റെക്കോർഡിനായി നടത്തിയ ഫലപ്രഖ്യാപനം തിരിഞ്ഞുകൊത്തി; എസ്എസ്എൽസി വിജയശതമാനത്തിൽ മാറ്റം; ഗ്രേസ് മാർക്ക് കൂട്ടും മുമ്പ് ഫലം പ്രഖ്യാപിച്ചത് തിരിച്ചടിയായി; സോഫ്റ്റ്വെയറിനെ പഴിപറഞ്ഞ് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഏറ്റവും വേഗത്തിൽ ഫലം പ്രഖ്യാപിച്ച് റെക്കോർഡ് സൃഷ്ടിക്കാനുള്ള നീക്കം സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും തിരിച്ചടിയായി. എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെ ഫലം പ്രഖ്യാപിച്ചത് തിരുത്തേണ്ട ഗതികേടിലാണ് അധികൃതരിപ്പോൾ.
വിജയശതമാനത്തിലുൾപ്പെടെ മാറ്റം വരുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ഗ്രേസ് മാർക്കും മറ്റും കൂട്ടുന്നതിനു മുമ്പുള്ള ഫലപ്രഖ്യാപനമാണ് വിനയായത് എന്നാണ് വിലയിരുത്തൽ. അതേസമയം, സോഫ്റ്റ്വെയറിനെ കുറ്റം പറഞ്ഞ് തടിയൂരാനുള്ള ശ്രമമാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് നടത്തുന്നത്. ജില്ല അടിസ്ഥാനത്തിലുള്ള വിജയശതമാനത്തിൽ കാര്യമായ മാറ്റങ്ങൾ വരും. വിജയശതമാനത്തിൽ ഒന്നാമതായിരുന്ന കണ്ണൂർ ജില്ല പുതുക്കിയ ഫലം വരുമ്പോൾ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തും. പാലക്കാട് ജില്ലയുടെ വിജയശതമാനം 93ൽനിന്നു 96 ആയി ഉയരും.
താളപ്പിഴകൾ നിറഞ്ഞ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. 54 മൂല്യ നിർണ്ണയ കേന്ദ്രങ്ങളിലെയും വിവരങ്ങൾ വീണ്ടും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ പ്രസിദ്ധീകരിച്ച ഫലം പല ജില്ലകളിലും അപൂർണ്ണമാണ്. വീണ്ടും വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതോടെ ഫലപ്രഖ്യാപനം അടിമുടി മാറുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.
എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചശേഷം വീണ്ടും മൂല്യനിർണയം നടത്തേണ്ടിവരുന്ന അവസ്ഥ ചരിത്രത്തിലാദ്യമായാണ്. പല ജില്ലകളിലേയും റിസൽട്ട് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചതോടെ വിജയശതമാനത്തിലും മാറ്റമുണ്ടാകും. അങ്ങനെ വരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കും.
മൂല്യനിർണയ ക്യാമ്പുകളിൽ നിന്നും ലഭിച്ച റിസൽട്ടുകൾ വെവ്വേറെ പരിശോധിക്കുന്ന ജോലിക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയുടെ മാർക്കുകൾ 54 ക്യാംപുകളിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ പരീക്ഷാഭവൻ നടപടി തുടങ്ങി. ഇന്നുതന്നെ തെറ്റുകൾ തിരുത്തി നാളെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പലസ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ പൂർണ്ണ മാർക്ക് വിവരങ്ങൾ ഇല്ലാതെയാണ് ഫലം പ്രഖ്യാപിച്ചത്. എല്ലാ വിഷയത്തിനും പാസായ വിദ്യാർത്ഥി ഉപരിപഠനത്തിന് അർഹത നേടിയിട്ടില്ലെന്നും ഫലപ്രഖ്യാപനത്തിൽ വന്നിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനത്തിലെ അപാകതകൾ നീക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്.
തട്ടിക്കൂട്ട് പ്രഖ്യാപനമാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിങ്കളാഴ്ച വൈകിട്ട് നടത്തിയത്. പരീക്ഷാഫലത്തിന്റെ വിശദമായ വിശകലനമൊന്നും തയ്യാറാക്കാതെയായിരുന്നു ഇത്. മന്ത്രി നൽകിയ വാർത്താക്കുറിപ്പിലെ പല വിവരങ്ങളും പിന്നീട് പരീക്ഷാഭവനിൽനിന്ന് വെട്ടിത്തിരുത്തി. ഫലമറിയാനുള്ള വെബ്സൈറ്റുകളും നിശ്ചലമായി. പരീക്ഷാഫലം ഉൾക്കൊള്ളുന്ന സിഡി മാദ്ധ്യമങ്ങൾവഴി വിതരണംചെയ്തപ്പോൾ എല്ലാ ജില്ലയിലെയും വിജയശതമാനമടക്കമുള്ള വിവരങ്ങൾ വിശദമായി ചേർത്തിട്ടുണ്ടെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സംക്ഷിപ്തമായ വിവരണം മാത്രമേ അച്ചടിച്ചു നൽകിയതിലുണ്ടായിരുന്നുള്ളൂ. നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെക്കുറിച്ചും വിശദീകരിച്ചില്ല. ഇതേക്കുറിച്ച് സംശയം ഉന്നയിച്ചപ്പോഴാണ് സിഡിയിൽ എല്ലാം ഉണ്ടെന്ന് മന്ത്രി അവകാശപ്പെട്ടത്.
മൂല്യനിർണയം ആരംഭിച്ച് 18 ദിവസങ്ങൾക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കിയാണ് ഫലപ്രഖ്യാപനമെന്നായിരുന്നു വാർത്താസമ്മേളനത്തിൽ വലിയ നേട്ടമായി മന്ത്രി എടുത്തുപറഞ്ഞത്. അതിന്റെ പൊള്ളത്തരമാണ് ഫലപ്രഖ്യാപനം തുറന്നുകാട്ടിയത്. കണ്ണൂർ റവന്യൂ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിലെന്നാണ് മന്ത്രി വാർത്താസസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പരീക്ഷാഭവനിൽനിന്ന് പിന്നീടിറങ്ങിയ വാർത്താക്കുറിപ്പിൽ അതു കോഴിക്കോട് ജില്ലയായി. എസ്എസ്എൽസിയുടെ വിഷയം തിരിച്ചുള്ള വിജയശതമാനം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചെങ്കിലും അതും അബദ്ധമായി. എസ്എസ്എൽസി വിജയം 97.99 ശതമാനമാണെങ്കിലും വിഷയം തിരിച്ചുള്ള ശതമാനക്കണക്ക് അതിൽ കൂടുതലാണ്. അഡീഷനൽ ഇംഗ്ലീഷ് ഫസ്റ്റ് പേപ്പർ, ഗുജറാത്തി, സംസ്കൃതം ഫസ്റ്റ് പേപ്പർ, സംസ്കൃതം സെക്കൻഡ്, തമിഴ് സെക്കൻഡ് എന്നിവയ്ക്കെല്ലാം പരീക്ഷാ ഭവന്റെ കണക്ക് അനുസരിച്ചു 100% ജയമാണ്.
മലയാളം ഒന്നാം പേപ്പറിന് 99.95 ശതമാനവും രണ്ടാം പേപ്പറിന് 99.5 ശതമാനവും ജയം. ഇംഗ്ലീഷിന് 99.7, ഹിന്ദിക്ക് 99.97, കണക്കിന് 99.33 സോഷ്യൽ സയൻസിന് 99.21, ഫിസിക്സിന് 99.76 എന്നിങ്ങനെയുള്ള ശതമാനക്കണക്കാണ് പരീക്ഷാഭവൻ രാത്രി വൈകി പുറത്തു വിട്ടത്.
സ്വകാര്യ ഏജൻസിയുടെ വെബ്സൈറ്റിൽ പരീക്ഷാഫലത്തിന്റെ വിശകലനം ലഭിക്കുമെന്നും മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ അതിലും വിശദമായ വിശകലനം ലഭിച്ചില്ല. പരീക്ഷാഫലം അറിയാൻ സ്വകാര്യ ഏജൻസിയെ ആശ്രയിക്കാൻ നിർദ്ദേശിച്ചതും ഇതാദ്യമായാണ്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഇതുവരെ കണ്ടിട്ടില്ലാത്ത ഗുരുതര വീഴ്ചയാണെന്ന് അദ്ധ്യാപകസംഘടനകളും ആക്ഷേപമുയർത്തി.
എല്ലാം സോഫ്റ്റ്വെയറിന്റെ തലയിൽ കെട്ടിവച്ച മന്ത്രി ആശയക്കുഴപ്പങ്ങൾ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞു. സോഫ്റ്റ്വെയർ മാറിയതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചത്. മൂല്യനിർണയത്തിൽ ഉദാരസമീപനം സ്വീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരീക്ഷാ ഫലത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ പരീക്ഷാ ഭവനും ഐടി അറ്റ് സ്കൂളിനും ഡി.പി.ഐ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
അതിനിടെ, എസ്.എസ്.എൽ.സി. മൂല്യനിർണയത്തിനെതിരെയും വിജയശതമാനം കൂട്ടുന്നതിനെതിരെയും രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ എംഎൽഎ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎയുടെ വിമർശനം. എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ ഈ വലിയ വിജയത്തിൽ തനിക്ക് ഒട്ടും ആഹ്ലാദം തോന്നുന്നില്ലെന്നാണ് ഹൈബി ഈഡൻ പറയുന്നത്.
മൂല്യ നിർണ്ണയം ഉദാരമാക്കിയും, ഗ്രേസ് മാർക്കുകൾ നൽകിയുമാണ് വിജയശതമാനം ഉയർത്തുന്നതെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവഗണിച്ചു കൊണ്ട് നടത്തുന്ന ഈ പരീക്ഷാ നാടകം അന്താരാഷ്ട്ര തലത്തിലും മറ്റു സിലബസുകളിൽ പഠിച്ചു വരുന്ന കുട്ടികൾക്കിടയിലും മത്സരിക്കാൻ നമ്മുടെ കുട്ടികളെ യോഗ്യതയില്ലാത്തവരാക്കുകയാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ക്വാണ്ടിറ്റേറ്റീവ് റിസൾട്ട് അല്ല ക്വാളിറ്റി റിസൾട്ട് ആണ് നമുക്ക് ആവശ്യമെന്നും ഹൈബി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഇത്തവണത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ഞാൻ അനുമോദിക്കുന്നു. എന്നാൽ നമ്മുടെ ഈ...
Posted by Hibi Eden on Tuesday, 21 April 2015
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്