്ത് മലയാളികളുണ്ടെന്നതും ശ്രദ്ധേമാണ്. മൊത്തത്തിൽ 50ൽപ്പരം മലയാളികളാണ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നതെന്നതിന്റെ പേരിലും നമുക്ക് അഭിമാനിക്കാം. ഈ പട്ടികയിലുള്ള പത്ത് മലയാളികൾക്കും ഐഎഎസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയും.
2014ൽ മൊത്തം ഒമ്പത് ലക്ഷം പേരാണ് യുപിഎസ് സി സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന എത്ര പേരാണ് ഐഎഎസ് എന്ന സിംഹാസനത്തിൽ എത്തിപ്പെടുന്നതെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. മൊത്തത്തിലുള്ള 800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായാണ്. എന്നാൽ റാങ്ക് ലിസ്റ്റിലെ ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം. ഐആർഎസിന് രണ്ടു വിഭാഗത്തിലാണ് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പ്രവണതകളെ അടിസ്ഥാനപ്പെടുത്തിയാണീ അനുമാനം നടത്തുന്നത്.
സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്:
ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും ഉദ്യോഗാർത്ഥി ഉൾപ്പെടുന്ന കാറ്റഗറിയുടെയും അടിസ്ഥാനത്തിലാണിത് ഐഎഎസും തുടർന്നുള്ള തസ്തികകളും നിശ്ചയിക്കപ്പെടുന്നത്. എന്നാൽ ഒരു താരതമ്യ വിശകലനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഐഎഎസ്, ഐപിഎസ് , ഐഎഎഫ്എസ് എന്നിവയുടെ കട്ട് ഓഫ് റാങ്ക്സിനെക്കുറിച്ച് ഒരു നല്ല ഉൾക്കാഴ്ച ലഭിക്കാൻ സഹായിക്കും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ്ഐടി, ഐആർഎസ്സിആൻഡ് ഇ, ഐഎഎഎസ് എന്നീ ആറ് സർവീസുകളിലെ ഓരോ കാറ്റഗറിയിലുമുള്ളവർക്ക് 2007 മുതൽ 2013 വരെയുള്ള ഏഴ് വർഷത്തിനിടെ ലഭിച്ച അവസാന റാങ്കുകളെക്കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്. ജനറൽ,ഒബിസി, എസ്സി, എസ്ടി എന്നിവയാണാ കാറ്റഗറികൾ.
2013ൽ മൊത്തം 1029 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും വെറും 180പേരെ മാത്രമാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ഐഎഎസിന് സെലക്ഷൻ ലഭിച്ചത് 91ാം റാങ്കുള്ള ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥിക്കാണ്. അവസാന ആൾ ഇന്ത്യാറാങ്കാണിത്. എന്നാൽ ഒബിസിയിൽ നിന്ന് 384ാം റാങ്കുള്ളയാൾക്കും എസ് സിയിൽ 534ാം റാങ്കുള്ളയാൾക്കും എസ്ടിയിൽ 802ാം റാങ്കുള്ളയാൾക്കും ഐഎഎസ് സെലക്ഷൻ കിട്ടിയിരുന്നുവെന്നോർക്കുക. കേന്ദ്ര സർക്കാറിന്റെ സംവരണ മാനദണ്ഡങ്ങൾ കൂടി പരിഗണിക്കപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. എന്നാൽ അതേ വർഷം ഐഎഫ്എസിൽ ജനറൽ കാറ്റഗറിയിൽ 141 റാങ്കിന് സെലക്ഷൻ ലഭിച്ചപ്പോൾ ഒബിസി, എസ് സി, എസ്ടി, എന്നിവയ്ക്ക് യഥാക്രമം 448, 621 824 എന്നീ റാങ്കുകളുള്ളവരെ ഇതിനായി പരിഗണിച്ചിരുന്നു. ഐപിഎസിനാകട്ടെ ജനറൽ കാറ്റഗറിയിൽ 249 റാങ്കിന് അവസരം നൽകിയപ്പോൾ ഒബിസി, എസ് സി, എസ്ടി എന്നിവയിൽ യഥാക്രമം 672, 805, 917 എന്നീ റാങ്കുകളുള്ളവരെ തെരഞ്ഞെടുത്തിരുന്നു. ഐആർഎസ്ഐടിയിൽ ജനറൽ369, ഒബിസി 733, എസ് സി919, എസ്ടി 970 എന്നീ റാങ്കുകളുള്ളവർക്കാണ് സെലക്ഷൻ ലഭിച്ചത്.ഐആർഎസ് സിആൻഡ് സിഇയിൽ ജനറൽ 541, ഒബിസി 833, എസ് സി 1012, എസ്ടി 1043 എന്നീ റാങ്കുകളുള്ളവരെയാണ് തെരഞ്ഞടുത്തത്. ഐഎഎസിലാകട്ടെ ജനറൽ കാറ്റഗറിയിൽ 548 റാങ്ക് കിട്ടിയയാൾക്ക് അവസരം ലഭിച്ചപ്പോൾ ഒബിസിയിൽ 842ഉം എസ് സിയിൽ 1024ഉം എസ്ടിയിൽ 1098ഉം റാങ്കുള്ളവരെ സെലക്ട് ചെയ്തിട്ടുണ്ട്.
2012ൽ മൊത്തം 916 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നും ഐഎഎസിന് തെരഞ്ഞെടുത്തതാകട്ടെ 178 പേരെയാണ്. അതിൽ ജനറൽ കാറ്റഗറിയിൽ നിന്ന് ലാസ്റ്റ് ആൾ ഇന്ത്യാ റാങ്കായ 116നെ തെരഞ്ഞെടുത്തപ്പോൾ ഒബിസിയിൽ നിന്ന് 266ഉം എസ് സിയിൽ 619ഉം എസ്ടിയിൽ 720ഉം റാങ്ക് കിട്ടിയവർക്ക് സെലക്ഷൻ നൽകിയിട്ടുണ്ട്. 2011ൽ മൊത്തം 881 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും 169പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 97ാംറാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി242, എസ് സി 453, എസ്ടി451 എന്നിങ്ങനെയുള്ള റാങ്കുകളുള്ളവർക്ക് പോലും സെലക്ഷൻ കരഗതമായിരുന്നു.
2010ൽ മൊത്തം 888 ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ നിന്ന് 149 പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 83ാം റാങ്കിനെയും ഒബിസിയിലും എസ് സിയിലും എസ്ടിയിലും യഥാക്രമം 233, 402, 537 എന്നീ റാങ്കുകളുള്ളവർക്ക് ഐഎഎസുകാരായിത്തീരാൻ ഭാഗ്യം ലഭിച്ചു. 2009ലാകട്ടെ ആകെ 852 ഉദ്യോഗാർത്ഥികളായിരുന്നു. അതിൽ നിന്ന് 131 പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 70 റാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി209, എസ് സി239, എസ്ടി 394 റാങ്കുള്ളവർക്ക് സെലക്ഷൻ ലഭിച്ചിരുന്നുവെന്നറിയുക. 2008ൽ മൊത്തം 765 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ 119 പേരെ ഐഎഎസിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ ഏറ്റവും പുറകിലുള്ള റാങ്കുകളിലൊന്നായ 512 നേടിയ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് പോലും ഐഎഎസ് ലഭിച്ചപ്പോൾ ജനറൽ കാറ്റഗറിയിൽ 81 റാങ്ക് ലഭിച്ചയാൾക്ക് പോലും കഷ്ടിച്ച് കയറിപ്പറ്റാനായുള്ളൂ. അതേ വർഷം ഒബിസി, എസ് സി കാറ്റഗറിയിൽ പെട്ടവർക്ക് യഥാക്രമം 188ഉം 313ഉം റാങ്ക് നേടിയവരും ഐഎഎസിൽ ഇടം നേടി. 2007ൽ 635 പേരാണ് ഉദ്യോഗാർത്ഥികളായുണ്ടായിരുന്നത്. ഇതിൽ നിന്ന് 111 പേരെ ഐഎഎസിന് തെരഞ്ഞെടുക്കുകയും ചെയ്തു. ജനറൽവിഭാഗത്തിൽ 78ാം റാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി, എസ് സി, എസ്ടി, എന്നീ കാറ്റഗറികളിൽ യഥാക്രമം 118, 293,409 എന്നീ റാങ്കുകാർക്ക് ഐഎഎസുകാരാവാൻ സാധിച്ചുവെന്നാണ് ഡാറ്റകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ഇപ്രാവശ്യം മൊത്തം 1236 ഉദ്യോഗാർത്ഥികളാണുള്ളത്. ഇതിൽ 590 ജനറൽകാറ്റഗറിയിലുള്ളവരാണ്. ഒബിസിയിൽ 354 പേരും എസ് സിയിൽ 194 പേരും എസ്ടിയിൽ 98 പേരുമാണുള്ളത്. ഇവരെ വിവിധ കേന്ദ്രഗവൺമെന്റ് സർവീസുകളിലേക്ക് നിയമിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. ഇവരിൽ എത്ര പേർക്ക് ഐഎഎസ് കിട്ടുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
Courtesy Graphics: ClearIAS.com
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- ഏക സിവിൽ കോഡ്: നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- ഏക സിവിൽകോഡിനെ തുറന്നെതിർക്കാൻ മുസ്ലിംലീഗ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്