40,000 നഴ്സുമാരുടെ ഒഴിവ് വന്നതോടെ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ബദൽ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ; ഇംഗ്ലീഷ് അധ്യയന മാധ്യമമായി നഴ്സിങ് പഠിച്ചവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കും; ബദൽ ടെസ്റ്റും ബാൻഡ് കുറയ്ക്കലും പരിഗണനയിൽ; ബ്രിട്ടൻ മാലാഖമാർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിൽ നഴ്സിങ് പഠനം പൂർത്തിയായി സ്വകാര്യ ആശുപത്രി മുതലാളിമാരുടെ കരുണ യാചിച്ച് കഴിയുന്ന അനേകായിരം മാലാഖമാർക്ക് വീണ്ടും പ്രതീക്ഷ പൂക്കുകയാണ്. ഏതാനും വർഷങ്ങളായി ഒന്നൊന്നായി അടഞ്ഞു കൊണ്ടിരിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ വാതിലുകൾ വീണ്ടും തുറക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ എങ്ങനെ പ്രതീക്ഷിക്കാതിരിക്കും. അനേകം മലയാളി നഴ്സുമാർക്ക് അത്താണിയായ ബ്രിട്ടനാണ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ എത്തിപ്പിടിക്കാനാവാത്ത ഇംഗ്ലീഷ് യോഗ്യതയിൽ കുറവ് വരുത്താൻ ആലോചിക്കുന്നത്. നാളുകളായി നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ നടത്തി വന്നിരുന്ന ചർച്ചകൾക്കൊടുവിൽ ഈ ആഴ്ചയോടെ ആ തീരുമാനം ഉണ്ടാകുമെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
നാലു വിഷയങ്ങൾക്കും 7 ബാൻഡ് വീതം ഐഇഎൽടിഎസ് പാസായാൽ മാത്രമേ നിലവിലുള്ള നിയമം അനുസരിച്ച് ഒരു വിദേശിക്ക് യുകെയിലെ നഴ്സായി ജോലി ചെയ്യാൻ സാധിക്കൂ. വളരെ മിടുക്കായവർക്ക് പോലും ഏതെങ്കിലും ഒരു വിഷയത്തിൽ 6. 5 കടക്കാൻ കഴിയാതെ വന്നതോടെയാണ് പുനർവിചിന്തനം ആരംഭിച്ചത്. ഐഇഎൽടിഎസ് യോഗ്യത നിർബന്ധം ആക്കുകയും യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾക്ക് അത് ബാധകം ആക്കുകയും ചെയ്തതോടെ ബ്രിട്ടണിലേക്കുള്ള നഴ്സുമാരുടെ വരവ് പൂർണ്ണമായും ഇല്ലാതായി. ഇതോടെ ഏതാണ്ട് 40, 000 നഴ്സിങ് വേക്കൻസികളാണ് യുകെയിൽ രൂപപ്പെട്ടത്. തുടർന്നായിരുന്നു ഐഇഎൽടിഎസ് കുറയ്ക്കാനുള്ള ആലോചനകളുമായി നഴ്സിങ് റെഗുലേറ്ററി അഥോറിറ്റി രംഗത്ത് എത്തിയത്. ബ്രിട്ടീഷ് മലയാളിയുടെ പിന്തണയോടെ ഇതിന് വേണ്ടി നിവേദനങ്ങളും സമർപ്പിച്ചിരുന്നു.
നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് മൂക്കുകയറിടാനായി നടപ്പിലാക്കി ഐഇഎൽടിഎസ് നിബന്ധന ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ നിന്നുമെത്തുന്ന നഴ്സുമാർക്ക് പോലും യുകെയിൽ ജോലി ചെയ്യുന്നതിന് തടസമായിത്തീർന്നതോടെയാണ് ഇതിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാൻ നഴ്സിങ് റെഗുലേറ്ററി അഥോറിറ്റി നിർബന്ധിതമായിരിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ഇംഗ്ലീഷ് പരീക്ഷ നിബന്ധന മൂലം മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ നഴ്സുമാരെ പോലും നിയമിക്കുന്നതിനുള്ള ബുദ്ധിമുട്ട് വർധിച്ചതോടെ ടെസ്റ്റിൽ ഇളവ് വരുത്താനുള്ള ശക്തമായ ആവശ്യവുമായി എൻഎച്ച്എസ് എംപ്ലോയർമാരും മുന്നോട്ട് വന്നിരുന്നു.
ഇത്തരത്തിൽ ഐഇഎൽടിഎസിൽ ഇളവ് വരുത്തുന്നതിലൂടെ ഇന്ത്യ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാരെ ബ്രിട്ടനിൽ നിയമിക്കുന്നത് എളുപ്പമാകുമെന്നും എൻഎച്ച്എസ് എംപ്ലോയർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഐഇഎൽടിഎസ് എന്ന കടുത്ത പരീക്ഷ പാസാകാൻ സാധിക്കുന്നില്ല എന്നതിന്റേ പേരിൽ മാത്രം നല്ല പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളവരുമായ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ നഴ്സുമാർക്ക് പോലും എൻഎച്ച്എസിൽ നഴ്സായി ജോലി ചെയ്യാൻ അവസരം നിഷേധിക്കപ്പെടുന്നുവെന്ന് ജൂണിൽ ദി ഒബ്സർവർ തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പോലുള്ള ബദൽ പരീക്ഷകൾ ഐഇഎൽടിഎസിന് പകരമായി നടപ്പിലാക്കുന്ന കാര്യം എൻഎംസി ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇംഗ്ലീഷിൽ പഠിച്ച് അടുത്തിടെ നഴ്സിങ് യോഗ്യത നേടിയവരെയും ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് കുറഞ്ഞത് രണ്ട് വർഷം നഴ്സായി ജോലി ചെയ്ത് പരിചയമുള്ളവരെയും യുകെയിൽ ജോലി ചെയ്യാനായി അനായാസം അനുവദിക്കുന്ന സംവിധാനം പ്രാവർത്തികമാക്കാനും അധികൃതർ ആലോചിച്ച് വരുന്നുണ്ട്. പേഷ്യന്റ് ഓർഗനൈസേഷനുകളും എൻഎച്ച്എസ് ബോഡികളും യോജിക്കുകയാണെങ്കിൽ പുതിയ നിർദ്ദേശങ്ങൾ അടുത്ത മാസം തന്നെ നടപ്പിൽ വരുത്തുന്നതാണ്.
വിദേശികളായ പുതിയ തൊഴിലാളികളെ നിയമിക്കുമ്പോൾ കടുത്ത രീതിയിലുള്ള ഇംഗ്ലീഷ് പരീക്ഷ നടത്തണമെന്ന നിബന്ധന 2016ൽ പബ്ലിക്ക് സെക്ടർ ബോഡികൾക്ക് മേൽ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്നു. കഠിനാധ്വാനികളായവർക്ക് മെച്ചമുണ്ടാകുന്നതിനായി കുടിയേറ്റം കുറയ്ക്കുന്നതിനായി ഇത്തരം ടെസ്റ്റുകൾ അത്യാവശ്യമാണെന്നായിരുന്നു കാബിനറ്റ് മിനിസ്റ്ററായ മാത്യൂ ഹാൻകോക്ക് അന്ന് നിർദ്ദേശിച്ചിരുന്നത്. എൻഎംസി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് പോലും ഐഇഎൽടിഎസ് ടെസ്റ്റ് കർക്കശമാക്കിയതോടെ 2016 ജൂലൈയിൽ 1304 യൂറോപ്യൻ യൂണിയൻ നഴ്സുമാർ യുകെയിൽ രജിസ്ട്രർ ചെയ്തിരുന്നതിൽ ഈ വർഷം ഏപ്രിൽ ആകുമ്പോഴേക്കും 46 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
ഐഇഎൽടിഎസിന്റെ എഴുത്ത് പരീക്ഷയിൽ വിജയിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുമെത്തുന്ന നിരവധി നഴ്സുമാർ പോലും പാടുപെടുന്നുവെന്നാണ് റിക്രൂട്ട്മെന്റ് സ്ഥാപനമായ എച്ച്സിഎൽ വെളിപ്പെടുത്തിയത്. ഐഇഎൽടിഎസിൽ നേടേണ്ടുന്ന ചുരുങ്ങിയ സ്കോർ കുറയ്ക്കാൻ സാധിക്കുമോയെന്നും എൻഎംസി നിർബന്ധമായും ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും എച്ച്സിഎൽ ആവശ്യപ്പെടുന്നു. തെറ്റായ ടെൻസുകളും ഇംഗ്ലീഷിൽ ലേഖനം എഴുതുമ്പോഴുണ്ടാകുന്ന പിശകുകളുമാണ് ഐഇഎൽടിഎസിൽ നിരവധിപേർ പരാജയപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് എച്ച്സിഎൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജരായ തെരേസ വിൽസൻ വെളിപ്പെടുത്തുന്നത്.
അതിനാൽ നഴ്സിങ് പ്രഫഷൻ മിടുക്കോടെയും കാര്യക്ഷമതയോടെയും ചെയ്യാൻ സാധിക്കുന്ന നഴ്സുമാർക്ക് പോലും എൻഎച്ച്എസിൽ നിയമനം ലഭിക്കാത്ത ദുരവസ്ഥയുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു. നിലവിൽ എൻഎച്ച്എസിൽ നഴ്സിങ് ക്ഷാമം മുമ്പില്ലാത്ത വിധത്തിൽ രൂക്ഷമായ സാഹചര്യത്തിൽ വിദേശത്ത് നിന്നുമുള്ള കഴിവുറ്റ നഴ്സുമാരെ ലഭിക്കുന്നതിന് ഇത്തരത്തിൽ തടസങ്ങൾ കൂടി ഉണ്ടായിരിക്കുന്നതിനാൽ കാര്യങ്ങൾ വഷളായിരിക്കുന്നുവെന്നും തെരേസ വിൽസൻ ആശങ്കപ്പെടുന്നു.
ഐഇഎൽടിഎസ് പാസാകുന്നതിനുള്ള വിഷമം മൂലം ഈ കടമ്പ കടക്കാനായി സ്റ്റാഫുകൾ എട്ട് മാസവും ഒരു വർഷവും വരെ എടുക്കുന്നുണ്ടെന്നും ഇതിന് നിരവധി തവണ ശ്രമിക്കേണ്ടി വരുന്നുവെന്നും എന്നിട്ടും വെറും 50 ശതമാനം പേർമാത്രമേ പാസാകുന്നുള്ളുവെന്നും അതിനാൽ റിക്രൂട്ട്മെന്റിന് കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നും എൻഎച്ച്എസ് ട്രസ്റ്റുകൾ എൻഎംസിയെ ബോധിപ്പിച്ചിരുന്നു. ഐഇഎൽടിഎസിന്റെ റൈറ്റിങ് പാർട്ട് പാസാകുന്നതിനാണ് മിക്ക ഉദ്യോഗാർത്ഥികളും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുംഅതിനാലാണ് അതിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കുറച്ച് മുമ്പ് പുറത്തിറക്കിയ എൻഎംസി കൗൺസിൽ പേപ്പർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
റൈറ്റിങ് മാനദണ്ഡത്തിൽ മിനിമം നേടേണ്ടുന്ന സ്കോർ 6.5ആയി ചുരുക്കിയാൽ തന്നെ യുകെയിലേക്ക് കൂടുതലായി നഴ്സുമാർ കടന്ന് വരുന്ന ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയിടങ്ങളിലെ നഴ്സുമാർക്ക് ഐഇഎൽടിഎസ് പാസായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിന് സാധിക്കുമെന്ന് ബ്രിട്ടീഷ് കൗൺസിലും കുറച്ച് മുമ്പ് നിർദ്ദേശിച്ചിരുന്നു. ഏതായാലും കഴിഞ്ഞ കുറച്ച് കാലമായി പല തുറകളിൽ നിന്നുമുള്ള ഇത്തരം സമ്മർദങ്ങളും നിർദ്ദേശങ്ങളും കാരണം ഐഇഎൽടിഎസിൽ ഇളവ് അനുവദിക്കുന്ന കാര്യം ഇപ്പോൾ എൻഎംസി കാര്യമായി ആലോചിച്ച് വരുന്നുവെന്നത് നഴ്സുമാരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍