പഠിത്തത്തിൽ സായിപ്പിന്റെ കുട്ടികളെയും വെല്ലുന്ന മിടുക്കുമായി മലയാളി കുട്ടികൾ; ബ്രിട്ടനിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈപ്പിടിയിൽ ഒരുക്കിയത് നിരവധി പേർ; ആഘോഷിച്ച് രക്ഷിതാക്കളും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: പതിവു തെറ്റിക്കാതെ ലണ്ടനിലെ ജിസിഎസ് ഇ പരീക്ഷയിലെ മലയാളി തിളക്കം തുടരുകയാണ്. ഏറ്റവും വലിയ വിജയം കാർഡിലെ ലിറ്റിൽ എയ്ഞ്ചൽസ് ജെം പിപ്സിന്റെയും ലണ്ടൻഡെറിയിലെ ബ്ലസി ബിജിയും ആയിരുന്നെങ്കിൽ ആ വിജയങ്ങളുടെതിന് സമാനമായ എ സ്റ്റാർ പ്രകടനത്തിന്റെ റിപ്പോർട്ടാണ് ഇന്നു പുറത്തുവരുന്നത്. 15ൽ 14 എ സ്റ്റാറുകൾ നേടിയുള്ള ജെം പിപ്സിനെയും 11. 11 എ സ്റ്റാറുകൾ നേടികൊണ്ടുള്ള ബ്ലസിയുടെയും പ്രകടനത്തിനൊപ്പമാണ് ലിവർപൂളിലെ കോളിന്റെയും സ്ഥാനം. കോളിൻ 14 വിഷയങ്ങൾ എഴുതി 14 നും എ സ്റ്റാർ നേടിയാണ് ചരിത്രം കുറിച്ചത്.
അത്യപൂർവ്വമായ വിജയ ഗാഥകളുടെ കഥകളാണ് ഇക്കുറിയും യുകെയിലെ മലയാളികളിൽ നിന്നും കേൾക്കുന്നത്. ഒട്ടേറെ മലയാളികൾ അവർ പഠിച്ച കോളേജുകളിൽ ഒന്നാമതായിരിക്കുകയാണ്. ഒൻപതും പത്തും എ സ്റ്റാറുകൾ ഏറ്റവും കുറഞ്ഞത് രണ്ടു ഡസൻ മലയാളി പ്രതിഭകൾക്കെങ്കിലും ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മിക്ക മലയാളി കുട്ടികളെ കുറിച്ചും പ്രാദേശിക പത്രങ്ങളിൽ വാർത്തകളും വരുന്നുണ്ട്. ജിസിഎസ്ഇ എടുത്ത് പഠിച്ചിരുന്ന 14 വിഷയങ്ങളിൽ 14 നും എ സ്റ്റാർ വാങ്ങിയാണ് ലിവർപ്പൂളിലെ കോളിൻ തിളങ്ങുന്നത്. ഈ അപൂർവ്വ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ലിവർപ്പൂളിലെ മലയാളി സമൂഹം. ലിവർപൂളിലെ ബ്ലൂ കോട്ട് സ്കൂളിലാണ് കോളിൻ പഠിച്ചിരുന്നത്.
സ്കൂളിലെ തന്നെ മികച്ച വിജയമാണ് കോളിൻ കൈപിടിയിലൊതുക്കിയത്. ഭാവി പഠന പരിപാടികൾക്ക് പൂർണ്ണ തീരുമാനിമായിട്ടില്ലെന്നാണ് കോളിൻ പറയുന്നത്. കോളിന്റെ ഏക സഹോദരൻ ഫ്രെഡ്വിൻ മുൻ വർഷങ്ങളിൽ ജിസിഎസ്ഇയിലും എ ലവലിലും ഉന്നത വിജയം കരസ്ഥമാക്കി ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥിയാണ്. എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് നിന്നുള്ള ഫ്രാൻസിസ് മറ്റത്തിലിന്റെയും ഡെന്നയുടെയും മകനാണ് കോളിൻ.
പത്ത് എ സ്റ്റാർ നേടി എറിക്ക നിധിരി
പത്ത് എ സ്റ്റാറും 3 എയുമാണ് സ്വിണ്ടനിലെ എറിക്ക നിധിരി നേടിയത്. മാത്സ്, ഫർതർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, എക്കണോമിക്സ്, ഫ്രഞ്ച്, റിലീജിയസ് സ്റ്റഡിസ്, മ്യുസിക്ക്, ജ്യോഗ്രഫി, ഇറ്റാലിയൻ എന്നിവയിൽ എസ്റ്റാറും, ബയോളജി, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ എയുമാണ് എറിക്ക നേടിയത്. ഐസിറ്റിയിൽ ബിടെക്കുമുണ്ട്. ഗ്ലോസ്റ്ററിലെ ഹൈസ്കൂൾ ഫോർ ഗേൾസ് ഗ്രാമർ സ്കൂളിലാണ് എറിക്ക പഠിച്ചിരുന്നത്.
മെഡിസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന എറിക്ക തുടർ പഠനം നടത്തുക ചെൽട്ടൻഹാം പേറ്റ്സ് ഗ്രാമർ സ്കൂളിലാണ്. മാത്സ്, കെമിസ്ട്രി, ബയോളജി, സൈക്കോളജി എന്നിവയാണ് എറിക്ക ഇനി പഠിക്കുക. പഠനത്തിന് പുറമേ പാഠ്യതര വിഷയത്തിന് എറിക്ക ഒരു പ്രതിഭയാണ്. പിയാനോ, ഡ്രാമാ, കർണാടിക് മ്യുസിക്, ഭരതനാട്യം എന്നിങ്ങെനെ എറിക്ക കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. സ്വിണ്ടൻ ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റൺ ടീം അംഗമായിരുന്ന എറിക്ക അണ്ടർ 16 വിൽറ്റ്ഷെയർ കൗണ്ടി ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.
റെഡിങ്ങിൽ ഒറക്കിളിൽ ജോലി നോക്കുന്ന ജോസഫ് നിധിരിയാണ് എറിക്കയുടെ പിതാവ്, കാപിറ്റ ഐടി സർവ്വീസിൽ ജോലി ചെയ്യുന്ന റൈമോൾ നിധിരിയാണ് മാതാവ്
പത്ത് എ സ്റ്റാറും രണ്ട് എ ഗ്രേഡ് തിളക്കുമായി റിയ ബിനോയി എബ്രഹാം
പത്ത് എ സ്റ്റാറും രണ്ട് എ ഗ്രേഡും നേടിയാണ് ജിസിഎസ്ഇ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ലണ്ടനിൽ റിയ താരമായത്. കോട്ടയം ചിങ്ങവനം സ്വദേശികളും ഇപ്പോൾ ലണ്ടനിലെ ചിങ്ഫോർഡിൽ താമസിക്കുന്നവരുമായ ബിനോയി എബ്രഹാം ജൂലി ദമ്പതികളുടെ മകളാണ് റിയ. എൻഫീൽഡിലെ സെന്റ് ആൻസ് കാത്തലിക് ഹൈ സ്കൂൾ ഫോർ ഗേൾസിലാണ് റിയ പഠിച്ചത്.
മാത്തമാറ്റിക്സ്, ഫ്രഞ്ച്, ഹിസ്റ്ററി, ഐസിടി, റിലീജിയസ് സ്റ്റഡീസ്, കോർ സയൻസ്, അഡീഷണൽ സയൻസ്, ഫർതർ അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലാഗ്വേജ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലാണ് എ സ്റ്റാർ നേടിയത്. ഇംഗ്ലീഷ് ലിറ്ററേച്ചറിലും ഫിസിക്കൽ എഡ്യുക്കേഷനിലും എ ്രേഗയ്ഡും കരസ്ഥമാക്കി. വുഡ്ഫോർഡ് കൺട്രി ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലാണ് റിയ തുടർപഠനത്തിന് ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
പാർട്ട് ടൈം ജോലിയോടൊപ്പം പഠനം; ജോയലിന്റെ എ സ്റ്റാറിന് മാറ്റുകൂടുതൽ
9 എസ്റ്റാറും രണ്ടു എയുമാണ് സ്റ്റീവനേജിലെ ജോയൽ രാജു താരമായി മാറിയത്. ജോൺ ഹെന്റി ന്യുമാൻ സ്കൂളിലാണ് ജോയൽ പഠിച്ചത്. സയൻസ്, മാത്തമാറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ജർമൻ, ഹിസ്റ്ററി, റിലീജിയസ് സ്റ്റഡീസ്, ഫർതർ അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്പ്യുട്ടിങ്ങ് എന്നിവയിൽ എസ്റ്റാറും അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലാഗ്വേജ് എന്നിവയിൽ എയുമാണ് ജോയൽ നേടിയത്. ചങ്ങനാശേരി സ്വദേശിയായ രാജു ലൂക്കോസിന്റെയും ലിസ്റ്റർ ഹോസ്പിറ്റലിൽ നഴ്സായി ജോലി നോക്കുന്ന ബിജി രാജുവിന്റെയും മകനാണ് ജോയൽ. ജൂഡിയ രാജുവാണ് ജോയലിന്റെ സഹോദരി.
യൂണിവേഴ്സിറ്റി പഠനത്തിന് തയ്യാറെടുക്കുകയാണ് ജൂഡിയ. കവിത എഴുതാൻ ഏറെ ഇഷ്ടപ്പെടുന്ന ജോയലിന്റെയും ജൂഡിയയുടെയും കവിതകൾ എസെൻസ് ഓഫ് പൊയട്രിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തൊടൊപ്പം പാർട്ട്ടൈം ജോലിയും ഈ മിടുക്കൻ ചെയ്യുന്നുണ്ട്. അൾത്താര ബാലനായ ജോയൽ എട്ടാമത്തെ വയസുമുതൽ പള്ളിയിൽ പ്രാർത്ഥനകൾ ചൊല്ലുന്നുണ്ട്.
മികച്ച ഒരു ബാസ്ക്കറ്റ്ബാൾ പ്ലയർ കൂടിയായ ജോയൽ സ്കോർപിയോൺസ് സ്റ്റീവനേജിന് വേണ്ടി കളിക്കുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന ജോയർ ഒഴിവ് സമയങ്ങളിൽ പ്രോഗ്രാം ഉണ്ടാക്കാറുണ്ട്.
ഏഴ് എ സ്റ്റാറുകളും മൂന്ന് എയും നേടി ഒലിവിയ
ഏഴ് എ സ്റ്റാറുകളും മൂന്ന് എയും നേടിയാണ് ഒലിവിയ ക്രൂവിലെ മലയാളികൾക്ക് അഭിമാനമായി മാറിയത്. ക്രൂ, സെന്റ് തോമസ് മൂർ കാത്തലിക് ഹൈസ്കൂളിൽ നിന്നാണ് ഒലിവിയ ജിസിഎസ്ഇ പാസായത്. പഠനത്തിന് പുറമേ പാഠ്യതരവിഷയങ്ങളിലും ഒലിവിയ മികവ് കാട്ടുന്നുണ്ട്. ക്രൂവിലെയും സ്റ്റോക് ഓൺ ട്രെന്റിലെയും മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യമായ ഒലിവിയ പാട്ടിനും ഡാൻസിനും ഒക്കെ മുൻപന്തിയിലാണ്.
മെഡിസിൻ പഠനത്തിന് നടത്താൻ ആഗ്രഹിക്കുന്ന ഒലിവിയ എ ലെവൽ പഠിക്കുന്നത് സൗത്ത് ചെഷയർ കോളജിൽ ആണ്. ഇടുക്കി കാളിയാർ നമ്പ്യാപറമ്പിൽ മനുജോയിയുടെയും ഡെയ്നിയുടെയും മകളാണ് ഒലിവിയ. സഹോദരങ്ങൾ: എൽട്ടൺ, ആഞ്ചല.
ഏഴ് എ സ്റ്റാർ നേടി റെഡ്ഹില്ലിൽ നിന്നും ജോയൽ ഷെന്നി താരമായി
ഏഴ് എ സ്റ്റാറും 4 എയും 1 ബിയും നേടിയാണ് റെഡ്ഹില്ലിൽ നിന്നും ജോയൽ ഷെന്നി താരമായത്. സെന്റ് ബീഡ്സ് സ്കൂളിലാണ് ജോയൽ പഠിച്ചത്. മാത്തമാറ്റിക്സ്, ഫർതർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോഗ്രഫി, റിലീജിയസ് എഡ്യുക്കേഷൻ എന്നിവയിൽ എ സ്റ്റാറും, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ബിസിനസ് സ്റ്റഡിസ്, കമ്പ്യുട്ടിങ്ങ് എന്നിവയിൽ എ ഗ്രേഡും ഫ്രഞ്ചിൽ ബിയുമാണ് ജോയൽ നേടിയത്. ട്യുഷന് പോകാത്ത ജോയലിന്റെ വിജയത്തിന് പിന്നിൽ കഠിനമായ അധ്വാനം മാത്രമാണ്.
ആർബറി ക്ലബിന് വേണ്ടി ബാറ്റ്മിന്റണും ജോയൽ കളിക്കുന്നുണ്ട്. റൈഗേറ്റ് ആൻഡ് ബാൻസ്റ്റഡ് കൗൺസിലിനെ പ്രതിനിധീകരിച്ച് സറെ യൂത്ത് ഗെയിംസിൽ പങ്കെടുത്തിട്ടുള്ള ജോയൽ രണ്ടു തവണ സിൽവർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. 2013ൽ സറെ യൂത്ത് ഗെയിംസ് സീനിയർ ടീമിന്റെ ക്യാപ്റ്റൺ സ്ഥാനവും ജോയലിനായിരുന്നു. സറെ സ്കൂൾസിലെ ഒട്ടെറെ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള ജോയൽ ഡബിൾസിൽ ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. ഒട്ടെറെ സുഹൃത്തുകൾ ഉള്ള ജോയൽ മാർസ് അസോസിയേഷനിലെ സജീവസാന്നിധ്യമാണ്.
ഷെന്നി ജോസ് ജെയ്മോൾ ഷെന്നി ദമ്പതികളുടെ മകനാണ് ജോയൽ. ജോയലിന്റെ സഹോദരി ദിവ്യയും സെന്റ് ബീഡ്സ് സ്കൂളിലാണ് പഠിക്കുന്നത്.
അഞ്ചു എ സ്റ്റാറും അഞ്ച് എയും നേടി അലീഷ
അഞ്ചു എ സ്റ്റാറും അഞ്ച് എയും നേടിയാണ് സ്ലൗവിലെ അലീഷ ജിസിഎസ്ഇ പാസായിരിക്കുന്നത്. സ്ലൗ ലാങ്ലി സെന്റ് ബെർണാർഡ്സ് കാത്തലിക്ക് ഗ്രാമർ സ്കൂളിലാണ് അലീഷ പഠിച്ചത്.
4 എസ്റ്റാറും രണ്ട് എയും രണ്ടു ബിയും നേടി ആൻ ക്രിസ്റ്റിന
4 എസ്റ്റാറും രണ്ട് എയും രണ്ടു ബിയുമാണ് മാൻസ്ഫീൽഡിൽ താമസിക്കുന്ന ആൻ ക്രിസ്റ്റിന എം ജോസഫ് കരസ്ഥമാക്കിയത്. മാത്സ്, ഐസിറ്റി, ഇറ്റാലിയൻ, സ്പാനിഷ് എന്നിവയിൽ എ സ്റ്റാറും, സയൻസിലും ആർട്സിലും 2 എയും, ഇംഗ്ലീഷിനും ഡ്രാമയ്ക്കും ബിയുമാണ് ആനിന് ലഭിച്ചത്. ഇറ്റലിയിലെ ഇറ്റാലിയൻ മീഡിയം സ്കൂളിൽനിന്നും പഠിച്ച ശേഷം ഒരു വർഷം മുമ്പാണ് ആൻ യുകെയിൽ ജിസിഎസ്ഇ പഠിക്കാൻ ചേർന്നത് എന്നതിനാൽ തന്നെ ആനിന്റെ തിളക്കത്തിന് മാറ്റേറയാണ്. മാൻസ്ഫീൽഡ് ആൾ സെയിന്റ്സ് കാത്തലിക്ക് സ്കൂളിലാണ് ആൻ പഠിച്ചത്. ജോസഫ് വാണിയപുരയ്ക്കലിന്റെയും മോളി തോമസിന്റെയും മകളാണ് ആൻ.
ആറു എ സ്റ്റാറുകളും നാല് എയുമായി മലാലയുടെ മിന്നും പ്രകടനം
ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിജയകഥകൾക്കിടയിലും ഒരു സെലിബ്രിറ്റി ജേതാവിന്റെ പരീക്ഷാഫലമായിരുന്നു ലോകമാദ്ധ്യമങ്ങളിൽ ചർച്ച. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മലാല യൂസഫ്സായി ആണ് ജിസിഎസ്ഇ പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ ആ സെലിബ്രിറ്റി. ആറ് എ സ്റ്റാർ ഗ്രേഡും നാല് എയുമായിട്ടാണ് മലാല മിന്നും പ്രകടനം കാഴ്ചവച്ചത്. പാക്കിസ്ഥാനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടിരുന്ന മലാല താലിബാന്റെ വെടിയേറ്റാണ് ബ്രിട്ടനിൽ ചികിത്സയ്ക്കെത്തുന്നത്. തുടർന്ന് ബർമിങ്ങ്ഹാമിൽ താമസിച്ചുവരികയായിരുന്നു.
സയൻസ് വിഷയങ്ങളിലാണു മലാല കൂടുതൽ മികവുകാണിച്ചത്. മാത്സ് ജിസിഎസ്ഇ, മാത്സ് ഐജിസിഎസ്ഇ, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, റിലീജിയസ് സ്റ്റഡീസ് എന്നിവയിൽ എ സ്റ്റാറും, ഹിസ്റ്ററി, ജിയോഗ്രഫി, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ എയുമാണ് മലാലയ്ക്ക് ലഭിച്ചത്. മലാല വിജയത്തിന്റെ കാര്യം പിതാവ് സിയാദുദ്ദീൻ യൂസഫ്സായി ആണു ട്വീറ്റ് ചെയ്തത്. എഡ്ഗ്ബാസ്റ്റൺ ഹൈ സ്കൂളിലാണ് മലാല പഠിച്ചത്. എ ലെവലിൽ ആർട്സ് പഠിക്കാനാണ് ഇപ്പോൾ മലാലയുടെ ആഗ്രഹം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്