നാനോടെക്നോളജി പുതിയ നൂറ്റാണ്ടിന്റെ ശാസ്ത്രം; തൊഴിൽ അവസരങ്ങൾ എങ്ങനെ? അശ്വതി രാധാകൃഷ്ണൻ എഴുതുന്നു
അശ്വതി രാധാകൃഷ്ണൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രമാണ് നാനോടെക്നോളജി അഥവാ നാനോസാങ്കേതിക വിദ്യ. ഇന്ന് ലോകത്തിൽ വലിയ അവസരങ്ങളുടെ വാതായനമാണ് നാനോടെക്നോളജി തുറന്നിട്ടിരിക്കുന്നത്. അമേരിക്കയിൽ മാത്രം പത്ത് ലക്ഷം പേരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ൽ ജപ്പാനിലെ ടോക്കിയോ സയൻസ് സർവകലാശാല അദ്ധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചിയാണ്. 1986-ൽ എറിക് ഡ്രെക്സലർ നാനോടെക്നോളജിയുടെ വിവിധവശങ്ങളെ സംബന്ധിച്ച് എഴുതിയ 'എഞ്ചിൻസ് ഓഫ് ക്രിയേഷൻ: ദ കമിങ് ഇറ ഓഫ് നാനോടെക്നോളജി' എന്ന പുസ്തകം നാനോടെക്നോളജിയുടെ വളർച്ചയ്ക്ക് സഹായമായി. 1981-ൽ ഗേർഡ് ബിന്നിങ്, ഹെന്റിച്ച് റോഹ്റർ എന്നിവർ കണ്ടുപിടിച്ച സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പും നാനോ ടെക്നോളജിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. കാർബൺ ആറ്റങ്ങൾ ചേർത്ത് ഗോളാകൃതിയിൽ ഉണ്ടാക്കിയ 'ബക്കി പന്ത്' എന്നറിയപ്പെടുന്ന കാർബൺ തന്മാത്രയുടെ കണ്ടുപിടിത്തം മറ്റൊരു വഴിത്തിരിവായിരുന്നു. റോബർട്ട് കേൾ, ഹാരി ക്രോട്ടോ, റിച്ചാർഡ് സ്മാളീ എന്നിവരാണ് ഇത് കണ്ടുപിടിച്ചത്. ഈ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽസമ്മാനവും ലഭിച്ചു. 1991-ൽ ജപ്പാൻ ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സുമിയോ ഇജിമ അതിസൂക്ഷ്മ നാനോ കുഴലുകൾ വികസിപ്പിച്ചെടുത്തു. അതിലോലമായ നാനോ പാളികൾ ചുരുട്ടിവച്ചാണ് ഇവ നിർമ്മിക്കുന്നത്.
നാനോടെക്നോളജി എന്നാൽ
കുള്ളൻ എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് നാനോ എന്ന വാക്കുണ്ടായത്. ഒരു മീറ്ററിന്റെ നൂറുകോടിയിൽ ഒരംശമാണ് ഒരു നാനോ. പദാർത്ഥങ്ങളുടെ വലിപ്പ വിസ്താരം കുറയുന്തോറും അവയുടെ ഉപരിതലയൂർജ്ജം വർദ്ധിക്കുന്നു. അത്തരം പദാർത്ഥങ്ങൾ വത്യസ്തങ്ങളായ നിരവധി സവിശേഷതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വിജ്ഞാന തത്വത്തിലധിഷ്ഠിതമായ ശാസ്ത്ര മേഖലയെ പൊതുവെ പറയുന്ന പേരാണു നാനോ സയൻസ്. ലോകം കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരിൽ പ്രമുഖനായ റിച്ചാർഡ് ഫെയ്ന്മാൻ 'ദേർ ഈസ് പ്ലെന്റി ഓഫ് റൂം അറ്റ് ദി ബോട്ടം' എന്ന് ഈ തത്വത്തെ വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്.
ഓരോ വസ്തുവും ഉണ്ടാക്കിയിരിക്കുന്നത് ആറ്റങ്ങൾ എന്ന അതിസൂക്ഷ്മങ്ങളായ കണങ്ങൾകൊണ്ടാണ്. കുറേ ആറ്റങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു. തന്മാത്രകൾ ചേർന്ന് പലതരം പദാർത്ഥങ്ങൾ ഉണ്ടാകുന്നു. ആറ്റങ്ങളുടെ ഘടന ഓരോവസ്തുവിലും വ്യത്യസ്തതരത്തിലാണ്. അതുകൊണ്ടു വിവിധ വസ്തുക്കൾക്ക് വ്യത്യസ്തഗുണങ്ങളാണുള്ളത്. ഈ അടിസ്ഥാന കണങ്ങളുടെ ഘടനയിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നതിലൂടെ വസ്തുവിന്റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയിൽനിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ എടുത്ത് അവയുടെ ഘടനയിൽ മാറ്റംവരുത്തി പുതിയ സവിശേഷതകളോടുകൂടി പദാർത്ഥങ്ങളെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോടെക്നോളജി.
തൊഴിൽ സാധ്യതകൾ
ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം അവസരങ്ങളാണ് നാനോടെക്നോളജി കോഴ്സ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, ജർമനി, ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് നാനോ സാങ്കേതികവിദ്യ കൂടുതലായും ഉപയോഗിക്കുന്നത്. നാനോടെക്നോളജിസ്റ്റ്, ശാസ്ത്രജ്ഞർ, ഗവേഷകർ, പ്രൊഫസർ, എഞ്ചിനിയർ, മെഡിക്കൽ, ഫുഡ് ശാസ്ത്രജ്ഞർ എന്നീ റോളുകളിലാണ് ജോലി ഓരോരുത്തരെയും കാത്തിരിക്കുക. നാനോടെക്നോളജി പഠിച്ച തുടക്കക്കാരന് 30,000 മുതൽ 50,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കുടൂതൽ പരിചയസമ്പന്നരായിക്കഴിഞ്ഞാൽ പ്രതിവർഷം 8,00,000 - 15,00,000 രൂപവരെ സമ്പാദിക്കാം. ഓരോ മേഖലയിലെയും വിപണിമൂല്യം കണക്കിലെടുത്താവും ശമ്പളം നിശ്ചയിക്കുക.
കോഴ്സുകൾ
ബി.എസ്.സി. നാനോസയൻസ്, ബി.ടെക്കിൽ നാനോടെക്നോളജി, എം.ടെക്കിൽ നാനോടെക്നോളജി, എം.എസ്.സി. നാനോടെക്നോളി എന്നീ കോഴ്സുകളാണ് ഇന്ത്യയിലുള്ളത്. സയൻസിൽ പ്ലസ്ടു കഴിഞ്ഞവർക്ക് നാനോടെക്നോളജിയിലുള്ള ബിരുദ കോഴ്സിന് ചേരാം. ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദമാണ് നാനാടെക്നോളജിയിലോ ഇതുമായി ബന്ധപ്പെട്ട് മറ്റ് കോഴ്സുകളിലോ ബിരുദാനന്തരബിരുദം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട അടിസ്ഥാനയോഗ്യത. ബിരുദത്തിന് 50 ശതമാനം മാർക്കും വേണം.
മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി, ബയോമെഡിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബി.ടെക്. ഉള്ളവർക്ക് നാനോടെക്നോളജിയിൽ എം.ടെക്. ചെയ്യാം. കെമിസ്ട്രി, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എം.എസ്.സി. ഉള്ളവർക്കും നാനോടെക്നോളജിയിൽ എം.ടെക്. എടുക്കാം. ഫിസിക്സ്, സയൻസ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് നാനോടെക്നോളജിയിൽ ഗവേഷണവും നടത്താം. നാനോ ബയോടെക്നോളജി, സെറാമിക് എഞ്ചിനിയറിങ്, ഗ്രീൻ നാനോടെക്നോളജി, മെറ്റീരിയൽ സയൻസ്, നാനോആർക്കിടെക്റ്റോണിക്സ്, നാനോഎഞ്ചിനിയറിങ്, നാനോമെക്കാനിക്സ്, വെറ്റ് നാനോടെക്നോളജി, നാനോ മെഡിസിൻ, നാനോ സോളാർ തുടങ്ങിയ കോഴ്സുകളിൽ സ്പെഷലൈസേഷനുമുണ്ട്.
അമൃതയിൽ നാനോടെക്നോളജി പഠനം
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗമാണ് ഇന്ത്യയിലെ ആദ്യത്തെ നാനോ ബയോ സെന്റർ സ്ഥാപിച്ചത്. നാനോടെക്നോളജി / നാനോസയൻസിൽ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളും അമൃത - അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം.എസ്.സി. - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവൽ ഡിഗ്രി കോഴ്സുകളുമാണ് ഇവിടെയുള്ളത്. ഇവിടെ പ്രവേശനപരീക്ഷ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ടെലഫോണിക് ഇന്റർവ്യൂ മാത്രം.
നാനോബയോടെക്നോളജി, നാനോസയൻസ് ആൻഡ് ടെക്നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നിവയിലാണ് എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകൾ. കൂടാതെ അമൃത - അരിസോണ സർവ്വകലാശാല ഡ്യൂവൽ എം.എസ്.സി, എം. എസ്. ഡിഗ്രി പ്രോഗ്രാമുകൾ (രണ്ടു വർഷം അഥവാ നാല് സെമസ്റ്റർ ദൈർഘ്യം), എം. എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) പ്രോഗ്രാമുകളും ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) പ്രോഗ്രാമുകളുമാണുള്ളത്.
നാനോടെക്നോളജി പഠിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങൾ
*ജാമിയ മില്യ ന്യൂഡൽഹി (എം.ടെക്. നാനോടെക്നോളജി)
*ഐ.ഐ.ടി. റൂർക്കി (എം.ടെക്., പിഎച്ച്.ഡി. നാനോടെക്നോളജി)
*ഐ.ഐ.എസ്.സി. (എം.ടെക്., പിഎച്ച്.ഡി. നാനോസയൻസ് ആൻഡ് എഞ്ചിനിയറിങ്)
*എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്നോളജി)
*എൻ.ഐ.ടി. കുരുക്ഷേത്ര (എം.ടെക്. നാനോടെക്നോളജി)
*എം.എ.എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്നോളജി)
*ഐ.ഐ.ടി. പട്ന (എം.ടെക്. നാനോടെക്നോളജി)
*അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി (എം.ടെക്. നാനോടെക്നോളജി)
*അമിറ്റി സർവകാലശാലയിലെ നോയ്ഡ, ഗുർഗാൻ, ജയ്പുർ കാമ്പസുകൾ( നാനോസയൻസ്, നാനോടെക്നോളജിയിൽ എം.ടെക്., ബി.ടെക്.)
*അണ്ണാ സർവകലാശാലയിലെ തിരുച്ചിറപ്പള്ളി, തിരുനൽവേലി കാമ്പസുകൾ( നാനോ സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്., എം.ടെക്.)
*രാജസ്ഥാൻ സർവകലാശാല, വെല്ലൂരിലെ വി.ഐ.ടി. സർവലാശാല, പട്നയിലെ ആര്യഭട്ട നോളജ് സർവകലാശാല, ഭോപ്പാലിലെ ബർക്കതുള്ള സർവകലാശാല, തഞ്ചാവൂർ ശാസ്ത്ര സർവകലാശാല, പഞ്ചാബിലെ ശ്രീ ഗുരു ഗ്രാന്ത് സാഹിബ് സർവകലാശാല എന്നിവിടങ്ങളിൽ എ.ടെക്. കോഴ്സുകൾ.
*കർണാടകയിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോജി, ചെന്നൈയിലെ എസ്.ആർ.എം. സർവകലാശാല എന്നിവിടങ്ങളിൽ ബി.ടെക്. കോഴ്സുകൾ.
*മുംബൈ സർവലാശാലയിൽ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ എം.ഫിൽ. ചെയ്യാൻ അവസരം.
*അമിറ്റി സർവകലാശാല നോയ്ഡ (എം.എസ്.സി. നാനോസയൻസ്)
*ജവഹർലാൽ നെഹ്രു ടെക്നോളജിക്കൽ സർവകലാശാല ഹൈദരാബാദ് (എം.എസ്.സി. നാനോസയൻസ് ആൻഡ് ടെക്നോളജി)
*കേരള യൂണിവേഴ്സിറ്റിയിൽ നാനോടെക്നോളജിയിൽ എം.ഫിൽ., ഗവേഷണം എന്നിവ നടത്താൻ അവസരം.
*മഹാത്മാഗാന്ധി സർവകലാശാലയിലെ നാനോസയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗം എം.എസ്., എം.എഫിൽ., പിജി ഡിപ്ലോമ (ഈവനിങ് കോഴ്സ്) കോഴ്സുകൾ.
*കാലിക്കറ്റ് സർവകലാശാലയിലെ നാനോസയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് എം.ടെക്., പി.എച്ച്.ഡി. പ്രോഗ്രാമുകൾ.
*കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ ഫിസിക്സ് പഠനവകുപ്പ് നാനോടെക്നോളജിയിൽ പി.ജി. ഡിപ്ലോമ കോഴ്സ് നടത്തുന്നു.
* കൊച്ചി സർവ്വകലാശാല: കുസാറ്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാനോയ്ക്കു സർവകലാശാലാന്തര ഗവേഷണ കേന്ദ്രമുണ്ട്. ഊർജം, വാർത്താവിനിമയം, പരിസ്ഥിതി, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് അധികവും. ഗവേഷണ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു തുടങ്ങിയ കേന്ദ്രത്തിൽ നിലവിൽ മാസ്റ്റേഴ്സ് ബിരുദം നൽകുന്നില്ല, പിഎച്ച്. ഡി. അവസരമുണ്ട്.
*എൻ.ഐ.ടി. കോഴിക്കോട് (എം. ടെക്. നാനോടെക്നോളജി)
* അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ, അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസ് (എം. ടെക്., എം.എസ്.സി., ബി.എസ്.സി.)
(ലേഖിക അമൃത സർവ്വകലാശാലയുടെ കൊച്ചി കാമ്പസിലെ സെന്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലാർ മെഡിസിനിലെ റിസർച്ച് സ്കോളറാണ്.)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്