ഐക്യരാഷ്ട്രസഭയിൽ എങ്ങനെയാണു ജോലി ലഭിക്കുന്നത്? അതിന് എന്തെല്ലാം യോഗ്യതകൾ വേണം? മുരളി തുമ്മാരു കുടി എഴുതുന്നു
മുരളി തുമ്മാരുകുടി
"ചേട്ടൻ ഈ ലോകത്തെ എല്ലാ ജോലികളെയും പറ്റി എഴുതിയിട്ടും ഐക്യരാഷ്ട്രസഭയിൽ ഒരു ജോലി കിട്ടുന്നതെങ്ങനെയാണെന്ന് എന്താണ് എഴുതാത്തത്? അതൊക്ക വലിയ ബുദ്ധിമുട്ടായതുകൊണ്ടാണോ, അതോ ഞങ്ങൾ ഒക്കെക്കൂടി അങ്ങോട്ട് വന്നു ചേട്ടന് പണി തരും എന്നോർത്തിട്ടാണോ ?"
ഇത് രണ്ടുമല്ല കാരണം. ഏതാണ്ട് ഒരു വർഷം മുൻപ് ഞാൻ ഈ വിഷയത്തെപ്പറ്റി എഴുതിയിരുന്നു, ഇനിയുമെഴുതിയാൽ ഇവിടുത്തെ പഴയ ആളുകൾക്ക് ബോറടിക്കുമല്ലോ എന്ന് കരുതി റിപ്പീറ്റ് ചെയ്യാതിരുന്നതാണ്. എന്താണെങ്കിലും ചോദിച്ച സ്ഥിതിക്ക് ഒന്നുകൂടി എഴുതാം. ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടുക എന്നത് ആർക്കും ഒരു സ്വപ്നമാണ്. യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും നടുക്ക് ആളുകൾക്ക് സേവനം നല്കാനുള്ള സാധ്യത, ലോകത്ത് പലയിടത്തും സഞ്ചരിക്കാനുള്ള അവസരം, നല്ല ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുന്ന അനുഭവം ഇതെല്ലാം ഐക്യരാഷ്ട്രസഭയിലെ ജോലിയെ ആകർഷകമാക്കുന്നു.
ഐക്യരാഷ്ട്രസഭ എന്നത് ഒറ്റ സ്ഥാപനമല്ല. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്നതിനു മുൻപേയുള്ള അന്താരാഷ്ട്ര തൊഴിൽസംഘടന തൊട്ട് ഐക്യരാഷ്ട്ര യൂണിവേഴ്സിറ്റി വരെ അൻപതിലധികം സ്ഥാപനങ്ങൾ ചേർന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്രസഭ. എന്നാൽ ഈ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകളെല്ലാം ക്രോഡീകരിച്ച് നിയമനം നടത്തുവാൻ നമ്മുടെ പി.എസ്.സി പോലൊരു സംവിധാനം ഇപ്പോൾ നിലവിലില്ല. അതിനാൽ ഐക്യരാഷ്ട്രസഭയിൽ ജോലി വേണമെന്നുള്ളവർ ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ് സൈറ്റിലും പത്രമാസികകളിലും സ്ഥിരമായി ശ്രദ്ധിക്കണം. ഇതു ക്രോഡീകരിക്കുന്ന പല വെബ് സൈറ്റുകൾ ലഭ്യമാണെങ്കിലും ഒന്നും പൂർണ്ണവും ഔദ്യോഗികവുമല്ല. അങ്ങനൊരു വെബ് സൈറ്റ് ആണിത് (http://unjobs.org).
യുദ്ധം മുതൽ സമാധാനം വരെ, ദുരന്തം മുതൽ ആരോഗ്യപരിപാലനം വരെ, പോസ്റ്റൽ സർവീസ് തൊട്ടു ശൂന്യാകാശം വരെയുള്ള കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭക്ക് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ വിവിധ വിഷയങ്ങളിൽ ഉന്നത പരിശീലനം ലഭിച്ചവർക്ക് ഐക്യരാഷ്ട്ര സഭയുടെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് സാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭക്ക് ലോകത്താകമാനം 193 അംഗരാജ്യങ്ങളുണ്ട്. അവിടുത്തെ ഓരോ ആളുകൾക്കും അവിടെ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്, അവരതു ചെചെയ്തുകൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും താല്പര്യമുള്ളവർ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ജോലി കിട്ടാനുള്ള സാധ്യത കൂടും എന്നു ഞാൻ പറയും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുള്ള, ഇംഗ്ലീഷ് അല്ലാത്ത യു എൻ ഭാഷകൾ ഏതെങ്കിലും ഒക്കെ അറിഞ്ഞിരിക്കുന്ന ആളുകൾക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടും. ഏതു ജോലിക്കും സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അതുകൊണ്ട് സ്ത്രീകളും തീർച്ചയായും അപേക്ഷിക്കണം.
ഐക്യരാഷ്ട്രസഭയിൽ ജോലി പല ഗ്രേഡിൽ പല തരത്തിലുണ്ട്. പൊതുവെ പറഞ്ഞാൽ പ്രൊഫഷണൽ ആയിട്ടുള്ളവർക്ക് P-ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവർക്ക് G- ജോലികളുമാണ് ലഭിക്കുക. ജോലികളിൽതന്നെ ഡിഗ്രി കഴിഞ്ഞാൽ ഉടൻ അപേക്ഷിക്കാവുന്നവ (P2) മുതൽ 15 വർഷം പരിചയം വേണ്ട P5 വരെയുണ്ട്. G- ജോലികളിലും ഇത്തരം തരംതിരിവുണ്ട്. എല്ലാത്തരം ജോലികളിലും സ്ഥിരമായിട്ടുള്ളതും താല്ക്കാലികമായിട്ടുള്ളതും ഉണ്ട്. സ്ഥിരമായിട്ടുള്ള ജോലികൾ മിക്കവാറും സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ കൂടിയാണ് നിയമനം നടക്കുന്നത്. താൽക്കാലിക ജോലികൾക്ക് അത് നിർബന്ധമല്ല.
പുതിയതായി ബിരുദാനന്തര ബിരുദം നേടിയവരെ ‘യംഗ് പ്രൊഫഷണൽ’ ആയി തെരഞ്ഞെടുക്കുന്ന ഒരു സംവിധാനമുണ്ട് UN ൽ. എല്ലാ വർഷവും ഈ തെരഞ്ഞെടുപ്പുണ്ട്. എന്നാൽ, എല്ലാ വർഷവും എല്ലാ രാജ്യത്തുനിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. ഐക്യരാഷ്ട്ര സഭക്കകത്ത് രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനായി പലപ്പോഴും കുറച്ച് രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കാറുള്ളൂ. അതുകൊണ്ട് ഓരോ വർഷവും ഇത് ശ്രദ്ധിക്കണം. (https://careers.un.org/lbw/home.aspx?viewtype=NCE&lang=en-US).
ഐക്യരാഷ്ട്ര സഭയുടെ മിക്കവാറും ഓഫീസുകളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം ഉണ്ട്. സ്ഥാപനത്തിന് പുറത്തുള്ളവർക്ക് ഇതിനെ പറ്റി അറിയാനും അന്താരാഷ്ട്രമായ ഒരു സാഹചര്യത്തിൽ ജോലി ചെയ്യാനുമുള്ള അവസരമാണിത്. പക്ഷെ ഇതിന് ശമ്പളം ഇല്ല. ഇന്റേൺഷിപ്പിൽ നിന്നും നേരിട്ട് യു എന്നിൽ ജോലി കൊടുക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്, എന്നാലും സാധിക്കുന്നവർ എല്ലാം ഇന്റേൺഷിപ്പിന് ശ്രമിക്കണം എന്ന് തന്നെയാണ് എന്റെ നിർദ്ദേശം(https://careers.un.org/lbw/home.aspx?viewtype=ip).
ഐക്യരാഷ്ട്രസഭ ആസ്ഥാനമായ ന്യൂയോർക്ക്, പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹറൈൻ, നെയ്റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ വലിയ ഓഫീസുകളുണ്ട്. കൂടാതെ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ആ രാജ്യത്തിനു വേണ്ടിയുള്ള ഓഫീസുകളും, ഇവിടെയെല്ലാം ജോലിസാധ്യതകളുമുണ്ട്. സംഘർഷ പ്രദേശമായ സിറിയയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരേക്കാൾ കൂടുതലാളുകൾ സമാധാനത്തിന്റെ കേന്ദ്രമായ സ്വിറ്റ്സർലാന്റിൽ ഉണ്ടാകുമെന്നത് സ്വാഭാവികമാണല്ലോ. അതുകൊണ്ട് ജോലിക്ക് അപേക്ഷിക്കുന്നവർ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അപേക്ഷിക്കാൻ ശ്രദ്ധിക്കണം.
ഐക്യരാഷ്ട്രസഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് വേണ്ടി മാത്രം നാഷണൽ സ്റ്റാഫ് എന്ന പേരിൽ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാൾ ശന്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശന്പളത്തേക്കാൾ മികച്ചതായിരിക്കും ഇത്. ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുന്നതിന്റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകൾക്കു മാത്രം അപേക്ഷിക്കാവുന്നതുകൊണ്ട് മത്സരം കുറവായിരിക്കുകയും ചെയ്യും.
ഐക്യരാഷ്ട്രസഭയിൽ കുറച്ചുനാളെങ്കിലും സേവനം അനുഷ്ഠിക്കണം എന്നുള്ളവർക്കു വേണ്ടി ഒരു ‘ഐക്യരാഷ്ട്ര വാളണ്ടിയർ സർവീസ്’ ഉണ്ട്. ഒന്നോ രണ്ടോ വർഷത്തേക്ക് ചെറിയ ഒരു അലവൻസോടു കൂടി ഈ ജോലി ചെയ്യാം. ജോലി വളരെ മികച്ചതാണെങ്കിലും ശന്പളം കുറവായിരിക്കും. അതുകൊണ്ടുതന്നെ അപേക്ഷകരും കുറവാണ്.
ഐക്യരാഷ്ട്രസഭയിലെ അവസാനത്തെ തരം ജോലിസാധ്യത കൺസൾട്ടന്റ് ആയിട്ടാണ്. ഓരോ വർഷവും ആയിരക്കണക്കിന് കൺസൾട്ടന്റുമാരെയാണ് ഐക്യരാഷ്ട്രസഭ തെരഞ്ഞെടുക്കുന്നത്. എന്നാലിത് ദിവസക്കൂലിയുള്ള താൽക്കാലികമായ ജോലിയാണ്. എങ്കിലും മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള സാധ്യത എന്നിങ്ങനെ ഇതും നല്ലൊരു തൊഴിലവസരം നൽകുന്നു. (.https://www.unv.org)
ഐക്യരാഷ്ട്ര സഭയുടെ പോലെ തന്നെ ലോകത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾ ഉണ്ട് (റെഡ് ക്രോസ്സ്, അതിരുകളില്ലാത്ത ഡോക്ടർമാർ http://www.msf.org, എന്നിങ്ങനെ). ഇവരെല്ലാം ഹെഡ് ക്വാർട്ടറിലും ഫീൽഡിലും യു എന്നും ആയി ചേർന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയിലേക്ക് എത്താൻ ഏറെ സാധ്യതകളുണ്ട്.
ഐക്യരാഷ്ട്രസഭയിൽ ജോലിക്ക് താല്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടത് https://inspira.un.org/ എന്ന വെബ് സൈറ്റിൽ പോയി ബയോഡാറ്റ ഉണ്ടാക്കുക എന്നതാണ്. ശ്രദ്ധിച്ചും സമയമെടുത്തും ചെയ്യേണ്ട ഒന്നാണിത്. ഇതിൽ കൊടുക്കുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണമെങ്കിലും സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ചു കാണിക്കേണ്ടതില്ല. അതിനുശേഷം ആഴ്ചയിൽ ഒരിക്കലെങ്കിലും പറ്റിയ ജോലി, അത് കൺസൾട്ടന്റ് തൊട്ട് സ്ഥിരം ജോലി പോലെ എന്തും ആകാം, അപേക്ഷിച്ചുകൊണ്ടിരിക്കുക. പി.എസ്.സി. പോലെ ഒരു സംവിധാനം ഇല്ലാത്തതിനാൽ അപേക്ഷകരെ കൃത്യമായി കാര്യങ്ങൾ അറിയിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പത്ത് അപേക്ഷകൾ തള്ളിപ്പോയതുകൊണ്ട് പതിനൊന്നാമത് അപേക്ഷിക്കാതിരിക്കരുത്. 193 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് അതിനുവേണ്ടി ശ്രമിക്കുന്നത് എന്ന് ഓർക്കുക.
ലോകബാങ്ക് ഗ്രൂപ്പിലെ സ്ഥാപനങ്ങളിലെ ജോലിയുടെ കാര്യത്തിലും മിക്കവാറും ഇതുപോലെ ഒക്കെയാണ്. യംഗ് പ്രൊഫഷണൽ, നാഷണൽ സ്റ്റാഫ്, കൺസൽട്ടൻറ് ഒക്കെ. അവരുടെ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ് (http://web.worldbank.org/…/0,,pagePK:8454306~theSitePK:8453…).
ഇന്ത്യയിലെ ഐ എ എസ് ഓഫിസർമാക്കും മറ്റു പല സിവിൽ സർവീസുകളിൽ ഉള്ളവർക്കും പലകാരങ്ങങ്ങളാൽ ചെറിയകാലത്തേക്ക് ഐക്യ രാഷ്ട്രസഭയിലും ലോക ബാങ്കിലും ജോലി ചെയ്യാനോ അവരുമായി അടുത്ത് ബന്ധപ്പെടാനോ അവസരം കിട്ടാറുണ്ട്. നമ്മുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒക്കെ വേൾഡ് ക്ളാസ്സ് ആയതിനാൽ (ഇത് ഞാൻ തമാശക്ക് പറയുന്നതല്ല) അവരിൽ ഏറെ പേർക്ക് പിൽക്കാലത്ത് ബാങ്കിലും യു എന്നിലും നീണ്ട കാലത്തെ കോൺട്രാക്ടുകൾ ലഭിക്കാറുണ്ട്. കേരളത്തിലെ സിവിൽ സർവീസുകാർ ഒന്ന് ശ്രദ്ധിക്കണേ.
ലോക ബാങ്കിനും ഐക്യരാഷ്ട്രസഭക്കും പല പരിശീലന കേന്ദ്രങ്ങളുമുണ്ട് (ഐക്യ രാഷ്ട്ര സർവകലാശാല https://unu.edu), വേൾഡ് ബാങ്ക് ഇൻസ്റ്റിട്യൂട്ട് (https://olc.worldbank.org), UN Institute for Training and Research http://www.unitar.org). ഇതിൽ പഠിക്കുന്നതുകൊണ്ട് യു എൻ ജോലികൾക്ക് പ്രത്യേക പരിഗണന ഒന്നുമില്ലെങ്കിലും ഞാൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും (യാത്ര ചെയ്യാനുള്ള അവസരം, മറ്റു രാജ്യക്കാരുമായുള്ള പരിചയം, ഭാഷകൾ പഠിക്കാനുള്ള അവസരം ഒക്കെ ഇതിന്റെ കൂടെ തരമാക്കാം, അത് അന്താരാഷ്ട്ര ജോലികൾക്ക് എല്ലാം സഹായകമാകും).
ഐക്യരാഷ്ട്രസഭയിലെ ജോലി ഏറെ ആകർഷകത്വം ഉള്ളതാണെങ്കിലും അതിന്റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കൂടി മനസ്സിലാക്കുക. സംഘർഷഭൂമിയിലേക്ക് എപ്പോൾ വേണമെങ്കിലും പോകേണ്ടിവരും എന്നതും ഏതു സമയവും യാത്രയായതിനാൽ വീട് എപ്പോഴും ഒരു സംഘർഷഭൂമിയായിരിക്കും എന്നതുമാണ് സത്യം. എന്റെ വ്യക്തിപരമായ അനുഭവം മാത്രമല്ല.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്