ആദ്യ ശ്രമത്തിൽ ഒന്നാം റാങ്ക് നേടി ഡൽഹിയിലെ 22കാരി മാതൃകയായി; റാങ്കുകാരുടെ പട്ടികയിൽ നിന്നും കേരളം പുറത്ത്; 1000 പേരുടെ സിവിൽ സർവ്വീസ് പട്ടികയിൽ 27 മലയാളികൾ മാത്രം
ന്യൂഡൽഹി: സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ ഏറെ ആഹ്ലാദിക്കാനൊന്നും മലയാളിക്കില്ല. ആദ്യ അമ്പതിൽ മലയാളി സ്ഥാനം പിടിച്ചത് മാത്രമാണ് ആശ്വാസം.33ാം റാങ്ക് നേടിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഒ.ആനന്ദാണ് കേരളത്തിന്റെ അഭിമാനമായത്. 108ാം റാങ്കുമായി പത്തനംതിട്ട സ്വദേശി നീതു രാജനുമുണ്ട് പട്ടികയിൽ. പട്ടികയിൽ 25ലധികം മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി സ്വദേശി ടിന ഡാബിക്കാണ് ഒന്നാം റാങ്ക്. ജമ്മുകശ്മീര്‍ അനന്ത്നാഗിലെ അത്താർ് ആമിര്‍ ഉല് ഷാഫി ഖാന്(23) രണ്ടാം റാങ്ക്, ഡല്‍ഹി സ്വദേശിയായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് ജസ്മീത്ത് സിങ് സന്ധു മൂന്നാം റാങ്ക് നേടി.
തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ജീവ മരിയ ജോയ്(147), എറണാകുളം ആലുവ സ്വദേശി ആർ.വിശ്വനാഥ്(181), എറണാകുളം ഇടപ്പള്ളി സ്വദേശി ആസിഫ് കെ.യൂസഫ്(215), തൃശ്ശൂർ കാവ് സ്വദേശി അരുൺ കെ.വിജയൻ(264), തിരുവനന്തപുരം വെമ്പായം സ്വദേശി ഐ.വി.ഭവ്യ(296), തിരുവനന്തപുരം പൂജപ്പുര സ്വദേശി എ.എസ്.ശ്രേയ(299), തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി രാഹുൽ പി.(358), കൊച്ചി വൈറ്റില സ്വദേശി അന്ന ശോശ തോമസ്(389), ആലപ്പുഴ സ്വദേശി ഇ.പത്മരാജ്(460), കാസർകോട് തൃക്കരിപ്പൂർ സ്വദേശി സുഭഗ ആൻ വർഗീസ്(472), തിരുവനന്തപുരം ഡി.പി.ഐ.സ്വദേശി അഞ്ജു അരുൺ കുമാർ(475), കോഴിക്കോട് സ്വദേശി എച്ച്.വിഷ്ണുപ്രസാദ്(506), തൃശ്ശൂർ ചേലക്കര സ്വദേശി കെ.ധന്യ(520), കൊല്ലം പത്തനാപുരം സ്വദേശി ഐ.ഇബ്സൺ ഷാ(575), പത്തനംതിട്ട പന്തളം സ്വദേശി സിദ്ധാർത്ഥ് കെ.വർമ്മ(584), കണ്ണൂർ പയ്യന്നൂർ സ്വദേശി സുനിൽ ജോർജ്ജ്(587), കൊല്ലം കൊട്ടാരക്കര സ്വദേശി സോനാ സോമൻ(612), തിരുവനന്തപുരം ഉള്ളൂർ സ്വദേശി എം.ഗായത്രി(642), കണ്ണൂർ ജോസ്ഗിരി സ്വദേശി സി.വി.ജയകാന്ത്(753), കൊച്ചി വടക്കോട് സ്വദേശി എ.ആഷിഫ്(778), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി വിവേക് ജോൺസൺ(783), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി പി.ആർ.വൈശാഖ്(844), കോട്ടയം കോസഡി സ്വദേശി മിഥുൻ വി.സോമരാജ്(1015) എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.
ഒന്നാം റാങ്ക് നേടിയ 22കാരിയായ ടീന തന്റെ ആദ്യശ്രമത്തിലാണ് സിവിൽ സർവ്വീസ് പട്ടികയിൽ ഒന്നാമതെത്തിയത്. ഡൽഹിയിലെ പ്രശസ്തമായ ശ്രീറാം ലേഡി കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയിട്ടുണ്ട് ടീന. ഒന്നാം റാങ്ക് നേടിയ കാര്യം ഇപ്പോഴും ഉൾക്കൊള്ളാൻ തനിക്കായിട്ടില്ലെന്ന് ടീന പറയുന്നു. ''എന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല'' .ക്ഷമയും, കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനനവും, കുടുംബത്തിന്റെ പിന്തുണയുമാണ് തനിക്ക് വിജയത്തിലേക്ക് വഴി തെളിയിച്ചതെന്ന് ടീന അഭിപ്രായപ്പെട്ടു. ഹരിയാണ കേഡറിൽ പ്രവർത്തിക്കാനാണ് ടീനയുടെ തീരുമാനം. സ്ത്രീജനസംഖ്യ കുറഞ്ഞ ഹരിയാണയിലെ പ്രവർത്തം ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് ടീന പറയുന്നത്. സിവിൽ സർവ്വീസിലേക്ക് വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഒരു മാതൃകയായി മാറണമെന്നാണ് ടീനയുടെ മോഹം. സിവിൽ സർവ്വീസ് നേടാൻ തനിക്ക് ഏറ്റവും പ്രചോദനം നൽകിയത് തന്റെ മുത്തച്ഛനാണെന്ന് രണ്ടാം റാങ്കുകാരൻ അത്തർ ആമീർ ഉൾ ഷാഫി ഖാൻ പറയുന്നു. ഇന്റെർവ്യൂ കഴിഞ്ഞപ്പോൾ നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, രണ്ടാം റാങ്ക് നേടുമെന്ന് കരുതിയിരുന്നില്ല, കാശ്മീരിൽ നിന്നുള്ള നിരവധി പേർ ഇപ്പോൾ സിവിൽ സർവ്വീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ട്, തന്റെ നേട്ടം അവർക്ക് പ്രചോദനമാക്കുമെന്നാണ് കരുതുന്നത് ആമീർ വാർത്ത ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ തവണയും സിവിൽ സർവ്വീസ് പരീക്ഷ എഴുതിയ ആമീർ 560ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ ട്രാഫിക് സര്‍വീസില്‍ നിയമനം ലഭിച്ചതിനെ തുടര്‍ന്ന് ലഖ്നൗവില്‍ പരിശീലനത്തിലാണ്. അത്താര്‍ കശ്മീര്‍ കേഡര്‍ തന്നെയാണ് തിരഞ്ഞെടുത്തത്. മൂന്നാംറാങ്ക് നേടിയ ജസ്മീതിന്റേത് നാലാമത്തെ ശ്രമമാണ്. 2014ല്‍ അദ്ദേഹത്തിന് റവന്യൂ സർവ്വീസിൽ് പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് ഫരീദാബാദിലെ നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, എക്സൈസ് ആന്‍ഡ് നാര്ക്കോട്ടിക്സില് പരിശീലനത്തിലാണ്.
ആകെ 1078 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. 499 പേര് ജനറല്‍, 314 പേര് ഒ.ബി.സി, 176 പേര് പട്ടികജാതി, 89 പേര് പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നു. 172 പേരുടെ വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്്(ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന് സർവ്വീസ്(ഐ.എഫ്.എസ്), ഇന്ത്യന്‍ പൊലീസ് സർവ്വീസ്(ഐ.പി.എസ്),കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് എ, ബി സർവ്വീസ് എന്നിവയിലേക്ക് നിയമനം നടക്കുന്നത്. 46 ഭിന്നശേഷി വിഭാഗക്കാരുടേതുള്പ്പെടെ 1164 ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 180 പേര്‍ക്ക് ഭരണസർവ്വീസ് 150 പേര്‍ക്ക് പൊലീസ് സർവ്വീസ് 45 പേര്‍ക്ക് വിദേശ സർവ്വീസ് നിയമനം ലഭിച്ചേക്കും.
പാലാ ഇൻസ്റ്റിറ്റ്യൂട്ടിന് 17 വിജയം
സിവിൽ സർവീസ് പരീക്ഷയിൽ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം കാമ്പസുകളിൽ പരിശീലനം പൂർത്തിയാക്കി ഇന്റർവ്യൂവിന് അർഹത നേടിയ 46 ഉദ്യോഗാർത്ഥികളിൽ 17 പേർ വിജയിച്ചു.
ഒ.ആനന്ദ് (റാങ്ക് 33) , കെ. ഇളംഭഗവദ് (റാങ്ക് 117), ജീവാ മരിയ ജോയി (റാങ്ക് 147), ആർ. വിശ്വനാഥ് (റാങ്ക് 181),ആസിഫ് യൂസഫ് (റാങ്ക്215) ശ്രേയ എ.എസ് (റാങ്ക്299) രാഹുൽ പി. (റാങ്ക്358), അന്നാ ശോശാ തോമസ് (റാങ്ക് 389) സുഭഗ ആൻ വർഗ്ഗീസ് (റാങ്ക്472) ഇബ്സൺ ഷാ (റാങ്ക് 575) സിദ്ധാർത്ഥ് കെ. വർമ്മ (റാങ്ക്584), സുനിൽ ജോർജ്ജ് (റാങ്ക് 587), ഗായത്രി എം. (റാങ്ക് 642), വിവേക് ജോൺസൺ (റാങ്ക് 751), ജയകാന്ത് സി.വി. (റാങ്ക് 753), വൈശാഖ് പി. ആർ (റാങ്ക് 844), മിഥുൻ വി. സോമരാജ് (റാങ്ക് 1015) എന്നിവരാണ് വിജയികൾ. വിജയികളെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. ഫിലിപ്പ് ഞരളക്കാട്ട്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ അഭിനന്ദിച്ചു.
തലസ്ഥാനത്ത് മൂന്ന് പേർ
സാധാരണ തിരുവനന്തപുരത്തിന് മികച്ച വിജയമാണ് പറയാനുള്ളത്. എന്നാൽ ഇത്തവണ തലസ്ഥാന ജില്ലയിൽ നിന്ന് സിവിൽ സർവ്വീസ് കടമ്പ കടന്നത് മൂന്നുപേർ മാത്രമാണ്. ഒരാൾ 147 ാം റാങ്ക് നേടിയപ്പോൾ 296, 299 റാങ്കുകളിലാണ് രണ്ടുപേരെത്തിയത്.
തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ ജോയ് ചെറിയാന്റെയും വികാസ് ഭവനിൽ ഹാന്റ്ലൂം ഡെപ്യൂട്ടി ഡയറക്ടർ മോളിക്കുട്ടി പുന്നൂസിന്റെയും മകളായ ജീവ മരിയ ജോയിക്കാണ് 147 ാം റാങ്ക് . വഞ്ചിയൂർ മുണ്ടയ്ക്കൽ ടി.സി 13/ 368 ലാണ് താമസം. തിരുവനന്തപുരം ഗവ.എൻജിനിയറിങ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിടെക് നേടിയ ജീവയുടെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവ്വീസിലെത്തുന്നത്. സഹോദരി ഐശ്യര്യ ജോയ് മംഗലാപുരത്ത് നലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.
പി.ഡബ്ള്യൂ.ഡിയിൽ എൻജിനീയറായിരുന്ന വെമ്പായം കൊഞ്ചിറ വിഷ്ണുപ്രിയയിൽ വിശ്വംഭരൻ നായരുടെയും ഇന്ദിരാ ഭായിയുടെയും മകളായ ഭവ്യ ഐ.വിയാണ് 296 ാം റാങ്ക് നേടിയത്. തിരുവനന്തപുരം ഗവ.എൻജിനിയറിങ് കോളേജിൽ നിന്ന് ബിടെക് ഇലക്ട്രോണിക്സ് കഴിഞ്ഞ ശേഷമാണ് സിവിൽ സർവ്വീസ് പരിശീലനത്തിലേക്ക് തിരിഞ്ഞത്. സിംഗപ്പൂർ ടെലിക്കോമിൽ ഉദ്യോഗസ്ഥനായ അരുൺദേവ് സഹോദരനാണ്. സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച പൂജപ്പുര ചാടിയറ കെ.സുധാകരൻ പിള്ളയുടെയും പാലാ ഗവ. സ്കൂൾ അദ്ധ്യാപിക കെ.ജി. ആശയുടെയും മകളായ ശ്രേയ എ.എസിനാണ് 299 ാം റാങ്ക്.
പൂജപ്പുര എൽ.ഡി.എസ് എൻജിനിയറിങ് കോളേജിൽ നിന്ന് ബി ടെക് നേടിയ ശേഷമാണ് സിവിൽ സർവ്വീസ് പരിശീലനം തുടങ്ങിയത്. എൻജിനീയറായ വിദ്യയാണ് സഹോദരി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍