മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതരും കേരളത്തിലേക്ക്; യോഗ്യത ഉള്ളവർക്ക് ഒരു പണവും ഇല്ലാതെ യുകെയിലെത്താം: ഏജൻസിക്കാരുടെ ചതിയിൽ വീണ് പണം കളയരുത്
ലണ്ടൻ: ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം മൂലം ഇവിടങ്ങളിൽ നിന്നും ജോലി നഷ്ടമായി കേരളത്തിലെത്തിയ നിരവധി നഴ്സുമാരുണ്ട്. നഴ്സിങ് പഠിച്ചിറങ്ങി മതിയായ യോഗ്യതകൾ എല്ലാം ഉണ്ടായിട്ടും അർഹതപ്പെട്ട ജോലി ലഭിക്കാത്തവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം വന്നിരിക്കുന്നു. മതിയായ യോഗ്യതകളുള്ള മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ യുകെയിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതർ കേരളത്തിൽ എത്താനിരിക്കയാണ്. ഷോർട്ട് കട്ടുകളില്ലാതെ ബ്രിട്ടനിലെത്തി മികച്ച ആശുപത്രികളിൽ നഴ്സായി ജോലി നോക്കാനുള്ള അവസരമാണ് മലയാളി നഴ്സുമാരെ തേടിയെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ പൊതുമേഖല ആരോഗ്യ ട്രസ്റ്റുകൾ റിക്രൂട്ടിംഗിന് നേരിട്ട് കേരളത്തിലെത്തുന്നതോടെ ഇടനിലക്കാരുടെ കൈകളിൽ പണം കൊടുത്ത് വഞ്ചിതരാകാതെ ബ്രിട്ടനിൽ എത്താനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നഴ്സിങ് രംഗത്തെ യോഗ്യതകൾക്ക് പുറമേ ഐഇഎൽടിഎസ് 7 ഉള്ളവരെ മാത്രമേ സെലക്ട് ചെയ്യുകയുള്ളൂ.
അതേസമയം മലയാളി നഴ്സുമാർക്ക് കൈവന്നിരിക്കുന്ന സുവർണാവസരം മുതലാക്കി തട്ടിപ്പിലൂടെ പണമുണ്ടാക്കാൻ റിക്രൂട്ടിങ് ഏജൻസികൾ രംഗത്തിറങ്ങുമെന്ന് ഉറപ്പുള്ളതിനാൽ ഐഇഎൽടിഎസ് 7 ഇല്ലാത്തവർ പണം നൽകി വഞ്ചിതരാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഒരു കാരണവശാലും അഞ്ച് നയാപൈസപോലും ഏജന്റുമാർക്ക് നൽകി ചതിക്കപ്പെടരുത്. ഒരു പണവും നൽകാതെ അവർക്ക് യുകെയിലേക്ക് വരാൻ അവസരങ്ങൾ അനേകമാണ്. നഴ്സുമാരില്ലാതെ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എൻഎച്ച്എസ് വീർപ്പുമുട്ടാൻ തുടങ്ങിയതോടെയാണ് റിക്രൂട്ട്മെന്റ് ഉദ്യമവുമായി എൻഎച്ച്എസ് ട്രസ്റ്റുകൾ കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.
നാല് വിഷയങ്ങളിലും 7 വാങ്ങിയ ഐഇഎൽടിഎസ് ജയിച്ചവർക്ക് ബാക്കി നടപടികൾ ഒക്കെ എൻഎച്ച്എസ് തന്നെ ചെയ്ത് തരും. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയ്ക്ക്ഫീൽഡ് എൻഎച്ച്എസ് ആശുപത്രി കേരളത്തിൽ എത്തി നടത്തിയ റിക്രൂട്ട്മെന്റുകളെത്തുടർന്ന് നൂറോളം നഴ്സുമാർ അടുത്ത ആഴ്ച ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ ജോലിക്കായി പോകുകയാണ്. അടുത്ത മാസം ഒടുവിൽ കൊച്ചിയിലും ഡൽഹിയിലും നടക്കുന്ന റിക്രൂട്ട്മെന്റിലൂടെ 300 നഴ്സുമാരെ കണ്ടെത്ത എന്ന ലക്ഷ്യത്തോടെയാണ് എൻഎച്ച്എസിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ സമാന ലക്ഷ്യങ്ങളോടെ അനേകം ട്രസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തും.
കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിലെ സർക്കാർ ഏർപ്പെടുത്തിയെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്സുമാർ ഇല്ലാതെ വിഷമിക്കുന്ന നാഷണൽ ഹെൽത്ത് സർവസിനെ രക്ഷിക്കാൻ വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ നിന്നും നേഴ്സുമാരെ നേരിട്ട് റിക്രൂട്ട്ചെയ്യുന്നത്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാകും. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്സുമാരെ തേടി എൻഎച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.
ബ്രിട്ടനിലെ ആശുപത്രികളിൽ ഇന്ത്യൻ ഫിലിപ്പീൻ നഴ്സുമാർ നല്ലൊരു ശതമാനം ഓവർടൈം ജോലി ചെയ്യുന്നുണ്ട്. ഇവരിൽ എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വം ലഭിച്ചതോടെ സ്വന്തം വാർഡിലെ ഓവർ ടൈം ജോലി ചെയ്യാതെ ഏജൻസി ഡ്യൂട്ടികൾ ചെയ്തു തുടങ്ങിയതോടെയാണ് ഭൂരിഭാഗം എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും നേഴ്സ് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. കടുത്ത കുടിയേറ്റ നിയന്ത്രണവും കൂടിയായതോടെ യുകെയുടെ വാതിലുകൾ ഇന്ത്യൻ നഴ്സുമാരുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ നഴ്സിങ് ക്ഷാമം രൂക്ഷമായതോടെയാണ് എൻഎച്ച്എസ് വീണ്ടും മലയാളി നഴ്സുമാരെ തേടിയെത്തുന്നത്. കൂടാതെ ബ്രിട്ടനിൽ നിന്നു നിരവധി പേർ ഓസ്ട്രേലിയായിലേക്കും കാനഡയിലേക്കും കുടിയേറിയതും മലയാളി നഴ്സുമാർക്ക് ഗുണകരമായി.
നൂറു മലയാളി നഴ്സുമാരാണ് ഇപ്പോൾ കേരളത്തിൽനിന്നും നഴ്സിങ്ങ് റിക്രൂട്ട്മെന്റിലൂടെ യുകെയിലെ വെയ്ക്ഫീൽഡ് എന്ന സ്ഥലത്തെത്താൻ ഒരുങ്ങുന്നത്. കൊച്ചിയിൽ ഇന്റർവ്യൂവിന് എത്തിയ വേയ്ക്ക് ഫീൽഡ് ഹോസ്പിറ്റലിലെ ലെവൽ ത്രീ മാനേജർ സഹ പ്രവർത്തകരോട് നാട്ടിൽ അവധിയിലുള്ള ഹോസ്പിറ്റൽ സ്റ്റാഫിന്റെ കോൺടാക്റ്റ് നമ്പറിന് വേണ്ടി കൊച്ചിയിൽ നിന്നും വേയ്ക്ക്ഫീൽഡിലേയ്ക്ക് വിളിച്ചപ്പോഴാണ് വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലെ മലയാളികൾ റിക്രൂട്ട്മെന്റിന്റെ വിവരമറിയുന്നത്.
ബ്രാഡ്ഫോർഡ് ഹോസ്പിറ്റലിലേക്കും എൻഎച്ച്എസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. സ്പെയിനിൽ നിന്നും ഇന്ത്യയിൽ നിന്നും ബ്രാഡ്ഫോർഡിലേക്ക് നഴ്സുമാരെത്തുമ്പോൾ വേയ്ക്ക്ഫീൽഡ് ഹോസ്പിറ്റലിലേയ്ക്ക് ഇന്ത്യയിൽ നിന്നും മാത്രമാണ് നേഴ്സുമാർ വരുന്നത്. ഇന്ത്യയിൽ നിന്നുമുള്ള റിക്രൂട്ട്മെന്റിന് നാല് മണിക്കൂർ നേരമുള്ള എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും കൂടാതെ ഐഇഎൽടിഎസിന് (ഇംഗ്ലീഷ് അഭിരുചി പരീക്ഷ) മൊത്തത്തിൽ ഏഴും സ്പീംക്കിങ്ങിന് മാത്രം ഏഴും വേണമെന്ന നിർബന്ധമാണ്. ന്യൂഡൽഹിയിലും കൊച്ചിയിലും ആയിട്ടാണ് പരീക്ഷകളും ഇൻർവ്യൂകളും നടന്നത്. കൂടുതൽ അപേക്ഷകരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതുകൊണ്ടാണ് കൊച്ചിയിലും പരീക്ഷാ കേന്ദ്രം വന്നത്.
ആർഎൻ ഇന്ത്യ എന്ന ഏജൻസിയാണ് ഇന്ത്യൻ നഴ്സുമാർക്ക് എൻഎച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യാനായി അവസരം ഒരുക്കുന്നത്. മുഖാമുഖ അഭിമുഖമാണ് സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കൊച്ചിയിലും ഡൽഹിയിലുമായി ഏപ്രിൽ 22 മുതൽ 27 വരെ നടത്തുന്നത്. നിങ്ങളുടെ പരിചയക്കാരിൽ ഐഇഎൽടിഎസ് 7 ഉള്ള നഴ്സുമാരുണ്ടെങ്കിൽ [email protected]എന്ന ഇമെയിലിലേക്ക് നിങ്ങളുടെ സിവി അയച്ച് നൽകാം. സെൻട്രൽ മാഞ്ചസ്റ്ററിലേക്കാണെന്ന് പരമർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രജിസ്റ്റേഡ് നഴ്സായി ഒരു വർഷം ജോലി ചെയ്ത നഴ്സുമാർക്കാണ് ഇന്റർവ്യുവിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഐഇഎൽടിഎസ് സ്കോർ 7ഉം സ്പീക്കിങ്ങിന് ഏഴും നിർബന്ധമാണ്. തെരെഞ്ഞടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻഎച്എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റും അവധിയുമുൾപെടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. ഒരാഴ്ച 37.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. എൻഎംസി രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും സാമ്പത്തിക ചിലവും ഫ്ലൈറ്റ് ചാർജ്ജുമെല്ലാം ട്രസ്റ്റ് തന്നെ നൽകുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍