വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്; പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും; മക്കളെ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
നീരജ ജാനകി, മുരളി തുമ്മാരുകുടി
കുറച്ചുനാൾ മുൻപ് ഒരു വിദേശ വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കാനായി ഞാൻ എറണാകുളത്ത് പോയി. സെമിനാർ ഹാളിലേക്ക് നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ ബൂത്തുകൾ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അവർ പിടിച്ചു നിർത്തി. വിദേശങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങളെ പ്രമോട്ട് ചെയ്യുന്നവരായിരുന്നു അവരിൽ ഭൂരിഭാഗവും.
'സാർ മകനാണോ മകൾക്കാണോ അഡ്മിഷൻ വേണ്ടത് ?'
എന്താണ് അവരുടെ രീതി എന്നറിയാൻ ഞാൻ ആദ്യത്തെ ആളോട് പറഞ്ഞു
'മകൾക്ക് വേണ്ടിയാണ്'
'സാർ, എന്നാൽ ഫിലിപ്പീൻസ് ആണ് ബെസ്റ്റ്. പെൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യവും സുരക്ഷയും ഉള്ള സ്ഥലമാണ്.'
'പക്ഷെ ഈ വിദേശത്തൊക്കെ പഠിച്ചാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റുമോ?''
'ഇതെന്ത് ചോദ്യം സാർ, മനുഷ്യശരീരം എല്ലായിടത്തും ഒരുപോലെയല്ലേ? അവിടെ പഠിക്കുന്നതും ഇവിടെ പഠിക്കുന്നതും മെഡിസിൻ തന്നെയാണ്.'
പിന്നെയങ്ങോട്ട് ഫിലിപ്പീൻസിനെക്കുറിച്ചുള്ള വർണ്ണനയായിരുന്നു.
ബ്രോഷർ വാങ്ങി എന്റെ ഫോൺ നന്പറും കൊടുത്ത് ഞാൻ മുന്നോട്ടുനീങ്ങി. അഞ്ചു മീറ്ററിനകം അടുത്ത ആൾ എന്നെ പിടുത്തമിട്ടു.
'സാർ മകനാണോ മകൾക്കാണോ അഡ്മിഷൻ വേണ്ടത്?'
'മകന് വേണ്ടി'
'സാർ ജോർജിയ ആണ് ബെസ്റ്റ്, അവിടെ പഠിച്ചാൽ നേരെ അമേരിക്കയ്ക്ക് പോകാം.'
'ജോർജിയയിൽ മെഡിസിൻ പഠിച്ചാൽ എങ്ങനെയാണ് അമേരിക്കയ്ക്ക് പോകാൻ പറ്റുന്നത്?'
'സാർ, ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള കോളേജായതിനാൽ ലോകത്തെവിടെ ചെന്നാലും അതിന് അംഗീകാരമുണ്ട്.'
പത്തിലധികം കൺസൾട്ടൻസികളോട് ഞാൻ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിച്ചു. ഏറ്റവും എളുപ്പത്തിൽ നമ്മെ അവർ ഉദ്ദേശിക്കുന്ന രാജ്യത്തെത്തിക്കാനുള്ള വിവരങ്ങളാണ് (പലപ്പോഴും അർത്ഥസത്യങ്ങൾ) പ്രധാനമായും അവർ തന്നത്. സത്യത്തിൽ ഓരോ രാജ്യങ്ങളും ആർക്കെല്ലാം അവിടെ മെഡിക്കൽ പ്രാക്ടീസ് ചെയ്യാം എന്ന കാര്യത്തിൽ കർശന നിബന്ധനകൾ വച്ചിട്ടുണ്ട്. ഇന്ത്യയിൽ പഠിച്ച ഒരു ഡോക്ടർക്ക് നേരിട്ട് ഗൾഫിലോ, ജർമ്മനിയിലോ, അമേരിക്കയിലോ പോയി നേരിട്ട് പ്രാക്ടീസ് ചെയ്യാൻ പറ്റില്ല, തിരിച്ചും. ഓരോ രാജ്യത്തും ഈ വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കും. മനുഷ്യ ശരീരം ഒരുപോലെയാണോ, മരുന്നുകൾ ഒരു പോലെയാണോ, കോളേജ് ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റിലുള്ളതാണോ എന്നതൊന്നും പ്രസക്തമല്ല. ഈ അടിസ്ഥാന അറിവില്ലാതെ വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് കുട്ടികളുടെ ഭാവി കുഴപ്പത്തിലാക്കും, കുടുംബത്തിന് വലിയ സാന്പത്തിക ബാധ്യതയുമുണ്ടാക്കും.
എന്തുകൊണ്ട് മറ്റു രാജ്യങ്ങൾ?
സാധാരണയായി ആളുകൾ വിദേശത്തു പഠിക്കാൻ പോകുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഇന്ത്യയ്ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചാണ്. എന്നാൽ വിദേശത്തുപോയി മെഡിസിൻ പഠിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മറ്റു ചില കാരണങ്ങളാണ്.
1. നിലവിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 539 കോളേജുകളിലായി ഏകദേശം എഴുപതിനായിരത്തിനു മുകളിൽ എം.ബി.ബി.എസ്. സീറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 270 തോളം ഗവൺമെന്റ് മെഡിക്കൽ കോളേജുകളും 260 തോളം പ്രൈവറ്റ് മെഡിക്കൽ കോളേജുകളും. എന്നാൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾക്ക് ആനുപാതികമല്ലാത്ത വിധത്തിൽ, പതിനഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ ഓരോ വർഷവും പ്രവേശനം നേടാൻ ശ്രമിക്കുന്നു. പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള ഈ അന്തരമാണ് മെഡിസിൻ പഠനത്തിനായി വിദേശത്തുപോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
2. മെഡിക്കൽ പ്രവേശന പരീക്ഷ പാസാകാൻ പറ്റാത്തവരാണ് മറ്റൊരു കൂട്ടർ. 2018 ന് മുൻപ് വിദേശത്തു മെഡിസിൻ പഠിക്കണമെങ്കിൽ 'നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്സാമിനേഷൻ' (NEET) പാസ്സാകേണ്ടതില്ലായിരുന്നു. ഇപ്പോൾ പോലും വിദേശ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകാനുള്ള സാധ്യതയുണ്ടെങ്കിൽ, നമ്മുടെ പ്രവേശന പരീക്ഷ പാസ്സാകണമെന്ന നിബന്ധന വിദേശ രാജ്യങ്ങളിലെ മെഡിക്കൽ കൊളേജുകൾക്ക് ഇല്ല.
3. NEET പരീക്ഷ പാസ്സായാലും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാൻ കഴിയാതെ വരികയും, ഈ പ്രൊഫഷനോട് താല്പര്യം നിലനിൽകുകയും ചെയ്യുന്ന സാഹചര്യമാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ മെഡിക്കൽകോളേജിൽ എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കാൻ ഏകദേശം അറുപതു ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവാകാം. ഇതേസമയം മുപ്പത് ലക്ഷം രൂപ ചെലവിൽ എം ബി ബി എസ് പാസ്സാകാൻ കഴിയുന്ന രാജ്യങ്ങളുണ്ട്.
ഏതൊക്കെ രാജ്യങ്ങൾ?
നമ്മുടെ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ താഴെ പറയുന്നു.
· ചൈന
· റഷ്യ
· ഉക്രൈൻ
· ജോർജിയ
· യു.എ.ഇ
· താജികിസ്താൻ
· ഖസാക്കിസ്ഥാൻ
· കിർഗിസ്ഥാൻ
· ഫിലിപ്പീൻസ്
· ബംഗ്ലാദേശ്
· നേപ്പാൾ
· കരീബിയൻ രാജ്യങ്ങൾ
· പോളണ്ട്
· ബലാറുസ്
മെഡിക്കൽ വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര തലത്തിൽ ചിലവുകുറഞ്ഞതും ഏറ്റവും ഡിമാൻഡ് ഉള്ളതുമായ രാജ്യങ്ങളിലൊന്നാണ് ചൈന. നിലവിൽ ഇരുപത്തി മൂവായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനീസ് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട്. ഇതിൽ ഇരുപതിനായിരത്തോളം എം.ബി.ബി.എസ്സ് വിദ്യാർത്ഥികളാണ്. ഇതിലെ സാധ്യതകൾ മുന്നിൽക്കണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം (MOE) രാജ്യത്തെ നാല്പത്തിയഞ്ചു കോളേജുകൾക്ക് എം.ബി.ബി.എസ് കോഴ്സുകൾ ഇംഗ്ലീഷിൽ പഠിപ്പിക്കുവാനുള്ള അംഗീകാരം നൽകി. ഈ യൂണിവേഴ്സിറ്റികൾക്കു മാത്രമേ ഇനി മുതൽ വിദേശവിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാൻ കഴിയൂ. റഷ്യ, ഉക്രൈൻ, തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്രതലത്തിൽ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്.
ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE)
നേരത്തെ പറഞ്ഞതുപോലെ മെഡിസിൻ ഒരു പോർട്ടബിൾ ഡിഗ്രി അല്ലാത്തതിനാൽ, ഇന്ത്യയിലേക്ക് മടങ്ങിവന്നാൽ ചില നിബന്ധനകളനുസരിച്ചേ പ്രാക്ടീസ് ചെയ്യാനാവൂ. യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂ സീലാൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യത്തു നിന്നുമുള്ള മെഡിക്കൽ ബിരുദധാരികൾ, ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (FMGE) പാസ്സാകേണ്ടതുണ്ട് (https://cdn3.digialm.com//EForms/configuredHtml/1815/60431//Index.html). ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എഫ്.എം.ജി.ഇ ജയിച്ചാൽ മാത്രം പോരാ. അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ കോളേജിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പു കൂടി ചെയ്താലേ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കൂ.
കൂടുതൽ വിദ്യാർത്ഥികളെ ചേർക്കേണ്ടതിലേക്കായി ലാഭം മാത്രം ലക്ഷ്യമായുള്ള ചില ഏജൻസികൾ എഫ്.എം.ജി.ഇ പാസ്സാവുക എന്നത് ഒരു നിസ്സാര കാര്യമാണെന്നും പാസായാലുടൻ ഇന്ത്യയിൽ ജോലിചെയ്യാമെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചേക്കാം. യാഥാർഥ്യം ഇതല്ല!
ഇന്ത്യയിൽ ഒരു വർഷം ഏകദേശം പന്ത്രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ അറ്റൻഡ് ചെയ്യുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കഴിഞ്ഞ കുറേ വർഷങ്ങളായി എഫ്.എം.ജി.ഇ എക്സാമിലെ ശരാശരി വിജയശതമാനം 20 ശതമാനത്തിൽ കൂടിയിട്ടില്ലെന്നതാണ് (http://www.newindianexpress.com/nation/2019/mar/19/pass-percentage-of-foreign-medical-students-abysmal-in-last-five-years-rti-1952882.html). 2018 വരെയുള്ള കണക്കുകളിൽ എഫ്.എം.ജി.ഇ എഴുതിയിരിക്കുന്ന വിദ്യാർത്ഥികളിൽ കൂടുതലും ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ബിരുദമെടുത്തവരാണ്. ഉക്രൈൻ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ധാരാളം അപേക്ഷകരുണ്ട്. പക്ഷെ, ഇവരിൽ ഏകദേശം 15 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതേ വർഷങ്ങളിൽ താരതമ്യേന കൂടുതൽ വിജയശതമാനം യു.എ.ഇ (ഏകദേശം 36 ശതമാനം), ബംഗ്ലാദേശ് (ഏകദേശം 27 ശതമാനം) എന്നീ രാജ്യങ്ങളിൽ പഠിച്ചവർക്കാണ്. പല രാജ്യങ്ങളിലെയും കുറഞ്ഞ വിജയശതമാനം, അവിടങ്ങളിലെ പഠന നിലാവാരത്തിലേക്കാവാം വിരൽ ചൂണ്ടുന്നത്.
എഫ് എം ജി ഇ പാസ്സായില്ലെങ്കിൽ എന്താണ് കുഴപ്പം?
മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എന്നത് ബുദ്ധിമുട്ടാണെങ്കിലും അത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാണമെങ്കിൽ മാത്രമുള്ള പ്രശ്നമാണല്ലോ. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് FMGE പാസ്സാകുന്നത് നിർബന്ധമല്ല. അതുകൊണ്ട് തന്നെ വിദേശ വിദ്യാഭ്യാസം വലിയ റിസ്ക് അല്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിവരാതെ വിദേശത്തു ജോലിചെയ്യാനാണ് താല്പര്യമെങ്കിൽ ചില വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്.
നിങ്ങൾ പഠിച്ച രാജ്യത്തു തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ അവിടത്തെ ജോലി സാധ്യത, രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി എന്നിവ പരിഗണിക്കണം. ഇന്ത്യക്കാർ പ്രധാനമായും മെഡിക്കൽ വിദ്യാഭ്യാസത്തിന് പോകുന്ന രാജ്യങ്ങളിൽ ജോലികിട്ടാനുള്ള സാധ്യതയും കിട്ടിയാൽ ലഭ്യമാകുന്ന വരുമാനവും വളരെ കുറവാണ്. ബംഗ്ലാദേശിലോ ചൈനയിലോ ഉക്രൈനിലോ പഠിക്കുന്പോൾ അവിടെ പ്രാക്ടീസ് ചെയ്യാൻ അനുമതി കിട്ടിയാൽത്തന്നെ കിട്ടുന്ന വരുമാനം കൊണ്ട് നാട്ടിലെ ബാങ്ക് ലോൺ അടച്ചു തീർക്കാൻ പറ്റുമോ എന്ന് അന്വേഷിക്കണം.
ഇന്ത്യയിൽ FMGE പരീക്ഷ പാസ്സായില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ പോയി പ്രാക്ടീസ് ചെയ്യാമല്ലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇതും പ്രായോഗികമല്ല. ഫിലിപ്പീൻസിലെ ബിരുദവുമായി പോയാൽ അമേരിക്കയിലും, യുക്രെയ്നിലെ ബിരുദവുമായി ചെന്നാൽ ജർമ്മനിയിലും നേരിട്ട് പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. അവിടെയും പല വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രവേശന പരീക്ഷകൾ, തുടർ പഠനങ്ങൾ, തുടർ പരിശീലനം ഒക്കെ വേണ്ടിവരും. പലയിടത്തും വിഷയത്തിലെ അറിവിനോടൊപ്പം ഭാഷയിലും പ്രാവീണ്യം നേടണം. കുറച്ചു പണം ലാഭം നോക്കി വിദേശത്ത് പോയാൽ അനവധി വർഷവും ധാരാളം പണവും വേണ്ടിവരും മറ്റേതെങ്കിലും രാജ്യത്ത് മെഡിസിൻ പ്രാക്സ്റ്റീസ് ചെയ്യാൻ.
വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാമല്ലോ എന്ന് ആശ്വസിക്കുന്നവരുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണെങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്റ്, പബ്ലിക് ഹെൽത്ത്, മെഡിക്കൽ റിസർച്ച് തുടങ്ങിയവയാണ് താല്പര്യമെങ്കിൽ അതിന് വിദേശത്ത് പോയി മെഡിക്കൽ ഡിഗ്രി എടുക്കേണ്ട കാര്യമില്ല. അതിനുവേണ്ട മാർഗ്ഗങ്ങൾ നാട്ടിലുമുണ്ടല്ലോ.
ചരുക്കിപ്പറഞ്ഞാൽ വിദേശത്തെ എം ബി ബി എസ് പഠനം അല്പം റിസ്ക്കുള്ള പരിപാടിയാണ്. കുട്ടികളുടെ കരിയറിനെയും കുടുംബത്തിന്റെ സാന്പത്തിക സ്ഥിതിയെയും കുഴപ്പത്തിലാക്കാൻ ഈ തീരുമാനം വഴിവെക്കും. അതുകൊണ്ട് നാട്ടിൽ അഡ്മിഷൻ കിട്ടാതെ വരുന്പോൾ ഒരു റിസ്കുമില്ലാതെ ഏറെ സാന്പത്തികലാഭമുള്ള ഒരു കുറുക്കുവഴിയായി വിദേശ മെഡിക്കൽ പഠനത്തെ കാണരുത്. സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടോ, കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയോ, കൺസൾട്ടന്റുമാർ പറയുന്നത് കേട്ടോ നിങ്ങൾ വിദേശത്ത് പോകാൻ തീരുമാനിക്കുന്നുവെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. വിദേശത്ത് എം.ബി.ബി.സ് പഠനത്തിനു പോകുന്പോൾ തീർച്ചയായും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) യുടെ നിർദ്ദേശങ്ങൾ വായിച്ചു മനസിലാക്കുക. വിദേശത്തേയ്ക്ക് വിദ്യാർത്ഥികളെ അയക്കുന്ന ഒരു ഏജൻസിക്കും എം.സിഐ യാതൊരുവിധ അംഗീകാരവും നൽകുന്നില്ല. എന്നാൽ എം.സിഐ യുടെ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കുട്ടികളെയും മാതാപിതാക്കളെയും പലരും സമീപിക്കാം. കൂടാതെ, എം.സിഐ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന യൂണിവേഴ്സിറ്റികൾ/കോളേജുകൾ ഏതൊക്കെയെന്നു വായിച്ചു മനസിലാക്കുക. https://www.mciindia.org/CMS/information-desk/for-students-to-study-in-abroad
2. എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാർ പറയുന്ന കാര്യങ്ങൾ അപ്പടി വിശ്വസിക്കരുത്. അവർ പറയുന്ന കാര്യങ്ങൾക്ക് ഇന്റർനെറ്റിൽ അന്വേഷിച്ചോ അറിവുള്ളവരോട് ചോദിച്ചോ കൃത്യത വരുത്തുക. ഏതെങ്കിലും രാജ്യത്തേക്ക് ഒരു കൺസൾട്ടൻസി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ ആ കൺസൾട്ടൻസി വഴി ആ രാജ്യത്ത് മുൻപ് എത്തി പരിശീലനം നടത്തിയവരുടെ വിവരങ്ങൾ ചോദിക്കുക. അവരെ വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കുക.
3. പഠനത്തിന്റെ ചെലവ് പറയുന്പോൾ ഫീസ് കൂടാതെ വരുന്ന ചെലവുകളുടെ കാര്യവും പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കണം. യാത്ര, താമസം, ഭക്ഷണം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങൾ ഇതൊക്കെ ഭാരിച്ച ചെലവാകാം.
4. വിദേശ യൂണിവേഴ്സിറ്റികൾ എല്ലാംതന്നെ മികച്ചവയാണെന്നു കരുതരുത്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ് നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി ഒരു അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ പഠനങ്ങൾ പരിശോധിക്കാവുന്നതാണ്. ടൈം ഹയർ എഡ്യൂക്കേഷൻ റാങ്കിങ്, ഷാങ്ഹായ് റാങ്കിങ് എന്നിവ ഉദാഹരണങ്ങളാണ്. പാഠ്യവിഷയങ്ങൾ, പഠനമികവ്, അദ്ധ്യാപനം, തുടങ്ങി പല കാര്യങ്ങളിലുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രകടനം വേർതിരിച്ചറിയാനാവും. പോകുന്ന കോളേജ് തീരുമാനിക്കുന്നതിന് മുൻപ് ആ സ്ഥാപനത്തെ ഗൂഗിൾ ചെയ്ത് അവിടുത്തെ പ്രത്യേക പ്രശ്നങ്ങൾ മനസ്സിലാക്കണം.
5. ലോകാരോഗ്യ സംഘടന ഇപ്പോൾ മെഡിക്കൽ കോളേജുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല. World Federation for Medical Education (WFME) and the Foundation for Advancement of International Medical Education and Research (FAIMER) എന്നീ സംഘടനകൾ സംയുക്തമായി World Directory of Medical Schools പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. (കൂടുതൽ അറിയുവാൻ https://www.wdoms.org/ സന്ദർശിക്കൂ).
6. ഏത് രാജ്യത്താണോ പഠിക്കാൻ പോകുന്നത് ആ രാജ്യത്തെ മെഡിക്കൽ ഡിഗ്രി മറ്റേതൊക്കെ രാജ്യങ്ങളിലാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് എന്നന്വേഷിക്കുക. സാന്പത്തികമായി ഉന്നതിയും തൊഴിൽ സാധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത് അവിടുത്തെ ബിരുദങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരു നല്ല ഓപ്ഷനാണ്.
മെഡിക്കൽ പരിശീലനത്തിന്റെ കാര്യത്തിൽ ആളുകൾ എത്രമാത്രം കുറുക്കുവഴികൾ തേടുന്നു എന്നതിനെ പറ്റി അടുത്ത കാലത്ത് വളരെ അതിശയകരമായ ഒരു കാര്യം വായിച്ചു. അഞ്ചു വർഷം വിദേശത്ത് പഠിച്ചു എന്ന് പറഞ്ഞ ചില കുട്ടികളുടെ പാസ്സ്പോർട്ടിൽ അക്കാലത്ത് രാജ്യത്തിന് പുറത്തായിരുന്നതിന്റെ രേഖകൾ ഇല്ലായിരുന്നു. അതായത് ചില 'വിദേശ' മെഡിക്കൽ കോളേജുകളിലെ പരിശീലനം നടക്കുന്നത് ഇന്ത്യയിലെ ചില കേന്ദ്രങ്ങളിൽ ആണത്രേ. ഇത്തരം വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നെങ്കിലും ഇക്കാര്യം പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്