ക്ലാസുകൾ മുടങ്ങുകയോ പരീക്ഷ വൈകുകയോ ചെയ്താൽ വൈസ് ചാൻസലർമാർ സമാധാനം പറയണം; അനീതിക്കെതിരെ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാം; മന്ത്രിയും വിസിമാരും ഇനി ചൊറി കുത്തിയിരിക്കട്ടേ
തിരുവനന്തപുരം: ഒരുകാലത്ത് ഏറെ അംഗീകരിക്കപ്പെടുകയും രാഷ്ട്രീയ ഇടപെടൽ മൂലം താറുമാറാവുകയും ചെയ്ത കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിന് ഒടുവിൽ രക്ഷകനെ കിട്ടി. മഹനീയമായ വൈസ് ചാൻസലർ പദവി രാഷ്ട്രീയക്കാരന്റെ കാലു പിടിക്കാൻ കഴിയുന്നവർക്കായി വീതിച്ചു കൊടുത്തതിന്റെ അനന്തര ഫലം. തമ്മിൽ തല്ലും രാഷ്ട്രീയ നിയമനങ്ങളുമായി കുത്തഴിഞ്ഞു പോയ യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ ഗവർണ്ണറുടെ ഇടപെടൽ അനിവാര്യമായിരുന്നു. നിയമപരമായി സർവ്വകലാശാലകളുടെ പരമാധികാരി ഗവർണ്ണർ ആയതിനാൽ ആർക്കും ചോദ്യം ചെയ്യാൻ പോലും കഴിയുന്നില്ല. സർവ്വകലാശാലകളുടെ പ്രാഥമിക ധർമ്മമായ പഠന ദിനങ്ങളുടെ ഉറപ്പ് വരുത്തൽ, പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനും കൃത്യമായ നടപടികൾ എന്നിവയാണ് ചാൻസലറുടെ ആദ്യ ലക്ഷ്യങ്ങൾ.
സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായെടുക്കുന്ന തീരുമാനങ്ങൾ ചാൻസലർക്ക് വി സിമാർ ഇപ്പോഴും റിപ്പോർട്ട്ചെയ്യാറുണ്ടെങ്കിലും മറുപടിപോലും ലഭിക്കാറില്ല. അതെല്ലാം ഗവർണ്ണർ പി സദാശിവം മാറ്റും. എല്ലാത്തിനും മറുപടി. കൃത്യമായ സംശയ നിവാരണം. ഇങ്ങനെ സർവ്വകലാശാലകളുമായി നിരന്തരം സംവദിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. തന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ശക്തമായ അച്ചടക്ക നടപടികളും ചാൻസലർ കൈക്കൊള്ളും.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർവ്വകലാശാലകളിൽ ഒന്ന് കേരളസർവകലാശാലയാണ്. ഇവിടെ ഒരുസെമസ്റ്ററിൽ വെറും 55ദിവസംമാത്രമാണ് ക്ലാസുള്ളത്. ബാക്കിയെല്ലാം സമരദിനങ്ങളും. ഇത്തരം രീതികളെയാണ് ചാൻസലർ ചോദ്യം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരീക്ഷ മാത്രമല്ല പഠിപ്പിക്കലും പ്രധാനമാണെന്ന് ഗവർണ്ണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുറപ്പാക്കാനുള്ള പരമമായ ഉത്തരവാദിത്തം വൈസ് ചാൻസലർക്കാണ്. ഒഴപ്പി നടന്ന് പരീക്ഷയെഴുതാമെന്ന് കരുതിയാൽ വിദ്യാർത്ഥികൾക്കും പണി കിട്ടും.
നവംബറിൽ ആരംഭിക്കുന്ന പി.ജി കോഴ്സുകൾ ജൂലായ് മാസത്തിൽ തുടങ്ങാനാവും വിധത്തിലാവും അക്കാഡമിക് കലണ്ടർ എന്നാണ് നിർദ്ദേശം. ഫലപ്രഖ്യാപനം വൈകുന്നതിനാൽ ഉപരിപഠനത്തിനും ജോലിക്കുമുള്ള അവസരം നഷ്ടമായതായി വിദ്യാർത്ഥികളുടെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഏത് സർവകലാശാലകളിലേയും കോഴ്സുകളിൽ പ്രവേശനം നേടാൻ ഇതിലൂടെസാധ്യമാവും.പരീക്ഷകഴിഞ്ഞ് നിശ്ചിതദിവസങ്ങൾക്കകം ഫലംപ്രഖ്യാപിച്ചിരിക്കണം. ഇതിന് ഐ.ടി അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തണം.
പഠന നിലവാരം ഉയർത്തുകയാണ് അക്കാഡമിക് കലണ്ടറിലൂടെ ലക്ഷ്യം. സർവ്വകലാശാലകൾ മാത്രമല്ല വിദ്യാർത്ഥികൾക്കായും കൂടിയുള്ള നിരീക്ഷണ സംവിധാനമാണ് ഇത്. പഴയതു പോലെ സമരം ചെയ്ത് നടക്കാമെന്ന് വിദ്യാർത്ഥി നേതാക്കളും കരുതേണ്ട്. കുറഞ്ഞത് 90 ദിവസത്തെ പഠനവും 70 ശതമാനം ഹാജരുമില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. 90 ദിവസത്തെ അധ്യയനം ഉറപ്പാക്കാൻ അവധി ദനങ്ങളിലും ക്ലാസ് നടത്താം. രണ്ട് ഘട്ടമായി അക്കാഡമിക് കലണ്ടറിലൂടെ സമൂല മാറ്റമാണ് ഗവർണ്ണർ ഉദ്ദേശിക്കുന്നത്.
സെമസ്റ്ററിൽ 90 ദിവസത്തെ അദ്ധ്യയനവും കൃത്യസമയത്ത് പരീക്ഷയും ഫലപ്രഖ്യാപനവും ഉറപ്പാക്കുകയാണ് ആദ്യഘട്ടം. സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ അപ്രധാന പരീക്ഷകളുടെ മൂല്യനിർണയം കോളേജുകൾക്ക് കൈമാറുന്നതാണ് രണ്ടാംഘട്ടം. പ്രതിവർഷം 15,000 പരീക്ഷകൾ വരെ നടത്തുന്ന സർവ്വകലാശാലകളുണ്ട്. കോളേജുകളെ ഈ ചുമതല ഏൽപ്പിക്കുമ്പോൾ കർശന നിരീക്ഷണ സംവിധാനമൊരുക്കും. ഇതിലൂടെ കോളേജുകളുടെ ഉത്തരവാദിത്തവും കൂടും.
വിദ്യാർത്ഥിസമരങ്ങളും മറ്റുംകാരണം അദ്ധ്യയനം മുടങ്ങിയാലും ഏകീകൃത അക്കാഡമിക് കലണ്ടർ വരുന്നതോടെ അവധിദിവസങ്ങളിൽ ക്ലാസെടുത്തിട്ടാണെങ്കിലും 90ദിവസം തികയ്ക്കേണ്ടിവരും. ഇതുറപ്പിക്കാതെ പരീക്ഷ അനുവദിക്കില്ല. 90ദിവസം ക്ലാസെടുക്കാനായില്ലെങ്കിൽ സെമസ്റ്റർ നീട്ടേണ്ടിവരും. അക്കാഡമിക് കലണ്ടർ തെറ്റിയാൽ അദ്ധ്യാപകരും വൈസ്ചാൻസലറും വിശദീകരണം നൽകേണ്ടിവരും. 75ശതമാനം ഹാജരില്ലാത്തവർക്ക് പരീക്ഷയെഴുതാനാവില്ലെന്നത് നിർബന്ധമാക്കും.
എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പരീക്ഷനടത്താൻ കഴിയുംവിധത്തിലാണ് അക്കാഡമിക് കലണ്ടർ രൂപീകരണം. ബിരുദപരീക്ഷകളാണ് ആദ്യഘട്ടമായി ക്രമപ്പെടുത്തുന്നത്. പരീക്ഷനടത്താനായില്ലെങ്കിലും സർവകലാശാല വിശദീകരണം നൽകേണ്ടതുണ്ട്. പല സാധ്യതകളും ഇക്കാര്യത്തിൽ ഗവർണ്ണർ പരിഗണിക്കുന്നുണ്ട്. എയ്ഡഡ് കോളേജുകളിൽ ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷാനടത്തിപ്പും മൂല്യനിർണയവും കോളേജുകളെ ഏൽപ്പിക്കുക, അപ്രധാനമായ പരീക്ഷകൾ ഒഴിവാക്കി അസൈന്മെന്റുകൾ, സ്വയംവിലയിരുത്തൽ എന്നിവ ഏർപ്പെടുത്തുക എന്നിങ്ങനെ നീളുന്നു അവ.
കാർഷികം, വെറ്ററിനറി സർവകലാശാലകളിൽ നിലവിൽ സമാനമായ സംവിധാനമാണുള്ളത്. ബിരുദ,ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പൂർത്തിയാക്കണം. കാലിക്കറ്റിൽ ആകെയുള്ള മൂന്നുലക്ഷം കുട്ടികളിൽ രണ്ടരലക്ഷവും ബിരുദകോഴ്സുകളിലാണ്. കേരളയിൽ ഒരുലക്ഷത്തോളം കുട്ടികൾക്കായി പതിനായിരത്തിലേറെ പരീക്ഷയാണ് എല്ലാവർഷവും നടത്തുന്നത്. അഞ്ചുകോടിയിലധികം രൂപയാണ് പരീക്ഷാനടത്തിപ്പിനുള്ള ചെലവ്. പരീക്ഷാനടത്തിപ്പിൽ സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗവർണർ പരിഗണിക്കുന്നതായാണ് അറിയുന്നത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ല. എല്ലാം ചാൻസലർക്ക് റിപ്പോർട്ട് ചെയ്യാനും വി സിമാർക്ക് നിർദ്ദേശം ഉണ്ട്. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർവകലാശാലകളുടെ സ്വയംവിലയിരുത്തൽ റിപ്പോർട്ട് മൂന്നുമാസത്തിലൊരിക്കൽ ചാൻസലർ അവലോകനംചെയ്യും. കേരളാ സർവ്വകലാശാലയിലൊഴികെ മിക്കയിടത്തും രണ്ട്മാസത്തിലൊരിക്കലാണ് സിൻഡിക്കേറ്റ് ചേരുന്നത്. അതിനാൽ എല്ലാ സിൻഡിക്കേറ്റ് യോഗങ്ങളിലേയും തീരുമാനങ്ങൾ ഗവർണർ പരിശോധിക്കാനും സാഹചര്യമൊരുങ്ങും.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രാപ്പടി ഇനത്തിൽ എഴുതിയെടുത്തത് ലക്ഷങ്ങൾ;
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍